Month: July 2025

ഭയരസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ ഒരുനിമിഷംനിർത്തുമോ,മാനസവ്യാപാരംമനസ്സിൻ്റെ ഒരു കണം കടം തരുവാൻഎന്നുടെ മാനസയാനത്തിന്നരികിലായിസഹൃദയ നിനക്കു നല്ലയൊരിടമുണ്ട്യാനത്തിലൂടെ നാം പിന്നോട്ടു പിന്നോട്ടു പോകെഇരുളും പകലും വിതാനിച്ച കാലമതാഅദൃശ്യഭയത്തിൻ ഭയരസ വിഹ്വലതേൽമിന്നാമിനുങ്ങുകടെ,ഘോഷമഹായാനവുംമണ്ണട്ടകൾ മീളുന്ന ഭൗമസംഗീതികയുംരാത്രി സമ്പൂർണ്ണവുമിരുളുപൊതിയുംനേരംതിരിഞ്ഞും മറിഞ്ഞും കിനാവുകണ്ടൂ പൂർവ്വികൻദേവകിന്നര ഗന്ധർവ്വ ചാരണമഖിലംഎന്നുംനമുക്കുള്ളതായിരുന്നുപകലുകൾരാവുകൾ…

രാഗ നിലാവുകൾ.

രചന : ജയരാജ്‌ പുതുമഠം. ✍ നിദ്രയിൽ നിഴലായ് അനുദിനംഅമൃതസംഗീതം മൊഴിയുംഅഭിരാമി, ചന്ദ്രികേ…അഴക് വിടർന്ന നേരത്ത്നിന്നുടെ മഴവിൽ തടങ്ങളിൽഞാനൊരു മൃദുലസുമത്തിൻലോലമർമ്മരം കേട്ടുണർന്നുഅറിയില്ലെനിക്കതിൽനിറഞ്ഞ വർണ്ണരാജികൾഅറിയുന്നു ഞാനതിൻഅനുരാഗ അവാച്യരാഗങ്ങൾഇന്നലെ അന്തിയിൽ മന്ദമായ്വന്നെന്റെ മന്ദാരശയ്യതൻ സങ്കല്പതീരത്ത്ലജ്ജയിൽ ചിറകൊതുക്കിമിണ്ടാതെ നിന്നതെന്തേഎന്റെ തങ്കനിലാവേ…കാന്തിചൂടിയണഞ്ഞചന്ദനമേഘങ്ങൾമാഞ്ഞുപോയ് തെന്നലോടൊപ്പംതാലമെടുക്കാതെ ശോകരായ്എങ്കിലും നിന്റെ പ്രേമസൗരഭ്യംകുഞ്ഞു…

ഒരാൾ മരിക്കുമ്പോൾ നിങ്ങളെന്തൊക്കെ കഥകളുടെ താളുകളാണ് മറിക്കുന്നത്?

സഫി അലി താഹ ✍ ഒരാൾ മരിക്കുമ്പോൾ നിങ്ങളെന്തൊക്കെ കഥകളുടെ താളുകളാണ് മറിക്കുന്നത്?പിന്നെയും പിന്നെയും എന്തിനാണ് വേദനകളും സ്വപ്നങ്ങളും നഷ്ടങ്ങളും പോസ്റ്റുമോർട്ടം നടത്തുന്നത്?ചിന്തകളുടെയും നെടുവീർപ്പുകളുടെയും ആരുമറിയാതെ കരഞ്ഞുതീർത്ത എത്രയേറെ കണ്ണുനീരിന്റെയും അവസാനമാണ് ഒരാൾ നിത്യശാന്തിയെന്ന് തെറ്റിദ്ധരിക്കുന്ന മരണത്തിന്റെ കൈപിടിയ്ക്കുന്നത്?നമുക്ക് ചുറ്റുമുള്ള ഓരോ…

വിനീത കുട്ടഞ്ചേരിക്ക് ആദരാഞ്ജലിഅർപ്പിച്ചു കൊണ്ട് പ്രിയ എഴുത്തുകാരിയുടെ എഴുത്ത് പങ്കുവെക്കുന്നു…🔺🔻🔺

നിനക്കെന്നെ ഇഷ്‌ടമാണെന്ന് പറഞ്ഞ അന്നേ നിന്നോട് ഞാൻ പറഞ്ഞിരുന്നു“എന്നോട് കൂട്ടുകൂടുകയെന്നാൽ ഏറെ തണുപ്പുള്ള പുഴയിലേക്കിറങ്ങുന്നതു പോലൊന്നാണെന്ന്പിന്നീട് പ്രണയമെന്ന് പറഞ്ഞപ്പോൾ തന്നെ പറഞ്ഞു“എന്നെ പ്രണയിക്കുകയെന്നാ ലേറെ ചുഴികളുള്ള പുഴയിൽ നീന്തുകയെന്നാണെന്ന്…….ഇടയ്ക്കിടെ ഞാനാണു നിൻ്റെ ജീവിതമെന്ന് പറയുമ്പോൾ പിന്നെയും ഞാൻ പറഞ്ഞു,“തണുപ്പും ചുഴിയും മാത്രമല്ല…..…

