Category: ജീവിതം

തേപ്പുപെട്ടിയും അച്ഛനും

രചന : മനോജ്‌ കാലടി ✍ ഇനിയെത്രകാലം ഞാൻ ചുട്ടുപഴുക്കണംനിന്നലെ ചുളിവുകൾ മാറ്റുവാനായ്‌.ഇനിയും ഞാനെത്ര കനലുകൾ പേറണംനിന്നുടെ മേനിയ്ക്കഴകുനൽകാൻ. കഠിനമാം ചൂടേറ്റുവാങ്ങിയെന്നാകിലുംതളരാത്ത തേപ്പുപെട്ടിപോലെഎത്രകരഞ്ഞാലും കണ്ണുനീർവീഴാത്തഅത്ഭുതം തന്നെ അച്ഛനെന്നും. ചുളിവേറ്റുവാങ്ങി, തളരുന്ന വസ്ത്രത്തിൽപുതുജീവൻ നൽകിടും തേപ്പുപെട്ടിമക്കൾതന്നാഹ്ലാദപൂക്കളെ കാണുവാൻവെയിലും പൂനിലാവാക്കുമച്ഛൻ. നമ്മൾതൻ വസ്ത്രത്തിലേറേത്തലോടിപ്രതലം കറുത്തുപോയ്‌…

കാട്ടരുവി

രചന : ബിന്ദു അരുവിപ്പുറം ✍️ കാട്ടരുവി തൻ മധുരസംഗീതമെപ്പൊഴുംകുളിരണിഞ്ഞെത്തുന്നു മാനസത്തിൽ.വനമല്ലിയാമോദം തലയാട്ടിനിൽക്കവേഗന്ധം പടരുന്നു കാറ്റിലെങ്ങും. ആലസ്യമോടവൾ നടനമാടീടുമ്പോൾപാഴ്മുളംതണ്ടുകൾ മുരളികയായ്.വെണ്ണിലാച്ചന്ദ്രിക പുണരുവാനെത്തവേപൂനിലാവിൽ നീയലിഞ്ഞു പോയോ? നൂപുരധ്വനിയുമായ് തുള്ളിക്കളിയ്ക്കവേമൃദുലമാമോളങ്ങൾ കഥകൾ ചൊല്ലി.ആടിത്തിമിർത്തുകൊണ്ടവളോടിയെത്തവേമിഴികൾക്കു കർപ്പൂരനാളമല്ലേ! കനവിൻ്റെ പൊയ്കയിൽ നീരാടി നില്ക്കവേമരമാകെ പൂത്തുലഞ്ഞാടിടുന്നു.മന്ദമായ് പുതുമഴ ചുംബിച്ചുണർത്തുമ്പോൾമോഹനരാഗമായ്…

മായുന്ന സൗഹൃദം!!!

രചന : രഘുകല്ലറയ്ക്കൽ✍️ മിത്രങ്ങളിലുമില്ലല്പമെങ്കിലും സ്നേഹമിന്നൊട്ടും,മിന്നിമറയുമീവിശുദ്ധ, ബന്ധങ്ങളന്വോന്യമകലുന്നു.മായുന്ന സൃഹൃദ ബന്ധങ്ങളേറുന്നു മർത്യരിൽ.മാന്യരാമുന്നത ചിന്തിതരാകിലും സ്നേഹമില്ലാരിലുമിന്ന്.മർത്ത്യരിൽ ശ്രേഷ്ഠരാം വിജ്ഞാനികൾക്കും വരെ,മറ്റുള്ള ജീവിയിലില്ലാത്ത മായുന്ന സൗഹൃദ പോര്.!മാറും മനസ്സിലായ് അമിതമായഹന്തയാലാരേയും,മാനിച്ചിടാനുള്ള സൗഹൃദം, മനസാലെയാരിലുമില്ല.മധുരമായ് ചിരിച്ചുള്ള മോഹ സംഭാഷണത്തിലും,മഹത്വമില്ലാരിലും ചേതന, മന:സാക്ഷിയുമൊട്ടില്ല.മേന്മയാം ഭാഷണശൈലിയാലുന്നതരെങ്കിലും,മൗഢ്യരാം, ഭൂഷണമശേഷമില്ലാത്ത അസൂയാലുക്കളേറെ.മാനിച്ചിടേണ്ടും…

