ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

രമണീയ ഗ്രാമം

രചന : മംഗളൻ. എസ്✍️ കുന്നും പുഴകളും പച്ചപ്പാടങ്ങളുംകുത്തൊഴുക്കില്ലാത്ത പുഴയുള്ള ഗ്രാമംകുഞ്ഞാമ്പൽ വിരിയും തെളിനീരിളകുംകുളങ്ങളിലരയന്നം നീന്തും ഗ്രാമംകുളിരോലും നറുമഞ്ഞും സൂര്യാംശുവുംകുന്നിൻ മറവിലായ് പ്രണയിക്കും ഗ്രാമംകുളമാവിൽ ഹിമകണമിറ്റും നേരംകുയിലുകൾ ചേക്കേറി പാടുന്ന ഗ്രാമംകുലകളായ് പീതാംബരപ്പൂക്കളാടുംകുരുവികൾ മധുവുണ്ണാനെത്തും ഗ്രാമംകുടുകുടെ പെയ്യും മഴകൂസാതെങ്ങുംകുഞ്ഞാറ്റക്കിളികൾ പ്രണയിക്കും ഗ്രാമംകുട്ടിക്കുറുമ്പന്മാരുമോദത്തോടെങ്ങുംകുട്ടിയും…

ഗാന്ധി

രചന : പ്രസീദ.എം.എൻ ദേവു ✍ ഞാനിന്നുപോർബന്തറിലേയ്ക്ക്നടന്നു,ഗാന്ധിയെന്നകുഞ്ഞിനെ കാണാൻ,സ്വാതന്ത്ര്യംഎന്ന് നെറ്റിയിൽആലേപനമിട്ട്,സത്യാഗ്രഹംഎന്ന് ചുണ്ടിൽതേനുരച്ച്,സത്യമെന്ന്നെഞ്ചിൽ തേച്ചുരച്ച്,തീവണ്ടി ബോഗികളിലൂടെ,പല പല ആളുകൾക്കിടയിലൂടെ,വർത്തമാനങ്ങളിലൂടെ,തിരക്കിലൂടെ,തിക്കിലൂടെ,ഇവർക്കെല്ലാംസ്വാതന്ത്ര്യമുണ്ടോ?ഉണ്ടായിരുന്നിരിക്കാം,ഉണ്ടാവുമെന്നുറപ്പിക്കാം,ഉണ്ടെന്ന് ഉറപ്പു വരുത്താം,ദണ്ഡി വരെ നടക്കാം,നടന്ന് നടന്ന്കിട്ടുമായിരിക്കാം,നടത്തം നിർത്തില്ലായിരിക്കാം,ഈ ജന്മത്ത് കിട്ടാത്തസ്വാതന്ത്ര്യം,നേടിയെന്നു ഞാനുംഊറ്റം കൊള്ളുന്നുണ്ട്,മരണപ്പെട്ട ഗാന്ധിഎന്നെയൊന്നുനോക്കി,മൊട്ടു സൂചി പഴുതിലൂടെതോക്കു കുഴൽ നീളുന്നതും,ഞാൻ പിടഞ്ഞു വീഴുന്നതും,സ്ക്രീൻ…

സ്വാതന്ത്ര്യത്തിന്റെ….രാഷ്ട്രീയ വിചാരങ്ങൾ.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കാൾ എനിക്ക് പത്തുവയസ്സ് കുറവാണ്……ഒരു മനുഷ്യായുസ്സു വെച്ചു കണക്കാക്കിയാൽ,78 വയസ്സായിരിക്കുന്നു സ്വാതന്ത്ര്യത്തിന്…..എന്നിട്ടും,നക്കാപ്പിച്ചപെൻഷനുകളും,ധർമ്മക്കിറ്റുകളും,ജാതിയും മതവുമൊക്കെയായികഷ്ടിച്ചു, ജീവിച്ചുപോകുന്ന മനുഷ്യരാണെല്ലാടത്തും…..സർക്കാർ ഉദ്യോഗസ്ഥരുംവലിയ രാഷ്ട്രീയക്കാരുംവലിയ കച്ചവടക്കാരും,കച്ചവട രാഷ്ട്രീയ ദല്ലാളന്മാരും കയ്യൂക്കുള്ളവരും….സുഖമായി ഇഷ്ടംപോലെ ജീവിക്കുന്ന78 വയസ്സുകാരനായ സ്വതന്ത്ര്യ ഇന്ത്യ…..എല്ലാ പൗരന്മാരെയുംഒന്നായിക്കാണാൻ…

പ്രഭാതവന്ദനം

രചന : എം പി ശ്രീകുമാർ ✍️ നറുചിരി തൂകുന്നപുലരിതൻ കവിളിൽകുങ്കുമകാന്തി പടർന്നുപൂർവ്വാംബരം തന്റെതിരുനെറ്റിത്തടത്തിൽചന്ദനം ചാലിച്ചു തൊട്ടുകുളിർമഞ്ഞുതുളളിയിൽനീരാടി തുമ്പികൾനറുതേനുണ്ടു പറന്നുകളകളം പാടുന്നകിളികളൊന്നിച്ചുതരളസംഗീതം മുഴക്കികുളിരാർന്ന തെന്നലിൻകൂന്തലിൽ ചൂടിയകുടമുല്ലപ്പൂമണമൊഴുകിനിറമാല ചാർത്തിയപ്രകൃതിയെ നോക്കിനിർമ്മാല്യം തൊഴുതു ഞാൻ നിന്നു.

ഒഴുകിപരന്നുകൊണ്ടു♣️

രചന : ഖുതുബ് ബത്തേരി ✍ പുഴപോലെയാണ്ചിലർപരന്നൊഴുകിയുംതഴുകിയുംനാമ്പുകളെനനയിച്ചുംവേരുകളെതലോടിയുംമൺതിട്ടകളെതൊട്ടുംഒടുവിലൊരുവിശാലതയിലേക്ക്.ഓരോ പുൽനാമ്പുംവേരുകളുംമൺതിട്ടകളുംഒഴുകിപരന്നനിമിഷങ്ങളെചേർത്തുപിടിച്ചാസ്വദിക്കും.എവിടെയുംപിടികൊടുക്കാതെനിഗൂഢതനിറഞ്ഞൊരാഴുക്കിൽഅവരോരായുസ്സിൽഓർമ്മകൾബാക്കിയാക്കികടന്നുപോകും.തൊട്ടുംതലോടിയും കടന്നുപോകുന്നവരപ്പോൾഓർമ്മകൾമാത്രമായി.പരന്നൊഴുകുന്നവരോട്അവരോഴുകട്ടെയെന്നുമാത്രംഅവരിൽനാംനനയുന്നുവെങ്കിലും,വിരഹമായിവിഷാദമായിപരിഭവങ്ങളായിനോവായിമുറിവായി മാറാതെ.നാം നമ്മളായിമാറട്ടെ.ഓരോപുഴയുംകടന്നുപോകുംതൊട്ടുംതലോടിയും.ഉള്ളാകെകവർന്നെടുത്തും.ഒടുവിലോരോപുൽനാമ്പുംമൺതിട്ടയുംവേരുകളുംകടപുഴകിപോകുംവരെ.🕳️

സതീർത്ഥ്യൻ

രചന : ഷിബു കണിച്ചുകുളങ്ങര ✍️ അവിൽപ്പൊതിയിൽ അഴല് കണ്ടു.സതീർത്ഥ്യനുരുകും കണ്ണീര് കണ്ടു.മായാത്ത രൂപത്തിൻ ഭംഗി കണ്ടുമാഞ്ഞൊരാകാര അഭംഗിയും കണ്ടു.ആലിംഗനത്തിൽ പ്രേമം നിറഞ്ഞുഅശ്രുവിലാനന്ദവിരഹം പൊഴിഞ്ഞുപരിചരണങ്ങളിൽ പാദം നനഞ്ഞുപരിചാരകവൃന്ദം തൊഴുതു നിന്നു.അവിൽപ്പൊതിയിൽ അഴല് കണ്ടുസതീർത്ഥ്യനുരുകും കണ്ണീര് കണ്ടുമായാത്ത രൂപത്തിൻ ഭംഗി കണ്ടുമാഞ്ഞോരാകാര അഭംഗിയും…

ഗ്രാമവും ബാല്യവും

രചന : മംഗളൻ. എസ്✍️ മുണ്ടകം പാടത്തെ പച്ചവയലിൻ്റെമറുകരയോരം പച്ചക്കൈതത്തോപ്പുംപാടവരമ്പിൻ നടുവിലെവൃക്ഷത്തിൽപൈയിനെക്കെട്ടി മേയാൻ വിട്ടതാരാവാംഞാറ്റുവേലക്കിളിപ്പാട്ടിന്നു താളമായ്ഞാറില്ലാക്കണ്ടത്തിലുണ്ടൊര് വിളയാട്ടംമഴനനഞ്ഞുല്ലാസമായീ ബാലകർമതിമറന്നുന്മത്തരായ് വിളയാട്ടംതാളമേളത്തിൽ ചുവടുവെച്ചങ്ങനെതാരിളം തളിരുകതൻ താളമേളം!മനുഷ്യജന്മത്തിലുൽകൃഷ്ടമാം കാലംമതിമറന്നാടും ബാല്യകാലം മാത്രം

സ്മരണ!!

