Category: സിനിമ

കുറ്റൂരിലെ കള്ളൻ

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ കുരിരുട്ടിൽ തപ്പി തടഞ്ഞവൻകണ്ടിടമെല്ലാം കയറിയിറങ്ങിയകേൾവികേട്ടൊരു കള്ളൻ പണ്ട്കുറ്റൂരിന്നകമൊരപമാനമായി. കുറ്റിക്കാട്ടിപ്പതുങ്ങിയിരുന്നുoകൂറ്റൻ ശാഖിയിലേറിയിരുന്നുoകുഴിയുള്ളിടമായൊളിച്ചിരുന്നുംകള്ളൻ കക്കാൻ തക്കം നോക്കും. കള്ളൻ കട്ടൊരു മൊന്തയുമായികട്ടൊരു വീട്ടിൽ തന്നെ ചെന്നവൻകിട്ടിയ കാശും വിരുതാൽ വാങ്ങികള്ളു മോന്തിയ രസമുണ്ടിവിടെ. കുട്ടിക്കാലപ്പെരുമകളൊന്നിൽകാനക്കളരിയിലങ്കം പഠിക്കവേകൊണ്ടുമടിച്ചും വെട്ടിയൊഴിഞ്ഞുംകളരിയാശാനേറെ…

ബനാറസ്

രചന : ജോബിൻ പാറക്കൽ ✍ ഇവിടെയാണ് പത്മാമരണം ആഘോഷിക്കപ്പെടുന്നത്ഏകാന്തത തളം കെട്ടിയ സത്രങ്ങളിൽതനിച്ചായ മനസ്സിൻ്റെ നനവോർമ്മകളിൽമന്ത്രങ്ങൾ ഉയരുന്ന പകലുകളിൽചിന്തകൾ എരിയുന്ന ജഡരാത്രികളിൽആരും തിരക്കി വരില്ലെന്നയാഥാർത്ഥ്യങ്ങളിൽരാമനാമജപങ്ങളിൽഗദകാലകല്പടവുകളിൽപൊരുളെരിയുമസ്ഥിത്തറകളിൽമോക്ഷനദിയോളങ്ങളിൽപുനർജ്ജനിപ്പാഴ്ക്കിനാവുകളിൽഇവിടെയാണ് പത്മാമരണം ആഘോഷിക്കപ്പെടുന്നത്ഓർമ്മകൾക്കൊപ്പം ഒഴുകിയകലുന്നജനിമൃതികളുടെ കറുത്ത ഗംഗപത്മ മൗനത്തിലേക്കുംനിരൺ വാക്കുകളിലേക്കുംഅവളെ മറന്നു ഭാംഗിൻ്റെ ചവർപ്പിലേക്ക്നടക്കുമ്പോൾ ഒക്കെമറ്റൊരാളായി…

ചുടുചുംബനം

രചന : ദിവാകരൻ പി കെ✍ നിൻ കൺകോണിലൊളിപ്പിച്ച വിഷാദംഒപ്പിയെടുക്കാൻ അമർത്തി ചുംബിക്കവെകുഴിച്ചു മൂടിയ നിൻ സ്വപ്നങ്ങൾക്ക്ചിറകു മുളപ്പിക്കാൻവെറുമൊരു പാഴ്ശ്രമം.കുന്നോളം സ്വപ്നം കണ്ട നീ യിന്നൊരുപാഴ് മര മായെങ്കിലും ഒരുവട്ടം കൂടിപൂത്ത് തളിർത്തു കാണാൻ ഉൾത്തടംതുടിക്കുന്നുഋതുക്കളുടെ കാലൊച്ച ക്കായികാതോർക്കുന്നുഒഴുകി പരക്കും ശോകംമിഴിനനച്ചെൻഹൃദയത്തിൽ…

പ്രാണചിത്രണം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ ആശാചക്രവാളം ചായം പുരട്ടുന്നുപ്രഭാതകിരണകരങ്ങൾ ദിനവുംനവഭാവനകൾ വിരിയുന്നുപ്രഭാതജീവിത നിമിഷങ്ങളിലെൻമാനസചക്രവാളശൈശവ,സീമയിൽഅതുമായാ,തതുമായാ,തെന്നിലെയീഇതുവരെയിതുവരെയീനിമിഷംചക്രവാളസിന്ദൂര സീമയിലൂടെഅക്ഷരവർണ്ണവിരചിതകവനംമാനസചായാചലനപടങ്ങളെഎന്നെമറന്നു വരഞ്ഞിട്ടവിരാമംഇതുവരെയാരുമറിഞ്ഞതില്ലിതുഞാനോർത്തേവരുമിങ്ങിനെയായിടുമൊഇതുജീവിതകാവ്യ വിതാനമിതേഇതു എന്നുടെകാരണജീവിതസത്യംപ്രായംപതിനാറിലെന്നും കവിയുടെമേഘവഴിത്താരയിൽ ചായമെറിയുവാൻപ്രാണൻ്റെ തൂലികേൽ ചിത്രംവരയുവാൻ!

വേടൻ്റെ പുലിപ്പല്ല്(കവിത)🟪🟨🟦

രചന : കാക ✍ ചിത്രപ്പതക്കമായ്പുലിപ്പല്ല്മാലയിൽചേർത്തവൻ,ഇരുൾതൊലി നിറമുള്ള വേടൻ !വനദ്രോഹി,മൃഗാനുരാഗനിയമത്തിൻ മുഷ്ടിയിൽജയിലിലുറങ്ങണം!ന്യായാസനത്തിൻ്റെദയാവായ്പ് കാക്കണം!പുലിയെക്കൊല്ലാതെപല്ലെടുക്കില്ലല്ലോ,അപ്പോഴിവനൊരുപുലിക്കൊലപാതകി!വകുപ്പുകൾ കർശനമാകണം,ജയിൽക്കാല ദൂരവും കൂട്ടണം…!വനചരക്കൊമ്പിനാൽവീടലങ്കരിച്ചവൻവരേണ്യ തൊലിനിറആഢ്യത്വപുംഗവൻ!പരാതി വ്യവഹാര പ്രളയങ്ങളില്ലൊട്ടും,പരിഭവക്കെട്ടില്ലനിയമ ദണ്ഡങ്ങളും !സാവകാശമുണ്ടവന –നുവാദപത്രം നേടീടുവാൻ!വിപുലമായ വീടു പരിശോധനക്കായ് ഏമാൻമാർബൂട്ടിട്ടണയില്ല,ജയിലില്ലറസ്റ്റില്ലകേവലക്കടലാസിലെഴുതിയപരാതിമാത്രം!ഒന്നര ദശവർഷം നീണ്ടാലുംപരാതിയുടെ ഫയലുകൾ നീങ്ങില്ലവൻ്റെമേ –ലക്ഷരങ്ങൾ വായിക്കാനാവാതെമഷിമങ്ങി മായുവാൻമൗനാനുവാദവും…

“അകലാനാകാത്ത മനസ്സുകൾ”

രചന : നവാസ് ഹനീഫ് ✍ പോകില്ല ഒരുപാട് ദൂരംനിൻ മനസ്സിന്റെ പടിവാതിൽക്കൽനിന്നും അകലാനാകില്ലൊരിക്കലുംനിൻ അന്തരാത്മാവിൽ നിന്നുംഅത്രമേലിഷ്ടമാണ് സഖീഎനിക്കാവില്ലൊരിക്കലുംനിന്നോട് വിടചൊല്ലിപ്പിരിയുവാൻ…പെയ്തൊഴിഞ്ഞ മഴയുംനനഞ്ഞു കുതിർന്ന മണ്ണുംകൊയ്ത്തൊഴിഞ്ഞ പാടവുംനെല്ലും കതിരും കൊത്തിപ്പെറുക്കുംപറവകളും കിളികളും കൂടണയുമ്പോൾകൂട്ടിനാരുമില്ലാതെ നീ പറന്നുവന്നുഇടനെഞ്ചിനുള്ളിലെമുറിവുകളിലെ നിണം വീണുറഞ്ഞനൊമ്പരത്തിൻ പാടുകൾമനസ്സിനുള്ളിലൊളിപ്പിച്ചുവെച്ചുഏതോ മരച്ചില്ലയിൽ നിന്നും…

