രചന : ശിവദാസൻ മുക്കം✍️
മകൻ അർജ്ജുൻ 25cent സ്റ്റേറ്റ് ഹൈ വേയിൽ റോഡരികിൽ വീടുകെട്ടാൻ സ്ഥലം വാങ്ങി
പ്രഭാകരൻ പുന്നക്കലിലെ വീതത്തിൽ വീടുവെക്കാൻ പരമാവധിപറഞ്ഞു നോക്കി പക്ഷെ അവനു പരിഷ്ക്കാരങ്ങൾ കൂടിയ വീടുവേണം.
പുന്നക്കൽ സ്ഥലത്തിനു വില കുറവ്
റോഡില്ല.
നടവഴി നടന്നു പോകാനുണ്ടെങ്കിലും മലമുകളിലെയ്ക്കു പോവാനും അച്ഛൻ്റെ
വലിയ പുരയിടത്തിലും അവനു താല്പര്യം ഒട്ടും ഉണ്ടായിരുന്നില്ല .
കഷ്ടപ്പെട്ടു പഠിച്ചു.
രാഷ്ട്രീയക്കാരനായ അച്ഛൻ എല്ലാവരെയും വെറുപ്പിക്കുന്ന പ്രകൃതം നാട്ടിൽ ഭാസ്കരൻ ചേട്ടനു നല്ല കൂട്ടു കുറവയിരുന്നു.
കാരണം മുന്നേപിന്നേം നോക്കാത്ത പ്രകൃതം രാഷ്ട്രീയം ഉണ്ട് .
ലോക്കൽ നേതാവും
പക്ഷെ മറ്റുള്ളവർ കയ്യിട്ടുവാരുന്നതു കാണുമ്പോൾ സ്വകാര്യമായും പരസ്യമായും പറയും .
നാലാളുകൾ കൂടുന്നിടത്ത് പലരെയും വലിച്ചിട്ടു കീറും ‘
“ശരി തെറ്റ് ഒന്നും തന്നെയില്ല തന്റെ ശരി അതു തുറന്നു പറയും ‘”
മകൻ ഉയർന്ന മാർക്കിൽ+2 പാസ്സായി .
ഇലക്ട്രോണിക്ക്സു പഠിച്ചു അർജ്ജുനൻ, കൂടാതെ എംബിഎ
പാസ്സായി.
പ്രഭകരൻ ചേട്ടൻ്റെ ഓമന പുത്രൻ അർജ്ജു മൂന്നുമക്കളിൽ ഇളയവൻ.
അച്ഛൻ വസ്തുഓഹരി വെക്കാൻ തുടങ്ങിയപ്പോൾ ; അവൻ സ്വത്തുക്കൾ ചേച്ചിമാർക്കു വീതിച്ചു കൊടുക്കാൻ പറഞ്ഞു.
എന്നിട്ടും വീടുംചുറ്റുപാടും ഭാസ്ക്കരൻ ചേട്ടൻ മകനായി മറ്റി വെച്ചു .
എൻ്റെ മരണംവരെ താമസിക്കാൻ താൻ മണ്ണും കല്ലും
ചുമന്നുണ്ടാക്കിയ വീട് തൻ്റെ ഹൃദയ മിടിപ്പു പോലെ പ്രിയപ്പെട്ടതും’.
വീടിനെ ഹൃദയത്തിലേറ്റി
തൻ്റെ പ്രാണേശ്വരിയോടൊപ്പം വളർന്ന വീട്’.
കുറച്ചു നാളായി വീടുവെക്കാൻ സ്ഥലം അന്വോഷിക്കുന്നു.
ഏറണാംകുളത്തെ ഫാർമസി പഠിച്ച പരിഷ്ക്കാരി പെണ്ണിനെയാണു കല്യാണം കഴിച്ചത്.
സ്വന്തം ഇഷ്ടപ്രകാരം ‘
കോട്ടയത്തു നിന്നും വാർഷങ്ങൾക്കു മുമ്പേ കുടിയേറിയ കുടുംബാംഗങ്ങളാണിവർ.
അളിയൻ ചന്ദ്രൻ നായരുടെ ഭാഷ്യത്തിൽ ഒറ്റപ്പാലത്തെ അച്ഛൻ്റെ സ്വത്തുവില്പന കാരണം
പഠനവും കുടുംബവും നഷ്ടമാക്കുന്ന ഘട്ടത്തിൽ എല്ലാം വിറ്റു കിട്ടിയ കാശു തിരുവമ്പാടി തമ്പല മണ്ണ പ്രദേശത്തെ വിലകുറഞ്ഞ രണ്ടേക്കർ സ്ഥലം,
പക്ഷെ പണം പറ്റിയവൻ പണവും മായി മുങ്ങി പിന്നീടാണു
പലർക്കും വീടുവെക്കാൻ സ്ഥലം കിട്ടിയത്. പെയിന്റിങ്, ഇലട്രോണിക്സ്, ടാപ്പിംഗ് അങ്ങനെ പല തൊഴിൽ ചെയ്തു കുടുംബം പോറ്റി.
