❤️ പ്രണയത്തിന്റെ ചാരം ❤️

രചന : സെഹ്റാൻ✍️ പുകയുന്ന രാത്രിസിഗററ്റു പോൽ…ഏകാന്തതയുടെ കടുംചുവപ്പ്കലർന്ന മദ്യം…ആകാശത്ത് നിന്നുംനിരനിരയായിറങ്ങി വന്നകടൽക്കുതിരകൾഡൈനിങ് ടേബിളിലെജഗ്ഗിൽ നിന്നും വെള്ളം കുടിച്ച്വിസിറ്റേഴ്സ് റൂമിൽഅലസം വിശ്രമിക്കുന്നു.കർട്ടൻ വലിച്ചിടാം.കാഴ്ച്ചയിൽ നിന്നുംഅവയെ മറയ്ക്കാം.രഹസ്യാത്മകതയുടെകാർപ്പെറ്റിൽപൂച്ചക്കാലുകളമർത്തിമെല്ലെമെല്ലെ അവൾ!പ്രണയാർദ്ര മിഴികൾ.ചിതറിയ നീളൻമുടി.അധരച്ചുവപ്പ്.മാറിടങ്ങൾ നീലനക്ഷത്രങ്ങൾ.ആസക്തിയുടെ വെള്ളിമേഘങ്ങൾപെയ്ത്തിനൊരുങ്ങി ഇരുളുന്നു.പഞ്ഞിമെത്ത മഴയിൽകുതിരുന്നു…കടൽക്കുതിരകൾആകാശത്തേക്ക് മടങ്ങുമ്പോൾപ്രണയത്തിന്റെ ചാരംടീപ്പോയിലെ ആഷ്ട്രേയിൽശാന്തമായ് വിശ്രമിക്കുന്നു…🔵🔵🔵

പാഠം പത്ത്….. മുറിവുകൾ

രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍️ മുറിവുകൾ ഒരു സമസ്യയാണ്,പൂരണങ്ങളുടെപൂർണ്ണവിരാമങ്ങളിൽത്തട്ടി,പൊറുതിമുട്ടിപ്പോയനെടുവീർപ്പുകളിൽ,പാതിമുറിഞ്ഞനിലവിളികളിൽഅഴലളന്ന് ആഴമളന്ന്തോറ്റുപോയ സമസ്യകൾ.മുറിവ് ഒരു ചിതൽപുറ്റാണ്,ചിതലരിച്ചുപോയ സ്വപ്നങ്ങളുടെപഞ്ജരങ്ങളെമൂടുപടങ്ങൾക്കുള്ളിൽപൊതിഞ്ഞെടുത്തിട്ടുംആത്മസംഘർഷങ്ങളുടെപേമാരികളിൽതകർന്നുപോകാൻവിധിക്കപ്പെട്ടചിതല്പുറ്റുകൾ.മുറിവുകൾ ശൂന്യതയുടെവംശവൃക്ഷങ്ങളാണ്മഴയ്ക്കു മുന്നേ എത്തുന്നഇടിമിന്നലുകളെഭയപ്പെട്ട്‌മിഴിയും മനസ്സുംഞെട്ടലിന്നറകൾതുറക്കുമ്പോൾഅടിച്ചമർത്തപ്പെട്ടൊരുനിസ്സഹായതയെസ്വയം പരിഹസിച്ച്അലിഞ്ഞുചേരുന്നവിലാപങ്ങളുടെവംശവൃക്ഷങ്ങളാണ്മുറിവുകൾവക്കുടഞ്ഞുപോയ വാക്കുകളുടെവാൾമുനയിൽനിന്നായിരുന്നുമുറിവുകളേറയും.വെറുത്തിട്ടും പൊറുത്തിട്ടുംകുത്തിനോവിക്കുന്നുണ്ട്അകമുണങ്ങാത്തചില മുറിവുകൾ.

ഒറ്റമരക്കാടുകൾ

രചന : അബ്രാമിന്റെ പെണ്ണ് ✍️ ഏറിയും കുറഞ്ഞുമുള്ള മഴയ്ക്ക് യാതൊരു ശമനവുമുണ്ടായിട്ടില്ല. ഭാരതിയ്ക്ക് കൊടുക്കാൻ വേണ്ടി കാപ്പിയുണ്ടാക്കുകയാണ് മാധവൻ. വെള്ളം വീണു നനഞ്ഞ വിറക് ഊതിക്കത്തിയ്ക്കാൻ അയാൾ വല്ലാതെ പാടുപെട്ടു.. ഭാരതിയ്ക്ക് തലേന്ന് രാത്രി മുതൽ തുടങ്ങിയ നെഞ്ചു വേദനയാണ്..ആശുപത്രിയിൽ…

