ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: വൈറൽ

ബദറു

രചന : അഹ്‌മദ് മുഈനുദ്ദീൻ ✍ ഇത്രയും കഥകൾകോരിത്തരുന്നൊരാളെകിണറെന്ന് വിളിക്കുമോഓർമ്മകളെ ക്രമത്തിൽഅടുക്കിവെച്ചതിനെപത്തായപ്പുരയെന്ന് വിളിക്കാമോഎങ്ങനെ വിളിച്ചാലും തെറ്റില്ലഞാൻ ബദറുവെന്ന് വിളിക്കുംചെല്ലുന്നിടത്തെല്ലാംപറിച്ചെടുക്കാനാകാത്ത വിധംസൗഹൃദ വേരുറപ്പിക്കും.ഞാനെഴുതിയ കഥകളിലധികവുംഅവൻ കണ്ട കാഴ്ചകളാണ്.ബോംബെ കഥകൾദുബൈ കഥകൾകഥകളിൽ കേറി നിൽക്കണമെന്നതാല്പര്യമില്ലഒരു നിവൃത്തിയുമില്ലാത്തത്കൊണ്ട്ഞാൻപിടിച്ചുനിർത്തിയിട്ടുണ്ടെന്നല്ലാതെ.ഇതെല്ലാം അവന്എഴുതാവുന്നതേയുള്ളൂഅതെൻ്റെ പണിയല്ലന്ന്ചിരിച്ചൊഴിയും.ബദറുവിൻ്റെ മുന്നിൽഞാൻ പാട്ടുകാരനല്ലഎഴുത്തുകാരനല്ലനല്ല കേൾവിക്കാരൻ മാത്രം.ബദറു,അകംപുറം…

‘അനാഥൻ’

രചന : അബുകോയ കുട്ടിയാലികണ്ടി✍ നാഥന്റെ വിയോഗത്തിൻഅനാഥയായി പിഞ്ചുബാലൻ,ബാലനറിയുന്നില്ലനാഥന്റെ വിയോഗത്തിൻ സഗൗരവവുംനാഥനില്ലാത്ത ബാലന്റെ ചിരിക്കുന്നഓമനമുഖം കാണുമ്പോൾഎന്റെ മനസ്സ് തേങ്ങുകയായ്..എന്റെ കണ്ണീർ തുള്ളികൾചാരൽ മഴപോലെ ഇറ്റിഇറ്റിനാസത്തിൻ മേൽപാലത്തിലൂടെഒലിച്ചിറങ്ങിചുണ്ടിൽ ഉപ്പുരസമേകിഅരുവിയായ് ഒഴുകയായ്.ബാലനപ്പോഴും നിഷ്കളങ്കമായി പുഞ്ചിരിക്കുന്നു!മാതാ -പിതാ ലാളനയേറ്റുവളർന്നെന്റെ സുഖ സന്തോഷംഈ ജന്മമവനില്ലെന്നു തിരിച്ചറിയാതെകുട്ടികൂട്ടങ്ങളിൽ കളിച്ചുപൊട്ടിച്ചിരിക്കുന്നു…

” ലോകാവസാനം “

രചന : മേരി കുഞ്ഞു ✍️ കുഞ്ഞൂരിൽ വേനലുസ്കൂൾ പൂട്ടലായി, ഇനിവേഗ –മെത്തേണ്ടൊരിടമുണ്ട്കുന്നംകുളത്തമ്മ വീട്.പതിവുപോലപ്പാപ്പൻവൈകാതെ വന്നെത്തി.നാഴിക നാലും താണ്ടിനാറേരിമനപ്പടി –യ്ക്കപ്പുറത്തെ ഇടവഴികേറിയാലോ ബസ്സ് പോണകറുത്ത ടാർ റോഡിലെത്താംബസ്സിൻ്റെ സീറ്റിലൊ-ന്നിരുന്നു കാറ്റേറ്റാലോനടന്നവയ്യായ്കയൊക്കെമാറിയിട്ടുഷാറാവുംപട്ടു ശീല ചോട്ടിൽ വച്ച്രാഘവേട്ടൻ തുന്നിത്തന്നചുമലിന്മേൽചിറകുള്ളറോസാപ്പൂനിറമുള്ളപുത്തൻനൈലോൺ ഉടുപ്പ്,ചുമലൊപ്പം നീണ്ടെത്തുംചുരുൾ മുടി, പറത്തിയി-ട്ടെത്തുമ്പോഴമ്മാമവേവലാതിയ്ക്കടിപ്പെടും”…

നിങ്ങളുടെ അന്നം മുടക്കി

രചന : മിനി ഉണ്ണി ✍. ഇന്നവർ നിങ്ങളുടെ അന്നം മുടക്കികറുത്ത ദേവത അതേറ്റുപാടികോഴിക്കറി കൂട്ടി ഏമ്പക്കം വിട്ടുനാളെയവർ നിങ്ങളുടെ തലയറുക്കുംകറുത്ത ദേവത കണ്ണടയ്ക്കുംഭൂമിയുടെ അവകാശികളേ ഓടിമറയുകനിങ്ങൾക്ക് സമ്മതിദാനം ആധാറുരുപ്പടി കെടുപിടി ശൂന്യംതീൻമേശയിലൊരുവന്റെ രുചിമുകുളം ത്രസിക്കുന്നില്ലഎങ്കിലുംനേഹയുടെ പെട്ടകത്തിന്നിങ്ങളിലൊരുവന്റെ ബീജം ആവശ്യമുണ്ട്അടുത്തത് നിങ്ങളാണ്…

ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നു

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നുതിരകൾക്ക്ഒരു കളിയേ അറിയൂകുളം – കരകര – കുളംകടൽ വളരുന്നുണ്ട്തകർന്ന വീടിൻ്റെ വലുപ്പത്തിൽഒലിച്ച മണ്ണിൻ്റെ വണ്ണത്തിൽഎല്ലാവർഷത്തിലുംഞങ്ങളത് അളന്നെടുക്കാറുണ്ട്.കടൽ കണ്ട്വെയിൽ കൊണ്ട്മുടി കൊഴിഞ്ഞ്കാറ്റാടികാറ്റൊളിപ്പിച്ച്ചട്ടംപഠിപ്പിച്ച്മദപ്പാടൊഴിപ്പിച്ച്കാഴ്ച പോയ കാറ്റാടി.ഒരു പേക്കാറ്റ്പോണ പോക്കിൽകഴുത്തൊടിച്ചു.ഇനി പിന്നാലെ…

വയലാർ സ്മരണയിൽ

രചന : സി.മുരളീധരൻ✍ കൈരളിക്കൊരു സൂര്യ നുണ്ടായിരുന്നുസ്നേഹകാവ്യസുന്ദര കിരണാ വലിയർപ്പിക്കുവാൻ.ആവെളിച്ചവും ചൂടും സ്‌നിഗ്‌ദ്ധ രാഗവും പുത്തൻപൂവിളിയുണർത്തുന്നു ചേതനകളിലിന്നും.കരുണാർദ്രമായി സ്വാപ സ്വൈരമായന്തപ്പുരതമസ്സിൽ തപസ്സിരുന്നിരുന്നു കാവ്യാംഗന,പുലരിക്കതിരേൽക്കാൻ,ഹരിതാഭയും രക്തത്തുടിപ്പും തന്നിൽ ചേർക്കാൻ കൊതിചേ നിന്നുപാവംഅവളോമനയായി സൂക്ഷിച്ച മണിവീണാതന്ത്രികൾ മീട്ടാൻ വന്ന ധന്യരെ നമോവാകംഅവളെപ്പുൽകാൻ മന്ദം മണിവീണയിൽ…

അയലത്തൊരുവൾ

രചന : അജിത്ത് റാന്നി . ✍ അയലത്തവളുള്ള കാലത്തൊരു നാൾകളിവാക്കു ചൊല്ലി രസിച്ചിരിക്കേകവിളിണ നാണത്താൽ ചോന്നതും നിൻ്റെനുണക്കുഴി പൂത്തതും ഓർക്കുന്നു ഞാൻ. കൊഞ്ചിപ്പിണങ്ങുന്ന നാളുതൊട്ടെന്നുടെകൈവിരൽ കൂട്ടായ് എടുത്തവളിൽകാലം വർണ്ണങ്ങൾ ചാലിച്ചെഴുതവേകാമിനിയായവൾ കാതരയായ്. നാടും നാട്ടാരും നിൻ്റെ പെണ്ണെന്നോതിനാരായണക്കിളി ഏറ്റു ചൊല്ലേനാണം…