പ്രഭാകരൻ ചേട്ടൻ State higway യിൽ റോഡരികിൽ വലിയ വില കൊടുത്തു സ്ഥലം വാങ്ങി.
വാങ്ങിയ വസ്തു20 സെൻ്റ് ൽ നിറയുന്നു സിംഗപൂർ മോഡൽ വീടും’
താമരശ്ശേരിയിലെ ഒരു Construction group വീടു പണിതു.
എല്ലാ സൗകര്യങ്ങളും ഉള്ള ഇരുന്നില കെട്ടിടം. വാസ്തു പ്രകാരം കിണർ കുഴിച്ചു അതോടെ ചുറ്റു മതിലുകൾ കെട്ടിവെക്കാൻ ബാക്കി.
കേറി താമസം കഴിഞ്ഞു.
മകൻ തിരിച്ചു പോയി
അമ്മയും അച്ഛനും മാത്രം വലിയ വീട്ടിലെ നോട്ടക്കാർ .
അമ്മയെ കാണാൻ പെൺമക്കൾ കൂടെ കൂടെ വരും.
ഒരു പെൺകുട്ടി സ്ക്കൂൾ അവധിയിൽ മുത്തശ്ശൻ്റെ അമൂമ്മയുടെയും കൂടെ താമസിക്കും.
വലിവുരോഗവും പ്രഷറും ഷുഗറും വാതവും രോഗങ്ങൾ ഏറെയുണ്ടെങ്കിലും ഭാസ്ക്കരൻ്റെ നെടും തൂണായി ഭാര്യശാരദ .
ഭാസ്ക്കരേട്ടൻ ഭാര്യയെക്കാൾ ഒട്ടും കുറയാത്ത അസുഖങ്ങൾ ഷുഗർ പിടികൂടി
കാഴ്ചയേയും പല്ലിനേയും അക്രമിച്ചിട്ടുണ്ട്.
അതിന് ഔഷധമായി ബീവേറേജ് മരുന്നു
മൂന്നുനേരം മറ്റാർക്കും ഒരു തുള്ളി കൊടുക്കാതെ കഴിക്കും.
എന്നാലും അയൽപക്കകാർ അന്യരായി നിന്നു
ഒരു മരണ വീട്ടിൽ പോലും അദ്ദേഹംപോവില്ല.,പോയില്ല.
അദ്ദേഹത്തിൻ്റെ അടുത്ത വീട്ടിൽ ചന്ദ്രൻ ഒരു ചെറുപ്പക്കാരൻ രാവിലെ നാലര മണിക്കു കുറെ കാലത്തിനു ശേഷം നാളികേരം വലിക്കാൻ പോയപ്പോൾ ഇരുമ്പിൻ്റെ ഏണി 8 മീറ്റർ വലുപ്പം താങ്ങി പിടിക്കാനാവാതെ തെന്നി ഇലട്രിക്കു ലൈനിൽ വീണു.
മുറുകെ പിടിച്ചതു കൊണ്ട് തെറിച്ചു വീണില്ല തൽക്ഷണം മരിച്ചു.
നാളികേരം വലിക്കുന്ന കൊയ്ലേറ്റ പണി ഭാര്യയുടെ നിർബന്ധം കൊണ്ടു നിർത്തി വെച്ചിരുന്നു.
കൃഷിയും മറ്റു കാര്യങ്ങളുമായി മുന്നോട്ടു പോകവെ
സ്ഥിരം വലിക്കുന്ന തെങ്ങുകൾ, വക്കീലിൻ്റെ വീട്ടിലെ എല്ലാമെല്ലാമായിരുന്ന ചന്ദ്രൻ, വക്കീലിനോടുള്ള സ്നേഹം കാരണം നാളികേരം വലിക്കാം എന്നേറ്റു.
രണ്ടു മൂന്നു തെങ്ങുകൾ കയറിയപ്പോയേക്കും ചെറിയ മഴ’പൊടിഞ്ഞു .
ചുറ്റും നനച്ചു
പുല്ലുകൾ മഴയത്തു കൂടുതൽ പച്ചയായി നിന്നു.
ചവിട്ടു കിട്ടാതെ പോയതാകാം
ഏണി കറണ്ടു കമ്പിയിൽ ഉടക്കാൻ കാരണം.
പലരും പലതും പറഞ്ഞു.
സാധാരണ ഫ്യൂസു ഊരി മാത്രമെ നാളികേരം ഇടാൻ ശ്രമിക്കുന്നത്. ‘
പക്ഷെ അന്ന് അങ്ങനെ സംഭവിച്ചില്ല.
ആരോ ഊരിവെച്ച ഫ്യൂസു വീണ്ടും
ഇട്ടതാണെന്നും പറയുന്നു.
വക്കീലുമായുള്ള സാമ്പത്തിക ഇടപാടുകളും
മറ്റു മറ്റും പലരും പറഞ്ഞു.
“പൊതുജനം പല വിധം, പലനിറം.”
വളരെ അപ്രതീക്ഷിതമായ മരണമായിരുന്നു.
ഭാര്യയും ഒരു മകനും .
തുച്ചമായ ഒരു സംഖ്യ നഷ്ടപരിഹാരം നിശ്ചയിച്ചു നൽകി. :
രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ കൊണ്ടു കേസ്സില്ലാതെ പറഞ്ഞു തീർത്തു.
അങ്ങനെ സത്യൻ്റെ കുടുംബവും ഒരു ചാറ്റൽ മഴയിൽ അനാഥമായി.
അദ്ദേഹം സത്യൻ്റെ വീട്ടിൽ കയറിയില്ല സങ്കടം കൊണ്ടോ എന്തോ അറിയില്ല.
പക്ഷെ പ്രഭാകരൻ ചേട്ടൻ
തൻ്റെ മകനോടു പറഞ്ഞു
ഞാനിവിടെ ഈ വലിയ വീട്ടിൽ ഒറ്റയ്ക്കു നോക്കി നടത്താൻ പ്രയാസം.
അതു കൊണ്ട് വീട്ടിൽ cc കാമറ വെക്കണം
ചുറ്റുമതിൽ കെട്ടണം
അടുത്ത ദിവസങ്ങളിൽ പണം കിട്ടി
സിമൻ്റു കട്ടകൾ കൊണ്ടു ചുറ്റുമതിൽ ഒരു തുളപ്പോലും ഇല്ലാതെ ഒന്നരാൾപൊക്കത്തിൽ കെട്ടി.
വീട്ടിൻ്റെ ഉള്ളിൽ കാറ്റിൻ്റെ വരവും പോക്കും കുറഞ്ഞു.
ചുറ്റുമതിൽ തീർന്ന ദിവസം ശാരദ ആശുപത്രിയിൽ .
അടുത്ത ദിവസം പ്രഭാകരൻ ചേട്ടൻ്റെ മുഖത്തു ചിരിച്ചു നോക്കി നിൽക്കെ മരണം.
മൗനമായി പ്രാർത്ഥിച്ചു
ഭാസ്ക്കരൻ
തനിക്കു ഉണ്ടെന്ന് കരുതിയ തണൽ നഷ്ടമായിരിക്കുന്നു.
നടക്കുമ്പോഴും കിടക്കുമ്പോഴും ശാരദ ഭ പ്രഭാകരൻ ചേട്ടൻ്റെ മനസ്സിനെ
അലട്ടി
ഒരിക്കൽ പശുവിനെ മേയ്ക്കാൻ പറമ്പിൽ നില്ക്കുന്ന സമയത്ത് ഭാസ്കരൻ ചേട്ടൻ പറഞ്ഞു.
“മാഷെ എനിക്കുവയ്യ “
എൻ്റെ സ്വഭാവം പിടിക്കുന്ന ഒരാളെ ഉണ്ടായിരുന്നുള്ളു, അവൾ യാത്രയായി എൻ്റെ കൂട്ടു നഷ്ടമായി.
ന്നാൽ, നീ അനിയൻ്റെ വീട്ടിൽ പോ എന്നായി മാഷ്
‘അവനുമായി വർഷങ്ങൾക്കുമുമ്പേ’ പിണങ്ങിയതാ.
അവൻ വയനാട്ടിൽ താമസം
പക്ഷെ ഭാര്യ മരിച്ചതറിഞ്ഞു അവൻ വന്നു എന്നെ കെട്ടിപിടിച്ചു അവൻ പറഞ്ഞു
” ചേട്ടൻ എൻ്റെ കൂടെ പോരു യെന്ന്. “
അപ്പോഴേയ്ക്കും അമ്മയ്ക്കു സുഖമില്ല
എന്ന വിവരം കോട്ടയത്തു നിന്ന് ചെറിയ അനിയൻ വിളിച്ചു പറഞ്ഞു.
അവിടെ ചെന്നപ്പോൾ
ചെറിയ അനിയൻ ഒന്നും മിണ്ടുന്നില്ല
ശവടക്കിനു പോലും അവനു താല്പര്യമില്ല.