💐 വീണാ പാണീ നമ:സ്തുതേ🦋

രചന : കൃഷ്ണമോഹൻ കെ പി ✍️ വെള്ളപ്പാൽക്കടൽ നടുവിൽ വിലസുംവെള്ളത്താമര തന്നിൽ മരുവുംവെള്ളപ്പൂവുടയാടയണിഞ്ഞിരിക്കുംവീണാവാദ്യ വിനോദിനീ കുമ്പിടുന്നേൻ താമരോത്ഭവ പാണിതൻ തഴുകലിൽതാനേയുണർന്നു ചിരിച്ചു നിൽക്കുംതാരാനയന വിമോഹിനീ സരസ്വതീതാരാംഗനാപൂജിതേനമ:സ്തുതേ പീയൂഷാഞ്ചിത വാണി ചൊരിഞ്ഞു നൽകിപാൽവർണ്ണപ്പൂപ്പുഞ്ചിരി തൂകി നിൽക്കുംപാരിന്നുണ്മയെ കാട്ടിയൊരുക്കിടുന്നപാരിന്നറിവിനുറവേ പ്രണമിച്ചിടാം കാലാകാലമറിവു മറച്ചിടുന്നകാകോളത്തെയൊതുക്കി…

മകനേ മാപ്പ്‌

രചന : സാബു കൃഷ്ണൻ ✍️ നിങ്ങളറിഞ്ഞോ കഥമാറുകയാണ്പുതിയ തിരക്കഥയെഴുതി കൊലപാതകിയെ രക്ഷിക്കാൻ കൊണ്ടുപിടിച്ച നീക്കംനടക്കുന്നു. അവർ പ്രബലരാണ് ടാക്കൂർമാരാണ്. ഭരണകൂടത്തെപ്പോലും വരുതിയിൽ നിറുത്താനുള്ള സ്വാധീനം. ദൃക്സാക്ഷികൾ വേണം. സാക്ഷി കൂറുമാറിയാൽജുഡീഷ്യറി നോക്കു കുത്തിയാവും.അട്ടപ്പാടിയിലെ മധുവിനെ തച്ചു കൊന്നത്‌നേരിൽക്കണ്ട ആരും ഉണ്ടാവുകയില്ല!…

ശൂന്യയാമം

രചന : ശ്രീകുമാർ എം പി✍️ പലവട്ടം കൊന്നകൾ മാലചാർത്തിപിന്നെയും ഋതുക്കൾ കടന്നുപോയിഎന്നിട്ടും ചാരത്തു വന്നതില്ലതേടിയ പൂക്കാലമണഞ്ഞതില്ലകാക്കുന്ന നൻമകൾ കണ്ടതില്ലകാവ്യപുഷ്പങ്ങൾ വിടർന്നതില്ലമഞ്ഞണിനാളുകൾ കഴിഞ്ഞുപോയിമല്ലികപ്പൂക്കൾ കൊഴിഞ്ഞുപോയിമാരിവിൽ പലവട്ടം വന്നുപോയിമാമക വസന്തമണഞ്ഞതില്ലചന്ദനത്തോണി തുഴഞ്ഞുവീണ്ടുംചന്ദ്രനും പലവട്ടം കണ്ടകന്നു !ചാരുചെന്താമരപ്പൂക്കൾ പോലെചന്ദനം തൊട്ടെത്ര പുലരി വന്നു !മാനസവീണയുറക്കമായൊ…

പ്രയോഗികതയ്ക്ക് മുൻ‌തൂക്കം നൽകി വിശ്വസ്തതയുടെ അനുഭവ സമ്പത്തുമായി വിനോദ് കൊണ്ടൂർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് .

മാത്യുക്കുട്ടി ഈശോ✍️ ഡിട്രോയിറ്റ്: ഫോമായുടെ മുമ്പോട്ടുള്ള വളർച്ചക്ക് സമചിത്തതയോടെയും ആല്മാർഥതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായവരെ തെരഞ്ഞെടുക്കണം എന്നാണ് ഫോമായേ സ്നേഹിക്കുന്ന എല്ലാ അംഗ സംഘടനാ പ്രതിനിധികളുടെയും ആഗ്രഹം. രാഷ്ട്രീയത്തിലും പല സംഘടനകളിലും വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാതെ സ്ഥാനമോഹികളായ സ്ഥാനാർഥികൾ പടച്ചുവിടുന്ന…

ഇനി എത്ര കാലം

രചന : വിദ്യാ രാജീവ്✍️ നിലവിളി മാത്രമേ കേൾപ്പതുള്ളുമനോനില തെറ്റിയ മകന്റെ കോപംപൊലിഞ്ഞു തീരുന്നത് അമ്മതൻ വപുസ്സിൽതൻ മകൻ നല്കും വേദന സഹിച്ചീടുംഅമ്മതൻ കണ്ണീരൊരു പുഴയായ് ഒഴുകുന്നുഉദരത്തിലെ പേറ്റു നോവിനെക്കാളുംതൻഹൃദയത്തിലെ താപം താങ്ങുന്നു ജനനിയാൾ.അവന്റെ ശബ്ദം കേൾക്കുമോരോരോനിമിഷവുംഅയൽപക്കങ്ങൾ പഴിചