Month: October 2025

കാറ്റുപോലൊരാശയം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ കുളിർമന്ദനൊഴുകുന്നൊരുണർവ്വിൽകിങ്ങിണി കിലുങ്ങുന്ന മണിനാദവുംകീർത്തിയേറുന്നസ്വരാഷ്ട്രസേവയിൽകണ്ണിനഴകായൊന്നിച്ചുസഞ്ചലനത്തിന്.കേതനമാണെന്നുമാരാധ്യഗുരുവായികളങ്കമില്ലാത്ത പരംവൈഭവത്തിനായികാവിയാണെന്നുമാഗ്നേയസാക്ഷിയായികൂട്ടങ്ങളോടൊത്തുമഹാവാക്യമോതുന്നു.കുലീനനായൊരുസ്വർഗ്ഗീയഗുരുനാഥൻകാലങ്ങളോളമുന്നതചിന്തയാലന്ത്യംവരേകമനീയനായൊരു ഭിഷഗ്വരശ്രേഷ്ഠനായികർമ്മനിഷ്ഠയാൽ രാഷ്ട്രസേവനത്തിന്.കേമരായോരണികളായണികളായികരളുറച്ചുള്ള ചുവടുമായി പ്രത്യയംകേതനവുമേന്തി ബലിദാനവുമായികാലാക്ഷേപമായൊരു പ്രസ്ഥാനം.കമ്പമേറുന്ന ചലനഗതിയിലൊന്നുംകൂട്ടരല്ലാത്തവരായി ആരുമേയില്ലകേടിയായിയെതിർക്കുന്നവരെല്ലാംകൂട്ടാളികളായി നാളേ മാറേണ്ടവർ.കോപമേറിയ ശത്രുവെന്നാകിലുംകിതച്ചു വീഴവേതാങ്ങിയെന്നും വരാംകിങ്കരമാരായി കൂടെ നില്ക്കുന്നവർകാലനായി നാളെ മാറി എന്നും വരാം.കൈലാസനാഥൻ്റെയൈശ്വര്യഗണമായികൂട്ടുചേരുന്നവർക്കാർക്കാര്…

വിജയദശമി: വെളിച്ചത്തിന്റെയും അറിവിന്റെയും ഭൗതിക ആഘോഷം.

രചന : വലിയശാല രാജു ✍ നവരാത്രി ഉത്സവത്തിന്റെയും വിജയദശമിയുടെയും ആത്മീയപരമായ ആചാരങ്ങൾക്കപ്പുറം, പ്രകൃതിയുടെയും ജ്യോതിശാസ്ത്രത്തിന്റെയും താളവുമായി ബന്ധപ്പെട്ട ഒരു ഭൗതിക യാഥാർത്ഥ്യം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഇത് കേവലം ഒരു വിശ്വാസമല്ല, മറിച്ച് പുരാതന മനുഷ്യൻ പ്രപഞ്ചത്തെയും കാലത്തെയും എങ്ങനെയാണ് കണ്ടിരുന്നത് എന്നതിന്റെ…

ഗാന്ധിജയന്തി

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ബന്ധുര ചിന്തോദയങ്ങളാൽ ഭാരതംസ്വന്തമെന്നുള്ളിലുറപ്പിച്ച മഹാനിധേ,സാന്ത്വനമായ് നിറയുന്നോരുദയമേ,ഗാന്ധിജിയെന്ന യാ മാതൃകാ ഹൃദയമേ,ഹൃത്തിൽ തളിർക്കുന്നാദർശമനുദിനംഎത്ര വേഗത്തിൽപ്പരന്നുദയ ദർശനംനിത്യ പ്രദീപമായ് നിൽക്കുന്നാ, സ്നേഹകംകർത്തവ്യബോധം പകർന്നതാം ചിന്തകംകർമ്മജ്ഞനായതാം സ്തുത്യർഹ വൈഭവംവ്യതിരിക്തമായിത്തിളങ്ങുന്ന ഹൃത്തടംമർത്യരായുള്ളവർക്കുദയാർദ്ര പുസ്തകം;ലോകമേ,യോർത്തു നമിക്കുകാ, മസ്തകം.സ്വാതന്ത്ര്യ പുലരിത്തെളിച്ചം നുകർന്നു നാംസന്മാർഗ്ഗ…

