ചായം തേയ്ക്കാത്ത
രചന : ഷിഹാബ് സെഹ്റാൻ ✍ ചായം തേയ്ക്കാത്തവിണ്ടടർന്ന ഭിത്തിക്ക്മുകളിലൂടെ പറന്നുപോകുന്നപക്ഷിക്കൂട്ടം..അതിനുതാഴെ, ഇനിയുംനിലച്ചിട്ടില്ലാത്തൊരുഘടികാരത്തിൻ്റെ മിടിപ്പ്..അതിനുതാഴെ, തേരട്ടകളെപ്പോലെഇഴഞ്ഞുനീങ്ങുന്ന കുറെഫോൺനമ്പറുകൾ.(അവയെല്ലാം നിലവിലില്ലാത്തവയാണ്.അല്ലെങ്കിൽ പരിധിക്ക് പുറത്തുള്ളവ.).അതിനുതാഴെ പ്രാണികളെപ്പോൽപാറുന്നു കലണ്ടറിലെ അക്കങ്ങൾ.(വർഷങ്ങളും, മാസങ്ങളും,ചിലപ്പോൾ നിമിഷങ്ങൾ പോലുംഎത്രയോ വ്യർത്ഥം. അപ്രസക്തം!).അതിനുതാഴെ പുസ്തകങ്ങൾ,വാലൻമൂട്ടകൾ,ചിതൽപ്പുറ്റുകൾ…(ഭൂതകാലത്തെ വിവരിച്ചുതീർന്ന അക്ഷരങ്ങളുടെ ഊർധശ്വാസം!).അതിനും താഴെ കറുപ്പ്.ആഴക്കറുപ്പ്!!അതിൻ്റെയുമറ്റത്തെ…
മതിയിതു
രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ മാനസമന്നും പറഞ്ഞുമതിപിന്നെ,മതി പിന്നെമാനസമെന്നും പറഞ്ഞുമതിപിന്നെ,മതിപിന്നെമാനസമിന്നും പറഞ്ഞുമതിപിന്നെ,മതിപിന്നെമൂകവാചാല സമുദ്രമാനസ,മശരീരിയെൻ,എത്ര പൂക്കാലം കളഞ്ഞൂഎത്ര വരിഷം കളഞ്ഞൂക്ഷേത്രോത്സവങ്ങൾ കളഞ്ഞൂഗാത്രോത്സവങ്ങൾ കളഞ്ഞൂസന്ധ്യാംബരത്തിൻ കുങ്കുമംപൂർവ്വാംബരത്തിൻ ശോണിമമാനസമുള്ളിൽ പറഞ്ഞൂമതിപിന്നെ,മതിപിന്നെഅങ്ങിനെ കാലം കടന്നുഅങ്ങിനെ ഞാനും നടന്നു,ഇന്നെൻ്റെ മാനസവാസരംശതകോടി സൂര്യോദയംമാനസസൂരയൂഥങ്ങൾചൈത്രവൈശാഖപഞ്ചമിദിവാസ്വപ്നമേഖലകൾശതശത പൂർവ്വജന്മംഅനുഭവ ദർശനങ്ങൾപുനർജ്ജനിയേ, സ്വാഗതംമുന്നശരീരിയിതിനോ?” മതിപിന്നെ,മതിപിന്നെ…
കർമ്മമൊഴിമഴയായ്*..
രചന : അൻവർ ഷാ ഉമയനല്ലൂർ✍ അഴകിൽ തുളുമ്പും മധുരമാകട്ടെ നീ-യകമേ നിറയും മരന്ദമായീടട്ടെ.മഴവില്ലുപോലല്പ സമയമാണെങ്കിലുംഅഴലകറ്റുന്നതാം മിഴിവേകിടട്ടെ നീ. പുഴപോലെ നിർമ്മല സ്നേഹമോടൊഴുകുവാ-നിരവിലും നീ നിത്യ കവിതയായ് മാറട്ടെവഴിമാറിനിൽക്കാതൊരുമയോടണയുവാൻകരളിലായാർദ്രമാം പുലരികളുണരട്ടെ. മൊഴികളിൽ മിഴികൾതൻ കരുണയുണ്ടാകട്ടെമഴപോൽ ഹരിതാഭ ശോഭ നീ പകരട്ടെതാരാക്ഷരങ്ങളാലാദിത്യ ഹൃത്തടംതമസ്സകറ്റീടുന്നയുദയമായ്…
മടിയൻ പൂച്ച
രചന : കാവല്ലൂർ മുരളീധരൻ ✍ ജീവിതത്തിൽ എന്ത് സംഭവിക്കുന്നതിനും ഓരോരോ കാരണങ്ങൾ ഉണ്ടാകണം.മരുഭൂമിയിലെ കാലാവസ്ഥ പെട്ടെന്നാണ് മാറിയത്, ചൂടിൽ നിന്ന് അതിരാവിലെയുള്ള നല്ല തണുപ്പിലേക്ക് മാറിയപ്പോൾ, താമസസ്ഥലത്തുനിന്ന് ഓഫീസിലേക്ക് രാവിലെയുള്ള നടത്തങ്ങളിൽ പ്രകൃതിയുടെ കുളിര് അയാൾ വീണ്ടും അനുഭവിക്കാൻ തുടങ്ങി.…
നാനാത്വമായ ഏകത്വവിസ്മയം!!!
രചന : രഘുനാഥ് കണ്ടോത് ✍ നാനാത്വമാകവേഏകത്വമാർന്നൊരുവൈരുദ്ധ്യവിസ്മയമെന്റെ ദേശം!അസ്തമയങ്ങളി‐ലസ്തമിക്കാത്തൊരുഅസ്തിത്വമാണെന്റെ ജന്മദേശം!മൂന്നു സമുദ്രത്തിരക‐ളരഞ്ഞാണംചാർത്തുന്ന ഭൂമിക‐യെന്റെ ദേശം!കളകളം പെയ്യുന്നപലമൊഴിപ്പക്ഷികൾചേക്കേറും പൂവനമെന്റെ ദേശം!യക്ഷന്റെ ഹംസമായ്മേഘം നടകൊണ്ടവിന്ധ്യസാനുക്കളു‐മെന്റെ ദേശം!അധിനിവേശം കണ്ട്തീക്കനൽക്കണ്ണായസഹ്യതീരങ്ങളു‐മെന്റെ ദേശം!കലകളറുപതി‐നായിരം വർണ്ണങ്ങൾസപ്തസ്വരങ്ങൾക്ക്സഹസ്രരാഗം!മാ നിഷാദാ! പാടിനിഷാദനും കവിയായിപാരിന്റെ വിസ്മയ‐മെന്റെ ഭൂമി!ലോകമേ തറവാട്ജീവജാലങ്ങളോകൂടപ്പിറപ്പുകൾ!സമസ്തരും സൗഖ്യമായ്വാഴേണമെന്നതേസൈന്ധവം തന്നുടെപ്രാർത്ഥനാമന്ത്രണം!ഉണ്ണിയോരോന്നുമേ‐യമ്പാടിയുണ്ണിയെ‐ന്നെണ്ണുവോരല്ലിയീയമ്മമാരും!അതിരുകൾ മായിച്ചസ്നേഹവസന്തത്തിൻകൂട്ടായ്മയായിരു‐ന്നെന്റെ ദേശം!നാലുണ്ടു…
തൊട്ടാവാടി
രചന : ബി സുരേഷ്കുറിച്ചിമുട്ടം.✍ തൊട്ടുരുമ്മിഞാനൊട്ടുപോയതല്ല,തൊട്ടിടാനൊട്ടുനിനച്ചതുമില്ല.ഏറ്റമേറിവന്നിടും നേരത്തുഞാ-നറിയാതെചരിഞ്ഞങ്ങുതൊട്ടതല്ലോ?പാതയോരത്തെ മൺതിട്ടയിൽ,നീ ചാഞ്ഞങ്ങുനിന്നതും കണ്ടതില്ല.അറിയാതെമുട്ടിയനേരത്തുനീ,അമ്പുപോൽ കുത്തിനിൻമുള്ളിനാലേ!എന്നിട്ടുനീ തന്നെവാടിത്തളർന്നതെന്തേ?നിൻതലയിൽ ചൂടിയപൂവുംവാടിയല്ലോ!എന്തിനിത്രനാണം കൊള്ളുന്നുനീ,ഉശിരങ്ങുചേർക്കുക വീറോടെ നീ!വിശ്വംജയിച്ചിടാൻ കരുത്തുണ്ട്നിന്നിൽ,നിന്നെകടന്നുപിടിക്കുവാൻ മുതിരില്ലാരുമേ;നിന്നിലെമുള്ളിനാൽകുത്തിയകറ്റീടുക തളരാതെ നീ.വിശ്വസിച്ചീടുകനിയെൻ വാക്കിനെ!നാണംകുണുങ്ങിനിന്നീടുകിൽ,നാശംവരുത്തുവാൻ തുനിയുമീലോകം!നാണിച്ചിടാതെതളർന്നിടാതെ,നിൻശക്തിയറിഞ്ഞീടുക നിശ്ചയംനീ!നിന്നുടലിന്നുകവചമൊരുക്കുവാൻ,നീതന്നെ നിനയ്ക്കണം വാടിടാതെ.നിന്നിലെശക്തിയറിഞ്ഞിടാൻ നിന്നിലുമാരുണ്ടുവേറെ?ഉലകംനിനക്കേകിയൊരീശക്തിയെന്നുംനിനക്കുതുണ!