ജവാന്മാർ പാടുന്നു… ❤️

രചന : രാജു വിജയൻ ✍️ ഭാരതാംബേ….ഭാരതാംബേ….ഭാരതാംബേ നിൻ മക്കൾ ഞങ്ങൾനിന്നെ കാക്കുന്നോർ…കരളു തുളയ്ക്കും വെടിയുണ്ടകൾ തൻമുന്നിൽ നിരക്കുന്നോർ… അമ്മേമുന്നിൽ നിരക്കുന്നോർ…കാപാലികർ തൻ നിണകരമാലെനിന്നെ മുറുക്കാതെകാറ്റും, കോളും കൂസാതെന്നുംകാവലിരിക്കുന്നോർ.. കാവൽ-ക്കോട്ടപ്പണിയുന്നോർ…ഞങ്ങളൊഴുക്കും ഓരോ തുള്ളിചോരയുമോരോ തൂണുകളാവുന്നു.. പൊട്ടാ-തൂണുകളാകുന്നു…ആ തൂണും പൊട്ടിച്ചമ്മയെ വെട്ടാ-നില്ലൊരു കരവാളും,…

ജീവൻ പൊലിഞ്ഞ മനുഷ്യരെ ഓർക്കുമ്പോൾ

രചന : സഫി അലി താഹ. ✍ രണ്ട് ദിവസമായി വല്ലാത്തൊരവസ്ഥയാണ്.ജീവൻ പൊലിഞ്ഞ മനുഷ്യരെ ഓർക്കുമ്പോൾ സങ്കടമാണ്,ഭിന്നിപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ കാണുമ്പോൾ ആ സങ്കടം ഇരട്ടിച്ചിരുന്നു ….. എന്നാൽ ഇന്ന് ഒരല്പം ആശ്വാസമുണ്ട്,ഭൂരിപക്ഷം മനുഷ്യരും പക്വതയോടെ ചിന്തിക്കുന്നല്ലോ എന്നതിൽ.കാശ്മീരിന്റെ മണ്ണിൽ നിരപരാധികളുടെ…

“തൃസന്ധ്യേ

രചന : രാജു വിജയൻ ✍️ കണ്ണീരണിയുന്ന സന്ധ്യേ നിനക്കെന്റെകരൾത്തുടി കൊണ്ടൊരു പാട്ടൊരുക്കാം..കാറ്റു കലമ്പണ വഴികളിലൊക്കെയുംകരിമുകിൽ പോലെ ഞാൻ കുളിരു പെയ്യാം..നിന്നുഷസ്സെത്രയോ കണ്ടവനീയിവൻനിന്നുഷ്ണവേനലും കണ്ടുവല്ലോനിന്നിലലിഞ്ഞെത്ര പൊൻ കിരണങ്ങളീജന്മത്തീക്കോലം നുണഞ്ഞുവല്ലോ..നിന്നിലുണർന്നടർന്നുറങ്ങുംവരേക്കുമീസ്നേഹിതേ നീയെന്റെ കൂടെയുണ്ടാം..നീയില്ലയെങ്കിലീ ജന്മം നിരർത്ഥക-മെന്നോതുവാൻ മടിയില്ല സന്ധ്യേ…നീയെന്ന സത്യമീ മിഥ്യയിലലിയുവാൻമടിയാതെ മിഴി…

സ്വപ്നം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ അവളുടെ അളകങ്ങൾമാടിവിളിച്ചപ്പേൾഅരികത്തു ഞാൻ ചെന്നുനിന്നുവിറയാർന്ന ചുണ്ടുകൾപുഞ്ചിരിച്ചപ്പോഴെല്ലാംഅറിയാതെ ഞാനുംചിരിച്ചുപറയാതെ ഞാനുള്ളിൽപറയുന്നതറിയാതെപതറി ഞാൻ തലതാഴ്ത്തിനിന്നുപരിദവം കാട്ടുന്ന മുദ്രകൾകണ്ടു ഞാൻപലവട്ടം ഒളികൺഎറിഞ്ഞുമധുരമാം ശബ്ദമെൻചെവിയിൽ മുഴങ്ങവേചുറ്റുപാടും ഞാനൊന്നുനോക്കിമറ്റാരുമല്ല അവളുടെചുണ്ടിലെമന്ദഹാസത്തിൽ ഞാൻമയങ്ങിഅകതാരിൽ മൊട്ടിട്ടപ്രണയത്തിൻ മന്ത്രണംഅറിഞ്ഞപ്പോൾ ഞാൻഎന്നെ മറന്നുകണ്ണു തുറന്നപ്പൊൾകണ്ടീല്ല ആരേയുംസ്വപ്നത്തിൽ…

