Category: അറിയിപ്പുകൾ

വാഗ്ദത്തം പൊലിഞ്ഞൊരു നേരം.

രചന : ജോർജ് കക്കാട്ട് ✍️ പുതിയൊരു ലോകം, പുഞ്ചിരി തൂകി,കണ്ടൊരു നേരം, മൊഴികൾ തേകി.“എന്നെന്നും നിന്റേത്” എന്നോതിയോൻ,മായ്ച്ചു കളഞ്ഞു, പളുങ്കു സ്വപ്നം. കള്ള വാഗ്ദാനം, കണ്ണീരിൽ കുതിർന്നു,നെഞ്ചകം വെന്തു, നോവുകൾ പടർന്നു.വിശ്വാസം പോകെ, വെറുപ്പ് മാത്രം,ജീവിതം വെറും, കരിനിഴൽ ചിത്രം.…

കവിത കടന്നുപോകുന്ന വഴിയിൽ

രചന : ദീപ്നാദാസ് അണ്ടലൂർ ✍️ തിരുവനന്തപുരത്ത് നിന്നുംവടക്കോട്ടു സഞ്ചരിക്കുന്ന ട്രെയിനിലാണ്കവി.ദൂരയാത്രയ്ക്കെളുപ്പമല്ലീ തുണിസഞ്ചി.നാരു കൊഴിഞ്ഞിട്ടീയിടെ കനത്ത നൂലു കോർത്തു കെട്ടിയിട്ടതാണഞ്ചാറു പൊതിവേരുപിടിച്ചു വളരാൻ തുടങ്ങിയോരെൻപുസ്തക കെട്ടുകൾ…കദനഭാരമില്ലാത്തതാണെന്നാൽപ്രണയഭാരമിതെടുത്തു കൊൾക.ഒട്ടുമുറപ്പില്ലാക്കമ്പിയിൽ തൂങ്ങിയെത്രദൂരമിനിയും സഞ്ചരിക്കേണ്ടു….സാരമില്ല, പതുക്കെ യാത്രപറഞ്ഞാൽ തീരാത്തത്രയും വാക്ക്വരിയോടൊട്ടി വഴക്കിട്ടു പോയിടാം.പരിഭവം തെല്ലൊതുക്കി വകഞ്ഞു…

കാലങ്ങൾ പിന്നോട്ട് പോയി

രചന : സെറ എലിസബത്ത് ✍️ നീ എത്തിയതോടെകാലങ്ങൾ പിന്നോട്ട് പോയി,എന്റെ ഉള്ളിൽവസന്തം മാത്രം ശേഷിച്ചു.സന്തോഷം തേടിനഗരങ്ങളുടെ പേരുകൾനീ ഓർമ്മയിൽ വരയ്ക്കേണ്ട,അത് വഴികളിലല്ല—നീ എന്റെ ഉള്ളിൽനീലമഷിയിൽ എഴുതുന്നനിശ്ശബ്ദമായി കത്തുന്നപ്രണയജ്വാലയിലാണ്സന്തോഷത്തിന്റെ വിലാസംകണ്ണാടിയിൽ ചോദിക്കരുത്,ഹൃദയത്തിന്റെ തുറന്ന ജനാലയിലൂടെനോക്കൂ—അവിടെ നിനക്കായി മാത്രംവിരിഞ്ഞുനിൽക്കുന്നനീലക്കുറിഞ്ഞികൾ കാണാം.ലോകം അതിന്റെ നിയമങ്ങൾകല്ലിൽ…

