ഒറ്റമരത്തണൽ.
രചന : ബിനു. ആർ.✍ അക്ഷരക്കൂട്ടുകളിൽനിറഞ്ഞഅമ്മിഞ്ഞപ്പാൽമണംഅറിയാതെയൂറിവന്ന്അലിഞ്ഞില്ലാതായ രാവിൽഅല്പമാംചിന്തകളെന്നിൽനിറഞ്ഞുനിൽക്കവേ,അടിപതറിയയെൻ മനംഅല്പമായ് തേങ്ങിയില്ലേ!അച്ഛനെന്നവാക്കിൽ സർവ്വതുംചന്ദനംപോൽ വാരിയണിഞ്ഞുഅമ്പോറ്റിയെ കൈക്കുമ്പിളാൽനമിക്കുന്നപോൽ ഹൃത്തിൽപൂജ്യമായ് കൊണ്ടുനടക്കവേ,അസുരന്മാർവന്നു വായ്ക്കുരവയിട്ടുഅക്കഥയിക്കഥയെല്ലാം മാറ്റിയില്ലേ!ഇഷ്ടസ്നേഹം നടവരമ്പിൽനഷ്ടമായതും ഇടമുറിയാതെകതിരുകാണാപക്ഷികൾ തൻകൂജനങ്ങളിൽകളിയാക്കി-ക്കൊണ്ടൂയലിട്ടതുംഇന്നലെ-ക്കഴിഞ്ഞതുപോലെയെന്മനമിടിക്കുന്നു.കാലമെന്നോടുമൊഴിഞ്ഞു,നഷ്ടമായസ്നേഹംകാണാ കതിർനിറയും വയലിൽ,കാണാത്തകാറ്റിന്റെ മർമ്മരം പോൽനിന്നിൽ ചുറ്റിവലയുന്നുണ്ടിപ്പോഴും!ആത്മാവുപൂക്കുന്ന നേരമല്ലേ,ഈദിനം അച്ഛനെന്നയൊറ്റമരത്തണൽഓർമയായ് ഒടിഞ്ഞുവീണതിന്നല്ലേ,ആകാശത്തിൻ അതിർവരമ്പുകൾകൂടിക്കുഴഞ്ഞതുമിന്നല്ലേ!