ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

അഞ്ചാം കോളനി

രചന : ഹരിദാസ് കൊടകര✍ “സരിത: ഭീതാ: സ്രവന്തി”നദികൾ ഭീതരായൊഴുകുന്നു.നിമിഷങ്ങളേതും കരിനീല-കല്പാവബോധനം.കണ്ണുകൾ ഭ്രൂമദ്ധ്യമാക്കി-ദീർഘം ശ്വസിച്ചു. കലരാത്തതെല്ലാം-വലം കയ്യിലുണ്ട്.കയ്യൊഴിക്കില്ലെന്റെ-വാലീ ഉടുമ്പുകൾ.ഏകാന്തത്തിലവിടം-നയമെന്ന നേത്രം.സ്നിഗ്ദാക്ഷരം.നിർഭഗം പച്ചകൾ.. പുൽച്ചാടിയായി ഞാൻ-ഓരിലത്തണ്ടിൽ-ആവേഗ യാത്രികൻ.തെരുവിടിഞ്ഞ കണ്ണിൽപ്രാണൻ മുഴുപ്പ്. മടിയിൽ മുളച്ച-പെരുങ്കത്തിവീശി-അകക്കണ്ണടച്ചു.ചൊല്ലുള്ള തോന്നൽശഠിച്ചു.നടുതല്ലി കീടങ്ങളാട്ടി;പാറുന്ന കയ്യാൽ-തൊഴുമുദ്രയാക്കി-മണ്ണോടിണങ്ങി.ഓകുള്ള നെല്ലിൽ-നിറവെന്ന നാമം കലക്കി പരമഞ്ച്…

🍃ഉൾപ്പൊരുൾ🍃

രചന : വിദ്യാരാജീവ്.✍ നിനയ്ക്കുകിലൊറ്റയാനായീത്തുരുത്തിൽ;വൃഥാ സമയം പോക്കുന്നുവെന്റെ ജന്മം.എന്നിലെയോരോ വ്യഥകളേയുംപുഞ്ചിരിപ്പൂമാല്യങ്ങളാക്കി;ജീവിതമാം പാഴ് വഞ്ചി തുഴയുന്നമാനവചിത്തത്തിൽ ചാർത്തിടട്ടേ;അല്ലായ്കിലാലംബമില്ലാതെകാറ്റിലാടുന്ന ഒറ്റമരത്തണലിൽ;ചേക്കേറാതെ ഋതുപ്പക്ഷികൾക്കൊപ്പംകൂട്ടുകൂടി ദേശാന്തരങ്ങളിൽ സഞ്ചരിക്കട്ടേ.അതുമല്ലെങ്കിൽ കഥകളും, കളികളുമായിചങ്ങാതിമാർക്കൊപ്പം ബാല്യത്തിലെപ്പോൽ,പ്രിയമോടെ ഉല്ലസിച്ചിടട്ടേ!അരുംകൊലചെയ്യുന്ന കിരാതന്മാരെഉന്മൂലനാശം ചെയ്തിടട്ടേ;പട്ടിണിയിൽ മുങ്ങിത്താഴുന്നവർക്ക്കൈത്താങ്ങായി നിന്നിടട്ടേ.പറയുകയെൻ തപ്തനിശ്വാസങ്ങളേസ്വാഗതം ചെയ്യുന്നു നിന്നെയെൻ,ഉൾപ്പൊരുൾ തേടുവതിനായ്!വ്യർത്ഥമായ് തീർക്കാതെ ഈയുള്ളവൻജന്മസുകൃതം…

ഒരു ചിത്രം.

രചന :- ബിനു ആർ.✍ ചിത്രപടത്തിലൊരുകവിതപോലെ നീനിറഞ്ഞുനിൽപ്പൂഈ കാനനവാടിയിൽകണ്ണ്വാശ്രമത്തിലെകന്യകേ,ശകുന്തളേ,കുശമുനപോൽ കടക്കണ്ണാൽതേടുവതാരെ നീപ്രിയതോഴിമാരാംഅനസൂയയെങ്ങുപോയ്,പ്രിയംവദയും…!കാലിൽ മുള്ളുകൊണ്ടെന്നുനടിച്ചു തിരിഞ്ഞുനോക്കീടവേ,കണ്ടുവോകൺകോണുകളി-ലെവിടെയെങ്കിലുംകല്യാണകോമളനാകുംയുഗപുരുഷൻദുഷ്യന്തയുവരാജനെ!വശ്യമനോമോഹനമാകുംകാനനമധ്യത്തിൽപ്രിയമൃഗം പേടമാനെയുംമറന്നു നീ ചിന്തിച്ചിരിപ്പതുംകാടായകാടെല്ലാംകണ്മുനകൊണ്ടുതിരയുമ്പോഴും വിരഹത്താൽനിൻ മനംമിടിക്കുന്നതറിയുന്നൂകാനനപത്രങ്ങളുംവള്ളിചെടികളുംപൂങ്കാവനങ്ങളും….

കാണാക്കണ്ണാ മായരുതേ

രചന : പാപ്പച്ചൻ കടമക്കുടി ✍ നീപാടുമ്പോള്‍ മോഹനരാഗം മഴയാവുംഗോപീവാടം ഹര്‍ഷസുഗന്ധക്കുളിരാടുംചാപം പോലാപ്പാട്ടു മുറിക്കും ഹൃദയങ്ങള്‍താപംമൂലം ഗോപിക വിങ്ങിക്കരയുന്നു. അന്നെല്ലാരും കണ്ണനൊടൊപ്പം,രതിചോരന്‍വന്നെല്ലാര്‍ക്കും കണ്ണിനുനേരാ,യവരോതിനിന്നോടം പോലക്കരതാരില്‍ ചിരിയോടെഎന്നും കണ്ണാ ചേര്‍ക്കണമുള്ളില്‍ക്കനിവോടെ. വെള്ളിത്താലം വിണ്ണിലെടുത്തൂ നിറചന്ദ്രന്‍തുള്ളിത്തുള്ളിത്താരഗണങ്ങള്‍ നിരയായീകള്ളിപ്പെണ്ണിന്‍ കാതരഭാവം യമുനയ്ക്കുംകള്ളക്കണ്ണിട്ടൊന്നു തുടിച്ചൂ തിരമാല. കാറ്റില്‍ക്കാടും…

നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും.

രചനയും സംഗീതവും : അഹ്‌മദ് മുഈനുദ്ദീൻ.✍ ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകുംനീയെങ്ങനെ തുണയാകുംനീയെങ്ങനെ മരമാകുംനീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകുംഞാനെങ്ങനെ നിഴലാകുംഞാനെങ്ങനെ ഞാനാകുംമഴയേ നിലാമഴയേമരമേ വേനൽമരമേനേര് വളർന്നൊരു തൊടിയിൽവേര് നടന്നോരുവഴിയിൽപേരറിയാത്ത കിളികൾപോരറിയാത്ത ചെടികൾകനവിനെന്ത് ഭാരംകാഴ്ചയെത്ര ദൂരംനോവിനെന്ത് നീളംഞാൻ മിഴിയടക്കുവോളംഓർമ്മകൾ പൂത്തൊരു കൊമ്പിൽതുമ്പികൾ വെമ്പൽ കൊള്ളുംകുതിർന്ന മണ്ണിൻ…

നായ ഒരു ഭീകരജീവി

രചന : വി.കൃഷ്ണൻ അരീക്കാട്✍ വാർത്തകൾ ചമയക്കുന്ന താരമായ്നാട്ടിലെ ഭീകര ജീവിയാണിന്നു നായ്ക്കൾനായ്ക്കൾ തൻ കടിയേറ്റു മരണത്തിടിപ്പെട്ടനിഷ്ക്കളങ്കർക്കർ പ്പിക്കുന്നു, പ്രണാമംനന്ദിതൻ സ്നേഹത്തിൻ, പ്രതീകമായ്നായക്കളെപാടിയ നാവു കൊണ്ടോ തിടുന്നു.ശല്യമായ് തീർന്നിതാ, ഇല്ലായ്മ ചെയ്യണംസമൂഹത്തിൻ പൊതു പ്രശ്നമായ്നായക്കളെന്ന്’.ആടിനും മാടിനും പോത്തുകൾക്കില്ലാത്തനിയമസംരക്ഷണമുണ്ടിവിടെ നായ കൾക്ക്ആനപ്പുറത്തിരിക്കുന്നവർ, നായ്ക്കളെ,പേടിക്കേണ്ടതില്ലെന്ന,…

