Month: September 2023

അവള് ഇങ്ങനെയൊന്നുമായിരുന്നില്ല

രചന : ഷാ ലൈ ഷാ ✍ അവള് ഇങ്ങനെയൊന്നുമായിരുന്നില്ലഒരു പൊട്ടിപ്പെണ്ണ്..വാ തോരാതെകിലുങ്ങിപ്പൊഴിയുന്നമഞ്ചാടിക്കുടംപറഞ്ഞു പറ്റിക്കുമ്പോപിച്ചിനീറ്റിയിരുന്ന..മിണ്ടിക്കൊണ്ടിരിക്കെ പാട്ട്പാടുന്ന..നടത്തത്താലേ നൃത്തം ചെയ്യുന്ന അരപ്പാവാടക്കാരി..ചിരിക്കുമ്പോ കവിളിൽവിരൽ താഴ്ത്തിനുണക്കുഴികളെ ഉണ്ടാക്കുകയുംനിരയൊത്ത പല്ലുകളിലെമേൽ വരി മാത്രമേപുറത്തു കാണുന്നുള്ളൂഎന്നുറപ്പ് വരുത്തുകയും ചെയ്യുമായിരുന്നവൾകൈവിരലുകൾ ചുരുട്ടികണ്ണീരിലുഴിഞ്ഞ്ചിണുങ്ങി പൊഴിയുന്നതല്ലാതെനിലവിട്ടു കരയരുതെന്നവാശി കാണിച്ചിരുന്നവള്കെട്ടിക്കൊണ്ടു പോകെകണ്ണിറുക്കി കണ്ണീരിലൊരുചിരിയൊട്ടിച്ചു…

മതില്‍

രചന : ബാബുഡാനിയല്‍✍ ഉയരുംമതിലുകള്‍ക്കാകില്ലൊരിക്കലുംഉയിരാര്‍ന്നബന്ധം മറച്ചീടുവാന്‍ഉടയോര്‍ക്കറിയില്ലൊരിക്കലുംമായാത്തഉടപ്പിറപ്പല്ലാത്തൊരാത്മബന്ധം ഓരമ്മപെറ്റവരാകേണ്ടൊരിക്കലുംഒന്നായ്ക്കഴിയാനായീലുകില്‍ഒളിതൂകുംമാനസം കൈമുതലായവര്‍ഒരുമതന്‍ തേരേറി യാത്രചെയ്യും എങ്കിലുമൂഴിയില്‍ വറ്റിയനന്മതന്‍എരികനല്‍ ചൂടാല്‍ തപിച്ചിടുന്നു.എള്ളോളമില്ലുള്ളില്‍ ചെറ്റുംദയയുള്ളഏകതപേറും മനുഷ്യജന്‍മം മുഗ്ദ്ധഹാസം മരിച്ച പുംചുണ്ടുകള്‍മുക്തവാര്‍ദ്ധക്യമലയും തെരുവുകള്‍,തപ്തനിശ്വാസമുയരുന്നൊരാലയംശപ്തജന്മം നിറഞ്ഞ ധരിത്രിയും എങ്ങുമുയരും മതിലിന്‍മറതന്നില്‍വിങ്ങുംമനസ്സുമായ്ഞാനിരിപ്പൂഎങ്കിലുമെന്നുള്ളം വീണ്ടുംതുടിക്കുന്നുഎങ്ങുംനിറയും വസന്തത്തിനായ്

അത്ഭുതങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടി

രചന : ശപഥ്✍ പ്രണയം തിരിച്ചു നല്‍കി തുടങ്ങി ആ നഗരം. ആദ്യമായി ആ നഗരത്തില്‍ എത്തിയപ്പോള്‍ തന്നെ ചുണ്ടുകളില്‍ ചായം തേക്കാതെ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസം ഇല്ലാത്ത ഹോട്ടല്‍ റിസപ്ഷനിലെ കൃത്രിമ സുന്ദരിയോട് ഞാന്‍ ചോദിച്ചു: ”സമയം ചിലവഴിക്കാന്‍ ഈ…

