Category: സിനിമ

പ്രണയമുറിവുകൾ

രചന : അൻസാരി ബഷിർ✍ വെട്ടിപ്പിളർന്നിട്ട ജീവൻ്റെ ഉച്ചിയിൽരക്തം കിനിയുന്ന പച്ചമുറിവ് നീഒട്ടുമുണങ്ങാൻവിടാതെയാ മുറിവിനെകുത്തിച്ചികഞ്ഞ് പിടയ്ക്കുന്നതെൻ സുഖം പ്രണയം നുരഞ്ഞ നാൾതൊട്ട്, സയാമീസ്-ഹൃദയങ്ങൾ ഉള്ളിൽ ചുമക്കുന്നവർ നമ്മൾഒന്ന് തളർന്നാലടുത്തതിൽ നിന്നൂർജ്ജ-മെന്നും വലിച്ചൂ പുലർന്നിരുന്നോർ നമ്മൾഎന്നിട്ടുമെന്തു നീ തീക്കനൽപ്പായയിൽഎന്നെ തനിച്ചാക്കി പോയ്മറഞ്ഞുഎന്നിട്ടുമെന്തെൻ നിശ്ശബ്ദമാംനിലവിളി…

നിരാശാദലങ്ങൾ📒

രചന : മനോജ്‌.കെ.സി.✍ നാക്കിലയിൽ വിളമ്പിയിട്ട നിരാശകൾകലങ്ങിമറിഞ്ഞ കണ്ണുകളുമായെന്നേ…ഒളിക്കണ്ണിട്ട് നോക്കുമ്പോൾ… കാലത്തിനും കാലാവസ്ഥയ്ക്കും മുന്നേഎന്നോ ഉള്ളിൽ കോറിയിട്ടഎന്റെ പഴമൊഴി കിലുക്കങ്ങൾക്ക്സത്യത്തിന്റെ ഛായ… മോഹങ്ങളുടെ വെള്ളാരംകല്ലുകൾഒന്നിനു മീതെ മറ്റൊന്നായിഅടുക്കിവെച്ചും സ്വപ്‌നങ്ങൾ നെയ്തുംഞാൻ നടന്നു നീങ്ങിയ വഴികളിന്നുംഓരം ചേർന്ന് കിടപ്പുണ്ട്…ആശയുടെ വിത്തുകൾ… അതിനുള്ളിൽ ഒരു…

കുരുക്കുകൾ വിൽപനക്ക്

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ തൂക്കമൊപ്പിക്കാനുള്ള തിരക്കിൽ തൂക്കുകയറിലേക്കുള്ള യാത്രയിലാണ് മലയാളി . മോഹിപ്പിക്കുന്ന വാഗ്ദാന പെരുമഴയുമായി വായ്പ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊന്തുമ്പോൾ കൂമ്പടഞ്ഞ് കൂട്ടമരണത്തെ പുൽകുന്ന കെട്ട കാലത്തിന്റെ നേർക്കാഴ്ച …. നാളേറെയോടി പുറം നാട്ടിലൂടവൻ നാടിതിൽ…

അവളവളാകുമ്പോൾ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ സ്വപ്ന സൗഗന്ധികങ്ങളെനേർത്ത നിലാച്ചിന്തുകൾചുംബിച്ചുണർത്തുന്നനീലരാവുകളിലാണ്ഗന്ധർവ്വഗന്ധംഅവളെ ചുറ്റിവരിയുന്നതുംരസരേണുക്കളുടെകടുംകെട്ടുവീണകുചാഗ്രങ്ങളിൽഉന്മാദത്തിന്റെകനൽപ്പൂക്കൾ വിരിയുന്നതുംദന്തക്ഷതങ്ങളാൽഅധരങ്ങളിൽരുധിരരുചിപടരുന്നതും .നിദ്രാന്തരങ്ങളിലാണ്കൊഴിഞ്ഞുപോയകിനാവിന്റെശലഭചുംബനങ്ങളാൽഉടൽപ്പെരുക്കങ്ങളുടെവെള്ളിടിവെട്ടുന്നതുംരോമകൂപങ്ങളിൽ പ്പോലുംതൃഷ്ണകൾ തെഴുത്ത്മിഴിക്കോണുകൾവാകപ്പുല്ലുകളെപ്പോൽസൂര്യനെത്തിരയുന്നതുംരാമപാദം തേടുന്നൊരുമോഹശിലയായ്പെണ്ണുമാറുന്നതുംപ്രകൃതിപരിണാമത്തിന്റെകവിതപാടുന്നതും.കാലംകനച്ചുനാറിയപഴന്തുണിക്കെട്ടുപോൽഅടുക്കളപ്പടിയിൽപ്രതിഷ്ഠിക്കുമ്പോൾഅവളെച്ചുറ്റിയിരുന്നത്ശ്വാസം മുട്ടിക്കുന്നപുകച്ചൂര് മാത്രമാകുന്നു .സ്ഥൂലകുചകുംഭങ്ങൾനീരുവറ്റിത്തീർന്നപേരില്ലാഫലമാകുന്നു .മിന്നൽദ്യുതിചിതറിയിരുന്നഉടൽച്ചുഴികൾനിശ്ശബ്ദതടാകങ്ങളെപ്പോൽശാന്തമായ് തീർന്നിരിക്കുന്നു .,ആർദ്രസ്നേഹത്തിന്റെഅഴകുനിറഞ്ഞിരുന്നമിഴിയിണകൾതുളുമ്പിയൊഴുകുന്നഅഴൽപ്പുഴകളായ്‌തീർന്നിരിക്കുന്നു .,ഇന്ന് ,പാമ്പു പടംപൊഴിച്ചപോൽഇന്നലെകളെ ഉരിഞ്ഞെറിഞ്ഞ്പരിവർത്തനത്തിന്റെപുതു മേലങ്കിയണിയുമ്പോൾപൊള്ളുന്നതാർക്കാണ് ..?അവളവളിടങ്ങളിൽഅവൾ അവളാകുമ്പോൾനോവുന്നതാർക്കാണ് ?കർമ്മണ്യേ ദാസി എന്നതിൽനിന്നുംകർമ്മണ്യേ…

യക്ഷി

രചന : മഞ്ജുഷ മുരളി✍ എന്നോ മൃതിയടഞ്ഞോരെൻഹൃദയം ജീവൻവെടിയാതിപ്പോഴുമീമണ്ണിലനാഥമായി സഞ്ചരിക്കുന്നു.പാലപ്പൂക്കളുംസുഗന്ധവുംഹേമന്തരജനിയും സാക്ഷിയായികറ്റവാർക്കുഴലിയെൻതങ്കവിഗ്രഹത്തിനുചുറ്റും ആരാധകർ.അവർതൻ മിഴികളിൽഭയകൗടില്യങ്ങളോ പ്രേമമോയക്ഷി, സൗന്ദര്യത്തിന്റെസർവ്വസ്വമാകും യക്ഷിഅഗ്നിസൗന്ദര്യം,അഗ്നിച്ചിറകിൽപറക്കുമെൻ സർപ്പസൗന്ദര്യംകാൺകെ വിസ്മരിക്കുന്നൂലോകം |അറിവീലാരും എൻമനോദുഃഖംനഗ്നസത്യത്തിൻ ഗുഹാമുഖമജ്ഞാതംലോകം പൊയ്മുഖംമാത്രംകാണ്മൂ.പ്രേമോഷ്മളമാം എൻഹൃദയത്തിൻസ്നിഗ്ധസുന്ദരഭാവം ആരറിവൂവനദുർഗ്ഗയാണവർക്കു ഞാൻപേടിസ്വപ്നമാണെന്നുമെന്നോർമ്മ.മധുരംവീണാനാദംനൂപുരകളനാദംചടുലംപാദം ചുവടുവയ്പിന്റെഉന്മാദവും എന്നിൽതുടിയ്ക്കുന്നു.ഞാനൊരു കലാകാരിഎന്റെയാത്മാവിൻജതിസ്വരമാരറിവൂ…!!

കടൽ ചിത്രം

രചന : മംഗളൻ എസ്✍ കടലുകണ്ടിതുവരെ മതിയായില്ലേകടലോരം നാമെത്ര നേരമായികടലെത്ര കണ്ടാലും മതിവരില്ലകടലോരം പ്രണയത്തിന്നൂർജ്ജമല്ലോ! കടൽ കണ്ടുമതിയിങ്ങുപോരുമുത്തേകടലടക്കമുള്ള ചിത്രമെടുക്കാംകടലോളം പ്രണയമെനിക്കു തന്നകണവനുമായുള്ള കടൽ ചിത്രമാ! കതിരവൻ പടിഞ്ഞാറ്റെത്തുന്ന നേരംകനകം വിതറുമീ കടൽത്തീരത്തിൽകടലിന്റെ നീലിമ മെല്ലെ മറയുംകനകാമൃതമാകും കടപ്പുറവും..! കതിരവൻ കടലിലുമാകാശത്തുംകനകപ്പൂഞ്ചേല യിന്നണിയിക്കുമ്പോൾകണവനൊപ്പം…

മുത്തശ്ശി.

