Category: ടെക്നോളജി

കടൽ കണ്ടിരുന്നുവോ?

രചന : ജയന്തി അരുൺ ✍. ഭൂമിയിലെയേറ്റവുംവലിയ വെള്ളച്ചാട്ടവുംതോരാമഴയുംഅമ്മയുടെകണ്ണുകളിൽനിന്ന്കലങ്ങിക്കുത്തിവീഴുന്നതുകണ്ടഒരു പെൺകുട്ടിനിർത്താതെപെയ്യുന്ന മഴയെഇടംകാലുകൊണ്ടുതട്ടികടലിലെറിഞ്ഞു.അമ്മയ്‌ക്കൊപ്പംനീയും നീന്തിക്കയറൂഎന്നിടിവെട്ടിപ്പെയ്തു.കർക്കടകപ്പെയ്ത്തിൽകൂലംകുത്തിയൊഴുകിയപെരിയാറിനോടുപൊരുതികരകയറ്റാൻ കയർകടിച്ചുനീന്തിയൊഴുകിയമ്മഅമ്മിണിപ്പയ്യിനൊപ്പംആദ്യമായിട്ടന്ന്കടലു കണ്ടിട്ടുണ്ടാവുമോ?ചേറിൽപുതച്ചമ്മയെപെരിയാറെടുത്തോ?ആദ്യമായിന്ന്കടലുകണ്ടവൾഅമ്മയെമണത്തു,അമ്മിണിയെ മണത്തു..വിശപ്പും വേദനയുംപിണ്ഡതൈലവും മണത്തു,പാലും ചാണകച്ചൂരുംപച്ചപ്പുല്ലും മണത്തു.കാലിൽ പതഞ്ഞുകയറിയകടലിനെ തോണ്ടിയെറിഞ്ഞ്,തീരത്തു കെട്ടഴിഞ്ഞു നടന്നപുള്ളിപ്പശുവിനെയവൾഅമ്മേയെന്നു നീട്ടിവിളിച്ചു.‘കടലുകണ്ടിരുന്നുവോ ?നീലക്കടൽ കണ്ടിരുന്നുവോ?’

കാർത്തിക വിളക്കുകൾ.

രചന : ഷാനവാസ് അമ്പാട്ട് ✍ കാർത്തിക വിളക്കുകൾ തെളിയുന്നുകണ്ണിൽ നേർത്തൊരു ലജ്ജപടരുന്നുകാൽനഖം കൊണ്ട് കളങ്ങൾ വരച്ചവൾനാട്ടുമാം ചോട്ടിൽ വന്നിരിക്കുന്നു. മെടഞ്ഞിട്ട കാർകൂന്തൽ ചെപ്പിലൊളിപ്പിച്ഛുവാസന തൈലമാം തേൻകിനാക്കൾതുളസി കതിർ ചൂടും പൂന്തേനഴകേതുമ്പപ്പൂവിൻ നിറമുള്ള മലരേമധുരമായ് പെയ്യുന്ന പനിനീർ മഴയേനാണംകുണുങ്ങിയാം പ്രണയാർദ്രമൊഴിയേഅടച്ചിട്ട വാതിൽ…

അറിയുക: A I ലോകം

രചന : രവീന്ദ്രൻ മേനോൻ ✍️ പാഠം.1: A I-യെക്കുറിച്ചുള്ള ഒരു ആമുഖം.അടുത്ത അധ്യയനവർഷത്തോടെ മൂന്നാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക്, A I എന്ന അഥവാ നിർമ്മിത ബുദ്ധിയെ പരിചയപ്പെടുത്താൻ, ഇന്ത്യ ഒരുങ്ങുന്നതിനാൽ, എല്ലാ മുതിർന്നവരും, പ്രത്യേകിച്ച് മാതാപിതാക്കളും,അപ്പൂപ്പൻമാരും,അമ്മൂമ്മമാരും AI സാക്ഷരരാകേണ്ടത്…

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ദ്വജസ്ഥംഭത്തിനായുള്ള തേക്ക് മരം മുറിക്കൽ ചടങ്ങ് – ഡിസംബർ 5 ന്

