Category: സിനിമ

നഷ്ടപ്രണയം

രചന : ഗീത മുന്നൂർക്കോട് ✍ കാറ്റിൽ നിന്നുംമുല്ലമൊട്ടിന്റെപരാഗത്തുണ്ടുകൾപ്പോലെഅവനെന്നെ ഇറുത്തെടുത്ത്മുത്തം തന്നിരുന്നുനീർച്ചോലകളിൽ നിന്നുംകുമ്പിൾ കോരികുളിർമാരിയാക്കിഎന്നെ നനച്ചിരുന്നുമഴച്ചാറ്റലിന്റെയീണമൂറ്റിഎന്റെ വിതുമ്പലുകളെഅവൻ ലാളിച്ചിരുന്നുസായന്തനപ്പടവുകളിൽഓടിക്കേറിചുവന്നു പുഷ്പിച്ചിരുന്നഎന്നെനെഞ്ചിൽത്തിരുകികൊഞ്ചിക്കുമായിരുന്നുവെൺ നിലാപ്പുതപ്പു കീറിഎന്നെയാശ്ലേഷത്തിൽപുതപ്പിക്കുമായിരുന്നുകടൽക്കോളുകളെ ശാസിച്ച്കുഞ്ഞോളങ്ങളുടെതരിവളകളിടുവിച്ച്അവനെന്റെ കൈത്തലങ്ങളിൽസ്വാന്തനമമർത്തിയിരുന്നുഅവനെവിടെ…?അവൻ പോയ വഴികളിൽസായന്തനക്കാറ്റിൽമഴച്ചാറ്റലിൽത്തേങ്ങുന്നനീർച്ചോലകളിൽഅലറിയടുക്കുന്നകടൽക്കോളുകളിൽഅസ്ഥിപഞ്ഛരത്തിന്റെമൃതാവസ്ഥയിലെത്തിഞാനിന്നുമവനെ തേടുന്നു..

താളം.

രചന : മധുമാവില✍ ബസ് ഷെൽട്ടറിൽകൂരിരുട്ടിലൊറ്റക്ക്വെറും തറയിൽകിടക്കുമ്പോൾവെള്ള സാരിചുറ്റിപുഞ്ചിരിച്ചുകൊണ്ട്ചുണ്ണാമ്പ് ചോദിച്ചവൾ വരും.സ്വപ്നം പോലെ.രണ്ട് ചിരികളൊന്നിച്ച്ഒരു വെത്തിലയിൽഒറ്റത്താളത്തിൽ കിതക്കുംനമ്മളൊന്നിച്ചു ചോര തുപ്പും.ചുകന്ന പകലിൻ്റെവെളിച്ചത്തിലേക്ക്ചർദ്ദിക്കുന്നമുദ്രാവാക്യങ്ങൾ പോലെപകലന്തിയോളംഇരുട്ടുകോരി തിന്നിട്ടുംഅവളുടെ രാത്രിക്ക്വിശപ്പില്ലാതാക്കാനായില്ല.പകലന്തിയോളം പണിതിട്ടുംഇരുന്നുണ്ണാനായില്ല.നെഞ്ചിലെ കിനാവുംകൈയ്യിലെ കട്ടിത്തഴമ്പുംതലയിലെഴുതിസത്യത്തിനെത്ര വയസ്സായി,സത്യം പറഞ്ഞിട്ട് കാലമെത്രയായിഇനിയെന്ത് വിപ്ലവം.പണമുണ്ടാക്കണമെന്നൊരൊറ്റമോഹമായിരുന്നുദൈവത്തിനും.