രചന : രഘുകല്ലറയ്ക്കൽ..✍️ സ്മരണാജ്ഞലികളർപ്പിച്ചു പിതൃതർപ്പണത്താലെ,സംതൃപ്തരാമനേക ബന്ധു ജനസ്മൃതിയുണർത്തുന്നു.സർവ്വാംശം അനുസ്മരണാഞ്ജലികളാർജ്ജവ,സമ്പൂർണ്ണതയാലാത്മീയമായ്, സുഷുപ്തി,മർത്യരേറെ!സ്നേഹത്തുടിപ്പാലനുഗുണ, ബന്ധങ്ങളറ്റകലുമ്പോൾ,സങ്കടമേറി, ചിത്രങ്ങളിൽ, സ്മരണയായവരെത്രയോ.സഹവാസമോർത്തു, സങ്കീർണ്ണമാം കാലം, മനം നീറി,സംവേദമാക്കി മനംകലങ്ങി, സ്മരണകളോർത്തുള്ള നേരം!.സാഹചര്യത്തിൻ സങ്കുചിതത്വത്തെ മറക്കും ചിലരെങ്കിൽ,സങ്കോചമില്ല,സർവ്വവും നേടി, സഹജരെയകറ്റിയുള്ളോർ,സ്വാർത്ഥർ, മർത്യരാം ശ്രേഷ്ഠരെ സ്മരിക്കാത്തവരേറുന്നു,സകലതും കൈവന്നശേഷം, സഹായമരുളിയ മർത്ത്യരെ…

മതിലുകൾ

രചന: ലാൽച്ചന്ദ് മക്രേരി✍ വീട്ടുവളപ്പിലും വരമ്പിലൂടെയുമായിഞാൻപോയ വഴികളവ വിസ്മൃതിയിലായ്…വീട്ടിൻ്റെ പിന്നാമ്പുറത്തു നിന്നങ്ങോട്ടുമിങ്ങോട്ടും,ആമിനത്താത്തയും ചിരുതേടത്തിയുംകുശുമ്പും കുഞ്ഞായ്മയും സ്നേഹവുമൊക്കേ ….വിളിച്ചുപറഞ്ഞോരാ കാലവും ഓർമ്മയായ്.പരസ്പര സ്നേഹസ്സഹായസൗഹാർദത്തിൻനൻമയാം കാലമതും വിസ്മൃതിയിലായ്.വഴിപോകും വരമ്പുകളും ചെറിയൊരാ ഇടവഴിയുംഅതിർത്തി നിർണ്ണയിച്ചൊരാ കാലവും കാലമായ്.വഴിപോകും അതിർവരമ്പുകളതൊക്കേയുമിന്ന്…കൂറ്റൻമതിൽക്കെട്ടുകളായങ്ങു മാറി.വരിവരിയായ് കോൺക്രീറ്റു വീടുകളുയരുന്നു…വീടേക്കാൾ വലുതായ മതിലും…

തിരയും തീരവും 🌊🏖️

രചന : അബു താഹിർ തേവക്കൽ ✍️ വാസന പരിമളംമഴവില്ലായ്‌ വിരിയുമ്പോൾസുസ്മിതേ നിൻമുഖംമാറിലായ് ചാഞ്ഞതുംപൂമെത്തതലോടി നാംചേർന്നങ്ങിരുന്നതുംനാണത്തിൻ ചൂടിനാൽകവിൾമെല്ലെ തുടുത്തതുംപരിണയകാലത്തെ-പരിഭവച്ചോറയുംപരിണയരാവിലായ്-പരിണീതയായതുംകാർമേഘക്കോളൊഴിഞ്ഞ-മാനത്തുദിച്ചു നാംവീശിയ കാറ്റിനെ-വിശറിയുമാക്കിനാംജാതിയാൽ കെട്ടിയ-വേലിയും പൊളിച്ചുനാംസ്നേഹത്തിന്നതിരുകൾ-ദൂരത്തെറിഞ്ഞു നാംപ്രണയത്തിൻ കടലായ്-ഇരമ്പിയ തിരയായ് നീതിരവന്ന് തലോടിയ-കരയായ് ഇന്നുഞാൻ..