Category: ജീവിതം

കുഴി കുത്തി കഞ്ഞി

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കുലടയ്ക്കുണ്ണാൻ മണ്ണിൽ കഞ്ഞികുഴി കുത്തിയ കണ്ടകരെല്ലാംകിഞ്ചനരായി കുടിലും കെട്ടികണ്ണുമുന്തി ഇരുപ്പാണിന്നയ്യോ ! കലത്തിലായൊന്നും തിന്നാനില്ലകർഷണമൊന്നും ചെയ്യാനാവാതെകലവിയിൽ തിന്നു മുടിച്ചതോർത്ത്കോരികയെല്ലാം കാലിയെന്നായി. കോട്ടയിലാകെ ജന്മകളന്നവർകോളാമ്പിലായി മുറുക്കി തുപ്പികൂട്ടം കൂടിവെടിവട്ടമാക്ഷേപവുംകൃപയില്ലാത്തവർതെണ്ടുന്നിന്ന് ! കുഴി കുത്തിയിലയിട്ടവരെല്ലാംകാലം തന്നൊരു…

ആൾരൂപങ്ങൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ കനലെരിയുന്നനെഞ്ചിൽ സ്നേഹമൊളിപ്പിച്ചു,ഉള്ളുരുകിയവേദനകളെന്നുമടക്കി;ചുളിവുകൾ വീണമുഖത്തെ ചിരിമായാതെ,വിറയ്ക്കാത്തകരങ്ങളാൽ താങ്ങിനിർത്തി. തണലായ്മാറിയൊരുമഹാവൃക്ഷമാണച്ഛൻ,നോവിന്റെമുള്ളുകൾ സ്വന്തമായേറ്റുവാങ്ങി.കണ്ണുനീർക്കടലിന്റെയാഴങ്ങളുള്ളിൽപേറി,പുറമേചിരിച്ചുഭാരം ചുമക്കുന്നയന്ത്രമായി! അല്ലലിൻ കൂരിരുളകറ്റുവാൻ,അന്നമൂട്ടിയെന്നുംപോറ്റുവാൻ;അഴലിൻ നിഴലുമകറ്റീടുവാൻ,അന്തിയോളമധ്വാനിച്ചിരുന്നച്ഛൻ! വാക്കുകൾ കുറവെങ്കിലും കരുണാർദ്രൻ,കണ്ണിലെതിളക്കത്തിൽവഴികാട്ടി.നിറങ്ങൾമായും ലോകത്തുസത്യമായെന്നും,വീഴാതെതളരാതെകോട്ടകാക്കുംഭടനായി! മകനായ്മകൾക്കായ് സ്വപ്നങ്ങൾ നൽകി,സ്വയംമറന്നൊരുഹോമമീജീവിതം.ഈജന്മംതീരുന്നനാളിലുമണയാത്ത,സ്നേഹത്തിൻകൈത്തിരിയാണച്ഛനാമാൾരൂപം!

ഡയറി -(ഗദ്യ കവിത)

