✨സൂര്യ കാലം 🔥🔥
രചന : മരിയ തോപ്പിൽ ✍️ എന്റെ പ്രാണന്റെ പ്രാണനാം വസന്തമേ. .എനിക്കനുരക്തയാകണം നിന്നിൽ. ….മഴസ്പർശമേൽക്കാതെ. …പ്രിയതേ നമുക്കാലിംഗനബദ്ധരാകുവാനാകുമോ ..കാലംതെറ്റിയ പ്രണയഋതുവിൽ ഒരുമഴപെയ്യുമോ കുളിരേകിടനായ്?…സൂര്യപുടം ചെയ്തൊരുടലിൽമഹാവ്യാധികൾ…വിയർപ്പിന്റെ ദുർഗന്ധവമനം…ഒരിറ്റു നീരിനായികേഴുന്ന …പക്ഷിമൃഗാദികൾ തൊണ്ടവരണ്ടുവിജനതയിൽ ചത്തൊടുങ്ങി…ചീഞ്ഞമാംസത്തെ കൊത്തിവലിക്കുന്നു കഴുകന്മാർ……ഗ്രീഷ്മതാപത്തിൻ ആഘാതത്താൽപരിസ്ഥിതി മാറിമറിഞ്ഞു…മാറ്മുറിഞ്ഞു….ഉരുകിയൂറും ചുടുരക്തവുമായി സർവംസഹശാപശിലപോൽ…
ബോൺസായ് ഹൃദയം
രചന : ബിന്ദു കുറ്റിപ്പാല ✍️ ചില്ലകൾ തമ്മിൽതൊടാതിരിക്കാൻഅകറ്റിനട്ട മരങ്ങൾമതിലുകൾ കടന്ന്വേരുകളാൽ കെട്ടിപ്പുണരുന്നുഎന്നറിഞ്ഞതിൽപ്പിന്നെയാണ്ഞാൻ എൻ്റെ വീട്ടുമുറ്റംബോൺസായ്കളാൽഅലങ്കരിച്ചത്ചന്തമുള്ള ചട്ടികളിൽകൃത്യകലങ്ങളിൽ ഭംഗിയായ് വെച്ച്വേണ്ടും വെള്ളവും വളവും നൽകിപരിചരിക്കാനായയെ നിർത്തിസർപ്പിളാകൃതിയിൽവളഞ്ഞു പുളഞ്ഞ്കുഞ്ഞിലകളും പൂക്കളും നിറഞ്ഞ്എൻ്റെ വീടിന്നലങ്കാരമായവർ നിന്നുഒരു ചെടിപോലുംമതിലിനപ്പുറം കാണരുതെന്ന്എനിക്കു നിർബന്ധമുണ്ടായിരുന്നുഎൻ്റിഷ്ടത്തിന്ഞാനവയെ വളർത്തിഞാൻ വരച്ച വരയ്ക്കപ്പുറംവളരാനാവാതെ…
പടക്കപ്പുര കത്തുന്നു
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ പകച്ചിടാനാഘോഷപ്പെരുമയ്ക്ക്പേരുള്ളപ്പടക്കകൂട്ടകടകളിലായിപെരുത്തുപ്പൊട്ടും പടക്കത്തിനായിപലരുമെത്തുന്നേറ്റം പണവുമായി.പറന്നുയരുന്ന വാണക്കത്തലിൽപൊളിച്ചെഴുതുംകതിനാവെടികൾപെരുമ്പറ പോലെ ചീറി തെറിച്ചവപൂത്തിരിക്കത്തിതെളിഞ്ഞണയും.പുഴു പോലെ പിപ്പിരിപ്പിപ്പിരിപ്പിരിപുലമ്പുന്നോരഭിസാരിണിയെല്ലാംപെരുവഴി തോറും പൊട്ടിച്ചിരിച്ച്പൊട്ടിത്തെറിച്ചുകത്തിത്തളരാൻ .പുകയുമുള്ളത്താലുറക്കെയങ്ങുപുളിച്ചത്തെറി പറഞ്ഞെതിരിട്ടുംപൂരപ്പണിപ്പറഞ്ഞാസ്വദിച്ചാഹാപുളയുന്നുപ്പെടാപാടിലുമൂർന്നു.പണത്തിനു മാത്രമായുള്ളൊരാപകയാർന്ന ഇഴുകിച്ചേരലിലായിപ്രേമമില്ല കലിയാർന്നുഗ്രത മാത്രംപച്ചയായെല്ലാം തുറന്നു കാട്ടുന്നു.പൊട്ടിത്തെറിച്ചോരുണ്ടെവിടെയുംപടക്കം പൊട്ടിക്കുന്നു ഉപദ്രവങ്ങൾപിടിപ്പുകേടുണ്ടായാലയ്യോയായതുപ്രാണനുമാപത്തായിയറുതിയാകും.പൊന്നു പോലെ സൂക്ഷിക്കാനേറെപടക്കപുരയുണ്ടെവിടെയുമെന്നാൽപടക്കത്തിനായുള്ളമരുന്നുള്ളിടത്തിൽപൊട്ടിത്തെറികേൾക്കാം…
“അച്ഛനറിവ്.”
