കാറ്റുപോലൊരാശയം
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ കുളിർമന്ദനൊഴുകുന്നൊരുണർവ്വിൽകിങ്ങിണി കിലുങ്ങുന്ന മണിനാദവുംകീർത്തിയേറുന്നസ്വരാഷ്ട്രസേവയിൽകണ്ണിനഴകായൊന്നിച്ചുസഞ്ചലനത്തിന്.കേതനമാണെന്നുമാരാധ്യഗുരുവായികളങ്കമില്ലാത്ത പരംവൈഭവത്തിനായികാവിയാണെന്നുമാഗ്നേയസാക്ഷിയായികൂട്ടങ്ങളോടൊത്തുമഹാവാക്യമോതുന്നു.കുലീനനായൊരുസ്വർഗ്ഗീയഗുരുനാഥൻകാലങ്ങളോളമുന്നതചിന്തയാലന്ത്യംവരേകമനീയനായൊരു ഭിഷഗ്വരശ്രേഷ്ഠനായികർമ്മനിഷ്ഠയാൽ രാഷ്ട്രസേവനത്തിന്.കേമരായോരണികളായണികളായികരളുറച്ചുള്ള ചുവടുമായി പ്രത്യയംകേതനവുമേന്തി ബലിദാനവുമായികാലാക്ഷേപമായൊരു പ്രസ്ഥാനം.കമ്പമേറുന്ന ചലനഗതിയിലൊന്നുംകൂട്ടരല്ലാത്തവരായി ആരുമേയില്ലകേടിയായിയെതിർക്കുന്നവരെല്ലാംകൂട്ടാളികളായി നാളേ മാറേണ്ടവർ.കോപമേറിയ ശത്രുവെന്നാകിലുംകിതച്ചു വീഴവേതാങ്ങിയെന്നും വരാംകിങ്കരമാരായി കൂടെ നില്ക്കുന്നവർകാലനായി നാളെ മാറി എന്നും വരാം.കൈലാസനാഥൻ്റെയൈശ്വര്യഗണമായികൂട്ടുചേരുന്നവർക്കാർക്കാര്…