Category: സിനിമ

ആൽബം.

രചന : ഗഫൂർകൊടിഞ്ഞി ✍️ ഉറക്കുത്തിയ പഴയകല്യാണ ആൽബത്തിന്കൂറയും പാറ്റയും തിന്നു തീർത്തപഴമയുടെ പൂപ്പൽഗന്ധം.പിഞ്ഞിയ പേജുകളിലെകാർമേഘക്കറുപ്പിൽ നിന്ന്ഒളിഞ്ഞു നോക്കുന്നുണ്ട്ഏതോ ചെങ്ങാത്തക്കണ്ണുകൾപ്രണയത്തിന്റെ ചില കടുംവർണ്ണങ്ങൾഅപരിചിതത്വത്തിന്റെഇരുണ്ട മാളങ്ങളിലിരുന്ന്ഓർമ്മകളെ ധ്യാനിച്ചുണർത്തുമ്പോൾകുഷ്ഠം കവർന്ന ചിത്രങ്ങളിലൂടെചിതലുതട്ടിയ ചുമരടയാളം പോലെഎവിടെയോ കണ്ട് മറന്നചില സൗഹൃദപ്പുഞ്ചിരികൾ.ചിരപരിചിതത്വത്തിന്റെമംഗളാശംസകളുമായ്ജീവൻ വെച്ച മുഖങ്ങൾപേജുകളിൽ നിന്നിറങ്ങി വന്ന്ബന്ധങ്ങൾ…

അരികിൽ

രചന : ലാൽച്ചന്ദ് മക്രേരി ✍ ഉറക്കമതൊന്നത് ഞെട്ടിയോരാനേരംസ്വപ്നമാണെന്ന് തിരിച്ചറിഞ്ഞല്ലോ ഞാൻ.എൻ്റെ കൂടെയായ് എന്നരികിലായിട്ട് ,ഞാനും നീയും കൂടിയായുള്ളോരു –വർണ്ണാഭമായോരാ ചെറിയോരു ജീവിതംനിറമുള്ള സ്വപ്നമായ് വന്നുചേർന്നല്ലോ…..രാത്രിതൻയാമങ്ങൾ പിന്നെയും ബാക്കിയായ് ,നിൽക്കുമാനേരത്ത് കണ്ണടച്ചങ്ങിനേ ….വെറുതേ കിടന്നായി ദുഃഖാർദ്രമായി ഞാൻ –ഓർത്തുപോയ് നമ്മൾതൻ ചെറിയോരാ…

പുലരി വരുമ്പോൾ

രചന : ശ്യാം കുമാർ. എസ് ✍ മലരിൻ മണിമയ മുറ്റം നിറയെചിങ്ങപ്പുലരി ചിരിക്കുമ്പോൾവിസ്മൃതിപൂണ്ടൊരുത്തുമ്പക്കൊടിയിൽപുണരും തുമ്പി വിറയ്ക്കുമ്പോൾമാനവ സുന്ദര സങ്കല്പത്തിൻചേതന പൂക്കളമെഴുതുമ്പോൾഅടവെച്ചിലവെച്ചെന്നുടെ പൂർവ്വികർകൊട്ടും വില്ലു ചിലയ്ക്കുമ്പോൾഈറനണിഞ്ഞഴൽ പറ്റിയവാഴ് വുകൾ ഓണക്കോടി പുതയ്ക്കുന്നൂപതിതർ നമ്മുടെ പാട്ടിലുമൊരുചെറുകതിർകാണാക്കിളി പാടുന്നൂമൂവടി കൊണ്ടാ മൂലോകത്തിൻമൂലകളോണം കൊള്ളുന്നൂപഴകിയ കാടികൾ…

