യക്ഷിയോടൊത്ത്
രചന : പ്രകാശ് പോളശ്ശേരി ✍️ യാത്രിക,നെൻ്റെയാത്രയിൽച്ചേർത്തതാണുനിന്നെയും,ശുഭ്രവസ്ത്രവുംചിന്തയും ,അറിഞ്ഞതാണുപിന്നേയും.നേർത്തുവന്നനിലാവിലെൻ്റെപാതനേർത്തു വന്നനേരം,നേർത്തൊരാവാക്കിനാൽചൊല്ലി,നീപിന്നേയുംപോകണമെനിക്കുനേരംപോയിടുന്നു ,പാലപൂത്തമണമങ്ങുമൂക്കിലെത്തിപിന്നെയും,കൂടുവിട്ടുകൂടിവന്നതാണുനിൻ്റെകൂട്ടിനായി ഞാനിന്നുമേ!പുലരിയെപ്പുണർന്നുനീപുതുദിനത്തിലെത്തുക,പോയിടട്ടെ ഞാനിനി, നിൻ വഴി തേടുക.അറിയാമെൻ്റെ ദാസിയെ !നീപോയിടുമ്പോൾപുലരിയെപ്പുണർന്നുപ്പുലർമൊട്ടിനെ,പുലരുമദ്ഭുതപ്പുതുഗന്ധപ്രതീക്ഷയെ,പുണർന്നിടട്ടെ ഞാനും.ഉണർന്നു കൂവിടുന്നു കുക്കുടങ്ങൾ.ഇനി നമുക്കു കാണാം,കൂടുവിട്ടു ഞാൻവരാം അന്നുനീയെനിക്കായിഇവിടംവിട്ടുവന്നിടേണം.മരണനാളിൽനീയെത്തിടേണമെൻ ദേഹി നോക്കിടും,ഒരുപുഞ്ചിരിയോടെനമുക്കിവിടം വിട്ടുപോയിടാംഇവിടെപ്രണയമില്ലസഖീ,ചതിച്ചിടുംമനുഷ്യരല്ലേ,നെടിയ കന്മതിൽ തീർത്തുമേലെ മുള്ളുകമ്പികൾ വച്ചിടുന്നു…