“ഫാൻ”

രചന : ഷാജി പേടികുളം ✍️… നീയെന്നെ വട്ടം ചുറ്റിച്ചുനേടിയ കാറ്റിൻ സുഖത്തിൽമതി മറന്നുറങ്ങവേ, ഞാൻചുട്ടുപൊള്ളുമുഷ്ണത്തിൽ നീറിപ്പുകഞ്ഞതിൻപൊരുൾ നീയറിഞ്ഞതില്ലല്ലോ…എത്രയോ കാലമായ്നിൻ സുഖനിദ്രയ്ക്കായികറങ്ങിക്കറങ്ങിയെൻപാർട്ട്സുകൾ തേഞ്ഞതിൻവേദനയാൽ ഞാൻ ഞരങ്ങവേനിദ്രയ്ക്കു ഭംഗം വരുത്തിയതെറ്റിനാലെന്നെ നീയാക്ക്രിക്ക്വിൽക്കുമെന്നോതിയ വാക്കുകൾകേട്ടെൻ്റെ കോയിലടിച്ചു പോയിനിശ്ചലനായോരെന്നെ നീനിർദ്ദയം ആക്രിക്കാരനുനൽകുമ്പോൾ തെല്ലും വേദനനിൻമുഖത്തു ഞാൻ…

ഒരു മഴച്ചിത്രം

രചന : എൻ.കെ.അജിത്ത് ആനാരി✍️ പെയ്യാൻകൊതിക്കും മഴയ്‌ക്കൊട്ടു മുമ്പിലായ്നന്നായടിക്കുന്ന കാറ്റിനൊപ്പംമണ്ണും പറക്കുന്നു മുറ്റത്ത് കാറ്റൊരുവല്ലാത്ത ചിത്രം വരച്ചിടുന്നൂകൊമ്പുലച്ചാടുന്നു വൃക്ഷങ്ങൾ,കാക്കകൾവെമ്പിപ്പറക്കുന്നു കൂടുവിട്ട്മുറ്റത്തിനപ്പുറം കുറ്റിയിൽ കെട്ടിയനന്ദിനിപൈയിനു ഭീതിഭാവംചാവടിത്തിണ്ണയിൽ മൂകം ഉറങ്ങിയശ്വാനൻ്റെ നിദ്രയ്ക്കു ഭംഗമായീകോഴിതൻ വാലിനെ കാറ്റുലച്ചീടുന്നുകോമരംതുള്ളീ മുളംകാടുകൾപെട്ടന്നു മിന്നലൊന്നെത്തീ ഗഗനത്തിൽവജ്രായുധം മിന്നിമാഞ്ഞപോലെദിക്കെട്ടുമൊട്ടു കിടുക്കുംവിധത്തിലായ്വെട്ടീയിടിയൊന്നു കാറ്റിനൊപ്പംകാറൊളിയേറെ…

ഉണരൂ.. വേഗമുണരൂ..