കടൽതിര

രചന : ഷൈൻ മുറിക്കൽ ✍ കനവ് കണ്ടതോകടൽത്തിരയിളക്കമോകാറ്റു വീശുന്നുകടൽ കലങ്ങിമറിയുന്നുകറുത്തതോണിയിൽകടന്നുവന്നവർകടൽത്തിരയിലുംകരുത്തു കാട്ടുന്നകടലിന്റെ മക്കൾ തൻകഥകളൊത്തിരികളിയരങ്ങിലെകളംനിറഞ്ഞവർകൈക്കരുത്തുമായ്കളമടക്കിവാഴുന്നു.കഴിവ് വാഴ്ത്തുന്നകടൽക്കഥകളിൽകഴിവ് കുറഞ്ഞവർകരയിൽ വീരന്മാർകാലം തിരിയുന്നുകഥയാകെ മാറുന്നുകഴിഞ്ഞ കാലത്തെകടങ്കഥകളുംകദനമൊത്തിരികടന്നു പോയതുംകമിഴ്ത്തി വച്ചൊരുകറുത്തതോണിയുംകടൽക്കരയിലെകണ്ണുനീർക്കഥകൈയ്പ്പുനീരത്കുടിച്ചിറക്കുവാൻകാലം വിധിച്ചതോകഥ രചിച്ച കുറ്റമോകാലചക്രത്തിൻകണ്ണുനീരിലുംകടലമ്മ തന്നുടെകാരുണ്യത്താൽകാറ്റു മാറുന്നുകാലം തെളിയുന്നുകടൽ മത്സ്യങ്ങൾകരയിലെത്തുന്നുകൈകൾക്കുള്ളിലുംകാശും എത്തുന്നുകവിതയാകുന്നുകഥ മറന്നതൊക്കെയും

യാചകർ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ അവസാന കരടുരേഖയുംപുറത്തായ്,അതിലുമടങ്ങുന്നില്ലിനിയുമെങ്ങനെ!പെരുകുന്നു യാചകർനാട്ടിലേറെ,യാചനകൊണ്ടു ഫലിച്ചില്ലയെങ്കിൽ!! ചേരുന്നുണ്ടുന്നതരങ്ങനെപലരും,സുരലഹരിയിൽമുങ്ങിക്കുഴഞ്ഞവർക്കായ്.മായികലോകത്തിലങ്ങനെപറക്കാൻ,പറക്കമുറ്റിച്ചവരോടിരക്കുന്നു അമാന്തിച്ചീടുകിലായുധമുയർത്തുന്നു!പിന്നെയാളറിയാത്തരൂപത്തിലാക്കുന്നു!അലമുറയിട്ടുയാചിച്ചീടിലും,അലിയില്ലമനംലഹരിതേടവേ! ആണവനെല്ലാമകന്നിപ്പോൾപെണ്ണോ,അനാശാസ്യത്തിൻക്രൂരത കാട്ടുന്നു!അറിയാത്തബാലികയൊരുവളിൻ,ഭയംയാചനയായ് പരിണമിക്കുന്നു! ഉയരുന്നുമഞ്ഞലോഹത്തിൻമാറ്റ്,മാർഗ്ഗമില്ലമംഗല്യപ്പെണ്ണിനെ-യിനിമംഗലംചൊല്ലിയച്ചീടുവാൻ!ആരോടുകേഴുമാരുകേൾക്കുമീഗതി! മണ്ണിലന്തിയുറങ്ങിയൊരുകൂരയുംപോയി,ലഹരികൊഴിക്കുന്നജിവനും പോകുന്നു!ആണിനൊപ്പംപെണ്ണും പേരുകേൾപ്പിച്ചിടുന്നു!മണ്ണുപോയി മണ്ണിലാണ്ടുപല ജീവനുംമറഞ്ഞു!! അധികാരമങ്ങനെയാളുന്നുമുറേ,അർത്ഥമില്ലാത്ത വാഗ്ദാനമേകി!വർഷംതികഞ്ഞിടാൻ വെമ്പുന്നുയേറെ.വന്നുകൈകൂപ്പിനിന്നുയാചിച്ചു ചിരിച്ചിടാൻ!!

