സ്നേഹപൂർവ്വം
രചന : ഉണ്ണി കെ ടി ✍️ ഭവ്യക്ക് ഒട്ടും ഉന്മേഷംതോന്നിയില്ല. ഏതു പ്രതികൂലപരിസ്ഥിതിയോടും പോരാടാനുള്ള ഊർജ്ജം സ്വായത്തമായുള്ളവൾ എന്നൊരു അഹങ്കാരമുണ്ടായിരുന്നു. എന്നിട്ടും അവൾ, ശില്പ തന്നെ അമ്പേ പരാജയപ്പെടുത്തിയിരിക്കുന്നു…!തമ്മിലുള്ള മത്സരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, തമ്മിൽക്കണ്ട ആദ്യനാളുമുതൽ, കൃത്യമായിപ്പറഞ്ഞാൽ നഴ്സറിസ്കൂളിലെ…
പ്രകൃതിക്ഷോഭം!
രചന : രഘു കല്ലറയ്ക്കൽ ✍️ തെളിഞ്ഞുണർന്നു വർണ്ണമൊരുക്കിയ വാനം നിറഞ്ഞുതാഢനമോടാർത്തു കാറ്റടിച്ചുയർന്നുവിണ്ണിൽ പെരുകി,തമോഗർത്തത്തിലെന്നപോ,ലിരുണ്ടുകൂടി കാർമേഘമേറെ,തകർത്തുപെയ്യാനുറഞ്ഞുതുള്ളും പ്രകൃതിയേറ്റം.താളംപിഴച്ചാത്മബലം നശിച്ചാർത്ത,ലഞ്ഞുലഞ്ഞേറെ,തടിച്ചുയർന്ന വൻമരങ്ങളാടി ചില്ലകളിളകിയേറ്റം,തെളിമയശേഷമില്ലാതിരുണ്ടു ചക്രവാളംകലങ്ങി,തകർത്തിരുണ്ടു,വാനിൽ, അർക്കനൂഴമിട്ടെത്തിനോക്കുന്നു.തിമിർത്തു പെയ്യും മഴയൂഴമറിയാതിരുളും, ജലസമൃദ്ധം,തടുത്തിടാനരുതാതെ ഒഴുകിപ്പരന്നു പ്രളയസമാനം.തുടിച്ചുമുറ്റിപ്പുരയ്ക്കുമേൽ വളർന്നു ജലഘോഷമാകെ,തകൃതിയാലേറിയോർ ജീവത്തുടിപ്പാലുണർന്നനേകർ,കൂടി,തുണച്ചിടാനായില്ല നാൽക്കാലികൾക്ക്, ജീവനണഞ്ഞു.തത്തിപ്പിടിച്ചു ചിലനായ്ക്കളെത്തി കൂരയ്ക്കുമേൽ,തട്ടിൻമുകളിലിരിപ്പതു…
അച്ഛനോർമ്മ
രചന : സിന്ധു എം ജി ✍️ അച്ഛന്റെ അവസാന ശ്വാസഗതിയെ നിസ്സഹായതയോടെ നോക്കി നിന്ന ആ വെളുപ്പാൻ കാലംസർക്കാർ ആശുപത്രിയുടെ ബി ബ്ലോക്ക് കെട്ടിടത്തിന്റെ നാലാം നിലയിലെ പുരുഷ വാർഡിൽ വടക്കേ മൂലയ്ക്ക് കിടക്കയുടെ തൊട്ടു താഴെ ഒരു പുൽപ്പായ…
ശിശുദിന ഗാനം
രചന : തോമസ് കാവാലം.✍️ നമിക്കുക നമിക്കുകനായകനെ നമിക്കുകനെഹ്റുവിന്റെ ജന്മദി നംനിനച്ചിടാം നമിച്ചിടാം.നമുക്കു നന്മയാം ദിനംവിളക്കായി ഭൂവിൽ വന്നോൻവിളിക്കുന്നു മക്കൾ നമ്മെകളിച്ചിടാൻ തന്നൊപ്പമായ്.പുഞ്ചിരി വിരിയും ചുണ്ടുംഅഞ്ചിതമാം പൂവതൊന്നുംമഞ്ജിമയുള്ളൊരു കാലംമനതാരിലെത്തിക്കുന്നു.ചാച്ചാജിയെ പോലാവേണംഉച്ചനീചത്വങ്ങൾ വേണ്ടസ്വച്ഛമായ ശീലങ്ങളുംവെച്ചുപുലർത്തുകയെന്നും.നിർമ്മലമാം ചിന്തയാലേനന്മവഴി തേടീടേണംനല്ലവനാം നെഹ്റുവിന്റെനടവഴി തുടരേണം.