മലയാളങ്ങൾക്കിടയിലെപച്ചത്തുരുത്ത്

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ മരതകം മിന്നുന്ന മലയാളകാന്തികൾമലയരയർ മൂളിയ മോഹനരാഗംമലയജയുക്തിയാനിർഗ്ഗളിക്കുമ്പോൾമലയാളമാനസം പ്രതിധ്വനിക്കുന്നു. മഞ്ജുളമായൊരു ഭൂമിക തന്നിലായിമാരുത മർമ്മരം ശൃംഗാരമാകന്ദംമേഘധ്വനികളാൽ മാരിയുതിരുമ്പോൾമയിലായിതാനന്ദനർത്തനമാടുന്നു. മിഹികാവൃതമാമലനിരനിരയൊത്തുമതിലുമില്ലാ പരശുരാമക്ഷേത്രത്തിൽമാനവമൂല്യങ്ങളായുയർന്നുയർന്ന്മാധവാരാമകേന്ദ്രനിതാനമായി. മോഹന കാനനം കാദംബരിയായിമല്ലികാനികുഞ്ജത്തിലായിരുന്ന്മാണിക്യരാഗങ്ങളാമോദമാകുമ്പോൾമൂർത്തമാംമാനസമലിഞ്ഞിടുന്നു. മധ്യമാവതിരസരാഗതരംഗിണിമൂളുന്നോരാനന്ദഭേരിയിലായിമുദിതമായൊരാമാനിനിയിലായിമുരജനാദമുഖരിതതന്ത്രിയായി. മോദമാമാരവമായഖിലവുമായതംമയൂഖരേണുവായലിഞ്ഞലിഞ്ഞ്മതിമുഖി തൻ്റെ ശ്രീവിലാസമായിമുക്താവലിയായന്ത്യമണിയായി. മുകുരമാനസമലങ്കാരകേളിയാൽമാറ്റൊലിയാകുന്ന പൂരമേളനത്തിൽമദമാത്സര്യഭേദങ്ങമില്ലാതൊഴുകിമെല്ലെമെല്ലെയായിസാഗരമലിയുന്നു. മോഹിനിഗാന…

ദീപാവലി ദീപം.

രചന : മധു നിരഞ്ജൻ ✍ മഷിക്കുഴമ്പുപോൽ രാവുരുകുമ്പോൾ,അവകാശമില്ലാത്തൊരന്ധകാരത്തിൽ,കൈത്തിരി നാളമായി നീയുണരുന്നു,ദീപാവലീ..നരകാസുരൻ വീണ മണ്ണിലുണർന്നൊര-ഗ്നിനാളമേ, നീയെരിയുന്നതെന്തേ?വിജയമോ, അതോ സ്നേഹപ്രകാശമോ?.​രംഗോലിയായി വർണ്ണങ്ങൾ വിതറി,വാതിൽപ്പടിയിൽ ലക്ഷ്മി തൻ കാൽപ്പാട്.മധുരത്തിൻ രുചിയുണ്ട് ചുണ്ടിൽ,കത്തുന്ന പടക്കം വെറും ശൂന്യമാം മനസ്സുകൾ.​ഇരുൾ നീക്കി വെളിച്ചം നിറയ്ക്കുന്നദിവസമിതു, ദീപാവലി.!മനസ്സിലെ കരിന്തിരി…

ദേവ്യേ..

രചന : സതീശൻ നായർ ✍. മഞ്ഞുകാലത്തെ മരം കോച്ചുന്ന തണുപ്പിൻറെ നിശബ്ദതയിലുംആർത്തു പെയ്യുന്ന മഴയുടെ ആരവത്തിലും ആ നാടിൻറെ ഒറക്കത്തിനെ കീറി മുറിക്കുന്നൊരു ശബ്ദമുണ്ട്.ദേവ്യേ…ദേവ്യേ…ദേവ്യേ….ഇതുകേൾക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കും പേടിമാറ്റാൻ..പ്രാന്തികാളി…അതാണ് അവളെ എല്ലാവരും വിളിക്കുന്നപേര്..യഥാർത്ഥ പേരു ചിലപ്പോ അവൾക്കു…