ചേട്ടൻ നാട്ടിലേയ്ക്കു കൊണ്ടു പോകുന്നോ എന്ന ചോദ്യം അവൻ്റെ മനസ്സിൽ ഉദിക്കുന്നതിനു മുമ്പ് !!!
പ്രഭാകരൻ ചേട്ടൻ ഒരു പതിനായിരം അനിയൻ്റെ കൈകളിൽ വെച്ചു.
‘ഒരു നറു പുഞ്ചിരി തൂകി അവൻ അമ്മയുടെ ശവം ദഹിപ്പിച്ചു ‘
പ്രഭാകരൻ ചേട്ടൻ,
അടുത്ത ബസ്സിൽ നാട്ടിൽ വന്നു.
ഞാനൊരു തികഞ്ഞ
നിരീശ്വര വാദി
അതുകൊണ്ടു ശവം അടക്കി കഴിഞ്ഞുള്ള പ്രമാണം എൻ്റെ പരിധിയിൽ വില പോവില്ല.
നാട്ടുകാരിൽ ചിലരുടെ നിർബന്ധത്തിൽ അമ്മയുടെ ശവം കണ്ടു.
ദഹിപ്പിക്കാൻ പണം കൊടുത്തു
അത്ര മാത്രം ‘
പിന്നീടുള്ള ദിവസങ്ങളിൽ ഒറ്റപെടൽ
അതി ശക്തമായി മൗനം നിറഞ്ഞു.
പ്രഭാകരൻ ചേട്ടനു
രണ്ടു തവണ ആശുപത്രിയിൽ കിടക്കേണ്ട സാഹചര്യം ഉണ്ടായി.
ഷുഗറും പ്രഷറും കൊളസ്ട്രോളും കൂടി.
മരുന്നു ശരണം
ദിവസങ്ങളുടെ കാത്തിരിപ്പും
മുഷിപ്പും
പ്രഭാരൻ ചേട്ടൻ
മകൻ്റെ വീട്ടിൽ
പെൺമക്കളോടൊപ്പം വീണ്ടും വീണ്ടും എത്തിചേർന്നു.
ഉള്ളതുപറയാലോ പണം മകൻ UK യിൽ
നി ന്ന് എല്ലാ മാസവും അയക്കും ‘
മരുന്നും ആശുപത്രി ചിലവുകളും മകൻ കൃത്യമായി നിർവ്വഹിക്കുന്നു.
ഈ അടുത്ത
കാലത്തായി അവൻ വന്നു
CC കാമറയിൽ കറിവേപ്പില മരം പൊട്ടിച്ചവൻ്റെ ഫോട്ടൊ
അച്ഛൻ വീടു നോക്കുന്നില്ല
പെങ്ങന്മാർ ഒന്നായി
അച്ഛൻ പുന്നക്കലിൽ നിന്നും
‘അനിയൻ്റെ വീട്ടിലേയ്ക്കെന്നു പറഞ്ഞു പോരും’
കൂട്ടുക്കാരെ കണ്ടാൽ കവാത്തു മറക്കും അച്ഛൻ’,
ഒന്നുമിനുങ്ങി
തിരിച്ചു വരും.
പ്രഭാകരൻ ചേട്ടനു ദേഷ്യം വന്നു.
ഇരുപതു സെൻ്റു പുരയിടത്തിൻ്റെ പുറകിലെ കറിവേപ്പില മരം കൊമ്പൊടിഞ്ഞു പോയി
ആരൊ എങ്ങനെയോ അറിയില്ല
മക്കളുടെ വാക്കുകൾ മനസ്സിനെ വേപ്പില കൊമ്പുപോലെ ഒടിച്ചു കളഞ്ഞു.
മാഷെ എന്നെ അവർ ആ കറിവേപ്പില മരച്ചുവട്ടിൽ ചങ്ങലക്കിട്ടു കളഞ്ഞു ഞാൻ ഒരു നായയാണോ ‘
ചുറ്റിലും കണ്ണുളളവനാണോ
എനിക്കറിയില്ല
ഭാര്യ ആണല്ലോ
ഒരു പുരുഷൻ്റെ മനസ്സറിയുന്നവൾ
ഞാനിതു കേൾക്കേണ്ടി വന്നിരിക്കുന്നു
ഞാൻ ഇനി ഈ വീട്ടിലേക്കില്ല
ഇവിടെ എൻ്റെ ഭാര്യ നഷ്ടമായി
അവൾ
ഉറങ്ങുന്ന എൻ്റെ വീട്ടിൽ
ഞാൻ
അവളുടെ
ഓർമ്മകളെ താലോലിച്ച് അവളുടെ
ശബ്ദത്തിനു
അശരീരി യ്ക്കു കാതോർക്കട്ടെ
മാഷെ ഞാൻ പോകുന്നു.
Great 👍👍👍 മാഷെ