കാഴ്ച

രചന : പട്ടം ശ്രീദേവിനായർ✍ തുമ്പയും തുളസിയും കൂട്ടുകൂടിനിന്നുചിരിക്കുന്നമുറ്റം,ചെമ്പകവുംപിച്ചിയുംപൊട്ടിച്ചിരിച്ച നിലാവ്,ചന്ദനഗന്ധമുള്ള തണുത്തകാറ്റ്, ഇതെല്ലാംമനസ്സില്‍ ഓരോതരം വികാരങ്ങള്‍ഓരോതവണയും നല്‍കിത്തിരിച്ചുപോയി.എന്താണെന്നറിയാതെ എന്നും എപ്പോഴുംമനസ്സിനെ കുത്തിനോവിക്കുന്ന അനുഭവങ്ങള്‍ഒരിക്കലും അവസാനിക്കാതെ എന്നും കൂടെത്തന്നെയുണ്ടായിരുന്നു.ദാവണി തെറുത്ത്പിടിച്ച്,മടചാടി വയല്‍വരമ്പിലൂടെ അവള്‍ നടന്നു.അല്ല ഓടി.നീണ്ടുഞാന്നുകിടക്കുന്ന തലമുടിആലോലമാടിമുതുകുമറച്ച് നിതംബം മറച്ച് മുട്ടിനുതാഴെ ഉമ്മവച്ചുകൊണ്ടേയിരുന്നു.മാറത്തടക്കിപ്പിടിച്ച…

ഉറുമ്പുകൾ

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ ശവകുടീരത്തിൽ ഉറുമ്പുകൾഇഴയുന്നത് എന്തുകൊണ്ടാണെന്നറിയുമോ?ഉടുമ്പിൻ്റെ പുറംചട്ടയാണ വറ്റകൾക്ക് !കൊഴിഞ്ഞു വീണ പൂക്കളുടെമധുരം നുണയാത്തവർ!അടച്ചു വച്ച ശവത്തിൻ്റെ കണ്ണ്തുരന്ന് അടക്കം ചെയ്തസ്വപ്നങ്ങളെ തിന്നു തീർക്കുന്നവർ !ഉറുമ്പു മണങ്ങൾ.ഉറുമ്പുജന്മങ്ങൾ.(2)ഊറി വരുന്ന വിഷധൂളികളാണ്ഇവരെ ചുവപ്പിക്കുന്നതുംകറുപ്പിക്കുന്നതും !ഉറക്കമില്ലാത്തവർ!ശവകുടീരങ്ങളിൽ ഉറുമ്പുകൾഇഴയുന്നത് എന്തുകൊണ്ടാണെന്നറിയുമോ?ഉപ്പു പുരട്ടിയുണക്കിയ ആത്മാ-വിൻ്റെ…

അമ്മ

രചന : രാജേന്ദ്ര പണിക്കർ എൻ ജി ✍ അമ്മയായി,ഭാര്യയായി,കാമിനിയായി,പെങ്ങളായി,മകളായി,അമ്മൂമയായിസർവ്വംസഹായായിമാതൃത്വമേറുന്നവൾ.എന്റെയും നിന്റെയുംദാഹം ശമിപ്പിക്കുവൻമുലപ്പാൽ ചുരത്തിതപിച്ചു നില്ക്കുന്നവൾ!കണ്ണുകളിൽ കരുണയുടെഅരുവിതീർക്കുന്നവൾ!ഉടലാകെ,ഉയിരാകെ,ഉലകാകെ,സഹനതയുടെകാണാക്കയങ്ങൾതീർക്കുന്നവൾ!നെഞ്ചിൽ നിനക്കായികദനക്കനലുകൾ പുകച്ച് ദഹിച്ചുനില്ക്കുന്നവൾ!ദു:ഖകാർമേഘങ്ങളെപെയ്തൊഴിച്ചൊടുക്കുവാൻഇരുകൈകളും നീട്ടിവിളിക്കുന്നൊരമ്മ-യെന്നെമാറോടണക്കുവാൻ താഴുകിത്തലോടുവാൻ!ഓരോ ദേശത്തുംഓരോ സ്ത്രീയിലുംഒരമ്മയെ തിരയുന്നുഞാൻ!ഓർക്കുകിൽ,അമ്മമാത്രമാണെ-നിക്കെന്നുമാശ്വാസം ….!!

പ്രതീക്ഷിക്കുന്ന വില 30 ലക്ഷം രൂപ.

അഡ്വ നമ്മളിടം നിഷ നായർ✍ പ്രവാസിയായിരുന്നപ്പോൾ 2017/18 സാമ്പത്തിക വർഷത്തിൽ sbi യിൽ നിന്നും 15ലക്ഷം വായ്പയെടുത്തുകൊണ്ടു ഏകദേശം 30 ലക്ഷത്തോളം മുടക്കിയാണ് താഴെയുള്ള ഫോട്ടോയിൽ കാണുന്ന വീട് ഞാൻ നിർമ്മിച്ചിരുന്നത്.പക്ഷേ കഷ്ടകാലമെന്നല്ലാതെ എന്തുപറയാൻ വീടിന്റെ പണി പൂർത്തിയാക്കി 2019 ൽ…

നമ്മുടെ രാജ്യത്തെ കാർഷിക മേഖലയിൽ.

രചന : വി കെ വേണുഗോപാൽ ✍ നമ്മുടെ രാജ്യത്തെ കാർഷിക മേഖലയിൽ ഓരോ സംസ്ഥാനവുംഉൽപ്പാദിപ്പിക്കുന്ന ധാന്യ വിളവുകളും മറ്റും ഇങ്ങനെയൊക്കെയാണ് -എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്ന്!അരിയും ഗോതമ്പും പഞ്ചാബ് കർഷകർ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അരി ഉൽപ്പാദനത്തിൽ ആന്ധ്രയും കർണാടകയും തമിഴ്നാടും ഉണ്ടെങ്കിലും ഒന്നാം…

ദൃക്സാക്ഷി വിവരണം

രചന : കെ.ആർ.സുരേന്ദ്രൻ✍ ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്റെഎട്ടാം നമ്പർ ട്രാക്കിൽഒരുഫാസ്റ്റ് പാസ്സഞ്ചർ ട്രെയിൻപുറപ്പെടാൻ അക്ഷമനായിവിറപൂണ്ട്കലിതുള്ളി നിൽക്കുന്നു.ട്രെയിനിന് അഭിമുഖമായിമുകളിൽകറുത്ത ബോർഡിൽമഞ്ഞയക്ഷരങ്ങളിൽലക്ഷ്യകേന്ദ്രവുംഅക്കങ്ങളിൽ സമയവുംതിളങ്ങുന്നു.എവിടെയോമറഞ്ഞിരുന്നോ,അതോ നിന്നോഒരു പെൺകിളിഓരോ വണ്ടിയുംപുറപ്പെടുന്ന സമയവുംലക്ഷ്യകേന്ദ്രവുംമൈക്കിലൂടെ മൊഴിയുന്നു.എട്ടാം നമ്പറിലെ ട്രെയിനിൽഓരോ കമ്പാർട്ട്‌മെന്റിലുംചിതറിയ ചിത്രങ്ങളായിഒന്നോ,രണ്ടോ ജന്മങ്ങൾവിൻഡോസീറ്റിനരികിൽകൈമുട്ടുകൾസൈഡിലൂന്നി താടിതാങ്ങിവ്യാകുലതകളുടെചുമടുതാങ്ങികളായികുത്തിയിരിക്കുന്നു.ഏഴാം നമ്പർ ട്രാക്കിൽഒരു ട്രെയിൻമെല്ലെയണഞ്ഞ്വിറയലായികിതച്ച് നിൽക്കുന്നു.ഓരോകമ്പാർട്ട്‌മെന്റിൽ…