നീ

രചന : സി.മുരളീധരൻ ✍ നിദ്ര വന്നു തഴുകിയതേയുള്ളൂഭദ്രനീവന്നരികത്തിരിക്കയായിഹൃദ്യമാക്കിപുലർന്ന കാലങ്ങളെഹൃത്തടത്തിൽ പകരു കയായി നീമഴയിൽ മഞ്ഞിൽ വെയിലിലും ജീവിതവഴികളിൽ വഴി തെറ്റാതെ കൂടെവന്നഴകിലാക്കി അനുഭവ മൊക്കെ നിൻകഴിവതൊന്നും മറക്കില്ലൊരിക്കലുംനമ്മൾ കണ്ട കിനാക്കളിലേറെയുംതമ്മിലൊന്നിച്ചു സാക്ഷാത്കരിച്ചു നാം!വിടപറയുന്ന വേളയിൽ മിഴികളെതഴുകവെ നിത്യ നിദ്രയിലായി നീഎന്നെവന്നുതലോടവേ…

പ്രണയം….. ഒരു പുനർവിചിന്തനം

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ എന്തും പങ്കുവയ്ക്കാൻ തോന്നുംഒരു മുറി മിഠായിയായാലുംനോട്ടുപുസ്തകം ചിന്തിയ താളുകളായാലുംപേനയോ പെൻസിലോ ആയാലും…….കണ്ണു തുറന്നു പിടിച്ച്സ്വപ്നം കാണാൻ കഴിയുംസ്വപ്നത്തിൽ അവൾ മാത്രമായിരിക്കുംപിൻകാഴ്ച്ചയായി മുന്തിരി തോപ്പുകളുംതാജ്മഹലുമുണ്ടാകുംഎന്തിനേയും എതിരിടാമെന്നആത്മവിശ്വാസമുണ്ടാകുംപ്രാധാന വില്ലൻ അവളുടെഅച്ച്ചനോ ആങ്ങളയോ ആയിരിക്കുംഅതാണല്ലോ ലോക നിയമംചിന്തകളിൽ വികൃതി കുരങ്ങന്മാർഅങ്ങുമിങ്ങുംചാടിത്തിമിർക്കുംഇത്തരുണത്തിൽകാമ്പുറ്റ…

പുലിമുട്ടുകൾ

രചന : എസ് .ജെ.സംഗീത (വജ്രലക്ഷ്മി)✍️ പുലിമുട്ടുകൾസമുദ്രത്തിരമാലകരളലതല്ലിപെരുകിയടിക്കവേ ,നിസ്വാർത്ഥസേവകരാം ജീവനില്ലാപുലിമുട്ടുകൾ വർത്തിക്കുന്നുപുലിമുട്ടുകളെന്നിൽ യോഗികൾതൻ സ്മരണയുണർത്തുന്നുശ്വാസഗതിനിയന്ത്രിച്ചും വൻ-കടമ്പകൾക്കും നേരെ നെഞ്ഞുംവിരിച്ചവർ നേരിടുന്നുസത്യത്തിൻ വേര് പടർത്തിനിലകൊള്ളുന്ന നിസ്വരവർനിരന്തരം സ്വാതന്ത്രവന്യകാല –പകർച്ചകൾ കാണ്മതവർ പുലിമുട്ടുകൾജീവിതക്കടലുമതിന്നതിജീവനവുംപ്രാപ്യമാക്കീടുമീ യോഗികൾമൗനത്തിനപാരമാം കൊടുമുടിയിൽവിഹരിപ്പവരൊടുവിൽ ദേഹംവെടിയുന്നു ,പരമപദത്തിങ്കൽലയിക്കുന്നു , വീണ്ടും യോഗികൾജനിച്ചിടുന്നു കർമ്മസാക്ഷികളാകുവാൻജ്ഞാനോദ്പാദനത്തിനായ്മനസ്സുകൾ…

