Category: കവിതകൾ

മേടപ്പുലരി

രചന : സി.മുരളീധരൻ ✍️ ഏവർക്കും നന്മ നിറഞ്ഞ”വിഷു ” ആശംസകൾ 🙏 മേടപ്പുലരി വന്നെത്തി വീണ്ടുംകാട്ടിലും നാട്ടിലും കൊന്ന പൂത്തുപാടാൻ വരില്ലേ വിഷു പക്ഷികൾഓടിയെത്തില്ലയോ ബാല്യമെല്ലാം?! ഓർമ്മയിലുണ്ടേറെ ബന്ധു മിത്രംഓർത്തുല്ലസിക്കാൻ വിഷു വിശേഷംകണിയൊരുക്കും നേരമെൻ്റെയമ്മകണ്ണനോടെന്തോ ചിരിച്ചു ചൊല്ലികളിയാക്കി അച്ഛൻ ചിരികളിയിൽകളകളം…

പ്രീയപ്പെട്ട വർക്ക്‌ വിഷു ദിന ആശംസകൾ

രചന : പട്ടം ശ്രീദേവിനായർ ✍️ സ്വപ്നം മയങ്ങും വിഷുക്കാലമൊന്നിൽ,കണ്ണൊന്നു പൊത്തികണിക്കൊന്ന,എത്തി!കണ്ണൊന്നുചിമ്മിക്കു ണുങ്ങിച്ചിരിച്ചു….,കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു!കാണാതെ എന്നും,കണിയായൊരുങ്ങി,ഉള്ളാലെയെന്നും,വിഷുപ്പക്ഷി ഞാനും!കണിക്കൊന്ന പൂത്തൂ,മനസ്സും നിറഞ്ഞു,കനക ത്തിൻ പൂക്കൾനിരന്നാഞ്ഞുലഞ്ഞു,വിഷുക്കാലമൊന്നിൽശരത് ക്കാലമെത്തി,പതം ചൊല്ലിനിന്നുകണിക്കൊന്ന തേങ്ങി,കൊഴിഞ്ഞങ്ങുവീണസുമങ്ങളെ നോക്കി,എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു…..!കണിക്കൊന്നപ്പൂവിനേ, നോക്കിചിരിച്ചു,കണ്ണൻ വന്നു,,,കണികാണാനായി…!കണിക്കൊന്നവീണ്ടുംആടിയുലഞ്ഞു…ശിഖരങ്ങളാകേപൂത്തങ്ങുലഞ്ഞു…!വിഷുപ്പക്ഷി വീണ്ടുംചിരിച്ചങ്ങു നിന്നു….!()

മാതൃത്വം.

രചന : സക്കരിയ വട്ടപ്പാറ✍️ ഒരു പുഷ്പം വിരിയും പോലെ,മൃദലമായ ചിരിയോടെ,ഒരു കുഞ്ഞു ജീവൻ ഭൂമിയിൽ,വരുന്നു അമ്മയുടെ സ്വപ്നമായി. നെഞ്ചോടു ചേർത്തു ലാളിക്കാൻ,കൈകളിൽ താങ്ങി ഉറക്കാൻ,അമ്മയൊരു പുണ്യമായി,നിറയുന്നു സ്നേഹമായി. നോവിന്റെ കയ്പ്പുനീരിലും,പുഞ്ചിരി തൂകും മുഖം,തളരാത്ത കൈകളാൽ കരുതൽ,കുഞ്ഞിന്റെ ലോകം അമ്മയാണ്. രാവിന്റെ…

തളരാത്ത ചിറകുകൾ

രചന : എൻ.കെ.അജിത്ത് ആനാരി✍ കടലുംതാണ്ടിപ്പാറും പക്ഷിക്ക-തിരുകളാഴികളിരുകരകൾതളരാറില്ലവ തിരകളുകണ്ടിട്ട-ഴലോടാർത്തരുമാകില്ലാ! ഭൂഖണ്ഡാന്തര യാത്രനടത്തിഭൂമിയിൽവാഴും പക്ഷികളോകടലാഴങ്ങളതോർത്തു ഭ്രമിപ്പൂകടലിന്നക്കര തേടുമ്പോൾ? ദൗത്യം ദുഷ്കരമാണെന്നാലുംലക്ഷ്യം നിശ്ചിതമാണെങ്കിൽകൈയും, മെയ്യും സജ്ജമതാകുംകർമ്മം ചെയ്തിടുമനവരതം! വിധിയുടെ വക്രമുഖത്തിൻ മുന്നിൽതളാരാതെന്നും പൊരുതാനായ്തനുവിലൊരൂർജ്ജം ഉണരട്ടേ, നാംപഴുതില്ലാതെ പ്രവർത്തിക്കാൻ അഴലിനുമുന്നിൽത്തളരുന്നോ മന-മറിയാതിടറുകയാണെന്നോകടലും താണ്ടിവരുന്ന ഖഗത്തിൽനിശ്ചയദാർഢ്യമതോർക്കുക നാം…

മുതിർന്നിട്ടും വളരാത്തവർ

രചന : റാണി സുനിൽ ✍ പണ്ടെങ്ങോചിരട്ടപൂട്ടിട്ടൊളിപ്പിച്ച്പച്ചതൊണ്ടിട്ട്പൊതിഞ്ഞു സൂക്ക്ഷിച്ചഇളനീർ കുടം പോലായിരുന്നുകുട്ടിത്തംഇടക്കിടക്ക് ഇളംകരിക്കിലേക്കുള്ളസ്വപ്നാടനം പോലും വിലക്കുംവിധംകുഞ്ഞു തോളിൽഇരട്ടിക്കനമുള്ള കുരിശും.തക്കം നോക്കി വിടരാൻകാറ്റിൽ കലമ്പിച്ചിരിക്കാൻചില്ലത്തുമ്പിലൊളിച്ചതളിർ ചുരുളായിരുന്നുകുറുമ്പ്അതീവ രഹസ്യമായതുകൊണ്ടാവുംവേനൽതീയെടുത്തില്ലതീർന്നുപോയില്ലപുതുമഴകഴിഞ്ഞഈയൽ പറക്കലിലാണിന്ന്.മറവിമായ്ക്കും മുൻപേകുഞ്ഞായിരിക്കാൻ കൊതിച്ച്കൂട്ടുകൂടി കുറുമ്പായിനിർത്താതെ ചിരിച്ചുരസിച്ചു മറിയുകയാണ്കാരണമില്ലാതെകരഞ്ഞുവഴക്കിടുകയാണ്ഓടിക്കളിച്ചുവന്നതാണ്കെട്ടിപ്പിടിച്ചുമ്മ വെയ്ക്കയാണ്കതിരും വിളയുമാവുന്നമന്ത്രത്തിലാണിപ്പോൾമുതിർന്നിട്ടുംകുട്ടിത്തം മാറിയിട്ടില്ലെന്നുപറഞ്ഞവരോട്കുഞ്ഞായിരിക്കെതന്നെ വളർന്നുപോയതാണെന്ന്ഒന്ന് പറയണേ..