വിഭ്രാന്തി

രചന : ബേബീസരോജം കുളത്തൂപ്പുഴ.✍️. മനസ്സിൽ വിങ്ങിക്കൂടിയകരിനിഴൽ നിരാശതൻരൂപങ്ങളായിരുന്നു…നിൻമുഖമൊന്നു കാണുവാൻ …നിൻമൊഴിയൊന്നു കേൾക്കുവാൻ….ഇടനെഞ്ചു പിടക്കവേമിഥ്യാ ബോധം വീണ്ടുംവന്നു കരിനിഴൽ വീശി….പ്രാണനാഥനെന്നെ മറന്നുവോയെൻ മൃദുസ്നേഹലാളനം കുറഞ്ഞുവോ?എൻ ഹൃദയ വീണതൻതന്ത്രികൾ മീട്ടിയസ്വരവല്ലരിയിലപസ്വരങ്ങൾപിണഞ്ഞുവോ?എങ്ങു നീ എങ്ങു നീപോയ്മറഞ്ഞെൻപ്രണയത്തെ വിട്ടു നീ ?ഒരു നിമിഷമെന്നിൽനിന്നകന്നുപോയീടുകിലെൻ തരളമാനസംതളർന്നു പോം.എങ്ങാനുമെന്താപത്തുഭവിച്ചീടുമോ?ഭാവനായിക…

ആമോസിനെ

രചന : വൈഗ ക്രിസ്റ്റി ✍️ ആമോസിനെഅവസാനമായി കണ്ടത്ശലഭങ്ങളുടെകല്ലറയ്ക്കരികിൽ വച്ചാണ്(അതോ പൂക്കളുടെയോ?)ആമോസ്ഒരു വിപ്ലവമാകുന്നുതുറന്നു പറയാനോതുറന്നു വയ്ക്കാനോ മടിക്കുന്നതെല്ലാംഎനിക്ക് ,അശ്ലീലമാകുമ്പോൾആമോസ്അവയെ ആഘോഷമാക്കുന്നുസത്യത്തിൽ ,അയാൾക്ക് ഒന്നുംഒളിവിൽ ചെയ്യാനാവില്ലആമോസ്ഇരുളിനെ തിരഞ്ഞു നടക്കുന്നുഒരിക്കലും കണ്ടെത്തുന്നുമില്ലആമോസ്വെളിച്ചമാകുന്നുഅപ്രിയങ്ങളുടെ ,അശ്ലീലങ്ങളുടെ വെയിൽഇരുട്ട്അയാളിൽ നിന്നുംഓടിയൊളിക്കുന്നുആമോസ്എൻ്റെ കാമുകനല്ലഎൻ്റെ തൃഷ്ണകൾക്കുമേൽഅയാളുടെ പേര്ആളിപ്പടരാറില്ലആമോസ്എൻ്റെ സുഹൃത്തല്ലഎൻ്റെ നിസ്സഹായതകൾ,എൻ്റെ രഹസ്യങ്ങൾ…

