പണ്ടു പണ്ടീ കേരനാടും
സുരലോകമാക്കിവാണ
തമ്പുരാൻ
പൊൻതേരിറങ്ങും
നേരമൊരു മണിപ്പൈതൽ
മാനസത്തിൽ താളമേള –
മറ്റപോലെ വെറുങ്ങനെ
നനവൂറും മിഴിയോടെ
പാവമായി നോക്കി നിന്നു.
രഥ്യയിലേകാകിയായി
ദുഃഖിതനായ്കാത്തു നില്ക്കും
കുഞ്ഞിനെക്കണ്ടുഴന്നോരു
നൊമ്പരത്താൽ തമ്പുരാനും
മൂന്നടിവച്ചടു ത്തെത്തി മാറിടത്തിൽപൈതലിനെ
ചേർത്തണച്ചു ..പുഞ്ചിരിച്ചു….
മിഴിത്തുള്ളിതുടയ്ക്കാതെ
മണിക്കുഞ്ഞിൻ മൊഴിക്കണം
പൊഴിയുന്നു ….
“രാജരാജഅൻപിനാലെ
തിരിച്ചു നീ വരിയ്ക്കുക
മൺ മഹത്വം :
പകരമായേകിടുക
മൂന്നടി തൻപരാഭവം.
ഗൂഢ മന്ദസ്മിതം തൂകി
അന്നു നീ നിൻ ശിരസ്സേറ്റം
താഴ്മയോടെ കുനിച്ചപ്പോൾ
എത്തി മർത്യ ചേതസ്സിന്റെ
നിത്യമാമഗാധതയിൽ .
അസുരന്റെ മുന്നിലന്ന്
സുരൻ തന്റെ വാനവത്തം
ക്ഷുദ്രതയായ്നിറം കെട്ട്
പരിഹാസ്യമായ് ഭവിച്ചു.
മൃൺമയന്റെ നന്മകൾ തൻ
ജ്വാലയേറ്റ് വിൺ മഹിമ
കരിഞ്ഞൊടുങ്ങു –
മെന്നാരോ ഭയന്നുവത്രെ!
രാജരാജ പൂർണ്ണമായും
നിന്നറിവാൽത്തന്നെയല്ലേ
പരിത്യാഗംവരിച്ചു നീ
വിടകൊണ്ടതും “
മണിക്കുഞ്ഞായ് തന്റെ മുന്നിൽ
മിഴിവാർക്കും പരബ്രഹ്മം
നമസ്ക്കരിച്ചതി ഭാഗ്യം
ഭാഗ്യമെന്നു നിമന്ത്രിച്ച്
ഹർഷ ബാഷ്പം തുടയ്ക്കാതെ
അരുളുന്നു തമ്പുരാനും.
” ആസുരത്തം നെയ്തു കൂട്ടും
അഹംഭാവത്തിളക്കങ്ങൾ
മഹത്വത്തിൻ പൊരുളാക്കി
തിരുമുമ്പിൽ സമർപ്പിക്കാൻ
കൊതിയോടെ വാണ നാളിൽ
വന്നിറങ്ങി കൃപാലോ നീ
ഗഗനം വിട്ടെന്റെ മുന്നിൽ ;
വെറും നിസ്വനെന്ന പോലെ
യാചകന്റെ ഭാവമോടെ !
ഒരു മാത്ര നിലയൊക്കെ
മറന്നു ഞാൻ സ്തംഭിതനായ് :
എൻ മഹത്വം നിൻ ഗരിമ
കവിയുന്നോരനുഭൂതി
നിഗൂഢമായ് ജ്വലിച്ചു പോയ്…….
താഴ്ന്നുപോയി;അഗാധമാം
ഇരുളിന്റെകയങ്ങളിൽ.
പരമാത്മ വിലയനം
അന്നെനിയ്ക്കസ്സാദ്ധ്യമായി :
ഇന്നിതാ ഞാൻസഹനത്താൽ
പരിപൂതമാക്കി ചിത്തം
തൃക്കഴലിൽ താഴ്മയോടെ
കുഞ്ഞു പൂവിൻദളമായി സമർപ്പിപ്പൂസ്വീകരിയ്ക്ക
നിന്നിലെന്നെ ലയിപ്പിയ്ക്ക “
ഒരു മാത്ര മാബലി തൻ
അധരത്തിൽഅരുതെന്ന്
വിരൽ തൊട്ടുവിലക്കിയാ
പരബ്രഹ്മംമധു തൂവി.
“ഒരിയ്ക്കലുംവിസ്മൃതമായ്
ഭവിക്കാത്തൊരമൃതത്ത
ഭാവമോടെനിൻ പ്രജകൾ
കാത്തിരിയ്ക്കേ
സർവ്വസംഗ പരിത്യാഗം
സ്വീകരിച്ചുനിനക്കെന്നിൽ
അറിയുകവിലയനം
സാദ്ധ്യമല്ലല്ലോ
മഹാപ്രഭോപതിവു പോൽ
മലനാട്ടിൽ തേരിറങ്ങി
തിരിച്ചെത്തിപുരാവൃത്ത
മഹത്വത്തിൽ വസിയ്ക്ക നീ…
അനിർവ്വചനീയമാ-
മൊരാത്മ ശക്തിനിൻ ചരിതം
മല നാടി ന്നൊരുമയായ്
ജ്വലിച്ചു നില്ക്കും.”
പൊറുക്കുകകവിതയിൽ
ഇടയ്ക്കു കയറിവന്നി –
ട്ടുണ്ടെന്നെനിക്ക്
പറയുവാ –
നിടറു ന്നൊരൊച്ചയോടെ
ഒരു നൊന്തപരിചിന്ത ;
“നമ്മളല്ലോമധുരമാം
വ്യവസ്ഥകൾ രുചിക്കുവാൻ
പരിചിതഭാഗ്യമുള്ള
മലയാളികൾ
പൊന്നോണത്തികവുകൾ
ഐശ്വര്യത്തിൻകതിരുകൾ
മൃഷ്ടാന്ന ഭോജനങ്ങളായി
നമ്മൾ മാറ്റുന്നോർ
നാമല്ല യോ..തുമ്പപ്പൂവും
പൊൻ നിലാവുംപൂക്കളത്തിൽ
ചേർത്തുവച്ച്ഇരുൾ കീറി –
മുറിച്ചെത്തുംതമ്പുരാനെ ഘോഷമോടെസ്വീകരിക്കും
തവപ്രജകൾ.
മഹാജ്ഞാനികളേ നിങ്ങൾമാബലിയെ
വെറും മിത്ഥ്യ യെന്ന പോലെ
ചരിത്ര ശാസ്ത്രദേശത്തിൽ
ഇടമറ്റവനായിഒതുക്കിടല്ലേ……
വാമനാവതാരമേ നീ
ഞങ്ങളുടെ മാബലിയെ
മോക്ഷദേശത്തടക്കല്ലേ …….
അടിയങ്ങൾക്കതു മഹാ പൊൻ തിളക്ക മുള്ളസ്വപ്നം
കൈവെടിയാനാവാ സത്യം.
അതിനാലെ ………”

മേരിക്കുഞ്ഞ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *