Category: അറിയിപ്പുകൾ

ആ രതി

രചന : ബിജു കാരമൂട് ✍️ പൂവിന്റെ മൂക്കുത്തികൊണ്ട്കാറ്റിന്റെചുണ്ടു മുറിഞ്ഞുഉറക്കമുണർന്നുനോക്കിയപ്പോഴാണ്മഴമുടിയിൽകുരുങ്ങിക്കിടക്കുന്നുരാത്രിയുടെകാണാതായവെള്ളിപ്പാദസരംമഞ്ഞ് വന്നുപൊതിഞ്ഞ നേരംനീറിപ്പിടഞ്ഞപൂമരംവണ്ടു പറഞ്ഞപുന്നാരങ്ങൾകിളികളെങ്ങാനുംകേട്ടിട്ടുണ്ടാവുമോഎന്നു നാണിച്ച്ഒന്നുകൂടി ചുവന്നുഒഴുകിപ്പോകുന്നപുഴയ്ക്ക്പൊതിച്ചോറ്കെട്ടിക്കൊടുത്തമന്ദാരക്കല്ല്നുരപതഞ്ഞുയരുന്നവെള്ളച്ചാട്ടത്തിനെനോക്കി നോക്കിസുഖനെടുവീപ്പിട്ടുഅപ്പോഴേക്കുംഉമ്മകളുടെയാമമായി.

ഒറ്റപ്പെടൽ

രചന : മംഗളൻ. എസ് ✍️ ഒറ്റുകാർതന്നുടെ കൺകെട്ടു വിദ്യയുംഒറ്റപ്പെടുത്തുവാനുള്ളിൽ പ്രയത്നവുംഒറ്റപ്പെടുത്തുവാനൊത്ത കുതന്ത്രവുംഒറ്റുകാർക്കൊത്തരുളുന്ന സഭകളും..ഒട്ടും നിരക്കാത്ത കള്ളപ്രചാരവുംഒട്ടുംനിനക്കാത്തൊരൊറ്റപ്പെടുത്തലുംഒറ്റു കാരൻതൻ്റെ ദൂതനെത്തുന്നതുംഒറ്റപ്പെട്ടോൻ്റെ മനോഗതമറിയലും..ഒറ്റപ്പെട്ടോനസംതൃപ്തനായ് തീർന്നതുംഒറ്റപ്പെട്ടോൻ്റെ വിഷാദ ഭാവങ്ങളുംഒറ്റയ്ക്കവൻ തുഴയുന്നതു കണ്ടതുംഒറ്റുകാരന്നു സുഹൃതമായ് തീർന്നതും..

അകാലത്തിൽപൊലിഞ്ഞു പോവുന്ന

രചന : പ്രസീദ ദേവു ✍️ അകാലത്തിൽപൊലിഞ്ഞു പോവുന്നകവിയ്ക്ക് …….ആദരാഞ്ജലികളുടെപെരുമഴ കൊണ്ട്ആരുമെന്നിൽഓർമ പുതുക്കേണ്ടതില്ല,എൻ്റെയായവർഎൻ്റെ നെഞ്ചിൽപറ്റി കിടക്കുന്നുണ്ട്.കള്ളം പറഞ്ഞനാവുകളെന്നെകാണാൻ വരരുത്കരുതി വെച്ചിട്ടുണ്ട് കാലം നിങ്ങൾക്കെൻ്റെമറുപടി,രാഷ്ട്രീയത്തിൻ്റെനിഴൽ പിടിച്ച്ഒറ്റയാളെന്നെഎത്തി നോക്കരുത്,മരിച്ചവളേക്കാൾ നാറ്റംസ്വയം അനുഭവപ്പെട്ടേക്കാം,നെറുകയിൽചുംബിക്കാനുള്ളസമ്മതപത്രംമരിച്ച വിരലിനാൽതീർച്ചപ്പെടുത്തുക,അനശ്വര കവിഇടപ്പിള്ളിയുടെരണ്ടുവരി കവിതസഖാവും കവിയുമായഎൻ്റെ പ്രിയ കൂട്ടുകാരാനീ ചൊല്ലണെ,അവയവങ്ങൾപെരുമയ്ക്കുദാനം ചെയ്ത് എഴുതിയവളല്ല.ആരെങ്കിലുമൊന്ന്ഓർമപ്പെടുത്തണേ…

ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

ജിൻസ്‌മോൻ സഖറിയാ ✍️ ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ്(1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.വ്യൂവിംഗ് സര്‍വീസ്: ജനുവരി 29നും 30നും വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഇന്ത്യ ക്രിസ്ത്യന്‍…

മറഞ്ഞവർ

രചന : ഷാനവാസ് അമ്പാട്ട് ✍️ പുറകെ വന്നവരാരാണ്മുന്നെ പോയവരാരാണ്ഒന്നോരണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾകയ്യ് പിടിച്ച് നടത്തിയവർകണ്ണിൽ വെളിച്ചം തൂകിയവർകഥകൾ പറഞ്ഞും വ്യഥകൾ മറന്നുംരുചികൾ പകർന്നു നൽകിയവർഒന്നോ രണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾ.തോളത്തേറ്റി നടന്നവര്കാണും കളികൾ രസിച്ചവര്തോരാമഴയത്തോടി ഇറങ്ങിതോരണമായി…

നിശ്ശബ്ദ തെരുവോരം

രചന : മറിയ ശബ്നം ✍️ നിശീഥിനിയുടെനിശ്ശബ്ദ തെരുവോരംനിലാവിന്റെനീല മേലാടയണിയുന്നുവസന്തോത്സവത്തിന്റെ നിഴൽകൂത്തിഴയുന്നുകാറ്റൊരുകവിതമൂളുന്നുകാട്ടുപൂവിന്റെകുത്തുന്ന ഗന്ധത്താൽദലമർമ്മരങ്ങൾശ്രുതി ചേർത്തുചൊല്ലുന്നു.പതിയെ അടർന്നോ- രിലത്താളമൊഴുകുന്നു.പരിഭവമില്ലാതെനിലത്തോട് ചേരുന്നു.കളകൂജനങ്ങൾ തൻരതിമേളമുണരുന്നു.ദേശാടനപ്പക്ഷിവിരുന്നു കുറി തിരയുന്നു.ഏകാന്തയാമത്തിൻഇരിപ്പിടം തേടിആത്മാക്കളൊഴുകിഅലസമായെത്തുന്നുപ്രകൃതി പ്രണയത്തിൻവിത്തുകൾ വിതറുന്നു.മുളപൊട്ടി വളർന്നത്പാതിയെ തേടുന്നു.ഉന്മാദഘോഷത്തിൻകോടിയേറ്റമുയരുന്നുമിഴി പാതി ചിമ്മിയകുസൃതികൾ നിറയുന്നു.പകലോന്റെ മിഴികൾപിടഞ്ഞൊരു നേരത്തുനക്ഷത്ര വിളക്കുകൾതിരി താഴ്ത്തി മങ്ങുന്നു.💕

താടക

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ ഒരുമയോടെ ചേർന്നുനിന്നതല്ലഅരുമയോടരികിലണഞ്ഞതല്ലഉരച്ചുരച്ചുമാറ്റ് കൂട്ടിയതാണ്ഉലകിലങ്ങനെ കേമമായിടാൻ!ഉണ്ടിതിൽ രണ്ടുപക്ഷംഉണ്ടവർ തിരഞ്ഞുശരിപക്ഷംഉത്തരം പലതുനിരന്നുഉടനെയെത്തിനിയമവും പിന്നാലെ!ഉണ്ടിരുന്നൊരുവനെഉറക്കിയതുമിതാടകഉണ്ണികളെയൂട്ടുമാനെഞ്ചിനാൽഉരച്ചവളുത്തമയായി!ചിത്രമൊരുക്കിതെളിവിനാൽചിതയൊന്നുതീർത്തവൾചിരകാലസ്വപ്നം പൂത്തിടാൻചിലരിൻ ചിരിയെക്കെടുത്തി!ലോകമറിയണം നാളെലോഭിച്ചുപോയിജീവിതംലാഭമേറണമാരിനാലുംലോജിക്കത് പ്രശ്നമല്ല!ഇനിയും പിറക്കരുതാരുമേഇഷ്ടമോഹങ്ങൾ നേടാൻഇനിയൊരുബലിയേകിടല്ലേഇണയും തുണയുമറ്റിടല്ലേ!നഷ്ടം നാടിന്നുദു:ഖംനാളെമറക്കും ജനവുംനാളുകൾ താണ്ടീടിലുംനഷ്ടം ഉറ്റവരിനെന്നും!എന്തേകിലും മരണം മാർഗ്ഗമടച്ചില്ലേഏറ്റൊരുശാപം മാറ്റാനാവുമോഏറിലേറിടാനെന്തെളുപ്പംഎല്ലാവർക്കുമിതൊരുപാഠം!