രചന : മംഗളൻ’കുണ്ടറ✍️ എന്നിലെ പ്രേമപുഷ്പമാല്യം നിൻമുഗ്ധ കണ്ഠത്തിൽ ചാർത്തിടട്ടെ ഞാൻസടകുടഞ്ഞെഴുന്നേൽക്കുക നിൻപാദപത്മം ചടുലമാക്കുക..ലാസ്യ നടനനോത്സവത്തിനായ്തങ്കച്ചിലങ്കയണിഞ്ഞീടുക..താളലയമോടെചുവടുകൾവെച്ചുന്മാദനർത്തനമാടിടാം..സ്വരഗുണങ്ങളെഴും ഗാനവുംഹസ്താംഗിത മുദ്രാ നടനവും..ഇടിമുഴക്കം തോൽക്കുമുച്ചത്തിൽചിലങ്കയൊലിയും മുഴങ്ങണം..പാദചലന ത്സടിതി കാൺകേദേവലോകമതിശയിക്കണം..മുനിവരന്മാരുമുണരണംജപം വെടിഞ്ഞു നൃത്തമാടണം..സ്വർഗ്ഗസീമകൾക്കപ്പുറത്തെഴുംഇന്ദ്രസദസ്സാകെയിളകണം..അപ്സരസ്സുകൾ ഗുരുത്വമോടെതവ പാദപത്മം വണങ്ങണം..സ്വരകന്യകമാർ ശ്രുതിമീട്ടിനമുക്കനുപല്ലവി പാടണം..ദേവലോകമിളകിയെത്തിയാചാരുനർത്തനമാസ്വദിക്കണം..ഉണരൂ.. വേഗമുണരൂ.. എൻ്റെപ്രണയ പുഷ്പഹാരമണിയൂ..

”ഗായകനുണരുന്നു”

രചന : കല്ലിയൂർവിശ്വംഭരൻ.✍ ഞാനുറങ്ങിയില്ലയെന്നിലെ ഗായകനുണരുന്നുവീണപോൽവിരൽമീട്ടുന്നൊരെൻജീവതതന്ത്രിയിൽഗായകനുണരുന്നു.കേൾപ്പതില്ലയോനിങ്ങളെൻപാട്ടുകൾ?ശബ്ദകോലാഹാലങ്ങൾക്കിടയിലും,കാറ്റുവന്നൊച്ചവയ്ക്കുന്നു കൊടുംകൂരിരുട്ടിലും.മൂടിപ്പൊതിഞ്ഞകാർമുകിലുകൾക്കിടയിലും,ഭീതിയാർന്നൊരുശബ്ദമെന്തിതു?വായുവിൽപൊതിഞ്ഞൊരെൻസാന്ദ്രമാംമൗനസംഗീതം കേൾപ്പതില്ലയോ നിങ്ങൾ?പ്രേമംമൂലം സ്വപ്നസുഖം അനുഭവിക്കുന്നൊരെൻപ്രതികാരദാഹത്തെയുംരാഗാർദ്രമായ് വർണ്ണിച്ചു നിൽക്കുന്നുഞാൻ.താഴ്വരയൊക്കെയും പിന്നിട്ടൊരാട്ടിടയൻ ഗാഢംപുണരുന്നുനിങ്ങൾഎന്നിലെ പാട്ടുകേൾപ്പതിനായ്ഞാനുറങ്ങുന്നീല്ല എന്നിലെപാട്ടുറങ്ങുന്നില്ല,കേവലം നാട്യമിതെന്തിനെന്നാരോ പറയുന്നു?കത്തുന്ന തീയ്യിലെന്നീണങ്ങൾപൊള്ളുന്നു.മറ്റൊരാളൊത്തുഞാനാഹ്ലാദം പങ്കുവയ്ക്കുന്നു.ദുഃഖങ്ങളാൽരക്തമൊലിച്ചു നില്ക്കുന്നൊരുവെറുമസ്ഥിപഞ്ഞ്ജരമെന്റെ ചിന്തകൾ.നക്ഷത്രങ്ങൾശൂന്യമായ് കൂരിരുൾമൂടുന്നു വസ്ത്രംനനച്ചുകൊണ്ട് പുഴവക്കിൽ ഞാനിരിക്കുന്നു.വാക്കാൽ പുഷ്പങ്ങൾവർഷിക്കുന്നവർകുറ്റപ്പെടുത്തുമ്പോഴുമെന്നിൽ കവിതതൻഗായകനുണരുന്നു.ഞാനുറങ്ങുന്നില്ല എന്നിലെ ഗായകനുണരുന്നു…