ഒരുവളുടെഇടനെഞ്ചിൽ
രചന : സിന്ധു എം ജി .✍ നിങ്ങൾ എപ്പോഴെങ്കിലും സ്നേഹംകൊതിക്കുന്ന ഒരുവളുടെഇടനെഞ്ചിൽഅടയാളമായിട്ടുണ്ടോ…?ദിവാസ്വപ്നങ്ങളിൽമാത്രം ജീവിതംകണ്ടാശിച്ചവളുടെശബ്ദത്തിനുകാതോർത്തിട്ടുണ്ടോ….?അവളുടെ കവിതകളുടെ വരിയോതാളമോ, രാഗമോആയിട്ടുണ്ടോ….?പറഞ്ഞുംപങ്കു വെച്ചുംമതി വരാത്തഒരുവളുടെപ്രാണനിൽ ചേർന്നലിഞ്ഞിട്ടുണ്ടോ….?പരിസരം മറന്നു നിങ്ങളിൽമാത്രം ഭ്രമിച്ചവളുടെകാത്തിരിപ്പിനു കാരണമായിട്ടുണ്ടോ…?എങ്കിൽ നിങ്ങൾ..*ആഴമറിയാത്തൊരുജലാശയത്തിൽഅകപ്പെട്ടു പോയിരിക്കുന്നു…!നിങ്ങൾക്ക് ഒരിക്കലുംമോചനമില്ലാത്തൊരുപ്രണയച്ചുഴിയിൽഅകപ്പെട്ടു പോയിരിക്കുന്നു..!!
പ്രണയവർഷം
രചന : ജോർജ് കക്കാട്ട് .✍ ഒരുമിച്ചെത്രയോ കാലം,കൈകൾ കോർത്തു നടന്നവർ.ചിരിയിലും കണ്ണീരിലും,ഒപ്പമുണ്ടായിരുന്നവർ. മഴവില്ലുപോലെ വിരിഞ്ഞു,സ്വപ്നങ്ങളെത്രയോ മനോഹരം.പ്രണയത്തിൻ ഈ യാത്രയിൽ,അകലങ്ങളില്ലവർക്കെന്നും. മഞ്ഞണിഞ്ഞ പുലരികൾ,സന്ധ്യകൾ നക്ഷത്രമെഴുതിയ രാവുകൾ.ഓരോ വർഷവും സാക്ഷിയായ്,അവരുടെ സ്നേഹത്തിൻ കഥകൾ. ഇനിയും ഒരുമിച്ചു നടക്കാൻ,ആയുസ്സുണ്ടാകണേ ദൈവമേ.ഈ പ്രണയം നിലനിൽക്കട്ടെ,എന്നെന്നും മധുരമായി,…
ചിലരെ മാത്രം കൈപിടിക്കുന്ന,
രചന : സഫി അലി താഹ.✍ ചിലരെ മാത്രം കൈപിടിക്കുന്ന, ചേർത്തമർത്തുന്ന സ്നേഹത്തിന്റെ കൊടുങ്കാറ്റുണ്ട്. നമ്മുടെ ഉള്ളിലെ ഏതൊരു നൊമ്പരത്തെയും നിലനിന്നിരുന്നു എന്നൊരു അടയാളം പോലുമില്ലാതെ കട്ടെടുത്ത് തന്റെതാക്കുന്ന ഇഷ്ടങ്ങളുടെ കൊടുങ്കാറ്റ്!അങ്ങനെയൊന്നുണ്ടെങ്കിൽ തീർച്ചയായും അവഗണിക്കരുത്, വേദനിപ്പിക്കരുത്, വിട്ടുകളയരുത്.കാരണം നഷ്ടപ്പെടലുകൾ നൽകുന്നത് വിഷാദപക്ഷികളുടെ…
ശരണഗീതം.
രചന : ബിനു. ആർ.✍ സ്വാമി തിന്തകത്തോം അയ്യപ്പത്തിന്തകത്തോം.. ( 2)കരുണാമയനാം പന്തളകുമാരൻഅയ്യപ്പ സ്വാമിയെ, ഭൂമിപ്രപഞ്ചനെ,ഞങ്ങൾ കരുണനിറഞ്ഞു വിളിച്ചീടുന്നു,പതിനെട്ടുപുരാണങ്ങൾ നിറയും,പടിപതിനെട്ടും കയറിവരുമ്പോൾസ്വാമിയേ ശരണമയ്യപ്പാ..ഹരിഹരസുതനെ ശരണം പൊന്നയ്യപ്പാ.. (സ്വാമി…) കറുത്തമുണ്ടുടുത്തുംകൊണ്ട്വൃച്ഛികപ്പുലരിയിൽ ശരണമാലയിട്ടുംകൊണ്ട്മഞ്ഞുമൂടും പുഴതന്നാഴത്തിൽമുങ്ങിയും കൊണ്ട്, ശരണം വിളിച്ചുതൊഴുതുവരുന്നൂ ഞങ്ങൾ കന്നിഅയ്യപ്പന്മാർപമ്പയിൽ പാപമൊഴുക്കാൻസ്വാമിയേ ശരണമയ്യപ്പാ,ഹരിഹരസുതനാനന്ദചിത്തനെ…