രചന : രാജു വിജയൻ ✍️ അച്ഛനായിരുന്നൂ…. ശരി..!അച്ഛൻ മാത്രമായിരുന്നു ശരി…!!അന്നെന്നിലുണ്ടായിരുന്നോരുവികലമാം ചിന്തയിൽ‘സ്നേഹമാണഖില’മെന്നിടയ്ക്കിടെവാദിച്ചു സമർത്ഥിച്ച്,വായനമാത്രം കൈമുതലായ് കൂട്ടിയഅപക്വമാമെൻ മനസ്സിലേക്ക്‘തന്നനുഭവത്തീച്ചൂള’കുടഞ്ഞിട്ടൊരച്ഛന്റെഅസ്ത്രമുന തോൽക്കും കൂർമ്പിച്ചവാക്കുകളായിരുന്നൂ… ശരിഅച്ഛനായിരുന്നൂ… ശരി..!അച്ഛൻ മാത്രമായിരുന്നൂ… ശരി…!!“കൈയ്യിൽ പണമെന്നോരീപ്രപഞ്ചമുണ്ടെങ്കിലേരക്തബന്ധങ്ങൾ പോലുംഓർമ്മയിൽ കരുതു”വെന്നു പറഞ്ഞഅച്ഛനായിരുന്നൂ ശരിഅച്ഛൻ മാത്രമായിരുന്നൂ.. ശരി..!!മുട്ടുന്യായങ്ങൾ നിരത്തിഅച്ഛനെ ഞാൻ വെട്ടിയൊതുക്കുമ്പോഴുംഅന്യന്റെ…
ഈ തീക്കളി വേണ്ടന്ന് വയ്ക്കാനാവില്ലെ?
രചന : മുംതാസ് പടമുഗൾ ✍️ ഞങ്ങളുടെ വീടിനടുത്ത് ഒരു കൈ,മുട്ടറ്റം അറ്റുപോയ ഒരാളുണ്ടായിരുന്നു.“കൈയ്യൊടിയൻ .. എന്ന്, പേരിൽ ചേർത്താണദ്ദേഹം” (പേര് മറഞ്ഞിരിക്കട്ടെ.) അറിയപ്പെട്ടിരുന്നത്.ഒരു പ്രഭാതം അദ്ദേഹം തൂങ്ങി മരിച്ചെന്ന വാർത്തയുമായാണ് പുലർന്നത്.അന്ന് അത് കാണാൻ ഞാനും പോയി.ജനൽക്കമ്പിയിൽ കയറിട്ട് കാൽമുട്ടുകൾ…
എത്ര നെറികെട്ടവരാണല്ലേ ചില മക്കളൊക്കെ!
രചന : രാജേശ്വരി ടി കെ ✍️ ഡ്യൂട്ടി കഴിഞ്ഞു ഓട്ടോയിലേക്ക് കയറി ഇരുന്നപ്പോൾ നേരെ എതിർ വശത്തു സുന്ദരിയായ ഒരമ്മൂമ്മ. എന്തു പ്രായം കാണും എഴുപതിലോ എൺപതിന്റെ തുടക്കത്തിലോ ചുള്ങ്ങിയ തൊലിയും എഴുന്നു നിൽക്കുന്ന എല്ലുകളും ഒട്ടും സൗന്ദര്യം കുറക്കാത്ത…
കലികാലശകുനിമാർ
രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️ ഗാന്ധാരനാട്ടിലെപകയുടെ കനലുകൾ,പകിടയായ് മാറിയ കഥയറിയാം.അന്നാമാതുലൻ ചൊല്ലിയതന്ത്രങ്ങൾ,ഇന്നീനാട്ടിലെരാഷ്ട്രീയ മന്ത്രങ്ങൾ! അധികാര സിംഹാസനംപിടിച്ചടക്കാനിവർ,പലവിധവേഷങ്ങൾ കെട്ടിയാടുന്നു.പുഞ്ചിരിതൂകുന്ന മുഖത്തിന് പിന്നിലായ്,ചതിയുടെവജ്രായുധം കാത്തുവെപ്പൂ! പുരാണശകുനിക്കുലക്ഷ്യം പകയെങ്കിൽ,ഇന്നത്തെ ശകുനിമാർക്ക് അർത്ഥമാർത്തി.കൂറുമാറ്റത്തിൻ ചതുരംഗമെറിയുന്നു,ഭരണകൂടങ്ങൾ തകിടം മറിക്കുന്നു! ജനനന്മ തൻ പേരുപറഞ്ഞിട്ട്,തന്മയത്വത്തോടെ ഗൂഢതന്ത്രം മെനയും.സഹോദര സ്നേഹത്തിൽ വിള്ളലുകൾ…
ശവം തീനികൾ.
