Category: ലോകം

നടന്നുതീർത്ത വഴികൾ

രചന : റുക്‌സാന ഷമീർ ✍️ ജീവിതയാത്രയിലെനടന്നുതീർത്ത വഴികളിൽആനന്ദിപ്പിച്ച വഴിയോരങ്ങളെനെഞ്ചോടു ചേർത്തതുപോലെ…..നൊമ്പരപ്പെടുത്തിയവഴിയോരങ്ങളെയുംനെഞ്ചോടു ചേർത്തുതാലോലിക്കാറുണ്ട്ആ വഴിയോരങ്ങളാണല്ലോ…..ജീവിതത്തിന് കരുത്തുറ്റഅടിത്തറ നിർമ്മിച്ചു തന്നത്….!!സ്നേഹവും പരിഗണനയുംനൽകിയ മനുഷ്യരെഹൃദയത്തിൽ സൂക്ഷിച്ചു വെച്ചതുപോലെ…..അവഗണനയും വേദനകളുംനൽകിയ മനുഷ്യരെയുംഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്…..ആത്മാർത്ഥ സ്നേഹത്തിന് മൂല്യംകൽപ്പിക്കാത്ത അവരാണല്ലോജീവിതം ഗർത്തങ്ങൾ നിറഞ്ഞതാണെന്ന്പഠിപ്പിച്ചു തന്നത്….!!അപ്പോൾ അവരെയും എങ്ങനെയാണ്മറക്കാൻ…

കാരണം

രചന : അൻസൽന ഐഷ ✍️ എന്തുകൊണ്ടാവുംഒരുപാടിഷ്ടപ്പെട്ട ആളുകളെപെട്ടെന്ന്നമ്മൾ വെറുക്കാൻ തുടങ്ങുന്നത്?ഒരു നോട്ടംകൊണ്ടുപോലുംവെറുപ്പ് പ്രകടിപ്പിക്കാതെഎപ്പോഴും ചേർത്തുനിർത്തിയിരുന്നചില മനുഷ്യരെ ഒട്ടുംസഹിക്കാൻപറ്റാതെ വരുന്നത്കാരണമില്ലാതെയാകുമോ?കാരണം..അതില്ലാതെ എന്തെങ്കിലുംകാര്യമുണ്ടാകുമോ?ചേർത്തുപിടിച്ച് തഴുകിയകൈകൾ ബലക്ഷയമെന്നോണംഊർന്നുവീഴുമ്പോൾവല്ലാതെ ഉള്ളു പിടയുംഎന്തുപറ്റിയെന്നോർത്ത്.എന്നാൽ…അകൽച്ചയുടെആദ്യപടിയെന്നോണംഅഭിനയചക്രവർത്തിയാകാനുള്ളതയ്യാറെടുപ്പെന്ന്തിരിച്ചറിയുന്നത്വൈകിയെത്തുന്നവിവേകത്തിലൂടെമാത്രം.കാലമുരുളുമ്പോൾകാരണങ്ങൾ ഒരുകുന്നോളം മുന്നിലെത്തുന്നആ പ്രതിഭാസത്തിലൂടെവെറുപ്പ് അതിന്റെപരകോടിയിലെത്തുമ്പോഴല്ലേസഹനത്തിനുംഅതിരുണ്ടെന്നു തിരിച്ചറിയുന്നത്.അതേ..ഒരുകാരണവുമില്ലാതെഒന്നുമുണ്ടാവില്ലെന്നതുപോലെജീവനായിക്കരുതിയപലതും ചവറ്റുകുട്ടയിൽസ്ഥാനം പിടിക്കുന്നതുംഇങ്ങനൊക്കെതന്നെയാ.

സപ്തപർണി

രചന : സജീദ്ആയങ്കി ✍️ 𝕍𝕠𝕝𝕦𝕞𝕖◾◾◼️⬛⬛നബീസയെ പതിനാറാംവയസിൽനിക്കാഹ് ചെയ്തയക്കുമ്പോൾഅവളുടെ ശബ്ദം ഫുൾപവറായിരുന്നു ,𝕍𝕠𝕝𝕦𝕞𝕖◾◾◼️◼️⬛⬛1️⃣0️⃣0️⃣പിന്നെയത്..എന്റെ അയലത്തെ വീട്ടിലെമരുമകളായ നബീസയെ ഞാൻഎന്റെ മുറിയിലെ ജാലകംവഴി എത്തിനോക്കുമ്പോൾഅവളെ തിരുകിക്കയറ്റിയപച്ചനിറമുള്ള നൈറ്റിയിൽഎന്നുമവളൊരു വീടിനെചുമന്നു തളരുന്നതും കാണാം,കോലം കണ്ടാൽ ഏതോഅപൂർവ സസ്യയിനത്തിൽപ്പെട്ടപച്ചിലയാണെന്ന് തോന്നും.കൂടെയവളുടെ മൂളിപ്പാട്ടും കേൾക്കാം.𝕍𝕠𝕝𝕦𝕞𝕖◼️◼️2️⃣0️⃣എന്റെ ഉമ്മച്ചിയുംനല്ല പാട്ടുകാരിയായിരുന്നു,മരിക്ക്ണ…

ഈസ്റ്റർ കവിത

രചന : ജോർജ് കക്കാട്ട് ✍ ആകാശത്തുനിന്ന് സൂര്യൻ ശക്തമായി അസ്തമിക്കുന്നു,ജനക്കൂട്ടത്തിനിടയിൽ കർത്താവായ യേശു നടക്കുന്നു,അവന്റെ ശിഷ്യന്മാർ വീണ്ടും അവനെ വളയുന്നു,അവനെക്കാൾ നന്നായി ആരും അവരെ മനസ്സിലാക്കുന്നില്ല.പത്തുപേർ മനസ്സില്ലാതായപ്പോൾ അവൻ തർക്കം പരിഹരിക്കുന്നു,അമ്മ തന്റെ രണ്ട് പുത്രന്മാർക്കുവേണ്ടി അപേക്ഷിച്ചതിനാൽ:“കർത്താവേ, ദൈവം നിനക്കായി…

പെസഹാ വ്യാഴം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ശിഷ്യപാദങ്ങൾക്കഴുകിയി,പ്പാരിനാ-യെളിമത,ന്നാർദ്രമാം ചിന്താമലർസ്മിതം-നൽകിയാ,ദിവ്യമാം മനസ്സിൻ പ്രഭാമയം;സ്മരണയുണർത്തുന്നു പെസഹാ ദിനാർദ്രകം. ഉദ്ബോധനത്തിന്റെയൊരു ദിവ്യകവിതപോൽനവ കല്പന പകർന്നേകിയോരോർമ്മകൾഅന്ത്യയത്താഴ സ്മരണാ വിരുന്നുപോൽതങ്ങിനിൽക്കുന്നെത്ര,യണയാത്തയഴലുകൾ. തിരുശരീരം, രക്ത,മപ്പവും വീഞ്ഞുമെ-ന്നാ, ക്രമത്തിൽ നൽകിടുന്ന ചടങ്ങുകൾപരിശുദ്ധ കുർബാന സ്ഥാപനദിനവുമാ-യാചരിക്കുന്നു സഹനാർദ്രതേ, കരളുകൾ. പ്രാർത്ഥനാപൂർണ്ണമായനുഗമിക്കാം നമു-ക്കാ,ദിനസ്മരണതന്നാർദ്രച്ചിറകുമായ്ആരാധനാ…

യൂദാസിന്റെ ചുംബനം

രചന : ജോർജ് കക്കാട്ട് ✍️ മെഴുകുതിരിവെളിച്ചം നൃത്തം ചെയ്ത നിഴൽ മുറിയിൽ,പന്ത്രണ്ടുപേരും ഒത്തുകൂടി, വിധിയുടെ ഗാംഭീര്യം.അപ്പം മുറിച്ചു , വീഞ്ഞ് ഗ്ലാസ്സുകളിലേക്കൊഴിച്ചു,സ്നേഹത്തിന്റെയും വാഗ്ദാനത്തിന്റെയും വാക്കുകൾ ഉയർന്നു.യേശു കാണാത്ത ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു,ത്യാഗത്തെക്കുറിച്ചും എന്തായിരിക്കുമായിരുന്നു.എന്റെ മേശമേൽ വലതു കൈവച്ചു എന്നോട് ചേർന്നിരിക്കുന്നവൻകോഴികൂകും മുൻപേ…