പേറ്റുയന്ത്രങ്ങൾ

രചന : സാബി തെക്കേപ്പുറം✍️ പേറ്റുയന്ത്രങ്ങൾനെലോളിക്കാനേ പാടില്ല…പ്രതികരിക്കാനോഅഭിപ്രായം പറയാനോഅവകാശവുമില്ല…കെട്ടിയ പുരുഷനെതൃപ്തിപ്പെടുത്താനായിട്ട്പടച്ചതമ്പുരാൻ പടച്ചൊരുപടപ്പായതോണ്ട്തിരുവായ്ക്കെതിർവായില്ലാതെസഹിച്ചും ക്ഷമിച്ചുംഅടങ്ങിപ്പാർക്കലാണത്രേപേറ്റുയന്ത്രങ്ങൾക്കുത്തമം…പേറ്റുനോവിൽ പിടഞ്ഞ്വീട്ടിനുള്ളിൽ കിടന്ന്ചോരവാർന്നുവാർന്ന്ജീവൻ വെടിഞ്ഞാലും,“ആശൂത്രീലെത്തിക്കൂ…”ന്നും പറഞ്ഞോണ്ട്പേറ്റുയന്ത്രങ്ങൾനെലോളിച്ചേക്കരുത്…കെട്ടിയോനെ തൃപ്തനാക്കിപൊരുത്തത്തോടെമരിച്ചു ചെന്നാൽ,സുബർക്കത്തോപ്പിൽഏതാണ്ടെന്തൊക്കെയോനിങ്ങൾക്ക് കിട്ടുമെന്നല്ലേചെറുപ്പംതൊട്ടേ പഠിച്ചത്…കിട്ടിയ സൗഭാഗ്യങ്ങൾക്കൊപ്പംസുബർക്കത്തിലിരുന്ന്ആഘോഷിക്കുമ്പോൾ,അയാളെക്കുറിച്ചോർത്ത്നിങ്ങളെന്തിനാണിങ്ങനെവ്യാകുലപ്പെടുന്നത്?വിവിധ കമ്പനികളുടെകാറ്റലോഗുകൾ പരതി,ലേറ്റസ്റ്റ് മോഡലിലുള്ള,പ്രവർത്തനക്ഷമതകൂടുതലായുള്ള,പുതിയൊരു പേറ്റുയന്ത്രത്തിന്ഓർഡർ കൊടുക്കുന്നതിരക്കിനിടയിൽ,അയാൾ നിങ്ങളെയിപ്പോഎങ്ങനെയോർക്കാനാ???

കുരുത്തംകെട്ടവൾ….

രചന : തുളസിദാസ്, കല്ലറ✍ പാട്ടം വളഞ്ഞ തൂണുംചാരി,ഉമ്മറത്തിരിക്കുകയായിരുന്നു ഞാൻ,അപ്പുറത്തെ വേലിക്കരുകിൽ,പിണങ്ങി നിൽക്കുകയാണവൾശോണിമയാർന്ന, അഞ്ചിതൾപ്പുവിനെപിച്ചിപ്പറിച്ചുകെണ്ട്,എൻ്റെ ചെമ്പരത്തിപ്പൂ,എൻ്റെ മുരക്കംകേട്ടതുകൊണ്ടാവാം,പാറിവന്നശലഭത്തിൻ്റെചിറകു പറിക്കാൻ ശ്രമിച്ചത്മേടക്കാറ്റ് തിരതല്ലിയിട്ടും,വീഴാൻ മടിച്ചകണ്ണിമാങ്ങതല്ലി വീഴ്ത്താൻചുള്ളിക്കമ്പ്,തിരയുകയാണവൾകുരുത്തം കെട്ടവൾ,മൂന്നാല് ദിവസമായിഞാനവളെ,കൊഞ്ചിച്ചിട്ട്,ലാളിച്ചിച്ചിട്ട്അവൾ,കുളിച്ചിട്ടില്ല,നനച്ചിട്ടില്ലകളഞ്ഞു പോയ കൊലുസിനെപ്പറ്റിചിന്തിച്ചിട്ടില്ല,മുടിയെല്ലാം പറത്തി,യക്ഷിയെ പ്പോലെ..ഇവളാണ്, കവിത,കുരുത്തം കെട്ടവൾ…

