Month: May 2025

നിന്നോർമ്മകളുടെ സുഗന്ധം…!

രചന : അബു താഹിർ തേവക്കൽ ✍️ എന്നിഷ്ട്ടങ്ങളുടെപഴന്തുണികളിൽനിന്നോർമ്മകളുടെ സുഗന്ധംനിറയുന്നു…എൻ മനസ്സിന്റെ തുഞ്ചത്ത്മോഹക്കിളിയായ്…കനവുകളുടെ താഴ്‌വരകളിൽപ്രണയമഴയായ്…പ്രളയമായ് തീർന്നൊരാ-സ്‌നേഹമഴയിൽ…വിരഹങ്ങളുടെ കനൽകുറ്റികൾകുതിർന്നുടഞ്ഞും…പ്രണയത്തിന്റെ ഹൃത്തിൽനീ…ഇണയായ് മാറിയും…എൻ വസന്തകാലത്തെ വരവേറ്റ്നീ വാകപോൽ പൂത്തതും…പോക്കുവെയിലേറ്റ് വാടിയ-യെന്മനസ്സിൽനീ…കുളിർത്തെന്നലായ് വീശിയുംവേരറ്റ വിരഹങ്ങൾ പാഞ്ഞൊളിച്ചുംവേരാഴം പൂണ്ടൊരാ…പ്രണയദിനങ്ങൾപ്രണയത്തോപ്പായ് നിറഞ്ഞും…പ്രണയസല്ലാപ മധുവിധു-രാത്രികളിൽനാമെഴുതിയ കനവുകളുടെ-ഈരടികൾമോഹസല്ലാപത്തിന്റെ-ഗസലുകളായ് മുഴങ്ങും…ഒന്നിച്ചദിനങ്ങളിലെ ഓർമ്മകളുടെ-മഞ്ചലിൽകാലംനമുക്കായ് വെഞ്ചാമരവും-വീശും…കാതരയായ…

കഞ്ചാവിന്റെ കഥ : ബാബുവിന്റെയും

രചന : പി. സുനിൽ കുമാർ..✍ ഇരട്ടപ്പേര് പലപ്പോഴുംജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന അനുഭവങ്ങൾ ഉണ്ടാവാറുണ്ട്…!!പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം.. മഞ്ചേരിയിലെ ഫുട്ബോൾ ഗ്രൗണ്ട്, വൈകുന്നേരങ്ങളിൽ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ഹോക്കി മുതലായ പല വിധ കളികളുടെ കേന്ദ്രമായിരുന്നു…ഈ ഗ്രൗണ്ടിന്റെ അടുത്തു തന്നെയുള്ള…

ആത്മാവിന്റെ അവസാന താമസസ്ഥലം.

രചന : അനിൽ മാത്യു ✍ ആത്മാവിന്റെ അവസാന താമസസ്ഥലംഇവിടെ, മൌനത്തിന്റെ ഏറ്റവുംകനലുള്ള മറുവശത്ത്,ഒരു വീടാണുണ്ടായിരുന്നത്.ചില്ലിൽ പതിയുന്ന പാടുകൾ.കൈവിരലുകൾകവിള് തിരഞ്ഞ ഓർമ്മകൾ.പക്ഷേ ഇന്ന്,അവിടെയൊരുശവകുടീരമായിരിക്കുന്നു.ജീവിതത്തിന്റെ ഓരോഅസംബന്ധ വാക്യവുംചതഞ്ഞു കിടക്കുന്നഭാഷാനഷ്ട മുറി.ചില്ലുകൾക്കപ്പുറം നിന്ന്നോക്കുന്ന ഒരു മരിച്ചവന്റെകണ്ണുകൾ പോലെ,ഒരു കട്ടിലിന്റെ നടുവിൽഉറങ്ങാൻതയ്യാറാക്കപ്പെട്ട കാഴ്ചകളിൽ…അവനിനി കണ്ണുകൾതുറക്കില്ല,പക്ഷേ കടന്നുപോകുന്നഓരോരുത്തന്റെയുംമനസിൽ…