ആ രതി

രചന : ബിജു കാരമൂട് ✍️ പൂവിന്റെ മൂക്കുത്തികൊണ്ട്കാറ്റിന്റെചുണ്ടു മുറിഞ്ഞുഉറക്കമുണർന്നുനോക്കിയപ്പോഴാണ്മഴമുടിയിൽകുരുങ്ങിക്കിടക്കുന്നുരാത്രിയുടെകാണാതായവെള്ളിപ്പാദസരംമഞ്ഞ് വന്നുപൊതിഞ്ഞ നേരംനീറിപ്പിടഞ്ഞപൂമരംവണ്ടു പറഞ്ഞപുന്നാരങ്ങൾകിളികളെങ്ങാനുംകേട്ടിട്ടുണ്ടാവുമോഎന്നു നാണിച്ച്ഒന്നുകൂടി ചുവന്നുഒഴുകിപ്പോകുന്നപുഴയ്ക്ക്പൊതിച്ചോറ്കെട്ടിക്കൊടുത്തമന്ദാരക്കല്ല്നുരപതഞ്ഞുയരുന്നവെള്ളച്ചാട്ടത്തിനെനോക്കി നോക്കിസുഖനെടുവീപ്പിട്ടുഅപ്പോഴേക്കുംഉമ്മകളുടെയാമമായി.

ഒറ്റപ്പെടൽ

രചന : മംഗളൻ. എസ് ✍️ ഒറ്റുകാർതന്നുടെ കൺകെട്ടു വിദ്യയുംഒറ്റപ്പെടുത്തുവാനുള്ളിൽ പ്രയത്നവുംഒറ്റപ്പെടുത്തുവാനൊത്ത കുതന്ത്രവുംഒറ്റുകാർക്കൊത്തരുളുന്ന സഭകളും..ഒട്ടും നിരക്കാത്ത കള്ളപ്രചാരവുംഒട്ടുംനിനക്കാത്തൊരൊറ്റപ്പെടുത്തലുംഒറ്റു കാരൻതൻ്റെ ദൂതനെത്തുന്നതുംഒറ്റപ്പെട്ടോൻ്റെ മനോഗതമറിയലും..ഒറ്റപ്പെട്ടോനസംതൃപ്തനായ് തീർന്നതുംഒറ്റപ്പെട്ടോൻ്റെ വിഷാദ ഭാവങ്ങളുംഒറ്റയ്ക്കവൻ തുഴയുന്നതു കണ്ടതുംഒറ്റുകാരന്നു സുഹൃതമായ് തീർന്നതും..

അകാലത്തിൽപൊലിഞ്ഞു പോവുന്ന

രചന : പ്രസീദ ദേവു ✍️ അകാലത്തിൽപൊലിഞ്ഞു പോവുന്നകവിയ്ക്ക് …….ആദരാഞ്ജലികളുടെപെരുമഴ കൊണ്ട്ആരുമെന്നിൽഓർമ പുതുക്കേണ്ടതില്ല,എൻ്റെയായവർഎൻ്റെ നെഞ്ചിൽപറ്റി കിടക്കുന്നുണ്ട്.കള്ളം പറഞ്ഞനാവുകളെന്നെകാണാൻ വരരുത്കരുതി വെച്ചിട്ടുണ്ട് കാലം നിങ്ങൾക്കെൻ്റെമറുപടി,രാഷ്ട്രീയത്തിൻ്റെനിഴൽ പിടിച്ച്ഒറ്റയാളെന്നെഎത്തി നോക്കരുത്,മരിച്ചവളേക്കാൾ നാറ്റംസ്വയം അനുഭവപ്പെട്ടേക്കാം,നെറുകയിൽചുംബിക്കാനുള്ളസമ്മതപത്രംമരിച്ച വിരലിനാൽതീർച്ചപ്പെടുത്തുക,അനശ്വര കവിഇടപ്പിള്ളിയുടെരണ്ടുവരി കവിതസഖാവും കവിയുമായഎൻ്റെ പ്രിയ കൂട്ടുകാരാനീ ചൊല്ലണെ,അവയവങ്ങൾപെരുമയ്ക്കുദാനം ചെയ്ത് എഴുതിയവളല്ല.ആരെങ്കിലുമൊന്ന്ഓർമപ്പെടുത്തണേ…

ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

ജിൻസ്‌മോൻ സഖറിയാ ✍️ ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ്(1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.വ്യൂവിംഗ് സര്‍വീസ്: ജനുവരി 29നും 30നും വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഇന്ത്യ ക്രിസ്ത്യന്‍…