മനോരോഗിയായ എൻ്റെ മുറി ,

രചന : വൈഗ ക്രിസ്റ്റി ✍️. മനോരോഗിയായ എൻ്റെ മുറി ,ഞാൻ പോകുന്നുവെന്ന്ഒരൊറ്റ വരിയെഴുതി വച്ചിട്ട്വീട്ടിൽ നിന്നിറങ്ങിപ്പോയതാണ്ഇപ്പോൾ ഞാൻ കാണുന്ന സ്വപ്നംഒരിക്കലും ,അടങ്ങിയൊതുങ്ങി കിടക്കാത്തതിന്ഉറങ്ങും മുമ്പ്ഞാൻ വല്ലാതെ ദേഷ്യപ്പെട്ടിരുന്നുഎപ്പോഴുംനിറയെ തൂവലുകൾ പാറിക്കളിക്കുന്നഎൻ്റെ മുറിയോടെനിക്ക്വല്ലാത്ത പ്രണയമായിരുന്നുമുറിയിൽ പാറി നടക്കുന്നഎൻ്റെ തലമുടിയിഴകൾഎന്നെക്കാണാതെ വിഷമിക്കുമല്ലോയെന്ന്ഞാൻ വിങ്ങിപ്പൊട്ടിഎന്നെ…

രാഗവിസ്താരം

രചന : പ്രകാശ് പോളശ്ശേരി✍ കുളിർ തുടിക്കുന്നീ ലജ്ജയിൽകരതലങ്ങൾ തരിക്കുന്നുവല്ലോനിൻ്റെയനുരാഗസീമ വിട്ടൊരുവാസരാന്ത സമാഗമമോഹവുംഎത്ര മദഗന്ധ വീചികളെത്തുന്നുഎത്ര മദഗന്ധ ഗായകരുമെത്തുന്നുഅന്തരാഗത്തിലെ ശൃംഗാരമോഹമേഅന്തമില്ലാതെ നീയലയുകയാണോകാറ്റിൻ്റെമോഹങ്ങൾകടമെടുത്തു ഞാനീകാറ്റിനോടൊപ്പംചേർന്നു പറക്കുമ്പോഊറ്റം കൊള്ളുന്നുവോയെൻ്റെ മാനസ്സംഉറ്റതോഴീ നിന്നെക്കാണാനാവുമെന്നുംനിശകനിഞ്ഞൊരു ഭംഗിയാലിന്ന്ഗന്ധർവ്വസമാഗമ സമാനരാത്രിയായ്എന്തു മോഹം തോന്നിപ്പിക്കുന്നുണ്ടീരാജദാനപ്പൂവിൻ സുഗന്ധവുംനൃപദ്രുമമങ്ങു പൂക്കുന്നേരമാർക്കുംനിർന്നിമേഷമായിനിൽക്കാനാവില്ലല്ലോനിയതിയൊരുക്കുംസമാഗമരാത്രികൾകാമധനുർ മധ്യത്തിലല്ലേ കാമദേനുംമധുബിന്ദുക്കൾമുത്ത് പതിപ്പിക്കുന്നമനംനിറഞ്ഞുചേർന്നുപതിക്കുംചുണ്ടിൽമുദ്രയാലങ്ങനെനാം…

വർണ്ണ ലോകം

രചന : ദിവാകരൻ പികെ ✍ നിറമങ്ങിയഓർമ്മകൾനിറഞ്ഞാടുന്നിന്നെന്നുള്ളിൽകരിമഷി യാൽ ഇരുണ്ടിരിപ്പുവർണ്ണങ്ങളാൽ പൂത്തകുട്ടിക്കാലം. തിരിച്ചു വേണമെൻ വർണ്ണലോകംകാലത്തിൻ നെഞ്ചിൽ ചവിട്ടികരി വേഷംകെട്ടി നിറഞ്ഞാടുന്നോരെതേടുന്നു ഞാനെൻ വർണ്ണലോകം. ഇരയെ തിരയും കഴുകൻകണ്ണുകളാൽചതികളുടെ ചിലന്തി വല കളുംവാരിക്കുഴികളും തീർത്ത് നാക്കിൻബലം കൂട്ടി കൊട്ടാരം തീർക്കുവോരെ വെളുക്കെ…