ആഴമറിയാതെ

രചന : രാജീവ്‌ രവി✍ എന്തിനോ നിലാവിന്റെ ഇത്തിരിവെട്ടം പോലെൻചിന്തതൻ നാരായത്തിൻ തുഞ്ചത്തു തിളങ്ങുന്നു നീ…..തിങ്ങി വീണുഴറുന്ന ചിന്തകൾക്കറുതിയില്ലാ,പെയ്തൊഴിയാതങ്ങു ഖനം പേറിനിൽക്കുന്നു മേഘം….നഷ്ടമായതെന്തും വീണ്ടും നേടുവാൻനിന്റെ തത്വദീക്ഷയോടൊന്ന- പേക്ഷിക്കിൽ നേടീടുമോ..?ഒച്ചയില്ലാത്തൊരീ സാക്ഷി തൻ കിനാക്കൾക്കുസത്വരം നിദ്ര വിട്ടു വെട്ടത്തെ പുൽകാമല്ലോ…..ഇനി ഞാനെവിടേയ്ക്കു…

🌈 തുല്യതയുടെ തമ്പുരാൻ🌈💖

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഠാ-വട്ടം കൊണ്ടളക്കുവാനുള്ളത-ല്ലത്യുദാരനാം ദൈവത്തെയീവിധംകനിവിന്നപാര വർഷമേകുന്ന വ-നില്ല! വേർതിരുവകളതിരുക;ളന്തരം ചിന്തോദയങ്ങളേകീടണം, ബന്ധുര-മാകട്ടെയേവം വിചാരമിന്നാരിലുംതൻമതംമാത്രം ഉദാത്തമെന്നോർക്കയാ-ണോരോ മനുഷ്യരു; മില്ല! ചിന്താർദ്രകം. ഉടയവനാവില്ല! യിതുകണ്ടിരിക്കുവാൻഉദയമൊന്നേകാൻ കൊതിച്ചിരിപ്പാണവൻഒന്നായ്ത്തി ളങ്ങുന്ന താരാഗണങ്ങളാ-യുള്ളിൽ നിറയട്ടെ വിശ്വാസമേവതും. സമയമാ,യിനിയുമുണർന്നു ചിന്തിക്കാതെ,ദൈവമാരെന്നറിയാതേ, പരസ്പരം-തർക്കിച്ചുയർത്തിപ്പറഞ്ഞു നാം തങ്ങളിൽവിലകുറച്ചീടുന്ന…

കുഴിമാടമൊരുക്കുന്നോർ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ ഇടവപ്പാതി കഴിഞ്ഞിട്ടു മങ്ങിനേകത്തിയെരിയുന്നുണ്ടൂ ഷരഭൂമിതരുലതാദികളെല്ലാം കരിഞ്ഞുഹരിതാഭയെല്ലാം പോയ്മറഞ്ഞെങ്ങോകൃഷിഭൂമിയൊക്കെ വിണ്ടുകീറിപ്പോയ്കർഷക മനസ്സുകളുമതുപോലെയായിപക്ഷിമൃഗാധികളൊക്കെയുമങ്ങിനെദാഹജലത്തിനായ് നെട്ടോട്ടമോടുന്നുഅപ്പോഴും നമ്മൾ മനുഷ്യൻമാരെന്നവിവേകവും വിവരവുമുണ്ടെന്നു പറയുന്നഅഹങ്കാരികളാം ഇരുകാലിമൃഗങ്ങൾവികസനമെന്നുള്ള ഓമനപ്പേരിൽവെട്ടിത്തെളിക്കുന്നുണ്ട് വനങ്ങളുംഇടിച്ചുതീർക്കുന്നുണ്ട് മലനിരകളുമങ്ങിനേപെട്ടെന്നൊരുനാൾ ശക്തമായിട്ടുള്ളഇടിമിന്നലോടങ്ങ് പെയ്തു തുടങ്ങിദയാവായ്പ്പില്ലാതെ അതി തീവ്രമഴയങ്ങിനേഒന്നല്ല രണ്ടല്ല മൂന്നാലു നാളുകൾതുടർച്ചയായിട്ടങ്ങ് ദുരിതപ്പെയ്ത്താൽതാണ്ഡവമാടീ…