ജീവിതം സാമ്പത്തികമാപിനിയാകുമ്പോൾ

രചന : റഫീഖ് ചെറുവല്ലൂർ ✍ സാമ്പത്തീകചർച്ചകളിലേക്കു ജീവിതം കൂട്ടിമുട്ടുമ്പോഴാണത്രെസ്നേഹബന്ധങ്ങൾ പോലും ഗൗരവതരമാകുന്നത്. കരുണയുംപ്രണയവും പരിഗണനയും ധാർമ്മികത പോലും മറികടക്കാനറച്ചു നിൽക്കുന്ന മാപിനി!ജന്മനാ ലാഭേച്ഛുവായ മനുഷ്യന്റെ ഘടനയെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം?ജീവിക്കുവാനും ജീവിപ്പിക്കുവാനും വേണ്ടി ആരുടെ മുന്നിലും തല കുനിക്കാതെ മാർഗംതേടിയിറങ്ങിയവർക്കെന്നും കുറ്റപ്പെടുത്തലുകളും…

അറിയാത്ത ഭൂമിക 🌹

രചന : സന്തോഷ് കുമാർ ✍ വിജനഭൂവിൽ നഗ്നപാദനായ്ഏകാന്തനായ് മുന്നിൽ നടപ്പാതയിൽമുമ്പേ നടന്നവർതൻ കാൽപ്പാടുകൾഅസ്തമയ സൂര്യൻതൻ അരുണരാശിയിൽ മുഖംതുടുത്തു.പാഴ് ചെടികൾ.. ഇലപൊഴിക്കും ദ്രുമങ്ങൾ..ചിതറിയ കരിങ്കൽക്കൂട്ടംകൂട്ടം തിരിഞ്ഞ് കുഞ്ഞാടുകൾ..ഭ്രമരഗീതത്താൽ ഇണയെ തിരഞ്ഞ്വണ്ടുകൾചില്ലയിലിരുന്നൊരു മുഖരം കൂട്ടരെ വിളിച്ചാർത്തു കരഞ്ഞു.അകലെ പുരാതനക്ഷേത്രം ആകെ തകർന്നും…അനാഥബിംബങ്ങളും അനവരതം…

സമത്വം

രചന : ബിനു. ആർ✍ സമത്വമെന്നവാക്കുച്ചരിക്കേണ്ടുംസമയംനന്മയിൽ ഉൾക്കണ്ടുറങ്ങിയുണരാംസമത്വം വേണമെന്ന തിരിച്ചറിവിൽസ്ത്രീ പുരുഷൻ എന്ന വർണ്ണങ്ങളിൽരണ്ടെന്നവേർതിരിവുകൾ, ഒന്നാക്കീടാം. സ്ത്രീലിംഗപദവിന്യാസങ്ങൾ ലോകത്തിൻഭാഷാസംഞ്ജയിൽ നിന്നും ഒഴിവാക്കീടാംപുരുഷന്റെവാരിയെല്ലല്ല സ്ത്രീയെന്നുറക്കെമുഷ്ടിചുരുട്ടിവാനത്തിലെറിഞ്ഞു പാടിടാം. മറന്നിടാം മാനവിക ലിംഗവ്യത്യാസങ്ങൾമറന്നീടാം മറയ്ക്കപ്പെട്ട നിലനില്പിൻഹേതുക്കൾ ശാരീരികമാനസികദുർലഭത്വംമറന്നീടാം അവനവളെന്ന വിഭിന്നം. ചൊല്വിളികൾ കേട്ടുണരാമെന്നും പുലരിയിൽമനുഷ്യനെന്നൊറ്റപ്പദംമാത്രം കേളികൊട്ടട്ടെഎങ്ങുംമുഴങ്ങട്ടെ…

ചരിത്ര വഴികളിലൂടെചരിത്രത്തെ കോർത്തിണക്കി…..

മൻസൂർ നൈന✍ കായൽപ്പട്ടണത്തേക്കുള്ള ഇപ്രാവശ്യത്തെ യാത്ര മറ്റൊരു ദൗത്യവുമായിട്ടായിരുന്നു. കേരള സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടിയിലെ മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിക്ക് വേണ്ടിയാണ് കായൽപ്പട്ടണമെന്ന ചരിത്ര ഭൂമികയിലേക്ക് ഒരിക്കൽ കൂടി യാത്ര പോയത് .മാപ്പിള കലാ…

