രചന : ജോയ് പാലക്കമൂല✍

എന്നാണ് ഞാൻ
നേരു പറയാൻ മറന്നുപോയത്.
നുണയുടെ ചന്തയിൽ
സത്യത്തിനുവിലയിടിഞ്ഞപ്പോഴോ?
യാചകൻ്റെ മുഖംനോക്കാതെ
നിഷേധ ഭാവത്തിൽ
തലയാട്ടിയപ്പോഴോ?
വെറുക്കപ്പെട്ടവൻ്റെ മുമ്പിൽ
ഒരു വേള വൃഥ
പല്ലിളിച്ചുകാട്ടിയപ്പോഴോ?
ഇഷ്ടമില്ലാത്തവൻ്റെ വീട്ടിൽ
ഉപചാരപൂർവ്വം
ഉണ്ടെന്നുമൊഴിഞ്ഞപ്പോഴൊ?
സുഖാന്വേഷകൻ്റെ
പതിവ് ചോദ്യത്തിന്
സുഖമെന്നുരുവിട്ടപ്പോഴോ?
ഇഷ്ടപ്പെടാത്ത കവിതക്ക്
മികച്ച രചനയെന്ന്
കമൻറ് ചെയ്തപ്പോഴോ?
എന്നാണ് ഞാൻ
നേരുകളെ മറ്റിവച്ച്
നുണകളെ സ്നേഹിച്ചുതുടങ്ങിയത്?

ജോയ് പാലക്കമൂല

By ivayana