ഇനിയെങ്കിലും…

രചന : സിന്ദുകൃഷ്ണ ✍️ ഇനിയെങ്കിലും…ഇനിയെൻ്റെവദനത്തിലൊന്ന്സമാധാനത്തിൻ്റെപ്രാവുകളെപച്ചകുത്താമോ ?എൻ്റെ കണ്ണിൽനല്ലകാലത്തിൻ്റെകാഴ്ച്ചകളെ മാത്രമായിതുറന്നു വെയ്ക്കാമോ?എനിക്കെൻ്റെ കരളിൽസ്നേഹത്തിൻ്റെതേനരുവികളെഅനർഗ്ഗളമായിചുരത്തി വിടണം…എൻ്റെ കരങ്ങളിൽകാരുണ്യത്തിൻ്റെകയ്പ്പറ്റ കടലുകൾ തീർക്കണം…എൻ്റെ കാലടികൾക്ക്നിർഭയമായസഞ്ചാര വേഗതയുമിരിക്കട്ടെ !എനിക്കിനിനിഴലുകൾ വേണ്ട !അനീതിക്കെതിരെഞാനൊരുസൂര്യനാവട്ടെ!എനിക്കാരേയുംചുമക്കാനും വയ്യ!ഞാനിനിസ്വതന്ത്രമാകട്ടെ !എനിക്കിനിവയറൊട്ടിവിശന്നുകരയുന്നകുഞ്ഞുമുഖങ്ങൾ കാണണ്ട !ഉടുപ്പു കീറിയദാരിദ്ര്യത്തിൻ്റെദയനീയതയുംപീഡനങ്ങളുംകാണണ്ട !ഭീകരതയുടെതേർവാഴ്ച്ചകളുംനിലതെറ്റിയവേഴ്ച്ചകളുംവേണ്ട !എനിക്കിനിസ്നേഹത്തിൻ്റെപൂങ്കാവനങ്ങളുംസൗഹൃദത്തിൻ്റെവാടാമലരുകളുംസമാധാനത്തിൻ്റെലില്ലിപ്പൂക്കളും മതി!അതെചന്തമുള്ളപുഞ്ചിരികൾ മതി !പ്രകാശമുള്ളകണ്ണുകൾ മതി…

തണൽ …….തുണ

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ ഇന്നലെ വരെ ……വെയിലത്തുതണലായുംമഴയത്തൊരുകുടവട്ടമായുംസ്വപ്നങ്ങളിൽ പോലുംസാന്ത്വനമായുംവാക്കുകളിൽസംഗീതമായുംഅവളുണ്ടായിരുന്നുഇന്ന് …….കാക്ക കാലിനു പോലുംതണലില്ലാത്തപൊരിവെയിലത്തും …….അസ്ഥികളിൽ പോലുംമരവിപ്പുപടർത്തുന്നപെരുമഴയത്തും …….ദിനം കണ്ടുകൺമിഴിയ്ക്കുന്നഭീതിദ സ്വപ്നങ്ങളിലുംനീയെന്ന തുണയില്ലാതെനിമിഷാർദ്ധങ്ങളെ യുഗങ്ങളാക്കിഞാനും എൻ്റെനോവുകളും മാത്രം…….ഉറക്കച്ചടവു വിട്ട്കൺമിഴിച്ചപ്പോൾഅരികെഅക്ഷരങ്ങളെപെറ്റിടാത്ത –പുസ്തകതാളിൻ –വെൺമയുംമഷി തെല്ലും ചിന്താത്ത പേനയും മാത്രം…….സ്വപ്നലോകത്തെബാലഭാസ്കരാ….. നീ വിഡ്ഢികളുടെപറുദീസയിലാണ്പ്രണയം…..…

കലാകാരൻമാർ

രചന : ലാൽച്ചന്ദ് മക്രേരി ✍ ” പ്രപഞ്ചത്തിൻ ശക്തിതൻ അനുഗ്രഹമതൊന്നല്ലോകലയായ് മന്നിൽ പിറക്കുന്നതോർക്കുക “ദാരിദ്ര്യത്തിൻ്റെ നെടുവീർപ്പിനിടയിലുംമക്കൾതൻ ഇച്ഛയേ മനസ്സിലാക്കിയിട്ടായികിടപ്പാടമതുപോലും നഷ്ടപ്പെടുത്തിയ ….കലകളേ സ്നേഹിക്കും രക്ഷിതാക്കളവർതൻകദനത്തിൻ കഥയുള്ള നാടിതീ മലയാളം…..ഓർക്കുക നമ്മൾ കലാകാരരവരുടേ –നിസ്വാർത്ഥമായൊരാ മനസ്സിനേയെന്നുമേ…നമ്മളേച്ചിരിപ്പിക്കും കലാകാരരവരുടേജീവിതപ്രാരാബ്ദം നമ്മളറിയുമോ?വേദിയിൽ നൃത്തത്തിൻ ചിലമ്പൊലി…