“ലോക്ക്ഡ് ഇൻ” ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും 18 ഞായറാഴ്ച ന്യൂയോർക്കിൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെയും, അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷന്റെയും ന്യൂയോർക്കിലെ ഏതാനും സാംസ്കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും ഓണാഘോഷവും 18-ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ ഫ്ലോറൽ പാർക്കിലുള്ള…

🍃എൻ ജന്മപുണ്യം 🍃

രചന : വിദ്യാ രാജീവ്✍️ അമ്മയെന്നോതുവാൻ നൽ ചൂണ്ടുമീട്ടവേ,അമ്മിഞ്ഞപ്പാൽമാറിൽ ഹർഷം തുളുമ്പുന്നു.മകനെ നീയെന്നിൽ പിറവിയെടുക്കുവാൻതപമെത്രചെയ്തു ഞാൻ കാത്തിരുന്നു?സന്താനഭാഗ്യം ലഭിക്കാൻ ഞാനീജന്മംസന്താപത്തിന്റെ കടലിൽ നീന്തി.പേറ്റുനോവിന്റെ നാൾ ബോധം മറയവേതെല്ലുമോർത്തില്ല തിരികെവരുമെന്നുഞാൻ.ഈശൻ കനിഞ്ഞുതന്നല്ലോ കുരുന്നിനേ,ശാശ്വത സത്യമാമങ്ങേ,സ്തുതിപ്പൂ ഞാൻ.എന്റെയീതങ്കക്കുടത്തിന്റെ ചേലഞ്ചുംപുഞ്ചിരികണ്ടു മതി വരുന്നില്ല പോൽ.താലോലിക്കാൻ താതനില്ലയെന്നാകിലുംതായഞാനെപ്പോഴുമുണ്ടേ…

🐝ചതയം ചതയുന്നു ചിന്തിതചിത്തത്തോടേ..🐝

രചന : കൃഷ്ണമോഹൻ ✍️ ചതഞ്ഞു ചതഞ്ഞു ചതഞ്ഞുതന്നെചതയമീ ഭുവനത്തിൻചമത്ക്കാരമെല്ലാം കണ്ടുചരിക്കുന്നു, മൂകാത്മാവായ്…ചാലകശക്തിയേകും, വചനങ്ങൾ ചൊല്ലീടുന്നൂചാരേ നിന്നുപദേശം, പിന്നെയും നല്കീടുന്നൂചിന്തയിൽ സത് ഭാവനയുണ്ടാക്കാൻ ചിരം ചിരംചിത്രങ്ങൾ പതിച്ചു താൻ, ചതയം മുന്നേറുന്നുചീത്തയും, ചീമുട്ടയും, കൈകളിൽക്കരുതാതെചെമ്മേയാ മനസ്സിൻ്റെ താളലയങ്ങൾ തന്നിൽചൈതന്യമുത്തുക്കളെ, അണിയിച്ചങ്ങുണർത്തുവാൻചൊല്ലുന്നൂ ഭാവാന്വിത…

🌳 അവിട്ടം, ചിന്തിയ്ക്കുമ്പോൾ🌳

രചന : കൃഷ്ണമോഹൻ കെ പി ✍ അക്ഷമകാട്ടാതെയീ ഓണനാളുകളിലൊന്നായ്അസ്തമയത്തെ കാത്തു നിന്നൊരീ അവിട്ടം ഞാൻഅഗ്രജന്മാരേയെന്നാൽ ഒന്നു ഞാനറിയുന്നൂഅന്നേരമോണത്തിൻ നാൾ വിളമ്പിയ വിഭവങ്ങൾഅന്നതു തീരാത്തതിൽ ജലതർപ്പണം ചെയ്ത്അന്നദാനമതായ്, മമ പൈദാഹശാന്തിയ്ക്കായിഅവിട്ടക്കട്ടയുമാ, പഴങ്കൂട്ടാനുമായിഅവിടുന്നെന്നിലയിലായ് വിളമ്പി നിന്നീടുമ്പോൾഅറിയാതെൻ മിഴികളിൽസ്വപ്നങ്ങൾ…മറയുന്നൂഅലിവുള്ള ഹൃദങ്ങളേ, ഭക്ഷണ ദാനം പുണ്യംഅറിയുമോ…