ഉള്ളിലേക്കുള്ള യാത്ര ( ഗാനം)

രചന : ജീ ആർ കവിയൂർ ✍️ ഓ… ഓ…ഹാ… ആ…ആരാണ് ഇവിടെ നിൽക്കുന്നത്?എന്നിലൊളിഞ്ഞ ഞാൻ തന്നെയോ?അല്ലെങ്കിൽ കാലം മറച്ചുവച്ചപേരില്ലാത്ത ഒരാളോ?രൂപങ്ങൾ മാറി മാറിഎന്നെ ചോദ്യംചെയ്യുമ്പോൾആഴങ്ങൾ വിളിച്ചു പറയുംഞാൻ വെറും ശരീരമല്ലെന്ന്ഉള്ളിലേക്കുള്ള വഴിയിൽഎന്തുകൊണ്ട് ഞാൻ അന്യനാകുന്നു?മൗനത്തിന്റെ തണലിൽഒരു പ്രകാശം ജനിക്കുന്നുഉള്ളിലേക്കുള്ള യാത്രയിൽഭാരം…

മാനസ മൈന

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ മാനസ മൈനകിലുക്കാംപെട്ടി പോലെകിണുങ്ങിയിളം കാറ്റ്ഇന്നെന്റെ ചാരത്തുവന്നുനിന്നുമാനത്തെക്കാർമുകിൽമാടിവിളിച്ചത്നാണിച്ചവൾ കാതിൽപറഞ്ഞുതന്നുനാണംവിരിഞ്ഞപ്പോൾനുണക്കുഴി തെളിഞ്ഞപ്പോൾകാറ്റിനു ചന്തംനിറഞ്ഞുവന്നുനോക്കിനിൽക്കെയവൾഒന്നും പറയാതെപാറിപ്പറന്നെങ്ങോപോയ്മറഞ്ഞുമാനത്തെക്കാർമുകിൽമറഞ്ഞുവല്ലോ എന്റെമാനസമൈനകരഞ്ഞതെന്തേകാറ്റെന്നെത്തഴുകാതെഓടിമറഞ്ഞപ്പോൾഓർമ്മകൾ വിലപിച്ചുപോയതാണോ….?

അസ്വസ്ഥതകളുടെ

രചന : ദിവ്യ സി ആർ ✍️ അസ്വസ്ഥതകളുടെവെയിൽ നാവുകളെന്നെചുറ്റിവരിയുമ്പോഴൊക്കെയുംഞാനാ മടിത്തട്ടിലിടം തേടും.നിശ്ശബ്ദതകളുടെകൂരമ്പുകളെന്നിൽതുളച്ചിറങ്ങുമ്പോഴൊക്കെയുംഞാനാ താരാട്ടിന്നീണം തേടും.വിഹ്വലതകളുടെഒരായിരം കടന്നലുകൾഒന്നിച്ചാക്രമിക്കുമ്പോഴൊക്കെയുംഞാനാ നെഞ്ചോടു ചേർത്തെന്റെനിശ്വാസ പ്രകമ്പനങ്ങൾ പടർത്തും.ഒടുവിലാ വിറയാർന്നവിരലുകളെന്റെ നെറുകയിൽതീർത്ഥമാകുമ്പോൾ;അടർന്നു തുടങ്ങുന്നമിഴിത്തുള്ളികളിൽഞാനഭയം തേടുന്നു..!