രണ്ട് കവിതകൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍ ഒരു മഴക്കാലത്ത്വേനൽ അവധിയിൽപ്രവേശിക്കുകയായി.നാട്ടിൽ വർഷംപടികടന്നെത്തി.കുട്ടിവീടിനുമ്മറത്തെകസേരയിൽ കാലാട്ടിയിരുന്നു.മഴയുടെ നാന്ദിയായിമാനം കാർവർണ്ണമായി.പകലിരുണ്ടു,സന്ധ്യ പോലെ.കുട്ടിയുടെ കണ്ണുകളിൽകൗതുകം വിടർന്നു.അകത്ത് മുറിയിൽമുത്തശ്ശിയും,അമ്മയും,ചിറ്റമ്മമാരുംമഴക്കാല ചർച്ചകളിലെന്ന്കുട്ടിയറിഞ്ഞു.അവളിൽ ഒരുമന്ദഹാസം വിരിഞ്ഞു.പാടവും, തോടും,തൊടിയുംനീന്തി മുറ്റത്ത്തിമർത്താർത്തു.മന്ദമാരുതൻകുട്ടിയെത്തഴുകികുളിരണിയിച്ചു.മാനത്ത്സ്വർണത്തേരുകൾപായുന്നത് കണ്ട്അവളിൽ വീണ്ടുംകൗതുകം വിടർന്നു.മാനത്തെ തട്ടിൻപുറത്ത്ദേവന്മാർ മച്ചിലേക്ക്തേങ്ങവാരിയെറിയുന്നമുഴക്കത്തിൽഅവൾചെവി പൊത്തി.നിമിഷാർദ്ധത്തിൽഒരു കടലിരമ്പംഅടുത്തണയുന്നത് പോലെതോന്നിയതുംമഴയിരച്ചെത്തി.തിമർത്ത് ചിരിച്ചുമഴ.കുട്ടിയൊപ്പം ചിരിച്ചു.മഴ…

നീ എവിടെ?!!

രചന : ജീ ആർ കവിയൂർ ✍ നീ എവിടെ?!!കവിതയ്ക്ക് എത്ര വയസ്സായി?കാട്ടാളൻ അമ്പെയ്തു വീഴ്ത്തിയ കാലത്തോളമോ?കറുത്ത് ഇരുണ്ട ഗുഹാന്തരങ്ങളിൽ നിന്ന്കണ്ണുനീരായി തുളുമ്പിയതോ?ലവണരസമാർന്നതോ, തേൻ കിനിയുമായതോ?ശലഭശോഭയാർന്നതോ,ചെണ്ട് ഉലയും വണ്ടുകൾ വലംവെച്ച്മൂളിയതോ ആദ്യത്തെയൊരു അനുരാഗം പോലെ?അതറിയില്ല…കവിതയ്ക്ക് ‘ക’യും ‘വിത’യും ഉള്ള കാലംകൂമ്പടയാതെ പൊട്ടി…

ഈ സമൂഹം,

രചന : കഥ പറയുന്ന ഭ്രാന്തൻ ✍ ഈ സമൂഹം,ഒരു ഭ്രാന്തന്റെ കണ്ണിലൂടെ നോക്കുമ്പോൾ, ഒരു കോമാളിക്കൂട്ടമാണ്—ജാതി, മതം, ദൈവം എന്നീ മൂന്ന് കോലാഹലങ്ങൾക്ക് ചുറ്റും കറങ്ങുന്ന, സ്വയം കെട്ടിയിട്ട് സ്വാതന്ത്ര്യം അലറുന്ന ഒരു പാഴ്‌നാടകം.ജാതി! ഹാ, എന്തൊരു മഹത്തായ കണ്ടുപിടിത്തം!ഒരുത്തന്റെ…

കവിത എന്നുകൂടി

രചന : വൈഗ ക്രിസ്റ്റി ✍ കവിത എന്നുകൂടി വായിക്കപ്പെട്ടേക്കാവുന്നഒരു ദുർമന്ത്രവാദിനി …അവളുടെ മന്ത്രവടിയിൽനിന്നയഞ്ഞുതൂങ്ങി കിടക്കുന്നകാറ്റ് ,ജലത്തിൻ്റെ ഉപരിതലത്തിൽമാത്രം തൊട്ട് മാറിനില്ക്കുന്നു .അവളുടെ ചുണ്ടുകൾ ആഭിചാര മന്ത്രങ്ങൾ ഉരുവിടുമ്പോൾകവിതകൾ മലർന്നുവീഴുന്നുസ്വർഗത്തിലേക്ക് പ്രവേശനമില്ലാത്തവൾഅവളുടെ അലോസരങ്ങളുടെനിദ്രയിൽപച്ചപ്പിൻ്റെ സ്വർഗം കടംകൊള്ളുന്നുവചനം കൊണ്ടാ മണ്ണിൻ്റെ ദൈവംആകാശവും ഭൂമിയും…