ബഹുമാനമെന്ന ശക്തി
രചന : മംഗളൻ. എസ് ✍️ ബഹുമാനമാരോടുമില്ലാത്തൊരുയുഗംബഹുമാനം നേടാത്ത കർമ്മപഥങ്ങളുംമാതാപിതാക്കളോടില്ലൊരു ബഹുമാനംമനസ്സിൽലിടംപോലുമില്ല ഗുരുക്കൾക്കുംബഹുനില മാളികതന്നിൽ വസിച്ചാലുംബഹുമാനമറിയാത്തോൻ നീചൻ, നികൃഷ്ടൻബഹുമാനം സംസ്കാരമായി വളരേണംബഹുമാനം നാം സ്വയമാർജ്ജിച്ചെടുക്കണംനൽകണമർഹതയുള്ളോർക്കുബഹുമാനംനേടണം അർഹതയുണ്ടെങ്കിൽ ബഹുമാനംമാതാപിതാക്കൾക്കുനൽകണം ബഹുമാനംമരണാനന്തരവുമതുതുടരേണംഗുരുവരന്മാർക്കും മുദിർന്നോർക്കുമാദരംഗുരുത്വമുള്ളേതൊരു പൗരനും ഭൂഷണം.
ശിശിരം
രചന : പിറ വം തോംസൺ✍️ ശിശിരമേ, കൈശോരസ്മരണകളുണർത്തിമുറ്റത്തെ കരിയില-ക്കൂട്ടിൽ തീനാളമായിവീണ്ടും വന്നുവല്ലോ നീ!വാരുറ്റ വാസന്തത്തിൻമാരിവിൽപ്പൂ വാടികതീർക്കുവാൻ കരിമുകിൽമറുപിള്ള നീയിതാ!ഇലയില്ലാച്ചില്ലയിൽതേൻ മലർക്കിളി, ചിറക്പുതച്ച് മൗന ഭജനവിറയാർന്നുരുക്കുന്നു!നാട്ടു വഴിയിൽ നാടൻചായപ്പീടികയ്ക്കുള്ളിൽകട്ടിപ്പുതപ്പ് കെട്ടുകൾചുടു ചായയിൽ മുങ്ങി-ക്കുതിർന്നു നിവരുന്നു!ഇല വീഴും ശിശിരംമറി കടന്നെങ്കിലേഇതൾ വിരിയും ചൈത്രംമതി…
ശാസ്ത്രത്തിന്റെ വസ്ത്രം ധരിക്കുന്ന മതം.