രചന : തോമസ് കാവാലം ✍️ മാനത്തു കഴുകന്മാർകണ്ണുനട്ടീടും പോലെകാലത്തെവെല്ലുന്നവർ,ഭൂമിതൻരാജാക്കന്മാർപാവങ്ങൾ ജനങ്ങളെഇരയാക്കീടുന്നവർശവങ്ങളെന്നപോലെതിന്നുരസിച്ചീടുന്നു.ജയമാണഖിലർക്കുംവേണ്ടതുലകിലാകെജയിക്കാൻ മാർഗമൊന്നേ,ശിക്ഷിക്കസോദരനെ.ഈച്ചയെപോലെയവർകൂട്ടമായ് ചേർന്നീടുന്നുപച്ചമാംസത്തിലവർകൊത്തിവലിച്ചീടുന്നു.പലലം ഭുജിക്കില്ലവലീമുഖങ്ങൾ പോലുംസകലമനുഷ്യരോഘടകവിരുദ്ധരാം.മൃഗങ്ങളെന്നപോലെഅശിക്കുന്നകങ്ങളിൽമുഖങ്ങളില്ലാത്തവർപതിതർ അശുക്കളെ.ശാശ്വത സംഹാരത്താൽശവംതീനികൾ മർത്യർഅശിക്കുന്നെന്തിനേയുംവിശ്വത്തിലങ്ങോളവും.വല്ലാതെ ദാഹിക്കുന്നുവിശ്വത്തിൻ നാശത്തിന്ഇല്ലായ്മ ചെയ്തിടുവാൻമാർഗ്ഗങ്ങളാരായുന്നു .ആർത്തിപൂണ്ടുള്ള മർത്യൻകത്തിച്ചമർത്തീടുന്നുരക്തദാഹിയായവൻചങ്കുപറിച്ചീടുന്നു.സോദരൻ, സ്നേഹിതനോആരാകിലുമെന്തേസ്വാദോടെ ഭക്ഷിക്കുന്നുപച്ചമാംസമവൻ.
ഓർമ്മപ്പെടുത്തലുകൾ…
രചന : സിദ്ദീഖ് പട്ട ✍️ ചില മരണങ്ങൾ നമ്മളെ പിടിച്ചൊന്നുലയ്ക്കും എന്തൊക്കെയോ ചിന്തിപ്പിക്കും..രണ്ടുമൂന്നു വർഷങ്ങൾക്ക് മുമ്പ് ഒരു വ്യാഴാഴ്ച അതിരാവിലെ കട തുറന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മകൻ വന്ന് അവനെ കട ഏൽപ്പിച്ച് ഞാൻ ചോറുണ്ണാനും കുറച്ചുനേരം വിശ്രമിക്കാനുമായി വീട്ടിൽ…
നിഴലുകൾ വീഴുന്ന സന്ധ്യ
രചന : ജോർജ് കക്കാട്ട് ✍️ നിഴലുകൾ വീഴുന്ന സന്ധ്യയുടെ നിശബ്ദതയിൽ,ചാരനിറത്തിൽ വഴിതെറ്റിയഒരു ഏകാന്ത മനുഷ്യൻ അലഞ്ഞുനടക്കുന്നു.മുകളിൽ നക്ഷത്രങ്ങൾ, ഒരു വിദൂര മൂളൽ,അവന്റെ ഹൃദയത്തിലൂടെ പ്രതിധ്വനിക്കുന്നു,ഒരു ദുഃഖകരമായ ചെണ്ടമേളത്തിന്റെ പ്രതിധനി .വിജനമായ തെരുവിൽ അവന്റെ കാൽപ്പാടുകൾ ഉച്ചത്തിൽ,അവൻ ആശ്വാസത്തിനായി തിരയുന്നു,പിൻവാങ്ങാൻ ഒരു…
