ദീപാവലി ദീപം.
രചന : മധു നിരഞ്ജൻ ✍ മഷിക്കുഴമ്പുപോൽ രാവുരുകുമ്പോൾ,അവകാശമില്ലാത്തൊരന്ധകാരത്തിൽ,കൈത്തിരി നാളമായി നീയുണരുന്നു,ദീപാവലീ..നരകാസുരൻ വീണ മണ്ണിലുണർന്നൊര-ഗ്നിനാളമേ, നീയെരിയുന്നതെന്തേ?വിജയമോ, അതോ സ്നേഹപ്രകാശമോ?.രംഗോലിയായി വർണ്ണങ്ങൾ വിതറി,വാതിൽപ്പടിയിൽ ലക്ഷ്മി തൻ കാൽപ്പാട്.മധുരത്തിൻ രുചിയുണ്ട് ചുണ്ടിൽ,കത്തുന്ന പടക്കം വെറും ശൂന്യമാം മനസ്സുകൾ.ഇരുൾ നീക്കി വെളിച്ചം നിറയ്ക്കുന്നദിവസമിതു, ദീപാവലി.!മനസ്സിലെ കരിന്തിരി…
‘കന്യക പ്രസവം’ സാധ്യമാകുമോ?സ്ത്രീകൾക്ക് പ്രസവിക്കാൻ ഇനി പുരുഷൻ വേണ്ടിവരില്ലേ?
രചന : വലിയശാല രാജു ✍ ശാസ്ത്രലോകം ഒരു അത്ഭുതലോകത്തേക്ക് വാതിൽ തുറക്കുന്നു.പാർഥെനോജെനിസിസ് (Parthenogenesis) എന്ന ഈ വിസ്മയം മനുഷ്യരിലും സാധ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗവേഷകർ.പ്രകൃതിയുടെ നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ആവേശത്തിലാക്കിയിരിക്കുന്നത്. ലൈംഗിക ബന്ധമില്ലാതെ ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക്…
“ദീപാവലി”
രചന : കൃഷ്ണമോഹൻ കെ പി ✍ ആവോളം ഹൃദയത്തിന്നാമോദം പകരുകആവലി, ദീപങ്ങൾ തൻ ,ആവലി വന്നെത്തുമ്പോൾദീപങ്ങൾ തെളിയുന്നു ദീപ്തമാം മനതാരിൽ,ഷഡ് രസാന്നങ്ങൾ തൻ സ്വാദുകളോർപ്പിക്കുവാൻമധുരം പുളി, ഉപ്പ്, കയ്പ് , ഹാ…..എരിവും, ചവർപ്പുമായ്മനസ്സിനെ മഥിക്കുമ്പോൾകാരണമില്ലാത്തൊരു കാര്യത്തെച്ചിന്തിച്ചു നാംവേപഥു പൂണ്ടീടണോ ……ആസ്വദിച്ചീടുക…
എഴുതപ്പെടാത്ത പാഠപുസ്തകം
രചന : അഷ്‌റഫ് കാളത്തോട് ✍. തുടക്കംഒരു കവിതയായിരുന്നു.നാലുവരി മാത്രം.കുറച്ചു താളം, കുറച്ചു മൗനം.പിന്നെ അത് വളർന്നുപാഠപുസ്തകമായി.കട്ടിയുള്ള പേജുകൾ, ചീഞ്ഞ ചട്ട,വായിക്കാത്ത വാക്കുകൾ കൊണ്ട് നിറഞ്ഞത്.ഇപ്പോൾ?അത് വെറും നിഴൽ.നിങ്ങൾക്കത് കാണാനാവില്ല.കൈകളിൽ വെറും പൊടിയാണ് ബാക്കി.ജീർണ്ണതയുടെ ലിപിഓർമ്മയുണ്ടോകാൽതടവിപ്പോയ കൈകൾ?അവ വാക്കുകൾ തേടി ഇപ്പോൾകിണറ്റിൽ…
കഴിഞ്ഞ ലീവ് തൊട്ട്
രചന : ശ്രീജിത്ത് ഇരവിൽ ✍. കഴിഞ്ഞ ലീവ് തൊട്ട് കെട്ടാൻ പെണ്ണിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇഷ്ടമാകുന്ന അവളുമാർക്കൊന്നും എന്നെ ഇഷ്ടപ്പെട്ടില്ല. വാടക വീട്ടിൽ കഴിയുന്ന പെണ്ണിനും അവളുടെ മാതാപിതാക്കൾക്കും വരെ, മറ്റൊരു വാടക വീട്ടിൽ താമസിക്കുന്ന എന്നെ ഉൾക്കൊള്ളാനേ കഴിഞ്ഞില്ല.…
ഭൂമിയെത്ര വലുതായിരുന്നു !