മോഷ്ടിക്കപ്പെട്ടു പോയ എന്നെ

രചന : സുവർണ്ണ നിഷാന്ത് ✍️ മോഷ്ടിക്കപ്പെട്ടു പോയെന്ന്ഞാനാരോപിക്കുന്ന എന്നെപലയിടത്ത് പലനേരങ്ങളിൽപിന്നീട് കണ്ടവരുണ്ടെന്ന്.ചെടികളറിയാതെ കൊഴിഞ്ഞു-വീഴുന്ന പൂക്കൾക്കൊപ്പം.അത്രമേൽ കനത്തഇരുട്ടുകൊണ്ട് നിലാവിൽപുള്ളികുത്തുന്ന രാത്രിക്കൊപ്പം.കുഞ്ഞു ഞരമ്പിൽ പോലുംഒരുപച്ച ഒച്ചയില്ലാതെ-നടക്കുന്നതിന്റെ പാദപതനംകേൾക്കാനില്ലാതിരുന്നിട്ടും,ഒരിലയനക്കം പോലുമില്ലാതിരുന്നിട്ടുംശിശിരത്തെ അതിജീവിക്കുന്നചെമ്പകക്കാടുകൾക്കിടയിൽ.മോഷ്ടിക്കപ്പെട്ടുപോയൊരുഓർമ്മയായിരുന്നിട്ടുംസാഹചര്യങ്ങളെനിക്കെതിരെ,നക്ഷത്രങ്ങളുടെ അരികുകൊണ്ട്മുറിഞ്ഞ മൊഴികൾകൊടുക്കുന്നുണ്ടാവണം.അലസമായൊരു നീന്തലിനിടെതികച്ചും അപ്രതീക്ഷിതമായിചൂണ്ടയിൽ കോർക്കപ്പെട്ടമീൻകടലിനെ നോക്കുന്നപോലെഅത്രയും വിലക്കപ്പെട്ട ഒന്നിലേക്ക്ഞാനപ്പോൾ എടുത്തുചാടും.പിന്നെയോരോ…

നാളെയോടൊപ്പം നാം സഞ്ചരിക്കുമ്പോൾ

രചന : റുക്‌സാന ഷമീർ ✍️ ജീവിതമെന്നത് അത്രമേൽ പൂത്തുനിൽക്കുന്ന വസന്തമാണെന്നുതിരിച്ചറിയുന്നതും,പ്രകൃതിക്ക് അത്രമേൽസൗന്ദര്യമുണ്ടെന്ന് മനുഷ്യൻ തിരിച്ചറിയുന്നതും …..അവന്റെ മരണം പഴുതുകളെല്ലാമടച്ചു കൊണ്ട്…..ചിലങ്ക കിലുക്കി അരികിലെത്തുന്നു എന്നു തിരിച്ചറിയുമ്പോഴാണ് ….!!അതുവരേക്കും ……ഓരോ ദിനങ്ങളും ഓരോ പഴുക്കിലകൾപോലെ അലസമായി പൊഴിച്ചു കളയും …….!!ചുറ്റുമുള്ള കാഴ്ചകളെ…

മേടപ്പുലരിയിൽ

രചന : ജോൺ കൈമൂടൻ. ✍️ കൊന്നയല്ലേ, മരംപൂക്കാതിരിക്കുമോ?പൂവന്നതല്ലെ, കണിവെക്കാതിരിക്കുമോ?വെള്ളരിസ്വർണ്ണമായ് തന്നതല്ലേനിറം?വെള്ളരിയുള്ളകണി വെക്കാതെയാകുമോ! കണ്ണിനുകണ്ണായ കണ്ണന്റെകാർവർണ്ണ-കായംമിനുങ്ങുന്ന രൂപവുംദൃശ്യമാം,കിണ്ണത്തിൽചിട്ടക്കടുക്കിയാ ഫലഗണംകണ്ണുതുറക്കവേ കാണുമാറാകണം. മേടമല്ലേ ചൂടതില്ലാതിരിക്കുമോ?മോടിയിൽകണ്ടകണിയിൽ കുളിരായില്ലേ.വേണുനാദത്തിൻ ഒലിതന്നലകളെകേണുഞാൻനില്കുന്നു കാതോർത്തുനമ്രനായ്. മേടംപുലർന്നതല്ലോ മാനംപ്രസന്നംനേരംപുലർന്നതാൽ അർക്കനുംശോഭിതംപേരക്കിടാങ്ങളും നേരവുംസ്മേരമായ്മേടപ്പുലരിയിൽ തങ്കക്കിരണങ്ങൾ! തുട്ടുനിറഞ്ഞൊരു തട്ടത്തിൽലക്ഷ്മിയുംതുട്ടുതരും തിട്ടമായിട്ടു മുത്തച്ഛൻകണ്ണടച്ചാനയിച്ചീടുവാനമ്മയുംതുട്ടുകൾകിട്ടണം കട്ടായമായിട്ടും.…