രചന : സുരേഷ്നായർ മങ്ങാട്ട് ✍ ഒരുഡയറി വാങ്ങി,പേനയും.പേരും വിലാസവുംനമ്പരും കുറിച്ചു.ആദ്യപേജിലൊരുകരയുന്ന കുഞ്ഞിന്റെചിത്രം പതിപ്പിച്ചു,അടുത്ത പേജിൽചിരിയ്ക്കുന്നകുഞ്ഞിന്റെയും.പിന്നെ കുറച്ചുപേജുകളിൽശൂന്യതയെഴുതിമറച്ചു.കുറച്ചു പേജുകളിൽപിച്ച വച്ചു നടന്നു,നിലത്തു വീണു.കുസൃതികളുംപള്ളിക്കൂടവുംപ്രണയവുംപ്രതീക്ഷയുംകാഴ്ചകളുംവരച്ചു വച്ചു.സൂര്യനെയുംമഴയെയുംസ്വപ്നങ്ങളെയുംപലവർണ്ണങ്ങളിൽവരച്ചു ചേർത്തു.അറിയാത്ത വഴികളുംതെറ്റിയ വഴികളും,അടയാളപ്പെടുത്തി.വിവാഹം, ഭാര്യ,കുഞ്ഞുങ്ങൾ,എല്ലാം ചിത്രങ്ങളായിഒട്ടിച്ചു ചേർത്തു.വിശപ്പിന്റെയുംവരുംകാലത്തിന്റെയുംമരണങ്ങളുടെയുംജനനങ്ങളുടെയുംപേജുകൾമടക്കിവച്ചു.നഷ്ടങ്ങളുംനേട്ടങ്ങളുംവിവിധ വലിപ്പത്തിൽ,വർണ്ണങ്ങളിൽ,എഴുതി ച്ചേർത്തു.അവസ്സാനപേജിൽകറുത്ത മഷിപടർത്തി,മടക്കി വച്ചു.പുറം ചട്ടയിൽ,ആത്മകഥയെന്നെഴുതി,ആത്മാവിനെയതിൽതളച്ചുവച്ചു.

നിഴൽവീണവഴി

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍. അടഞ്ഞൊരാവാതിലിൻ പിന്നിൽഞാനുണ്ട്,നഷ്ട്ടസ്വപ്നങ്ങളെ താലോലിച്ചുകൊണ്ട്.കാലംമായ്ക്കാത്തൊരീമുറിവിൻ്റെനോവ്,ഹൃദയതന്ത്രിയിലിപ്പോഴും വിങ്ങുന്നു! ഒടുവിൽകെട്ടുപോയദീപനാളങ്ങൾ,ഇരുട്ടിൻകൂടുപോലെന്നെമൂടുന്നു.ഓർമ്മകൾവെള്ളിനൂൽപോൽനേർത്തവ,ഒരുനേരിയവിരൽത്തുമ്പാലറുത്തെറിഞ്ഞു! ചിരിയുടെമുഖംമൂടിഞാനണിഞ്ഞപ്പോൾ,ഉള്ളിൽകരഞ്ഞത് നിഴൽ മാത്രമറിഞ്ഞു.നീതന്നകനവുകൾമണ്ണടിഞ്ഞുപോയി,ഇനിയെൻ്റെലോകമീയേകാന്തതമാത്രം! വെളിച്ചമില്ലാത്തപാതയിൽതനിച്ചാക്കി,നീ നടന്നകന്നപ്പോൾ ഞാനൊരുശിലയായി.മൗനത്തിൽപൊതിഞ്ഞൊരുചോദ്യചിഹ്നം,ഉത്തരമില്ലാതാകാശത്തേക്ക് നോക്കി! മഴത്തുള്ളിപോലെൻ്റെകണ്ണീര് വീഴുമ്പോൾ,ഈമണ്ണുമെൻ്റെദുഃഖം പങ്കിടുന്നുവോ?ഒരുജന്മംമുഴുവൻകാത്തിരുന്നസ്വരം,ഇനിയൊരുതിരികെവരവില്ലെന്നതുസത്യം

കുപ്പായം.

രചന : ഗഫൂർകൊടിഞ്ഞി ✍. എടുക്കാചരക്ക് പോലെകീറിപ്പിഞ്ഞിയ കുപ്പായം.മഴവിൽ ശോഭയിൽ തുടിച്ചു നിന്നബഹുവർണ്ണങ്ങൾകാലം കവർന്നിരിക്കുന്നു.ചാരം പടർന്ന ആകാശം പോലെകരിമ്പൻ കുത്തിയിരിക്കുന്നു.പലയിടത്തും നാണം മറക്കാൻകഷ്ണങ്ങൾ തുന്നിച്ചേർക്കേണ്ടിവരുന്നു.ഉണങ്ങാത്ത മുറിവുകൾ പോലെഅഴുക്കു പുരണ്ട് ദുർഗന്ധം വമിക്കുന്നു.അലക്കാൻ കഴിയാത്തവിധവുംഅലക്കിയാൽ വെളുക്കാത്ത വിധവുംവർഷങ്ങളുടെ പഴമയിൽനൂലിഴകൾ വേർപ്പെട്ട്പൊടിഞ്ഞു പൊടിഞ്ഞു പോവുന്നു.അഴിച്ചിടുന്ന…