പ്രേതശാല

രചന : വിനോദ് വി ദേവ് ✍️ അസ്ഥികൂടങ്ങളിൽ ചന്ദ്രനുദിയ്ക്കുന്ന,പ്രേതാലയത്തിലെ നിശബ്ദരാത്രിയിൽ,ചെന്നായക്കൂട്ടമലറുമിരുട്ടിന്റെ,കോട്ടയിൽനിന്നും വയലിന്റെ നിസ്വനം.രക്തംമരവിച്ചുപോകും ഡിസംബറിൻശൈത്യങ്ങളിൽക്കാറ്റ് ദ്രംഷ്ട്രകൾ നീട്ടവെ,പാതിരാക്കോട്ടയിൽനിന്നിപ്പോളാരാണ്,പാപഗീതങ്ങളുയർത്തിയുലാത്തുന്നു. ?ഏതോ കൊടുങ്കാറ്റു മുജ്‌ജൻമശാപത്തിൻതീയുലയിൽപ്പെട്ടു വേകുന്നമാതിരി,പാപത്തറയിൽ തലചായ്ച്ച കന്യകവാൾത്തലയിൽപ്പെട്ടലറുന്ന മാതിരി,ഭൂമിയെ വേൾക്കുവാൻവന്ന പിശാചിന്റെആദിരാത്രിക്കടൽപ്പൊള്ളുന്ന മാതിരി,നിത്യനരകത്തിൽനിന്നുയിർക്കൊള്ളുന്നുനീചസംഗീതച്ചിറകടിയൊച്ചകൾ.ഇന്നുനിലാവിന്റെ കണ്ണുകൾ കയ്ക്കുമ്പോൾ,തോരാമഴയിൽ മുറിവുകൾ തിങ്ങുന്നു,എന്നോ മരിച്ചുമരവിച്ച ഗായികഇന്നും…

ജാഗ്രതാ സന്ദേശങ്ങൾ

രചന : എം ബഷീർ ✍️ മൊബൈലിൽഇടിത്തീ പോലെ തെളിയുന്നുജാഗ്രതാ സന്ദേശംപുറത്തിറങ്ങരുത് പേടിക്കരുത്പാളംതെറ്റിയോടുന്നതീവണ്ടിപോൽ ഹൃദയംഭയത്തിന്റെ അതിരിൽ ചെന്ന്ഇടിച്ച് തകരുന്നുചില്ലുജാലകത്തിലെന്തോവന്നു വീണ് ചിതറുന്നുമിസൈലോ അതോ ഡ്രോണോഞെട്ടിവിറച്ചു നോക്കുമ്പോൾവിശന്ന് തളർന്നൊരുവെള്ളരിപ്രാവ്കണ്ണുകളിൽ ദൈന്യതയുടെമെഴുതിരിത്തിളക്കംഇത്തിരി വെള്ളത്തിൽഒരു പിടി ഗോതമ്പ് മണികളിൽതിരയടിച്ചു ശമിക്കുന്നുശാന്തി തൻ സമുദ്രംനാടിനെയോർത്തു കിടക്കവേപെട്ടെന്ന് കുടുങ്ങി…

ആരാണ് കേമൻ

രചന : യൂനസ് മണത്തല ✍️ മേളം തുടങ്ങിവെക്കൻ ചെണ്ട നെഞ്ച് പൊങ്ങി പറഞ്ഞുഒരു അടിയിൽ ഭൂമി കുലുങ്ങുംഎന്നെ കൂടാതെ ആരുണ്ട് ഇവിടെഉരുട്ട് ചെണ്ട നിശ്ശബ്ദം ചിരിച്ചുഎന്റെ ഉരുള്‍ ഇല്ലാതെ നീ എവിടെഅടിത്തറ ഞാൻ തീർക്കുന്നില്ലെങ്കിൽനിന്റെ മുഴക്കം നിലനിൽക്കുമോകൈയിലെ കോൽ ചെറുതായി…

അപൂർണ്ണം..

രചന : സന്തോഷ് മലയാറ്റിൽ ✍️ നമുക്ക്ആത്മഹത്യാമുനമ്പുവരെപോകണം,വെറുതെ..മരണം പതിയിരിക്കുന്നകാണാക്കയങ്ങളുടെആഴങ്ങളിലേക്ക്വെറുതെ എത്തിനോക്കണം.അപൂർണ്ണതയിൽപൊലിഞ്ഞ സ്വപ്നങ്ങളുടെദയനീയമായ നോട്ടങ്ങൾ കാണാം.പാതവക്കത്തെഅപൂർണ്ണമായകാത്തിരിപ്പുകളിലെചില പരിഭവങ്ങൾ കാണാം.കൈതപ്പൂവിന്റെ മണമുള്ളഓർമ്മകളിൽ പറഞ്ഞുതീരാത്തപ്രണയം പടിയിറങ്ങിപ്പോയകാല്പാടുകൾ കാണാം..നിറങ്ങളറ്റുപോയമരക്കൊമ്പിൽചേക്കേറിയ മൂടൽമഞ്ഞിന്റെനിശബ്ദമായ തേങ്ങൽ കേൾക്കാം.പറഞ്ഞുമുഴുവിക്കാത്തകഥകളുടെ നിഴലുകൾ..ഉത്തരമില്ലാത്തചോദ്യങ്ങളുടെ രൂപത്തിൽആടിയുലയുന്നത് കാണാം.പിന്നെ തിരിഞ്ഞുനടക്കണം.പേരറിയാത്ത ഒരു മരത്തിൽനമ്മുടെ പേരുകൾ വെറുതെചേർത്തെഴുതിവെയ്ക്കണം.