ജിൻസ് മോൻ സ്കറിയ ✍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, ഹ്യൂസ്റ്റൺ നടത്തിവരുന്ന ധ്വജ പ്രതിഷ്ഠ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന തേക്ക് മരം മുറിക്കൽ ചടങ്ങിലേക്ക് (Teak Wood Cutting Ceremony) നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ഈ പുണ്യചടങ്ങ് ദ്വജസ്ഥംഭ…

ഒരുവളുടെഇടനെഞ്ചിൽ

രചന : സിന്ധു എം ജി .✍ നിങ്ങൾ എപ്പോഴെങ്കിലും സ്നേഹംകൊതിക്കുന്ന ഒരുവളുടെഇടനെഞ്ചിൽഅടയാളമായിട്ടുണ്ടോ…?ദിവാസ്വപ്നങ്ങളിൽമാത്രം ജീവിതംകണ്ടാശിച്ചവളുടെശബ്‌ദത്തിനുകാതോർത്തിട്ടുണ്ടോ….?അവളുടെ കവിതകളുടെ വരിയോതാളമോ, രാഗമോആയിട്ടുണ്ടോ….?പറഞ്ഞുംപങ്കു വെച്ചുംമതി വരാത്തഒരുവളുടെപ്രാണനിൽ ചേർന്നലിഞ്ഞിട്ടുണ്ടോ….?പരിസരം മറന്നു നിങ്ങളിൽമാത്രം ഭ്രമിച്ചവളുടെകാത്തിരിപ്പിനു കാരണമായിട്ടുണ്ടോ…?എങ്കിൽ നിങ്ങൾ..*ആഴമറിയാത്തൊരുജലാശയത്തിൽഅകപ്പെട്ടു പോയിരിക്കുന്നു…!നിങ്ങൾക്ക് ഒരിക്കലുംമോചനമില്ലാത്തൊരുപ്രണയച്ചുഴിയിൽഅകപ്പെട്ടു പോയിരിക്കുന്നു..!!

വിശ്വസ്തഭൃത്യൻ

രചന : റഹീം പുഴയോരത്ത് ✍ തുല്യതയാണ്ജീവനറ്റു പോയവരോടെന്നും.ജീവിച്ചിരിക്കുന്നവരിലേറയും.സത്യത്തിൽ സമമല്ലാതെ പോവുന്നതിവിടംചത്ത പോലുള്ളപേക്കോലങ്ങൾ.ഉള്ളിലെരിയുന്നപോൽകനൽ സ്ഫുരണങ്ങൾനെഞ്ചിലൊതുക്കിപുറമെ ചിരിപൊഴിക്കും.നീതിയുമനീതിയുമിവർക്ക്ഭോജനത്തിൻതളികകൾ.മതം, ജാതി വിഭാഗംഇവരുടെ പന്താട്ടത്തിൻസരണികൾ.ഇഷ്ടങ്ങൾ അസഹൃതയാൽമുഖം മൂടപ്പെടുന്നു.കപടതയാലിവരെഴുതും നാമം‘ഭക്തൻ “പുഴുത്ത നാവിൻ തുമ്പിൽ വിധിയെന്നവചനങ്ങൾ വീർപ്പു മുട്ടുന്നു.സത്യമിവരുടെ കാൽക്കീഴിൽ ചീഞ്ഞ് നാറുന്നു.അപ്പോഴും ഈ ചത്തവർക്ക് സുഗന്ധമാണ്…

മൗനത്തിന്റെപതിപ്പ്

രചന : ഉണ്ണി കിടങ്ങൂർ ✍ “ഇനിയും ഞാൻ മിണ്ടിയിട്ടില്ല…”വാക്കുകൾ പൊഴിഞ്ഞൊഴുകിയ കാലങ്ങൾക്കിടയിൽ,ചിരിയെന്ന വേഷം കെട്ടിയ നിശബ്ദതയുടെ പിന്നിൽപതിഞ്ഞ് പോയ കണ്ണുനീർ —ഒരിക്കൽ മറഞ്ഞ് വരുമോ എന്നുംചോദിക്കാൻ പോലുംഇനിയും ഞാൻ മിണ്ടിയിട്ടില്ല…കാറ്റിൽ പറന്നുപോയ വാക്കുകളുടെ തുരുത്തിൽ,ഒരൊറ്റ ഉച്ചാരണം പോലുംമനസ്സിന്റെ പൊള്ളലായി തീരാതിരിക്കാനാവില്ലെന്ന്അറിയുന്നവനായ്,വീണ്ടും…

ചെറിയത്

രചന : താഹാ ജമാൽ ✍ ചെറിയൊരോളം മതികായലിനുകടലിലേക്കെത്തി നോക്കാൻചെറിയൊരു കാറ്റ് മതിമേഘങ്ങൾക്ക്എൻ്റെയകാശത്തെത്താൻചെറിയൊരു ചലനം മതിഭൂമിയ്ക്ക് പലതുംമറിച്ചിടാൻചെറിയൊരു കൊത്തു മതിമരംങ്കൊത്തിക്കൊരുവീടു പണിയാൻചെറിയൊരു ചുംബനം മതിരണ്ടു ബന്ധങ്ങളെവിളക്കിച്ചേർക്കാൻചെറിയൊരാലിംഗനം മതിരണ്ടു രാജ്യങ്ങൾ തമ്മിൽസുഹൃത്തുക്കളാവാൻചെറിയൊരു മൂളൽ മതിബന്ധങ്ങളെ ഊഷ്മളമായങ്ങനെസൂക്ഷിക്കാൻചെറിയ കാര്യങ്ങളിൽചെറിയ തുന്നലുകൾ മതിപല വിടവുകളെയും മായ്ക്കാൻ…….

മഴത്തുള്ളി

രചന : സതി സുധാകരൻ ✍. ബാല്യകാലത്തിലെ മധുരമുള്ളോർമ്മകൾഎൻമനതാരിലൂടൊഴുകിയെത്തിചിതറിത്തെറിക്കുന്ന ചേമ്പിലത്താളിലെമഴത്തുള്ളി കണ്ടു ഞാൻ നോക്കി നിന്നുവെട്ടിത്തിളങ്ങുന്ന മുത്തുമണികളെചേമ്പിലക്കുമ്പിലാക്കി ഞാനുംഓരോ മഴത്തുള്ളി വന്നുവീഴുമ്പോഴുംഎൻ മനമാകെ കുളിരണിഞ്ഞുമുറ്റത്തെ ചെമ്പകച്ചോട്ടിലെ മുല്ലയിൽകോരിയൊഴിച്ചു ഞാൻ നീർമണികൾമുല്ലയും പൂത്തു വസന്തം വിരിയിച്ചുകണ്ണിനു കൗതുകമായി പിന്നെചന്തം തികഞ്ഞൊരു പെണ്ണിനെ കണ്ടിട്ട്കാമുകനായൊരു…

സന്തുഷ്ടരായ സുഹൃത്തുക്കളേ,

രചന : ഠ ഹരിശങ്കരനശോകൻ✍. സന്തുഷ്ടരായ സുഹൃത്തുക്കളേ,ദുഖിക്കണമെങ്കിൽ ദുഖിയ്ക്കൂ,ദുരിതങ്ങളെ കാത്തിരിയ്ക്കാതെദുഖിക്കണമെങ്കിൽ ദുഖിയ്ക്കൂ.സന്തോഷത്തിൻ്റെ വിരുന്നുമുറികളിൽ നിന്നുംനിങ്ങളെ പ്രലോഭിപ്പിക്കുന്നൊരു ദുഖത്തെയെങ്കിലുംകണ്ടെത്തുന്നത് ഒരു ബുദ്ധിമുട്ടാവില്ല.ആ ദുഖവുമായൊരു നേർത്ത കാൽപനികബന്ധംനെയ്തെടുക്കുന്നതും ഒരു ബുദ്ധിമുട്ടാവില്ല.ബുദ്ധിമുട്ടാവില്ലെങ്കിൽ മേലെ ഏകാന്തതയുടെമട്ടുപ്പാവിലേക്ക് കൂടെ പോരുന്നൊ…എന്ന് ചോദിച്ചാൽ കൂടെ പോരുന്നത്സന്തോഷത്തിൻ്റെ വിരുന്നുമുറികളിലെദുഖങ്ങൾക്കും ഒരു ബുദ്ധിമുട്ടാവില്ല.വിരുന്നുസൽക്കാരത്തിൻ്റെ…