മറഞ്ഞവർ

രചന : ഷാനവാസ് അമ്പാട്ട് ✍️ പുറകെ വന്നവരാരാണ്മുന്നെ പോയവരാരാണ്ഒന്നോരണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾകയ്യ് പിടിച്ച് നടത്തിയവർകണ്ണിൽ വെളിച്ചം തൂകിയവർകഥകൾ പറഞ്ഞും വ്യഥകൾ മറന്നുംരുചികൾ പകർന്നു നൽകിയവർഒന്നോ രണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾ.തോളത്തേറ്റി നടന്നവര്കാണും കളികൾ രസിച്ചവര്തോരാമഴയത്തോടി ഇറങ്ങിതോരണമായി…

നിശ്ശബ്ദ തെരുവോരം

രചന : മറിയ ശബ്നം ✍️ നിശീഥിനിയുടെനിശ്ശബ്ദ തെരുവോരംനിലാവിന്റെനീല മേലാടയണിയുന്നുവസന്തോത്സവത്തിന്റെ നിഴൽകൂത്തിഴയുന്നുകാറ്റൊരുകവിതമൂളുന്നുകാട്ടുപൂവിന്റെകുത്തുന്ന ഗന്ധത്താൽദലമർമ്മരങ്ങൾശ്രുതി ചേർത്തുചൊല്ലുന്നു.പതിയെ അടർന്നോ- രിലത്താളമൊഴുകുന്നു.പരിഭവമില്ലാതെനിലത്തോട് ചേരുന്നു.കളകൂജനങ്ങൾ തൻരതിമേളമുണരുന്നു.ദേശാടനപ്പക്ഷിവിരുന്നു കുറി തിരയുന്നു.ഏകാന്തയാമത്തിൻഇരിപ്പിടം തേടിആത്മാക്കളൊഴുകിഅലസമായെത്തുന്നുപ്രകൃതി പ്രണയത്തിൻവിത്തുകൾ വിതറുന്നു.മുളപൊട്ടി വളർന്നത്പാതിയെ തേടുന്നു.ഉന്മാദഘോഷത്തിൻകോടിയേറ്റമുയരുന്നുമിഴി പാതി ചിമ്മിയകുസൃതികൾ നിറയുന്നു.പകലോന്റെ മിഴികൾപിടഞ്ഞൊരു നേരത്തുനക്ഷത്ര വിളക്കുകൾതിരി താഴ്ത്തി മങ്ങുന്നു.💕

താടക

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ ഒരുമയോടെ ചേർന്നുനിന്നതല്ലഅരുമയോടരികിലണഞ്ഞതല്ലഉരച്ചുരച്ചുമാറ്റ് കൂട്ടിയതാണ്ഉലകിലങ്ങനെ കേമമായിടാൻ!ഉണ്ടിതിൽ രണ്ടുപക്ഷംഉണ്ടവർ തിരഞ്ഞുശരിപക്ഷംഉത്തരം പലതുനിരന്നുഉടനെയെത്തിനിയമവും പിന്നാലെ!ഉണ്ടിരുന്നൊരുവനെഉറക്കിയതുമിതാടകഉണ്ണികളെയൂട്ടുമാനെഞ്ചിനാൽഉരച്ചവളുത്തമയായി!ചിത്രമൊരുക്കിതെളിവിനാൽചിതയൊന്നുതീർത്തവൾചിരകാലസ്വപ്നം പൂത്തിടാൻചിലരിൻ ചിരിയെക്കെടുത്തി!ലോകമറിയണം നാളെലോഭിച്ചുപോയിജീവിതംലാഭമേറണമാരിനാലുംലോജിക്കത് പ്രശ്നമല്ല!ഇനിയും പിറക്കരുതാരുമേഇഷ്ടമോഹങ്ങൾ നേടാൻഇനിയൊരുബലിയേകിടല്ലേഇണയും തുണയുമറ്റിടല്ലേ!നഷ്ടം നാടിന്നുദു:ഖംനാളെമറക്കും ജനവുംനാളുകൾ താണ്ടീടിലുംനഷ്ടം ഉറ്റവരിനെന്നും!എന്തേകിലും മരണം മാർഗ്ഗമടച്ചില്ലേഏറ്റൊരുശാപം മാറ്റാനാവുമോഏറിലേറിടാനെന്തെളുപ്പംഎല്ലാവർക്കുമിതൊരുപാഠം!