സെമിത്തേരിയിലെ പൂച്ചകൾ

രചന : ജിബിൽ പെരേര ✍ മുക്കുവക്കോളനിക്കടുത്തുള്ള സെമിത്തേരി നിറയെ പൂച്ചകളാണ്.പരിസരമാകെ തൂറിയും മുള്ളിയുംറീത്തുകളുംപൂക്കളുംമെഴുകുതിരികളുംമാന്തിയെറിഞ്ഞും തട്ടിത്തെറിപ്പിച്ചുംഅവർ അവിടെയാകെ വിഹരിച്ചു.ആഹാരമോ വെള്ളമോ കൊടുക്കരുതെന്ന്പള്ളിക്കാർ ചട്ടം കെട്ടിയിട്ടുംഅനുദിനം അവ പെരുകി വന്നു.പട്ടിണിഅസ്ഥിക്കോലങ്ങളാക്കിയപൂച്ചകളുടെപാതിയൊട്ടിയ വയറുംഎല്ലുന്തിയ മേനിയും കണ്ട്കണ്ണീർ പൊഴിയ്ക്കാൻആ ഇടവകയിൽആകെയുണ്ടായിരുന്നത്മുക്കുവക്കോളനിയിലെ മൂപ്പനുംഅവിടെയുള്ള മുക്കുവരുമായിരുന്നു.ഒരിക്കലെങ്കിലുംപൂച്ചകളെവയർ നിറയെ ഊട്ടണമെന്ന…

അമ്മേ, അക്ഷരസ്വരൂപിണീ.. മൂകാംബികേ🙏

രചന : പ്രകാശ് പോളശ്ശേരി ✍ അക്ഷരസ്വരൂപിണീയറിവിൻ ദേവീഎന്മേൽ കടാക്ഷം ചൊരിയണമേസപ്തസ്വര രൂപിണി ജഗത്തിൻ തായേമഹിഷാസുരമർദ്ദിനീ മന്ദാകിനീവേദപരായണ വേദിയർ വേണീഅഖിലചരാചര ആനന്ദരൂപീലോകമോഹിനീ ജഗദംബികേഅരമണികുടമണികിലുങ്ങും നിന്നുടെമണിച്ചിലമ്പൊലിതൻ മാറ്റൊലിയുംഉടവാളിന്നുടെ തിളക്കമാർന്നൊരുഉടയവളെനിന്നെ കൈ തൊഴുന്നേൻതെറ്റുകൾ പൊറുത്തൊരു നൽവഴി നൽകി,തായേ!നീയൊന്നനുഗ്രഹം ചൊരിയൂ ,ഭാർഗ്ഗവിയായതും പാർവ്വതിയായതുംകാർത്ത്യായനിയും മൂകാംബികയും നീ…

*പ്രണയംപെയ്യുന്ന താഴ്‌വാരം *

രചന : ജോസഫ് മഞ്ഞപ്ര ✍ മഞ്ഞു മൂടികിടക്കുന്ന ഹിമവാന്റെ താഴ്‌വരയിലെ, ഒരു ഗ്രാമംഇലപൊഴിഞ്ഞു തുടങ്ങിയ വയസ്സനായ ആപ്പിൾ മരത്തിന്റെ തണലിൽ തന്റെ വീൽ ചെയറിൽ ഇരുന്നു അയാൾ വിളിച്ചു.“തസ്‌ലിൻ “”അല്പം ദൂരെ മരപ്പലകയടിച്ചു പല തരം ചായം പൂശിയ ഗോതിക്…