രചന : വലിയശാല രാജു ✍️ “ശാസ്ത്രം വളർന്നതോടെ മതത്തിന് നിലനിൽപ്പില്ലാതായി” എന്ന ധാരണ ഒരു കാലത്ത് ശക്തമായിരുന്നു. 19-ാം നൂറ്റാണ്ടിലെ ചില വിചാരകർ, മനുഷ്യൻ ബിഗ് ബാങ് മുതൽ ഡിഎൻഎ വരെയുള്ള എല്ലാ രഹസ്യങ്ങളും അഴിച്ചുകാണുമ്പോൾ, ദൈവത്തിനും മതാനുഷ്ഠാനങ്ങൾക്കും വേണ്ടി…
സായൂജ്യം
രചന : മോഹൻദാസ് എവർഷൈൻ✍️ കാലം കടം തന്ന കരളിലെപ്രണയം നീആരുടെ ഹൃദയത്തിൽ പകർന്നു…നല്കി…?.പാതിരാ പുള്ളുകൾ പാടുന്നനേരത്തുംഉറങ്ങാതെയേത് ഗന്ധർവ്വനെകാത്തിരിപ്പൂ…?.കാതിൽ പറയുവാനായിരം രാവിൻകഥകളുണ്ടോ?.വസന്തങ്ങൾ തൻ വർണ്ണങ്ങളിൽമിഴിനട്ട് നില്ക്കും,നിന്റെ കിനാക്കളിൽ ആരുടെ പദനിസ്വനം…?.മുറ്റത്തെ ചെത്തി ചുവപ്പെങ്ങെനെഅധരത്തിൽ പതിഞ്ഞു?.സഖീ അനുരാഗ ഗാനത്തിൻ മുരളികനിൻ മനവും കവർന്നെടുത്തോ?.കനവുകൾ…
അറിയുക: A I ലോകം
രചന : രവീന്ദ്രൻ മേനോൻ ✍️ പാഠം.1: A I-യെക്കുറിച്ചുള്ള ഒരു ആമുഖം.അടുത്ത അധ്യയനവർഷത്തോടെ മൂന്നാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക്, A I എന്ന അഥവാ നിർമ്മിത ബുദ്ധിയെ പരിചയപ്പെടുത്താൻ, ഇന്ത്യ ഒരുങ്ങുന്നതിനാൽ, എല്ലാ മുതിർന്നവരും, പ്രത്യേകിച്ച് മാതാപിതാക്കളും,അപ്പൂപ്പൻമാരും,അമ്മൂമ്മമാരും AI സാക്ഷരരാകേണ്ടത്…
തൊട്ടാവാടി
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ തൊട്ടുരുമ്മിഞാനൊട്ടുപോയതല്ല,തൊട്ടിടാനൊട്ടുനിനച്ചതുമില്ല.ഏറ്റമേറിവന്നിടും നേരത്തുഞാ-നറിയാതെചരിഞ്ഞങ്ങുതൊട്ടതല്ലോ?പാതയോരത്തെ മൺതിട്ടയിൽ,നീ ചാഞ്ഞങ്ങുനിന്നതും കണ്ടതില്ല.അറിയാതെമുട്ടിയനേരത്തുനീ,അമ്പുപോൽ കുത്തിനിൻമുള്ളിനാലേ!എന്നിട്ടുനീ തന്നെവാടിത്തളർന്നതെന്തേ?നിൻതലയിൽ ചൂടിയപൂവുംവാടിയല്ലോ!എന്തിനിത്രനാണം കൊള്ളുന്നുനീ,ഉശിരങ്ങുചേർക്കുക വീറോടെ നീ!വിശ്വംജയിച്ചിടാൻ കരുത്തുണ്ട്നിന്നിൽ,നിന്നെകടന്നുപിടിക്കുവാൻ മുതിരില്ലാരുമേ;നിന്നിലെമുള്ളിനാൽകുത്തിയകറ്റീടുക തളരാതെ നീ.വിശ്വസിച്ചീടുകനിയെൻ വാക്കിനെ!നാണംകുണുങ്ങിനിന്നീടുകിൽ,നാശംവരുത്തുവാൻ തുനിയുമീലോകം!നാണിച്ചിടാതെതളർന്നിടാതെ,നിൻശക്തിയറിഞ്ഞീടുക നിശ്ചയംനീ!നിന്നുടലിന്നുകവചമൊരുക്കുവാൻ,നീതന്നെ നിനയ്ക്കണം വാടിടാതെ.നിന്നിലെശക്തിയറിഞ്ഞിടാൻ നിന്നിലുമാരുണ്ടുവേറെ?ഉലകംനിനക്കേകിയൊരീശക്തിയെന്നുംനിനക്കുതുണ!
