തെരുവിലൂടെ അലയുന്നവർ

രചന : വർഗീസ് വഴിത്തല✍ യൗവ്വനാരംഭത്തിൽ ഭാവിയെ കുറിച്ചുള്ള വലിയ പ്രതീക്ഷകളുമായിഗുജറാത്തിലെ വേരാവലിലേക്ക് ചേക്കേറിയ ആദ്യ നാളുകളിൽ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയ ഒരനുഭവം ഇവിടെ പങ്ക് വെക്കുന്നു.അന്നൊരു വെള്ളിയാഴ്ചയായിരുന്നു.നൈറ്റ്ഡ്യൂട്ടി കഴിഞ്ഞു രാവിലെ 9:30ആയപ്പോൾ റൂമിൽ എത്തി. റൂം എന്നു പറഞ്ഞാൽ കമ്പനി…

അനുസരിക്കുന്ന കുട്ടികൾ

രചന : ഹരിദാസ് കൊടകര✍ അനുസരിക്കുന്ന കുട്ടികൾ;തലയെ മാറ്റി, ഉടൽ-കൊടിക്കു നല്കുന്നു.കടുത്ത സ്വർഗം-അറുതി നോൽക്കുന്നു.കളി പിണക്കുന്നു.വിധി നിരത്തുന്നു. അനുസരിക്കുന്ന കുട്ടികൾ;വെളിനിലങ്ങളിൽ-ചിരി പഴിക്കുന്നു,നിർമ്മിതം ബുദ്ധി-രാകി വയ്ക്കുന്നു.‘കല്ലുവാഴ’യ്ക്കിഷ്ട-ഭ്രാന്തു നേരുന്നു.മിഴിയുണക്കിയും-ജനിച്ചു നില്ക്കുന്നു. അനുസരിക്കുന്ന കുട്ടികൾ;വിശന്നിരിക്കുന്നു.പുഴയ്ക്കു കുറുകെ-ചിതലടുക്കുന്നു.പുതിയ ‘വാനില’-മൃതിയ്ക്കു തേവുന്നു.പുര പറിക്കുന്നു. അനുസരിക്കുന്ന കുട്ടികൾ;ചെരിഞ്ഞ നേരുകൾ-ഉടുത്തുനില്ക്കുന്നു.സ്വദേശ വായനാ-കുഴിയെടുക്കുന്നു.വരട്ടുദേശത്തെ,പിടിച്ചിരുത്തുന്നു.ഇലപ്രകാശം;കടിച്ചിറക്കുന്നു.‘കൃഷ്ണവരാൽ’കുളമെടുക്കുന്നു.അസുരകാരണം-അനുസരിക്കുന്നു.

വിഷാദവിഭ്രമം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഉമ്മറ വാതിൽപ്പടിയിലിരുന്നുകൊ-ണ്ടമ്മയിന്നെന്തിനേ തേങ്ങുന്നുജൻമ,മനാഥമായ് മാറീട്ടോ,മുന്നി-ലുൺമതൻ നെയ്ത്തിരി കെട്ടിട്ടോ?തൻമകൻ താന്തോന്നിയായിട്ടോ,മകൾതൻ പിടിവിട്ടങ്ങു പോയിട്ടോ?എന്തിനാണെന്തിനാണമ്മിഴി രണ്ടിലുംകണ്ണീർ പൊഴിച്ചമ്മ തേങ്ങുന്നു !കെട്ടിയോൻ യാത്ര പറഞ്ഞിട്ടാണ്ടുക-ളൊത്തിരിയായെന്നുകേൾപ്പൂ ഞാൻഎത്ര ഭയാനകമൊന്നോർത്തീടുകി-ലത്രയീ വാഴ്‌വിൻ ദുരന്തങ്ങൾ !ആർക്കേയാവുന്നതിനെ മറികട-ന്നൂക്കോടൊട്ടു ചരിച്ചീടാൻ ?ആർക്കേയാവുന്നതിനെ മറികട-ന്നാർദ്രതയോടൊട്ടുപാടീടാൻഇന്നീക്കാണുന്നതേതു നിമിഷവു-മൊന്നായ് താണങ്ങടിഞ്ഞീടാംഎന്നാലും…

കന്യാമറിയമെ

രചന : എം പി ശ്രീകുമാർ✍ കന്യാമറിയമെകനിവിൻ രൂപമെനൻമതൻ നിറവെസ്നേഹസ്വരൂപന്ജൻമം പകർന്നസ്നേഹമയി മാതേലോകം നയിക്കുന്നാകൈവിരൽത്തുമ്പേന്താൻകാലം കരുതിയകാവ്യമെപാരിൻ പ്രകാശമാംദീപം കൊളുത്തുവാൻകാലം കരുതിയപുണ്യമെനിന്നാർദ്രമിഴികൾപകർന്ന വെളിച്ചംപാരിനെ നയിക്കുന്നുനിന്റെ സ്നേഹാർദ്രതവാനിലുയർന്നുപൂമഴ പെയ്യുന്നുകന്യാമറിയമെകനിവിൻ രൂപമെനൻമതൻ നിറവെസ്നേഹസ്വരൂപന്ജൻമം പകർന്നസ്നേഹമയി മാതേ

വിഭജനം…..@everyone.

രചന : മധു മാവില✍ ചരിത്രം പഠിപ്പിച്ചിരുന്നപത്മനാഭൻ മാഷ് .. സ്റ്റാഫ് റൂമിലെ കസേരയിൽ വന്നിരുന്നു.അടുത്ത പിരിയഡ് ക്ലാസ്സില്ല…ശാരദ ടീച്ചറും അടുത്തുണ്ടായിരുന്നു.എന്തോ വർത്തമാനം പറയുന്നതിനിടക്ക്രാജൻ മാഷ് ഗാന്ധി ജയന്തിയിലെത്തി..ഇന്ത്യാ വിഭജനത്തിനെപ്പറ്റിയായ് ചർച്ച..വിഭജിക്കൽ നിസ്സാരമായ കാര്യമല്ലന്ന് ശാരദ ടീച്ചർ കൂട്ടിച്ചേർത്തു.പിന്നെയത് മക്കൾക്ക് സ്വത്ത്…

സത്യാന്വേഷിയുടെ ദു:ഖംഅഥവാനിറംകെട്ട സ്വപ്നങ്ങള്‍

രചന : ബാബുഡാനിയല്‍✍ കണ്ണിനുകണ്ണും, മൂക്കിനുമൂക്കുംനീതിയതെന്നു ധരിച്ചൊരുകാലംഅംഹിംസയൊരുക്കിയ പാതയിലൂടെലോകംമാറ്റിമറിച്ചൊരു വൃദ്ധന് സൂര്യനുറങ്ങാത്ത നാടിന്നധിപര്‍,നടുങ്ങി,യൊടുവിലടിപതറി.ത്യജിച്ചു മുഷ്ക്കും , ഹുങ്കും പിന്നെകടന്നു ഭാരതമണ്ണില്‍ നിന്നും. സ്വതന്ത്രഭാരത ഭൂവില്‍ അന്ന്ഉയര്‍ന്നുപാറി മൂവര്‍ണ്ണക്കൊടി‘സഞ്ചിതമാകും സംസ്കാരക്കൊടി’പാരിന്‍നടുവില്‍ഒളിവിതറി. നാടിന്‍സ്വാതന്ത്ര്യത്തിന്നലകള്‍പാരിലുയര്‍ന്നുപരക്കുമ്പോഴുംനിറഞ്ഞകണ്ണാല്‍ നിന്നുവിതുമ്പിരാജ്യം രണ്ടായ് കീറുമ്പോള്‍. സത്യാന്വേഷണപരീക്ഷണങ്ങള്‍സ്വന്തം ജീവിതമായ് കണ്ടോന്‍.സമത്വസുന്ദരഭാവനയേകിഅറുത്തുമാറ്റി വര്‍ണ്ണവെറി വര്‍ണ്ണവിവേചനവെറിയാലന്ന്വലഞ്ഞ…

സ്നേഹിക്കാൻ പഠിച്ചാൽ അഥവാ പഠിപ്പിച്ചാൽ ഭൂമി സുന്ദരം..💖

രചന : രമേഷ് ബാബു✍ പിന്നിലേക്കോടിയ അൻപത്തിയഞ്ച് വർഷങ്ങൾക്കിടയിൽ എത്രയെത്ര ആളുകൾ ജീവിതത്തിലൂടെ കടന്നു പോയി..സ്നേഹിച്ചവരും വെറുത്തവരും ബഹുമാനിച്ചവരും കൈപിടിച്ചവരുംതാങ്ങായവരും തള്ളിയിട്ടവരുംനാനാ തുറയിലുള്ളദേശഭാഷാ വ്യത്യാസമില്ലാതെ എത്രയെത്രപേർ..സ്നേഹിക്കാനേ അറിയൂ..അഭിനയിക്കാനറിയില്ല, കൊടുക്കാറേയുള്ളൂ..തട്ടിപ്പറിച്ച് ശീലമില്ല..സത്യത്തിൽ നമ്മൾ ചിന്തിക്കുന്നതല്ല നമ്മുടെ ജീവിതം,നാമറിയാതെ നമ്മുക്ക് സംഭവിക്കുന്നതിനെയാണ് ജീവിതം എന്ന്…

ചോദ്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ജാതിചോദിക്കുന്നു ഞാനിന്നു മാനവചോദ്യമുള്ളിൽത്തറക്കുന്നതാണെങ്കിലുംജാതിചോദിച്ചു നിന്നിലേക്കെത്തുമ്പോൾനീതിമാനായി ഞാൻസ്വയം ചമഞ്ഞീടുംപണ്ടു മതങ്ങളെ സൃഷ്ടിച്ചെടുത്തു ചിലർപിന്നെ ജാതിയെക്കെട്ടിപ്പിടിച്ചു നടന്നല്ലോഇന്നു ജാതിയെക്കൂട്ടിപ്പിടിക്കുന്നവരോനഷ്ടസാമ്രാജ്യത്തിൻ പടികൾ തിരയുന്നവർരാജ്യത്തിനപ്പുറം നിരങ്ങാത്ത ജാതികൾകടലുകടന്നാരും തിരയാത്ത മതങ്ങളുംആകാശമാരോടും ചോദിച്ചുപോലുമില്ലല്ലോജാതിയെന്ത് നിന്റെ മതമെന്തു മാനവാ…ജാതിയും മതവും പറയുന്നതു കേൾക്കുകകെട്ടഴിച്ചു…

നിറം മങ്ങിയ സ്വപ്നങ്ങൾ

രചന : മംഗളാനന്ദൻ ✍ അരികിലെത്തി നീ, അവസാനം നമ്മൾഒരുമിച്ചു കണ്ട വിജനപാതയിൽ.തിരയുന്നേൻ നിന്റെ മിഴികളിൽ പണ്ടുവിരിഞ്ഞ നക്ഷത്രക്കനവിൻ ശോഭയെ.ഒളിമങ്ങാതുള്ള കിനാവുകളെങ്ങാൻഒളിഞ്ഞിരിപ്പുണ്ടോ സഖീ, നിൻകൺകളിൽ ?കദനത്തിൻ കടൽത്തിരകൾ താണ്ടി നിൻഹൃദയത്തിൽ പണ്ടേ കടന്നുകൂടി ഞാൻ.മെനഞ്ഞെടുത്തു നാം വലിയ സ്വപ്നങ്ങൾ,കനമുള്ള മോഹമലരിൻ മാലകൾ.പ്രതീക്ഷകൾക്കുമേൽ…

ഒരു നിരപരാധിയുടെ ആത്മസംഘർഷങ്ങൾ

രചന : ലത അനിൽ ✍ ഇനിയാരെ ബോദ്ധ്യപ്പെടുത്തുവാൻ?ഇനിയാർക്കു ഹർഷം പകരാൻ?വിചാരണ കഴിഞ്ഞു വാസരപ്പടിയിറങ്ങുന്നു സൂര്യൻ.കരഞ്ഞുതീരാവാനം മേലെവിളറിവീഴും വെയിൽ താഴെ.അബ്ദങ്ങളെത്ര പോയ്മറഞ്ഞു.ശുഷ്ക്കിച്ചൊരു രൂപമായയാൾ മാറി.ചെയ്യാത്തെറ്റിനു കോടതിയേറിദേഹവും ദേഹിയും തളർന്നു.“കണ്ണു കെട്ടിയ നീതിദേവതേ‘പിശാച്’ എന്നലറിവിളിച്ച ജനതയെ തിരുത്താനിനിയാകുമോ?അച്ഛനല്ലിയാൾ, ലജ്ജിക്കുന്നുവെന്നോതി അകന്ന മക്കളെതിരിച്ചേൽപ്പിക്കാനാവുമോ?വിശ്വാസനെടുവീർപ്പോടെ ഒപ്പം…