രചന : ചാരുംമൂട് ഷംസുദീൻ✍ ഉമ്മറത്തിണ്ണയിലന്തിവിളക്കിന്മുന്നിൽസന്ധ്യാനാമംജപിക്കുന്നു മുത്തശ്ശി..ഗതകാലത്തിന്ചിത്രപണികളാൽചുളിവീണ മുത്തശ്ശിശബ്ദം ചിലമ്പിച്ചുകണ്ണുകൾ മങ്ങിഎണ്ണവിളക്കിന്മുന്നിലൊരു നിഴലായി മുത്തശ്ശി..ഒരു നൂറ്കഥകൾനമുക്കായി പറഞ്ഞുപോയപുതു തമുറയ്ക്കന്യമായമുത്തശ്ശി..വിളക്ക് കരിന്തിരി കത്തുന്നുതൻഗൃഹത്തിന് പടിയിറങ്ങുന്നുഅങ്ങ്ദൂരെയെതോവൃദ്ധ സാധനത്തിന്പടികയറുന്നു മുത്തശ്ശി..പരിഭവമേതുമില്ലാതപോഴുംമക്കൾതൻ നന്മക്കായിപ്രാർത്ഥിക്കുന്നു മുത്തശ്ശി..

തീർത്ഥയാത്ര
-വർണ്ണ മുഹൂർത്തങ്ങൾ-

രചന : ശ്രീകുമാർ എം പി✍ പകലവൻ തേർതെളിച്ചകന്നുപോയ്പകൽക്കിനാക്കളെങ്ങൊ മറഞ്ഞു പോയ്പാല പൂത്ത പരിമളം വീശുന്നുപനീർമതി തെളിഞ്ഞു വരവായിനേരമിനി വരുന്നവയൊക്കെയുംനീന്തിയെത്തുന്ന ഹംസങ്ങൾ പോലവെ !നാട്യമില്ലാത്ത സ്വപ്നം വിളയുന്നനവ്യമോഹനവർണ്ണമലരുകൾനീളെ നീളെ നിരന്നു വിടരട്ടെനേരെ നേരെ വിളങ്ങി വിലസട്ടെനേർവഴി തന്നെയെന്നാലു മിത്തിരികാവ്യസുന്ദര വർണ്ണമുഹൂർത്തങ്ങൾശിഷ്ടജീവിത കാലത്തിലങ്ങനെപാനം…

പകുതി ജീവിച്ച സ്ത്രീ

രചന : ലിഖിത ദാസ് ✍ പകുതിയും ജീവിച്ചുതീർന്നഒരു സ്ത്രീയെ സ്നേഹിക്കാനൊരുമ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്..,സ്നേഹത്തിന്റെ നീർവേരുനീട്ടിയാവരുത്അവളിലേയ്ക്ക് കയറിച്ചെല്ലാൻ.‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ വെന്നഒരു മുഖവുര പോലുംഅവൾക്കാവശ്യമില്ല.‘ലോകത്തിലെഎല്ലാ മനുഷ്യരേക്കാളുമധികമായി എനിയ്ക്ക് നീ പ്രിയപ്പെട്ടതാണെന്ന്’വരുത്തിത്തീർക്കാൻ സമ്മാനമൊന്നുംകയ്യിൽ കരുതിയേക്കരുത്.ഒരു പതിനേഴുകാരിയുടെ കൺകൊതിയോടെ അവളത്നിങ്ങളുടെ മുൻപിൽ വച്ച്തുറന്നേക്കുമെന്നആകാംക്ഷയുടെ ചിറക്അവളൊറ്റ നോട്ടം…

രാപ്പാടികളുറങ്ങിയ രാത്രി

രചന : ഷൈലകുമാരി✍ മഴത്താളം മനസ്സിന്റെമന്ദ്രമാംതാളം;കുളിരുള്ളിൽ നിറയുന്നപ്രണയാർദ്രഭാവം.ഇലച്ചാർത്തിൽ മഴത്തുള്ളിപതിക്കുന്ന കേൾക്കേ;കുതിച്ചോടും മനമെന്നുംവിരഹാർദ്രമായി.കൊടുംവേനൽ പകമൂത്ത്പുളച്ചാർക്കും നേരം;കുളിർനീരായ് വരുമോമഴമേഘമേ നീ?ഉരുകിത്തിളയ്ക്കുംകടുംചൂടിൽ പ്രാണൻപിടയുന്നു;ദാഹജലത്തിനായ് മൂകം.പ്രണയപ്പകമൂത്ത്പ്രാണനെടുക്കും;മനുഷ്യപ്പുഴുക്കൾനിറയുന്നു ചുറ്റിലും.പാടാനെനിക്ക് സ്വരമില്ലമാനസമുരുകിത്തകരുന്നു നോവാൽ;രാപ്പാടി ഞാനൊന്നുറങ്ങട്ടേനാളെ പ്രണയം പൂക്കും പ്രഭാതം സ്വപ്നം കണ്ടീടാൻ.