ജന്മത്തിൻ്റെ മണ്ണ്

രചന : അഷ്‌റഫ് കാളത്തോട് ✍️ ഉമ്മയുടെ വിയർപ്പിൽചേർന്ന മഴത്തുള്ളിഅതാണ് എൻ്റെ ആദ്യജന്മ സർട്ടിഫിക്കറ്റ്.ഇപ്പോഴും ആർദ്രതനിലനിൽക്കുന്നുചെറുനാരകത്തിൻ്റെ ഇലയിൽ.ഇനിയും മണം വിട്ടിട്ടില്ലാത്തവാപ്പ പുതച്ച പുതപ്പ്മുത്തച്ഛൻ്റെ കരച്ചിൽകേൾക്കാം ഇപ്പോഴുംപഴയ ചെങ്കോൽ മതിലിൽ.ഓരോ അടിമുന്നേറിയപ്പോഴുംഒരു തീയതിമണ്ണിൽ മുദ്രകുത്തി.കബർസ്ഥാനിലെ മീസാൻ കല്ല്എന്നോട് പറയുന്നു:“നീ ജനിച്ച വർഷംഎൻ്റെ പഴക്കം…

പുനർവിവാഹിതയുടെ ആദ്യരാത്രി

രചന : ദത്താത്രേയ ദത്തു ✍ ഉടുത്തുകെട്ടുകളഴിഞ്ഞൊരുവൾകങ്ങിയപാൽമണവുമായിഒരുവന്റെചൂടും ചൂരുമണയാത്തനെഞ്ചിൻകിടക്കയിൽനിന്ന്മറ്റൊരുവന്റെമേച്ചിൽക്കുന്നിലേക്ക്വീണ്ടുമൊരപകർഷതയുടെപടി ചവിട്ടുമ്പോൾഅദൃശ്യപിടിവലിയാൽ“അമ്മ പോകല്ലേന്ന് “ഒരു കുഞ്ഞു സൈറൺചെവിയടയ്ക്കുമൊരശനിപാതംപോൽകണ്ണീരുകൊണ്ടു കഴൽകെട്ടിപരീക്ഷിക്കും.എത്ര ഞരങ്ങിയിട്ടുംഉൾക്കിടിലത്തിന്റെഒച്ചയുറയ്ക്കാതെ,പിറുപിറുപ്പുകളുടെകങ്കൂസ് നൂലാൽചെകിടുമുറുകുന്നത്സ്വയം തൊട്ടുനുണഞ്ഞുകണ്ണുചുരുക്കും.വേട്ടപ്പട്ടിയുടെ ശൗര്യവുംതുടക്കക്കാരന്റെ ദയാവായ്പുംകൂട്ടിമുട്ടിഒരു മിന്നൽപ്പിണർഅനുവാദമില്ലാതെ ഉറപൊട്ടുന്നത്നെഞ്ചിൻചുഴികളിൽ തിമിർത്തവേർപ്പുമഴയാലവൾമാത്രംനനഞ്ഞലിഞ്ഞറിയും.തൊട്ടുകിടക്കുമ്പോൾഅവനൊരു മഞ്ഞുകാലവുംഅവളൊരു വേനലിന്റെഗതികെട്ട പൊള്ളൽ വരയുന്നചുടുമരുഭൂമിയുമാകും.“മാറ്റിവിളിച്ചേക്കരുതെന്ന്പേരുകൾ.പകുത്തു വയ്ക്കല്ലേന്നൊരു ശീൽക്കാരം.”ഉരുവിട്ട മന്ത്രംപോൽആവർത്തിക്കുമൊരമ്മവചനംതാരാട്ടിന്റെയീരടി പാടും.ആരറിവൂഒന്നുമൊന്നുമത്രമേൽഎളുതല്ലെന്ന്ആരറിവൂഒരു വിടവുമത്രമേൽചെറുതല്ലെന്ന്!■■■■■■■■വാക്കനൽ