കടൽ കണ്ടിരുന്നുവോ?
രചന : ജയന്തി അരുൺ ✍. ഭൂമിയിലെയേറ്റവുംവലിയ വെള്ളച്ചാട്ടവുംതോരാമഴയുംഅമ്മയുടെകണ്ണുകളിൽനിന്ന്കലങ്ങിക്കുത്തിവീഴുന്നതുകണ്ടഒരു പെൺകുട്ടിനിർത്താതെപെയ്യുന്ന മഴയെഇടംകാലുകൊണ്ടുതട്ടികടലിലെറിഞ്ഞു.അമ്മയ്‌ക്കൊപ്പംനീയും നീന്തിക്കയറൂഎന്നിടിവെട്ടിപ്പെയ്തു.കർക്കടകപ്പെയ്ത്തിൽകൂലംകുത്തിയൊഴുകിയപെരിയാറിനോടുപൊരുതികരകയറ്റാൻ കയർകടിച്ചുനീന്തിയൊഴുകിയമ്മഅമ്മിണിപ്പയ്യിനൊപ്പംആദ്യമായിട്ടന്ന്കടലു കണ്ടിട്ടുണ്ടാവുമോ?ചേറിൽപുതച്ചമ്മയെപെരിയാറെടുത്തോ?ആദ്യമായിന്ന്കടലുകണ്ടവൾഅമ്മയെമണത്തു,അമ്മിണിയെ മണത്തു..വിശപ്പും വേദനയുംപിണ്ഡതൈലവും മണത്തു,പാലും ചാണകച്ചൂരുംപച്ചപ്പുല്ലും മണത്തു.കാലിൽ പതഞ്ഞുകയറിയകടലിനെ തോണ്ടിയെറിഞ്ഞ്,തീരത്തു കെട്ടഴിഞ്ഞു നടന്നപുള്ളിപ്പശുവിനെയവൾഅമ്മേയെന്നു നീട്ടിവിളിച്ചു.‘കടലുകണ്ടിരുന്നുവോ ?നീലക്കടൽ കണ്ടിരുന്നുവോ?’