പ്രബോധനം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ അങ്ങേമാനത്തെ വാതിൽ തുറന്നുഞാ-നങ്ങനെ പാറിപ്പറക്കുമ്പോൾ,സന്തതമന്നവിടൊക്കെ സകൗതുക-മെന്തെന്തുകാഴ്ചകൾ കണ്ടെന്നോ!അമ്പിളിമാമനെക്കണ്ടരികത്താ-യമ്പമ്പോ,കണ്ടു ഗ്രഹങ്ങൾ പിന്നെ!കണ്ടൂ,നക്ഷത്രകോടികളെങ്ങെങ്ങുംകണ്ടൂ,ദിനകര ബിംബത്തെ!എങ്ങുംതൊടാതെ പറന്നുനടന്നേ-നങ്ങനെയന്നൊരു പക്ഷിയെപ്പോെൽ!എത്രമനോഹരമെത്ര മനോഹരമത്രേ,യാനിമിഷങ്ങളെല്ലാംനക്ഷത്രംപെറ്റുപെരുകുന്നൂമാന-ത്തിക്ഷിതിയിങ്കൽ നാം കാഴ്ചക്കാർ!സൂര്യനും ചന്ദ്രനും സർവഗ്രഹങ്ങളുംനേരുപറഞ്ഞാൽ കാഴ്ചക്കാർ!ഈ വിശ്വമാകെക്കറങ്ങുന്നൂ,ഈ നമ്മളൊപ്പം കറങ്ങുന്നൂആർക്കറിയാവൂ,കറക്കത്തിൻ പൊരു-ളോർക്കി,ലനന്തമജ്ഞാതം ഹാ!സ്വപ്നങ്ങൾകണുക നമ്മൾനിരന്തരംസ്വപ്നമാണേതേതുമെന്നറിവൂനമ്മളിക്കാണുന്ന കാഴ്ചകൾ സർവവുംചുമ്മാതെ,ചുമ്മാതെയെന്നറിവൂ!ബോധമാണേതിനുമാധാരംസാദരമായതൊന്നോർപ്പൂ നാംബോധമീ…

ബഹുമാനമെന്ന ശക്തി

രചന : മംഗളൻ. എസ് ✍️ ബഹുമാനമാരോടുമില്ലാത്തൊരുയുഗംബഹുമാനം നേടാത്ത കർമ്മപഥങ്ങളുംമാതാപിതാക്കളോടില്ലൊരു ബഹുമാനംമനസ്സിൽലിടംപോലുമില്ല ഗുരുക്കൾക്കുംബഹുനില മാളികതന്നിൽ വസിച്ചാലുംബഹുമാനമറിയാത്തോൻ നീചൻ, നികൃഷ്ടൻബഹുമാനം സംസ്കാരമായി വളരേണംബഹുമാനം നാം സ്വയമാർജ്ജിച്ചെടുക്കണംനൽകണമർഹതയുള്ളോർക്കുബഹുമാനംനേടണം അർഹതയുണ്ടെങ്കിൽ ബഹുമാനംമാതാപിതാക്കൾക്കുനൽകണം ബഹുമാനംമരണാനന്തരവുമതുതുടരേണംഗുരുവരന്മാർക്കും മുദിർന്നോർക്കുമാദരംഗുരുത്വമുള്ളേതൊരു പൗരനും ഭൂഷണം.