ഈ വാക്കുകൾ

രചന : ജോര്‍ജ് കക്കാട്ട്✍️ ഈ വാക്കുകൾ ജീവിതത്തിന്റെ ഏത് കോണിൽ നിലനിൽക്കുമെന്ന് എനിക്കറിയില്ല, ഒരു ദിവസം നിങ്ങൾ അവ വായിക്കുമോ എന്ന്, പക്ഷേ ഞാൻ അവ ഉപേക്ഷിക്കണം, കാരണം ഞാൻ അവ എഴുതിയില്ലെങ്കിൽ അവ എന്നെന്നേക്കുമായി എന്നെ ഭാരപ്പെടുത്തും. ഹൃദയം…

വിരലുകൾ

രചന : എൻ.കെ.അജിത്ത് ആനാരി✍️ കുഞ്ഞികൈവിരൽ കൂട്ടിപ്പിടിച്ച്കുഞ്ഞു വിശന്നു കരയുമ്പോൾഅമ്മക്കൈവിരലോടിയടുക്കുംകുഞ്ഞിന് മാമത് നല്കിടാനായ് അമ്മച്ചൂണ്ടുവിരലിൽ പിടിച്ചവർപിച്ച നടന്നു തുടങ്ങുമ്പോൾഅമ്മയ്ക്കുമച്ഛനുമാനന്ദമേറിടുംകണ്ണുതിളങ്ങുമാ കാഴ്ചകാൺകേ ഉണ്ണിവിരലാലെ മണ്ണുവാരിത്തിന്കണ്ണായൊരുണ്ണി ചിരിക്കുമ്പോൾഉണ്ണിവളർന്നൊന്നു ചെമ്മേനടക്കുവാ-നുള്ളിൻ്റെയുള്ളിൽ തിരയിളക്കം ഇത്തിരിക്കൂടെ വളർന്നവരക്ഷരംമണ്ണിൽ വിരൽകൊണ്ടു കോറുമ്പോൾസ്വപ്നങ്ങൾ കണ്ടുതുടങ്ങുന്നു രണ്ടുപേർകുഞ്ഞിൻ്റെ ഭാവിയെയോർത്തുകൊണ്ട് അംഗുലിപത്തും മടക്കി നിവർത്തിക്കൊ-ണ്ടക്കങ്ങൾ…

പ്രേമം തേങ്ങയാകുന്നു.

രചന : ഷിബിത എടയൂർ ✍️ എന്റെ ഹൃദയംനിന്നെകണ്ടെത്തും വരെപലരാലുംകുലുക്കിനോക്കിതിരച്ചിലിൽമാറ്റിയിട്ടതേങ്ങയെന്നു പറയട്ടെ.ഈ പ്രേമകാലമെന്നെഉരിഞ്ഞുപോയചകിരിയുടുപ്പോർമ്മയിൽനഗ്നയാക്കുന്നു.വറ്റിത്തുടങ്ങിയതേങ്ങാവെള്ളംപൊങ്ങുപെറാൻകണ്ണുവെയ്ക്കുന്നുണ്ട്.ഏറ്റവും മധുരമുള്ളകാമ്പു കാട്ടിഉണങ്ങും മുൻപ്നിന്റെ പേരുവിളിക്കട്ടെ ?മൗനം കൊണ്ടെന്നക്ളീഷേ വെട്ടേറ്റുകണ്ണും മൂടുംരണ്ടുമുറിയായിമലർന്നിരിക്കുന്നിതാതലയ്ക്കലെ തിരിയെന്നോഅരയൊത്ത കറിയെന്നോനിനക്കു വിടുന്നു ഞാൻ.വെട്ടേറ്റു പിളർന്നപാവം തെങ്ങിൻഹൃദയമേമുളയ്ക്കാനിനിഉയിരില്ല ബാക്കി.

