കണ്ണൂർപ്പെരുമ
രചന : ജയനൻ ✍ ഇപ്പോളോർമ്മയിൽമറ്റൊന്നുമില്ല;മുൾക്കൂടിനുള്ളിൽഇമയനങ്ങാതെചിറകൊതുക്കിഅടയിരിക്കുംപോളമൂടിയ പക്ഷി;പനിച്ചരാവിൻ പരമനിദ്ര…അരികിലമ്മച്ചൂടാൽപുതച്ചുറങ്ങവെവിളിച്ചുണർത്തി;വളർത്തുകോഴീനെകൊല്ലാൻ പഠിപ്പിച്ചഅയലത്തെ സുമതിയേടത്തി…കഴുത്തറുത്താൽപറന്നുപോകുമെന്നായ്കൗസല്യേടത്തി…ചണനൂലിൻകുരുക്കിൽ‘ ഞമ്മള് കൊല്ലുമ്പോ’ലെന്നായ്വെളുക്കനെന്ന പണിയൻമൂപ്പൻ…ഞെരിച്ചുകൊന്നാൽരക്തം ചിനയ്ക്കുമെന്നായ്വള്ളിയാടൻ ചിരുതേടത്തി…അടിച്ചുവാരാൻ വന്ന പണിച്ചിക്ക് –വെറ്റില, അടയ്ക്ക;ഒടുവിൽവെളുത്തകുട്ടീനേം കൊടുത്തുവിട്ടകാരായികുഞ്ഞിരാമൻ നമ്പ്യാര്മിടുക്കറിഞ്ഞ്അടുത്ത ഊഴംവിളിച്ചു തന്നു;പക്ഷിത്തൂക്കംപോലെകണ്ടാലറിയാമെനിക്കിപ്പോൾമനുഷ്യത്തൂക്കത്തിൻ അകംപൊരുൾ;ഞരമ്പെത്ര പിടയ്ക്കുമെന്ന്കണ്ണെത്ര തുടിക്കുമെന്ന്കുരുക്കെത്ര മുറുകുമെന്ന്കൊമ്പുലഞ്ഞ് മടുപ്പിക്കുംഅരത്തൂക്കംകണ്ടുനില്ക്കാനൊരുക്കമല്ല ഞാൻ…കട്ടയ്ക്ക് തീവെക്കാൻ വിളിക്കുംചിലർനെഞ്ചുപൊട്ടികനൽചിന്നുമ്പോളറിയാംഇരട്ടച്ചങ്കിൻകുലമഹിമമണ്ണ്…
