അവളും, ഞാനും
കാത്തിരിപ്പിലാണ്.
രചന : സെഹ്റാൻ സംവേദ ✍ അവളും, ഞാനുംകാത്തിരിപ്പിലാണ്.നിരത്തിയിട്ടകസേരകൾക്കും,ചായം മങ്ങിയജാലകങ്ങൾക്കുമപ്പുറംഉദ്യാനത്തിൽഞങ്ങളുടെകുട്ടികൾ.അവരുടെഉത്സാഹത്തിന്റെചിരികൾ.ആനന്ദത്തിന്റെതിരയിളക്കങ്ങൾ.ചുവന്നുതുടുത്തമനോഹരവദനങ്ങളിൽഇലച്ചാർത്തുകൾക്കിടയിലൂടെപൊഴിയുന്നവെയിലിന്റെസ്വർണപ്പൊട്ടുകൾ.ഓടു പാകിയവരാന്തയിലൂടെസദാ ചിരിക്കുന്നമുഖമുള്ളൊരു വൃദ്ധൻഞങ്ങൾക്കരികിലേക്ക്നടന്നടുക്കുന്നു.ഒട്ടും ചിരിക്കാത്തമുഖമുള്ളൊരു വൃദ്ധഅയാൾക്കൊപ്പം.ചുറ്റും നിരത്തിയിട്ടകസേരകളിൽപതിയെപ്പതിയെസന്ദർശകർനിറയുന്നു.ഉദ്യാനത്തിൽചിറകുകളുള്ളൊരുകുതിരകുട്ടികൾക്കൊപ്പംതുള്ളിക്കളിക്കുന്നു.സ്വർണച്ചെതുമ്പലുകളുള്ളമത്സ്യങ്ങൾഅവർക്കു ചുറ്റുംനീന്തിത്തുടിക്കുന്നു.ഒരു ജലധാരയുടെശബ്ദം കേൾക്കുന്നുവോ?നെടുവീർപ്പുകൾപരന്നുകിടക്കുന്നവരാന്ത.ദിക്കുതെറ്റിയലയുന്നമുനയൊടിഞ്ഞനോട്ടങ്ങളുടെഇടർച്ചകൾ…അവളും, ഞാനുംകാത്തിരിപ്പിലാണ്.ദീർഘനിശ്വാസത്തിന്റെതിരശ്ശീല വകഞ്ഞുമാറ്റിവിരസതയോടെഒരു നഴ്സ് ഞങ്ങളുടെപേര് വിളിക്കുന്നു.സമയമായോ?മനോരോഗചികിത്സാവിദഗ്ധനെന്ന്രേഖപ്പെടുത്തിയബോർഡ്കൊളുത്തിയിട്ടമുറിയിൽ അദ്ദേഹംഞങ്ങൾക്കായുള്ളകാത്തിരിപ്പിലാണ്!⭕