രചന : ഗഫൂർകൊടിഞ്ഞി ✍. പണ്ട്,ഭൂമി കടലോളംവലുതായിരുന്നു.താണ്ടാനാവാത്തവഴിദൂരങ്ങളായിരുന്നു.എത്തിപ്പിടിക്കാനാവാത്തഎത്രയെത്ര കൊമ്പുകളായിരുന്നു.ചിറകടിക്കുന്ന പറവകളുടെഅതിരുകളില്ലാത്ത ആകാശമായിരുന്നു.പിന്നെയാണ് ,ദിഗ്വിജയികളുടെകാൽക്കീഴിലേക്ക്ലോകം ചുരുങ്ങിച്ചുളുങ്ങിത്തുടങ്ങിയത്.വാൾമുനകളാൽ വെട്ടിപ്പിടിച്ച മണ്ണിൽസ്വാർത്ഥതയുടെ ധ്വജങ്ങളുയർന്നത് .അതിർത്തികളിൽ മുൾമരങ്ങൾ വളർന്നത്.വാഴുന്നിടം വിഷ്ണുലോകമായത്.അപദാനങ്ങളുടെ വാഴ്ത്തുപാട്ടുകൾഇതിഹാസങ്ങളും ഐതിഹ്യങ്ങളുമായത്.വിജിഗീഷുമാരുടെ തേർതട്ടുകളുംയാഗാശ്വങ്ങളുടെ കുതിപ്പും കിതപ്പുംപിന്നേയും എത്രയോ കഴിഞ്ഞാണ്ചരിത്രത്തിന്റെ ചിതൽ പുറ്റുകളായത്.മുമ്പ്,ലോകത്തിനെത്രവലുപ്പമായിരുന്നു.മിന്നാമിനുങ്ങുകൾവെളിച്ചം കാണിച്ച വഴികളിൽവേലികളും കഴലുകളുമില്ലാത്ത,അതിരുകളും…
പെണ്ണ് പെണ്ണായിത്തീരുന്നത്
രചന : രാജേഷ് കോടനാട് ✍. പെണ്ണ് പെണ്ണായിത്തീരുന്നത്അവളുടെയെത്രഅവസ്ഥാന്തരങ്ങൾക്കു ശേഷമാണെന്ന്നിങ്ങൾക്കറിയുമോ?ഒരു പെണ്ണ് ജനിക്കുമ്പോൾഎത്ര ചിത്രശലഭങ്ങളാണ്അവൾക്കൊപ്പം പിറക്കുന്നത്എത്ര അരുവികളാണ്പിയാനോ വായിക്കുന്നത്എത്ര സ്വപ്നങ്ങളാണ്അവൾക്കു ചുറ്റും വിരിയുന്നത്എത്ര നക്ഷത്രങ്ങളാണ്അവളുടെ കണ്ണിൽ വീണ് ചിതറുന്നത്എത്രയെത്ര ഗന്ധർവ്വന്മാരാണ്അവളുടെകുഞ്ഞിളം പാദത്തെപാലപ്പൂ മൊട്ടുകളാക്കുന്നത്വളരുന്തോറുംതിരളുന്നവൾതിരളലിൽ വിരണ്ടവൾവൈവാഹികമെന്നമാടമ്പിത്തരത്തിൽപ്യൂപ്പയിലേക്ക്തിരിച്ചു നടക്കുകയാണ്കഴുത്തിൽ ചുറ്റിക്കിടക്കുന്നത്ഒരു പാമ്പാണെന്ന്ബോദ്ധ്യപ്പെടുന്ന ദിവസംഅവൾപെണ്ണായിത്തീരുകയാണ്തൻ്റെ പകലുകൾക്കു…
സെൽഫിഷ് ആകാൻ എന്തോരം കാരണങ്ങൾ ആണ്. 😌വീക്നെസ്