എക്കോ ഫാമിലി നൈറ്റ് പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു; ഡോ. ബേബി സാം ശാമുവേലിന് ഹ്യുമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന എക്കോ (ECHO – Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടനയുടെ 2025-ലെ വാർഷിക ഫാമിലി ഡിന്നർ ആൻഡ് അവാർഡ് നൈറ്റ്…

പ്രണയവർഷം

രചന : ജോർജ് കക്കാട്ട് .✍ ഒരുമിച്ചെത്രയോ കാലം,കൈകൾ കോർത്തു നടന്നവർ.ചിരിയിലും കണ്ണീരിലും,ഒപ്പമുണ്ടായിരുന്നവർ. മഴവില്ലുപോലെ വിരിഞ്ഞു,സ്വപ്നങ്ങളെത്രയോ മനോഹരം.പ്രണയത്തിൻ ഈ യാത്രയിൽ,അകലങ്ങളില്ലവർക്കെന്നും. മഞ്ഞണിഞ്ഞ പുലരികൾ,സന്ധ്യകൾ നക്ഷത്രമെഴുതിയ രാവുകൾ.ഓരോ വർഷവും സാക്ഷിയായ്,അവരുടെ സ്നേഹത്തിൻ കഥകൾ. ഇനിയും ഒരുമിച്ചു നടക്കാൻ,ആയുസ്സുണ്ടാകണേ ദൈവമേ.ഈ പ്രണയം നിലനിൽക്കട്ടെ,എന്നെന്നും മധുരമായി,…

സ്വത്വം തേടി.

രചന : അൻസൽന ഐഷ ✍ ഞാനാരെന്നറിയുവാനാശിച്ചുലകംചുറ്റിയിട്ടുംഅറിഞ്ഞില്ലിതുവരെയെന്നെ.ഒരുവേളയെങ്കിലും എന്നിലേക്കൊന്നുതിരിഞ്ഞുനോക്കിയിരുന്നെങ്കിൽഉള്ളിൽത്തെളിയുന്നൊരു ചെരാതുകാണുമായിരുന്നു.എന്നിലെയെന്നെക്കാണുവാനായിഒരുമാത്ര കണ്ണൊന്നടച്ച്ആ ശ്വാസനിശ്വാസമൊന്നറിഞ്ഞാൽമതിയല്ലോ.നിന്നെ നിനക്കല്ലാതെവേറയാർക്കറിയുമെന്ന്എന്നുള്ളിലെ ഞാൻപറഞ്ഞുതരില്ലേ ?നിന്നെത്തിരഞ്ഞു നീ അലയുമ്പോളുംഎന്തേ നിനക്കിത്ര വൈമനസ്യംഎന്നിലേക്കൊരുവേളയെങ്കിലുംഎത്തിനോക്കാൻ?ഇനിയും വൈകാതെ മടങ്ങൂമനസേ..നിനക്കുള്ളതും നീയുംനിന്നുള്ളിൽ മാത്രം.മറുത്തുള്ളതൊക്കെയുംവെറും മായമാത്രം.നിന്റെയെന്നു പറഞ്ഞ്മോഹിപ്പിച്ചതൊക്കെയുംനീയൊരുവിഡ്ഢിയെന്നറിഞ്ഞുതന്നെ.വൈകിയിട്ടില്ലിനിയുംതിരികെ നടക്കാനുംനിന്നുള്ളിലെ നിന്നെക്കാണുവാനുംഅതുമാത്രമാണുശാശ്വതസത്യമെന്നറിയുക.നിന്നെത്തിരയുവാൻഓടിനടക്കാതെനീയാരെന്നറിയാൻചോദ്യങ്ങൾ ചോദിച്ച്പരിഹാസമേൽക്കാതെസ്വത്വം തിരിച്ചറിയുകഇനിയെങ്കിലും.✍🏻