രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ അകതാരിൽ മാലിന്യക്കൂമ്പാരം കൂട്ടിനാംപകലിരവില്ലാതെ പടവെട്ടുമ്പോൾ,കൊടിയവിപത്തുകൾ വന്നുഭവിച്ചിടാംഅടിതെറ്റിപ്പാടേ നിലംപതിക്കാംഒരുകാര്യമപ്പൊഴോർമിപ്പു സുവ്യക്തമാ-യരിയൊരി പ്രകൃതിതന്നാത്മസത്ത!നിരുപമ ഭാവസുഗന്ധിയായ് മേവിടുംസുരുചിര കാവ്യാനുരാഗസത്തഒരു പമ്പരംപോൽ കറങ്ങുന്നൊരൂഴിയെ,വരുതിക്കുനിർത്താൻ ശ്രമിക്കുവോരേ,അരുതരുതാശ്രമ,മൊരുനാളുമങ്ങനെ;പരമവിഡ്ഢിത്തമതല്ലി,ചൊന്നാൽ!കഴിയുന്നതാർക്കി പ്രപഞ്ചത്തെയൊന്നാകെ-ത്തഴുകിയുണർത്തും പരാത്പരനെ,മറികടന്നൊരുമാത്രയെങ്കിലും മുന്നേറാൻ,വെറുമൊരുമോഹ,മതത്രമാത്രം!ഒരുവനെക്കൊന്നു,മറ്റൊരുവൻ തഴയ്ക്കുന്നപരമനികൃഷ്ടവ്യവസ്ഥിതിയെ,പരിചൊടെതിർത്തുതോൽപ്പിക്കുവാനായില്ലേൽനരനായ് പിറന്നിട്ടിങ്ങെന്തുകാര്യം?മതമൊരുപിശാചായ് മാറുന്നു,ജാതിയുംചതിയൊന്നതേ,യിന്നതിൻ്റെപിന്നിൽ!വിധിയെന്നു ചിന്തിച്ചൊട്ടാശ്വാസമടയു,നാ-മതുമാത്രമല്ലാതെന്തുള്ളുമാർഗ്ഗം?കലിതുള്ളി രാഷ്ട്രത്തെക്കാർന്നുതിന്നീടുന്നു,പലപല രാഷ്ട്രീയക്കോമാളികൾ!ഇവിടെങ്ങുംകാണുന്നീ,ലൊരുവേളഞാൻകേട്ടൊ-രവികലസ്നേഹ സമത്വഭാവം!നിറതിങ്കൾപോലെ യുദിച്ചുയർന്നീലോക-നെറികേടുകൾക്കെതിർ…