Category: പ്രവാസി

പാപനാരായം.

വിനോദ്.വി.ദേവ്. നിന്‍റെ രക്തമാംവീഞ്ഞു മോന്തിയ ചുണ്ടാല്‍ത്തന്നെ ,നിന്നുടെ കവിള്‍ത്തട്ടില്‍ ഞാനൊന്നു ചുംബിയ്ക്കട്ടെ,നിന്‍റെ മാംസമാമപ്പംരുചിച്ച നാവുകൊണ്ട്ഇരുണ്ടരാവിന്‍ നീലരക്തവും കുടിയ്ക്കട്ടെ…!മുപ്പതുവെള്ളിക്കാശിന്‍ ക്രൂരസംഗീതംപേറി,എന്‍റെ ബോധമാംനൗക കാറ്റിലാഞ്ഞുലയുന്നു,ഇരുളിന്‍കടലിനുമീതെ നീ നടക്കുമ്പോള്‍“ഇരുണ്ടനിലങ്ങളില്‍” കാറ്റുവന്നലയ്ക്കുന്നു.ഇന്നെന്‍റെ നിശാചരമിഴികള്‍ വെളിച്ചത്തെ,ഭയന്നു,.മൃഗംപോലെ ഇരയെ കൊതിയ്ക്കുന്നു.നെഞ്ചിലെ പാപശാലയ്ക്കുള്ളിലായ് കത്തുന്നുല..!ഉള്ളിലെത്തീയ്യാല്‍മിന്നുമായുധം കടയുന്നു…!ഇന്നുഞാന്‍, ഇണചേര്‍ന്ന ചക്രവാകത്തെ ക്രൂര-മമ്പിനാല്‍ മാറുകീറിക്കൊന്നോരു…

സ്വന്തമാര്, ബന്ധമാര് ?

രചന : ഷൈല നെൽസൺ. യാന്ത്രികമായ് ഗമിച്ചിടും ദിനരാത്രങ്ങളിൽ നന്ദിയെന്ന വാക്കിന് അർത്ഥമില്ലാതായിടുന്നു.കണക്കു പുസ്തകത്താളിലെ കിട്ടാക്കടങ്ങൾപോൽ രക്തബന്ധങ്ങളും ചോദ്യചിഹ്നമായിമുന്നിലെത്തുന്നു.പക്ഷികളെപ്പോൽ കൊത്തിയകറ്റാതെ പരിപാലിച്ചപൈതങ്ങൾ ചിറകുകൾ മുളച്ചെന്നാൽസ്വയം തിരിഞ്ഞു നോക്കിടാതെ പറന്നകലുന്നു.തറയിലും തലയിലും വയ്ക്കാതെ കാൽവളരുന്നോ കൈ വളരുന്നോ എന്നാവലിൽകണ്ണിമ പോൽ കാത്തു വളർത്തിയ…

സതീശം.

രചന : ഹരിദാസ് കൊടകര. (ഒരു സ്നേഹിതന്റെ വേർപാട്) രസമായിരുന്നുസ്നേഹിതനോടൊത്തചിറയ്ക്കരികിലെ നാളുകൾഇലവിൻപശപോലെതൃണഗന്ധമുള്ളത്മണ്ണിനോടൊട്ടിമനം മറന്ന മലർമതിഇലവർങം തിളച്ചവെള്ളംദേഹശുദ്ധിയിൽ ആരാമഭിക്ഷവാനിൽ കുതിക്കുന്നസ്നേഹനായ്ക്കൾനക്ഷത്രലക്ഷ്യം തോന്നൽവഴിവിട്ട പ്രഭാതമർത്ഥനരാവിലെന്നും സൂര്യനായ്പർവ്വതം ഭൂമിക അരങ്ങാം രംഗഭൂമിയിൽനിർജ്ജലസ്നേഹം തഴപ്പ്ചൂടാവിയിൽ പ്രാണൻകോട്ടുവാ മനപ്പാതിവേരടിയിലെ മതിൽകഷ്ണംപുലയാചരണം കുളിസഞ്ചയനംകുത്തുപാളയിലസ്ഥിശേഖരംനിമജ്ജനം മുങ്ങൽഎന്നസ്ഥിയും ചേർത്തുമുക്കി-ചിരിയൊതുക്കാൻപെട്ട പാടുകൾകാറ്റിലെവിടെയോപക്ഷിക്കൂടിൻ പഴി ഉഷ്ണം…

വേദനയുടെ വാതായനങ്ങൾ.

Anas Kannur വേദനയിൽ പിടയുമ്പോഴും ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ..? “നിങ്ങൾക്കൊക്കോ സുഖമാണോ” ഈ എഴുത്തു ഒരു ഓർമ്മപ്പെടുത്തൽ അല്ല എങ്കിലും വായനക്കാർക്ക് ഒരു ഓർമ്മപ്പെടുത്തലായും സന്ദേശമായും എങ്ങിനെയും എടുക്കാം വലിയ ലോകത്തിലെ ഈ ചെറിയ ജീവിതത്തിലെ നമ്മുടെ പല തിക്താനുഭവങ്ങളും…

എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം.

എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം. തട്ടിപ്പിനെതിരെ ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗികമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാവുന്ന സന്ദേശങ്ങളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പിന്റെ പേരില്‍ ലഭിക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച…

റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലെ തീപിടുത്തം.

ബംഗ്ലാദേശില്‍ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. ഏകദേശം 400 ഓളം പേരെ കാണാതായതായും യുഎൻ വ്യക്തമാക്കി.ഇതുവരെ ക്യാമ്പിൽ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു അപകടമാണ് ഉണ്ടായത്. വളരെ വലിയ , നാശനഷ്ടം ഉണ്ടാക്കിയ ഒന്ന്,…

രണ്ടു മലയാളി നഴ്സുമാര്‍ വാഹനാപകടത്തില്‍ മരിച്ചു.

: സൗദി അറേബ്യയിലെ റിയാദ് – ജിദ്ദ പാതയില്‍ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു. ഇവരെ കൂടാതെ ഒരാള്‍ കൂടി അപകടത്തില്‍ മരിച്ചു. കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള നഴ്‌സുമാരാണ് അപകടത്തില്‍ മരിച്ചത്. കൊല്ലം,…

“ഒടുവിലൊരു പാട്ടുകൂടി….”

രചന : ഉണ്ണി കെ ടി ഒടുവിലൊരു പാട്ടുകൂടിപ്പാടട്ടെ ഞാന്‍,ഓടക്കുഴലിതുടഞ്ഞുപോകും മുന്‍പേ…ഒരിത്തിരിനേരം ചാരത്തുനില്‍ക്കു നീ…,ഒത്തിരിയിടറിപ്പോയെന്നൊച്ചയെങ്കിലുംഓര്‍ത്തുപാടിടാം ഞാനാ ഗീതകം…!!!ശേഷിപ്പതായ് കുറുകുന്ന ജീവനില്‍ശാസിപ്പതിന്നധികാരി നീയധരത്തില്‍വിരല്‍വച്ചു വിലക്കുന്നുവോ…?വിഫലജന്മത്തിന്‍ ഗാഥയിതു കേട്ടുവെറുതെച്ചിരിച്ചീടുക, വൃത്താന്തമെല്ലാം മറന്നിനിയും വിഷാദംവെടിഞ്ഞീടു നീ…!വിടപറയും നേരം വിലങ്ങുമക്ഷരങ്ങളെത്തടുത്തുകൂട്ടി വാക്കുമുറിയാ-തെ ചൊല്ലാം യാത്രാമൊഴി,നീയോര്‍മ്മയില്‍നിന്നുമായ്ക്കണം നിസ്വനാമീ ജീവന്‍റെ…

വെരി റവ.ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ ന്യുയോർക്കിൽ ദിവംഗതനായി.

ഫാ.ജോൺസൺ പുഞ്ചക്കോണം അവിഭക്ത അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ പ്രമുഖനും, നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ലോങ് അയലൻറ് ലെവിറ്റ് ടൗൺ സെൻറ് തോമസ് മലങ്കര ഓർത്തോഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായ വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ…

മൊഴിമാറ്റക്കാരന്റെ രാത്രികൾ .

രചന : വിനോദ്.വി.ദേവ്. തണുത്ത മദ്യത്തിന്റെ വേരുകൾസിരയിൽ പടർന്നുപന്തലിച്ച ,ഒരു ഡിസംബർപാതിരയിലാണ് അയാൾഡ്രാക്കുള പ്രഭുവിനെമൊഴിമാറ്റാൻ തീരുമാനിച്ചത്.കറുത്ത മദ്യത്തിന്റെ ലഹരിയിൽ ,ഓരോ രാത്രിയുംഎഴുതാനിരിക്കുമ്പോൾകാർപാത്യൻ മലനിരകളിലെ കാറ്റ്അയാളെ തൊടാനെത്തുമായിരുന്നു.ആ വെളിപാടിൽ അയാളുടെ പേനഅനുഗ്രഹിക്കപ്പെട്ടു.പകൽ ശവക്കല്ലറയിൽഉറങ്ങിക്കിടക്കുന്നഡ്രാക്കുള പ്രഭുവിനെമൊഴിമാറ്റുമ്പോൾ ,പ്രഭുവിന്റെ മുഖംതന്നെയായിരുന്നു അയാൾക്ക്.മദ്യംപകർന്ന പരകായസിദ്ധിയിലൂടെപ്രഭുവിന്റെമരണപ്പെട്ട ശരീരത്തെഅയാൾ ഉണർത്തിരാത്രികളിലൂടെ…