തൂക്കുകയർ
രചന : സൈരാ ബാനു ✍️ തൊട്ടുമുന്നിലുള്ളകഴുമരത്തിന്റെ ദൂരംമനസ്സുകൊണ്ട്നടന്നടുക്കുവാൻഎളുപ്പമല്ലെന്നതിരിച്ചറിവിലൊരുകുറ്റവാളി…ഉറങ്ങാത്ത രാപകലുകൾപറഞ്ഞുകൂട്ടുന്നമാനസാന്തരത്തിന്റെകഥകൾ കേട്ടനാലുചുവരുകൾ…സന്ദർശകരില്ലാത്തഏകാന്തതടവറക്കുചുറ്റുംകനത്തകാവലായ്..മൗനം തളംകെട്ടിനിന്നുപാപത്തിന്റെ ശമ്പളംമരണമല്ല…അതിനുമപ്പുറമെന്തോ…മരണമെന്ന അതിരിൽതൊടുവാനാവാതെ…കുറ്റവാളിയുടെ മുറിവിൽവരഞ്ഞു, വരഞ്ഞുഉപ്പിട്ടുകൊണ്ടിരിക്കുന്നകാലത്തിന്റെ വികൃതി….കൂടുമ്പോൾ…കഴുമരത്തിലേക്ക്നടന്നടക്കുവാൻതിടുക്കം കൂട്ടുന്നുപക്ഷേ……കൊന്നപാപംതിന്ന് തീരണം..എന്നൊരോർമ്മപ്പെടുത്തലിൽ, ആരോ….ദയാവധം പോലുംകാത്തിരിക്കുന്നി-ല്ലിപ്പോളവന്റെമനസ്സാക്ഷി പോലും..കൊടുംപാപത്തിന്റെഓർമ്മപ്പെടുത്തലെന്നോണംപാതിരാവിന്റെ വാതിലിൽമുട്ടുന്ന കടവാവലിന്റെചിറകടിയിൽകുറ്റം നടുങ്ങിത്തെറിച്ചുനിന്നു..കുറ്റവാളിയുമാ-രാച്ചാരും…..കട്ടപിടിച്ചിരുട്ടിന്റെആവരണമണിഞ്ഞ്മുഖമില്ലാതെ…..മനസ്സു മരിച്ചുപോയരണ്ടുപേർ..മനസ്സുകൊണ്ട്എന്നേ തൂക്കിലേറ്റുപോയഅവകാശികളില്ലാതെ..പിണ്ഡം മാത്രമായി..കുറ്റവും ശിക്ഷയുംമണ്ണിലേക്ക്കുഴിച്ചുമൂടപ്പെട്ടു..ആരോരുമില്ലാതെ…വിജനമായ കടവിൽഒറ്റപ്പെട്ടുപോയആത്മാവിനെയോർത്ത്കരഞ്ഞുകൊണ്ടാകാംബലിക്കാക്കകൾഅവിടെനിന്ന്പറന്നകന്നത്…..
