രചന : കെ.ആർ.സുരേന്ദ്രൻ✍️ സാർത്രോ,സീമോൻ ദ് ബുവ്വയോ,ഔസേപ്പിൻ്റെയും,ജാനുവിൻ്റെയുംജീവിതപാഠാവലിയിൽവന്നിട്ടൊന്നുമല്ലാ,ഇരുവരുംഒരു കൂരക്ക് കീഴിൽഅന്തിയുറങ്ങാൻതീരുമാനിച്ചത്.സാർത്രിനേയോ,സീമോൻ ദ് ബുവ്വയേയോഅവരറിഞ്ഞിട്ടില്ല.കേട്ടിട്ടില്ല.കല്യാണംഒരു ബൂർഷ്വാപരിപാടിയെന്ന്മുപ്പത് വെള്ളിക്കാശിന്സാർത്രും,സീമോൻ ദ് ബുവ്വയുംകല്യാണത്തെഒറ്റിക്കൊടുത്തത് പോലെഔസേപ്പും,ജാനുവുംഒറ്റിക്കൊടുത്തിട്ടുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംദേവാലയങ്ങളേയും,രജിസ്‌ട്രാറാപ്പീസിനേയുംതള്ളിപ്പറഞ്ഞത് പോലെഔസേപ്പും, ജാനുവുംതള്ളിപ്പറയാൻപോയിട്ടുമില്ല.അതവർക്ക്വിഷയമായതുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംഎഴുതിയത് പോലെസാഹിത്യമോ,തത്വചിന്തയോഔസേപ്പും,ജാനുവുംഎഴുതിയിട്ടുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംപ്രശസ്തരായത് പോലെഔസേപ്പും,ജാനുവുംപ്രശസ്തരുമായില്ല.അതിൽവിശ്വസിച്ചുമില്ല.പലകാലത്തായിനഗരത്തിലെത്തി,ഒരേ ആപ്പീസിൽജോലി നോക്കിപരിചയപ്പെട്ടെങ്കിലുംപ്രണയിച്ചിട്ടുമില്ല.എങ്കിലുംഔസേപ്പും,ജാനുവുംഒരു നാൾ തീരുമാനിച്ചുഒരുമിച്ചങ്ങ് ജീവിക്കാൻ.തോന്നുമ്പോൾ…