രചന : ജിബിൽ പെരേര ✍. വറുത്തമീൻഎന്റെയൊരു ‘വീക്നെസാ’യിരുന്നു.ചൂണ്ടയിടൽഎന്റെ ഇഷ്ടഹോബിയും.മണ്ണപ്പം ചുട്ട് കളിച്ചിരുന്ന കാലംതൊട്ട്മണ്ണിരകളെന്റെഉറ്റചങ്ങാതിമാരായിരുന്നു.എന്നിരുന്നാലും,മീനുകളുടെ ഇഷ്ടഭക്ഷണമായമണ്ണിരകളില്ലാതെഞാനെങ്ങനെയാണ് ചൂണ്ടയിടുക?സ്രാവുകളെ ഞാൻ പിടിക്കാറില്ല.അവ ,ചൂണ്ടയിൽ കൊത്തിയാൽവള്ളംപോലും മുക്കിക്കളയുമെന്ന്അച്ഛൻ പഠിപ്പിച്ചതെനിക്കോർമ്മയുണ്ട്.അബദ്ധത്തിലെങ്ങാനുംചൂണ്ടയെ ലക്ഷ്യമാക്കി വരുന്നസ്രാവുകൾക്ക്ബാക്കിയുള്ള ഇരകൾകൂടി കൊടുത്ത്ലോഹ്യത്തിൽ തടിയൂരുന്നത്ആ നടുക്കടലിലുംഎന്റെ പ്രധാന കലയായിരുന്നു.കൂരിയെന്റെ ഇഷ്ടമീനാണ്.പള്ളനിറയെ മുട്ടകളുള്ളവലിയ കൂരികളെപരിക്കേൽക്കാതെകടലിലേക്ക്…
ദേവ്യേ..
രചന : സതീശൻ നായർ ✍. മഞ്ഞുകാലത്തെ മരം കോച്ചുന്ന തണുപ്പിൻറെ നിശബ്ദതയിലുംആർത്തു പെയ്യുന്ന മഴയുടെ ആരവത്തിലും ആ നാടിൻറെ ഒറക്കത്തിനെ കീറി മുറിക്കുന്നൊരു ശബ്ദമുണ്ട്.ദേവ്യേ…ദേവ്യേ…ദേവ്യേ….ഇതുകേൾക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കും പേടിമാറ്റാൻ..പ്രാന്തികാളി…അതാണ് അവളെ എല്ലാവരും വിളിക്കുന്നപേര്..യഥാർത്ഥ പേരു ചിലപ്പോ അവൾക്കു…
മുറിഞ്ഞവേര്
രചന : ബിനു. ആർ✍. ലോകത്തിന്നവസാനം ഞാൻ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുലോകത്തിൻകീഴെ മുറിഞ്ഞവേരുകൾകാൺകേ,പ്രകമ്പനം കൊള്ളുന്നു വേരിന്നറ്റംരക്തമയത്താൽ.സ്വന്തബന്ധങ്ങളാം നിലയില്ലാക്കയങ്ങൾസ്വപ്നത്തിൽ മാത്രമായ്,സ്വപ്നങ്ങളെല്ലാംനീലനിലാവർണ്ണമായ് തിരിച്ചറിയാതെനീലജലാശയത്തിൽ ലയിച്ചുപോയ്!ചിന്തകളൊക്കെയും വൈഡുര്യങ്ങളായ്ആദിപ്രഭകൾ തിളങ്ങി സൂര്യാംശുവായ്നേർത്ത ചിരിതൻനിസ്വനങ്ങൾ വിരിഞ്ഞുപൂവായ്,മനംമയക്കും സൗഗന്ധികത്തികവോടെ!ബന്ധങ്ങളൊക്കെയും അറ്റുപോയ ലോകത്തിൻമുറിഞ്ഞവേരുകളിൽ നീർജലം ഇറ്റവെ,കാലമേ ക്ഷമയിൽ ഞാൻ കേഴുന്നു,നിൻ അന്തരാത്മാവിൽ ഞാനെന്നമുകുളംപൊട്ടിവിടരുമ്പോൾ നിറഞ്ഞവേരുകൾഎനിക്കുചുറ്റും…