സിദ്ധുവും മാപ്രകളും

രചന : രാഗേഷ് ✍ ബുദ്ധൻ ദൈവമായതിന്റെ പിറ്റേന്നാണ്മാപ്രകളിൽ ഒരുത്തൻ അത്തിമരത്തിൽകൊത്തിപിടിച്ചു കയറിധ്യാനബുദ്ധന്റെ പൂർവ്വനാമംസിദ്ധാർത്ഥനെന്നാണെന്നുംപൂർവാശ്രമത്തിൽഅദ്ദേഹത്തിന് പുട്ടും കടലയുമായിരുന്നുപ്രിയമെന്നതും കണ്ടെത്തിയത്.സിദ്ധാർത്ഥനെ സിദ്ധു എന്ന്വിളിക്കാനുംമാത്രം സൗഹൃദമുണ്ടായിരുന്നഒരുവനുമായിപഴയ ക്ലാസ്സ്‌ മുറിയിലെപിൻബഞ്ചിൽ ഇരുന്നുള്ളഒരു തത്സമയ ഇന്റർവ്യൂഅത്യാവശ്യം റീച്ച് ഉണ്ടാക്കിയിരുന്നു.സിദ്ധാർത്ഥൻ ഒരിക്കൽ എറിഞ്ഞുവീഴ്ത്തിയ മാങ്ങയുടെ അണ്ടിആ സുഹൃത്ത് ഇപ്പോഴുംഭദ്രമായി…

പകൽ വീട്***

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍. ആരുമില്ല,ആരോരുമില്ല,വിട്ടൊഴിഞ്ഞു,പോയവർ-സൂരൃൻ സുമുഖനായ നേരം.ഒരു കുഞ്ഞികിടവുമില്ല-ഒരിറ്റു കഞ്ഞിയിറ്റിച്ചു തരാൻ,ഒന്നുരിയാടിയിരിപ്പാൻ.ഏകാന്തമാം, തടവറയിൽ,കഴിയുന്നു ഭ്രാന്തനെപോൽ.ജീവിതവൃക്ഷംമണ്ണിൽ പതിയും,തണലേകിയ ജീവാംശങ്ങളില്ലാതെ.കണ്ണും നട്ടിരിപ്പാണ് കോലായിൽ.പത്രമിതിലിന്നു കണ്ടു,ഹരിത ,നക്ഷത്രമുത്തുകൾകൺനിറഞ്ഞു കണ്ടു.കടുമണിപോൽ ,മനസ്സാം-മാന്ത്രികശാലയിൽ ,സ്നേഹത്തിൽ-ചിന്തകൾ പൊട്ടി.ഊയലിൽ ,ആടിയിരിപ്പൂ-മനം മതിമറന്ന് ,മതികല പുൽകി.സ്വപ്ന ലോകത്തെ,നക്ഷത്ര നാക…

എന്റെ വിസ്മയക്കാഴ്ചകൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍ ഗഗനചുംബികളുടെനരിമാൻ പോയിന്റ്‌,നീയെന്നുമെനിക്കൊരുവിസ്മയമായിരുന്നു,ആഹ്ലാദമായിരുന്നു.നിന്റെ വിശാലമായ,പല കൈവഴികളായൊഴുകുന്നകറുത്ത പുഴകളും,കോൺക്രീറ്റ് നടപ്പാതകളും,സിഗ്നലുകൾ വരക്കുന്നലക്ഷ്മണരേഖകൾമുറിക്കാതെഅച്ചടക്കം പാലിച്ചൊഴുകുന്നവാഹനങ്ങളും,അതുപോലെഎവിടെ നിന്നോ വന്ന്എവിടേക്കോ ഒഴുകുന്നബഹുസ്വരതകളുമായിനീ എനിക്ക്ലോകത്തിന്റെഒരു പരിച്ഛേദംകാഴ്ച വെച്ചു എന്നും.ഒരു പൂന്തോപ്പിലെവർണ്ണപുഷ്പങ്ങളായിഅവർ എനിക്ക്.ജോളീമേക്കർ ഭവന്റെപതിമൂന്നാം നിലയിലെഓഫീസുംവിശ്രമവേളകളിൽകണ്ണാടി ജനാലയിലൂടെനീയെന്റെകൺമുന്നിലേക്കാനയിച്ചകാഴ്ചകളുംഇന്നും മായാതെഎന്നിലുണ്ട്.എരിയുന്ന സൂര്യനിൽതിളക്കുന്ന നഗരവും,എറുമ്പുകളായലയുന്ന മനുഷ്യരും,കടലയക്കുന്ന കാറ്റും,തികച്ചുംവിജനമെന്ന് തന്നെവിളിക്കാവുന്നമറീൻ…