ശ്മശാനഭൂതി!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ സർഗ്ഗചേതന രാസസാഗര-തീരംതാണ്ടി സമീക്ഷിക്കുന്നേരംവീണുപോയീസാഗരമാലയിൽആകെമുങ്ങിക്കുളിരൊന്നാകുവാൻഅല്പംമോന്തി നീന്തിനീരാടവെഎപ്പൊഴോ തീരത്തണഞ്ഞുപോയിസമയകാലത്തിനപ്പുറമേറിഅലിഞ്ഞുപോകെ,യാത്മനീലിമേൽകാണ്മുഞാനൊരുദിവ്യഭൂമിയെനിരന്തരശ്മശാന ഭൂമിയെഇരുളുവന്നു പൊതിയുന്നേരംനിശാശലഭം നൃത്തമാടുന്നുചീവീടിൻമഹാ വന്യഗാനങ്ങൾപരേതസ്വപ്ന നൃത്തനൃത്യങ്ങൾകുശുമ്പുമൂത്തവാസരം വന്നുമഞ്ഞുരുക്കി മലർവിരിയിച്ചുമലരുപൂത്ത കിനാവുകളിൽപൂർവ്വികൻവന്നു, പുനർജ്ജനിച്ചുശ്മശാനഭൂതി നിലനിർത്തുവാൻകരുപ്പിടിപ്പിക്കാൻ ജീവിതങ്ങൾരാവുവന്നുതലോടുന്നു വീണ്ടുംപകലുവന്നുതഴുകി പിന്നേംആണ്ടു ഞാനെൻ്റെ ജീവവെട്ടത്തിൽആത്മയാന പരിവേഷത്തിലെൻ!

ചരിത്രത്തിലേക്ക് തുറക്കുന്നത്

രചന : ഷാനവാസ് അമ്പാട്ട് ✍ വംശഹത്യയുടെ കരാളഹസ്തംവരിഞ്ഞു മുറുക്കിയ ദുഷിച്ച ലോകംചിതറിതെറിച്ച കബന്ധങ്ങൾക്കു മീതെകഴുകൻ കണ്ണുകളുടെ തീഷ്ണത.ഉരുകിയൊലിക്കുന്ന കോൺക്രീറ്റ്സൗധങ്ങൾക്കുമപ്പുറംതിളച്ചുമറിയുന്ന മഹാസമുദ്രങ്ങൾ.വിടരും മുമ്പേ കരിഞ്ഞുണങ്ങിയചെമ്പനീർ മലരുകൾ.മൃഗതൃഷ്ണയിൽ വാടിക്കരിഞ്ഞമുറിവേറ്റ ബാല്യങ്ങൾ.രക്തശോണിമയാർന്ന് കൂടുതൽതുടുത്ത ചെമ്പരത്തി പൂവുകൾ.കൗതുകത്തോടെ വിശപ്പിനെ മറന്നകരങ്ങൾ അറ്റ് പോയ പിഞ്ചുപൈതങ്ങൾ.ഭക്ഷണപ്പൊതികൾക്കു പിന്നിൽ…

കരൂർ – മരണത്തിന്റെ നിഴൽമനുഷ്യത്വത്തിൽ എന്നുമെരിയുന്ന നിത്യജ്വാല!

രചന : അഷ്‌റഫ് കാളത്തോട് ✍ വിശപ്പിൻ തീച്ചുളകൾ,ദാഹത്തിൻ കനലുകൾ മുന്നിൽവെച്ചുകൊണ്ട്നിരായുധരായി നിന്നൊരായിരം മനുഷ്യർ;കാലുകൾ കാഴച്ച കാത്തു നിൽപ്പിൽദേഹം തളർന്നവർ, ദാഹം വരണ്ട നാവുകൾനാളെ വഴിതുറക്കുമെന്ന് ചൊല്ലിവിളിച്ചുകൂട്ടിയഅഭിനയ രാജാവിനായ്, ദേഹം മറന്ന കാത്തു നിൽപ്പ്ഹൃദയത്തിൻ അടിത്തട്ടിൽപ്രത്യാശ ജ്വലിച്ചുരുകി.നല്ല നാളുകളുടെ സ്വപ്നം കണ്ണുകളിൽ…

എൻ മകനെ തല ഉയർത്തി പ്രകാശമായ് മുന്നോട്ട് മുന്നോട്ടു പോകുക നീ.

രചന : ​മധു നിരഞ്ജൻ✍ മകൻ ആദ്യമായി ഉദ്യോഗത്തിലേക്ക് കയറുമ്പോൾ അച്ഛൻ മകനുവേണ്ടി എഴുതുന്ന ഒരു കവിതയാണ് ഇത്. ആരാരോ ആരിരാരോ..ആരാരോ ആരിരാരോ..തിങ്കൾ പൂവിൻ നിഴലിൽമിന്നും എൻ പൊൻ താരകമേ…പൊൻമകനേ നീ അറിയൂ…..അച്ഛനേക്കാൾ തലപ്പൊക്കം ആയെങ്കിലും….എന്നും നീഎൻമണി കുഞ്ഞു പൈതൽ.​​പൊൻ മകനേ,…