ഇന്നത്തെ രാവിൽ

രചന : എം പി ശ്രീകുമാർ ✍ ഇന്നത്തെ രാവിൻ ചിറകിലേറിഎന്തിത്ര നേരം നീ വന്നതില്ലകൂടണഞ്ഞല്ലൊ കിളികളെല്ലാംകൂവുന്ന കോഴിയുറക്കമായിപാർവ്വണചന്ദ്രൻ ചിരിച്ചു നിന്നുപാഴ്മുളന്തണ്ടു പാടുന്നു കാറ്റിൽപാലാഴിപോലെ നിലാവു നിന്നുപാരിൽ മധുരം പരന്നപോലെ !ചന്ദനക്കാറ്റൊന്നു വീശി മുന്നെചമ്പകപ്പൂമണമെത്തി പിന്നെചന്ദ്രനുദിച്ച പോലെത്തിടുന്നരാഗസ്വരൂപനെ കണ്ടതില്ലകതിർമഴ പെയ്യുന്ന നേരമായികവിത…

സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് വാർഷിക സുവിശേഷ കൺവെൻഷൻ സെപ്തംബർ 28 മുതൽ ഒക്ടോബർ 1 വരെ ന്യൂയോർക്ക് ക്വീൻസിൽ – ചിറമ്മേലച്ചൻ മുഖ്യ പ്രസംഗികൻ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ക്വീൻസ് വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ വാർഷിക സുവിശേഷ കൺവെൻഷൻ സെപ്റ്റംബർ 28 വ്യാഴം മുതൽ ഒക്ടോബർ 1 ഞായർ വരെ പള്ളി അങ്കണത്തിൽ വച്ച് (St. Johns Mar Thoma Church,…

നിരാശ

രചന : ജിസ ജോസ്✍ ചിലപ്പോഴൊക്കെഅവനെയൊന്നുകാണണമെന്നുകൊതിയാവുംബസ്സിലെ മുടിഞ്ഞതിരക്കിൽസീറ്റുകിട്ടാതെതൂങ്ങിക്കിടന്നുകൈ കടയുമ്പോൾ,കുടയെടുക്കാൻമറന്ന ദിവസംമാത്രംപെയ്യുന്നമഴയിൽനനഞ്ഞു കുതിരുമ്പോൾ,അടുപ്പിൽ നിന്നിറക്കിയകുക്കറിൽകൈത്തണ്ടയുരഞ്ഞുനീളത്തിൽനീറിക്കരുവാളിക്കുമ്പോൾ,ആശിച്ചു വാങ്ങിയകുപ്പിപ്പാത്രംകൈയ്യിൽ നിന്നൂർന്നുചിതറുമ്പോൾ,ഒന്നു പോകണംന്നുംവിശേഷങ്ങളറിയണമെന്നുംതോന്നാൻ തുടങ്ങും.ഓർക്കാപ്പുറത്തെമഴയത്തുകുട ചൂടിച്ചുതന്നതുംപൊള്ളലുകളിൽഉമ്മ വെച്ചുതണുപ്പിച്ചിരുന്നതുംഓർമ്മയിലെത്തുമ്പോൾപോയേ മതിയാവൂഎന്നു വെപ്രാളപ്പെടും.പിരിഞ്ഞിട്ടുവർഷങ്ങളിത്രയായെങ്കിലുംമറന്നിട്ടില്ലെന്നുംകൊടുംവെയിലത്തുപണിയെടുക്കുമ്പോൾഓരോ രോമകൂപങ്ങളുംവിയർപ്പൊഴുക്കുന്ന പോലെഅവൻ്റെ ഓർമ്മകൾഉടലാസകലംപൊട്ടിയൊഴുകുന്നുവെന്നുംതിരിച്ചറിയുന്നസമയത്ത്ഒന്നുകണ്ടേ മതിയാവൂഇല്ലെങ്കിലിപ്പോചത്തുപോകുമെന്നാകും.രാത്രി പതുങ്ങിപ്പതുങ്ങിപൂച്ചക്കാലുകളിലങ്ങോട്ടേക്ക്ഒരെത്തിനോട്ടം.ഞാൻ ചെന്നത്മറ്റാരറിഞ്ഞാലുംഒരിക്കലുവനറിയരുത്.അറിഞ്ഞാൽ ,ഉപേക്ഷിക്കപ്പെട്ടപ്രണയത്തിൻ്റെഉച്ഛിഷ്ടം തിരഞ്ഞുവന്നവളെന്നുഅവനെന്നോടുസഹതപിച്ചേക്കാം.അവിടെ എല്ലാംആഘോഷമയംഅവൻ്റെ മകൻഡോക്ടറായിരിക്കുന്നു.മകളുടെ കല്യാണനിശ്ചയം,ചമഞ്ഞൊരുങ്ങിയ ഭാര്യപുത്തൻമാളികയുടെപാലുകാച്ചൽപുതിയ…