ആറടി മണ്ണ്

രചന : ജി.വിജയൻ തോന്നയ്ക്കൽ ✍️ ദൈവങ്ങൾ കുടികൊള്ളും …മണ്ണിന്റെ മാറിലായി….ഞാൻ ആറടി മണ്ണിന്റെ ജന്മിയല്ലോ…നോക്കെത്താ ദൂരം പരന്നുകിടക്കുന്ന…സാമ്രാജ്യമാംലോകം എന്റെ സ്വന്തം ….വാനോളം മുട്ടെ ഉയർന്നുനിൽക്കുന്ന …..ഹിമ ഹിരി ശൃംഗവും എന്റെ സ്വന്തം …ആഹ്ലാദ നക്ഷത്രം ഹൃദയത്തിൽ നിന്നും ഞാൻ…ദൈവത്തിനു നന്ദി…

പ്രഫുല്ലചിന്തകൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ സമസ്തജീവനും സുഖംഭവിച്ചിടാൻ,നമുക്കൊരുമിച്ചൊന്നുറക്കനെപ്പാടാംഒരു പുതുയുഗം പുലർന്നിടുംവരെ,നിരന്തരം ശ്രുതിപിഴയ്ക്കാതെപാടാംഅഹന്തയറ്റമാനവജന്മങ്ങളായ്സഹനതയുള്ളിലുറപ്പിച്ചുനിർത്തി,പരിഭവിച്ചിടാതതിവിനീതമായ്പരോപകാരംചെയ്തചഞ്ചലംപാടാംകരളിലായെഴും പ്രണയസൂനങ്ങൾനിരുപമഗന്ധം ചൊരിഞ്ഞുനിന്നിടാൻമനുഷ്യരക്തത്തിൻ കറപുരളാത്തവനിയിലൂടേവം നടന്നുനീങ്ങിടാൻദരിദ്രജന്മങ്ങൾക്കൊരു തെല്ലാശ്വാസംപരിചൊടങ്ങനെ പരക്കെയേകിടാൻ,ഇടനെഞ്ചിൽനിന്നും പരിമളസ്നേഹംഇടതടവില്ലാ,തുയർന്നുപൊങ്ങിടാൻപരൻ്റെ നൊമ്പരമറിയുമുത്തമനരനായ് ജീവിതംകരുപ്പിടിപ്പിക്കാൻചിരപുരാതന നിഗമശാസ്ത്രങ്ങൾഗുരുത്വംകൈവിടാതപഗ്രഥിച്ചിടാൻദുരാചാരങ്ങളെത്തകർത്തെറിഞ്ഞിടാൻദുരന്തഭൂമിക്കുർവരതയാർന്നിടാൻപകലിരവില്ലാതനുസ്യൂതംനമു-ക്കകിലുപോലെരിഞ്ഞെരിഞ്ഞു പാടിടാംസനാതനധർമ്മം പുലർത്തിസദ്രസ-മനാഥത്വത്തെ സംത്യജിച്ചുപാടിടാംജനിമൃതിതത്ത്വപ്പൊരുൾ ചികഞ്ഞാർദ്ര-മിനിയഭാവന പൊഴിച്ചുപാടിടാംമതങ്ങൾ,ജാതികൾ മറന്നുമാനവ-ഹിതങ്ങളെന്തെന്നൊ,ട്ടറിഞ്ഞുപാടിടാംപുലർന്നിടുംസൂര്യ മഹിതരശ്മിപോൽ,നലമാർന്നാരെയും പുണർന്നുപാടിടാംഅഖിലവുമൊന്നിൻ പ്രഭാവമെന്നറി-ഞ്ഞഹിതങ്ങളേതു,മകറ്റിനിർത്തിടാൻനിശാന്തസുന്ദര സമസ്യയായ്…

ശാന്തതയുടെ കരിമ്പടം.

രചന : ദിവാകരൻ പി കെ. ✍️ വിറയാർന്ന കൈയ്യാൽ ഞാനെന്റെ,സീമന്ത രേഖയിലെ സിന്ദൂരം മായ്ക്കട്ടെ,അറുത്തു മാറ്റട്ടെ കുരുക്കിയ താലിചരടും.കണ്ണീരോടെ വിടപറയട്ടെ മണിയറയോടും. നാട്ട്യശാസ്ത്രത്തിലില്ലാത്ത മുദ്രകൾ,കാട്ടിഒരുമെയ്യുംമനസ്സുമാണ് നമ്മളെന്ന്,ഫലിപ്പിക്കാൻവയ്യെനിക്കിനിയുംഇരു,മെയ്യും മനസ്സുമായെന്നോ അകന്നവർ നാം. അടിമചങ്ങലയിലിത്രനാൾ നിങ്ങളെൻ,സ്വപ്നങ്ങളെതളച്ചു,ഓർമ്മകൾബാക്കി,വെയ്ക്കാതെൻ വീർപ്പു മുട്ടും സ്വത്വ ത്തെ,നിങ്ങളെ ന്നോ…