മലയാളിക്ക് അഭിമാനമായി കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയേറ്ററിൽ മാർച്ച് 15 മുതൽ 31 വരെ ഡോ. കലാമണ്ഡലം ജോണിൻറെ ലൈവ് പെർഫോമൻസ്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മലയാളികളുടെ പൈതൃക കലാരൂപമായ കഥകളിക്ക് ന്യൂയോർക്കിലും അംഗീകാരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങളാണ് മാർച്ച് 15 മുതൽ 31 വരെയുള്ള രണ്ടാഴ്ചക്കാലം പത്ത് കഥകളി കാലാവതരണത്തിലൂടെ ന്യൂയോർക്കിലെ ബ്രോഡ് വേ ഷോയ്ക്ക് തത്തുല്യമായി തിയേറ്റർ ഫോർ ദി…

പെണ്ണാവരുത്!

രചന : സബിത ആവണി ✍ ഉടുതുണിയിൽ പൊതിഞ്ഞഎന്റെ ഉടലിനെ ഞാൻ ഭയന്നത്എന്നുമുതലാണ് ?അതിനൊരുകാലമെന്നൊന്നുമില്ല…പെറ്റുവീണപ്പൊള്‍ മുതല്‍പെണ്ണുടലിനെ പൊതിഞ്ഞ്സൂക്ഷിക്കുന്നവരാണ്…കാമാര്‍ത്തി പൂണ്ടവനൊക്കെപ്രായമോ ഉടലോഒന്നും തന്നെ നോട്ടമില്ല.പെണ്ണായിരുന്നാല്‍ മതി…എന്നിട്ടും …എന്നിട്ടും പൊതുവിടത്തിൽവിവസ്ത്രയായി പോയപെണ്ണായിരുന്നു ഞാൻ.എനിക്ക് ഭയമായിരുന്നുഅവരെ …പ്രണയമില്ലാതെസ്നേഹമില്ലാതെആ മനുഷ്യരെന്നെഭോഗിക്കുമെന്ന്ഞാൻ നിരന്തരം ഭയന്നു.സുരക്ഷിതമായൊരിടംതേടി ഞാൻഅലഞ്ഞു…ഇല്ല അങ്ങനെയൊരിടംഅമ്മയുടെ ഗർഭപാത്രത്തിലല്ലാതെമറ്റെങ്ങും…

ചിലന്തികളുടെ റിപ്പബ്ലിക് (ഒരു ക്‌ളാസ്സിക് കവിത )

രചന : ജോർജ് കക്കാട്ട് ✍ ചിലന്തി ജനതയ്‌ക്കാണ് ഇത് സംഭവിച്ചത്ഭാവിയിൽ സുരക്ഷിതരായിരിക്കാൻ,അല്ലാതെ ആർക്കും നൽകാനല്ല,ചിലന്തി അവളുടെ കോട്ടയിൽ ഓടുന്നുഅക്കാലത്ത് അവർ ജീവിച്ചിരുന്നുഒരു വലിയ മരുഭൂമി ഹാളിൽ,അതിൻ്റെ തുറന്ന ജനാല കമാനത്തിലൂടെകൊതുകുകളും വിഴുങ്ങലുകളും കുരുവികളുംഎപ്പോഴും പറന്നുകൊണ്ടിരുന്നു.ഞങ്ങൾക്ക് വേണം ..ചിലന്തികൾ പിറുപിറുത്തു..നിങ്ങൾ തീർച്ചയായും…

പഞ്ചമി

രചന : കുന്നത്തൂർ ശിവരാജൻ✍ അയാൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഇരുട്ട് കറുത്തു കട്ടിപിടിച്ചത് മഞ്ഞിൽ കുതിർന്ന്മുറ്റത്തും തൊടിയിലും കിടപ്പുണ്ട്. അയാൾ ജനാല ചേർത്ത് അടച്ചില്ല.മഞ്ഞേറ്റാൽ പനി പിടിക്കാം എന്ന് മനസ്സ് മന്ത്രിച്ചു.‘പ്രാന്തിപ്പഞ്ചമി’യുടെ താഴ്വാരത്തെ വീടിനുമുന്നിൽ ആരോ സന്ധ്യക്ക് കെട്ടിത്തൂക്കിയ വൈദ്യുതി ദീപം…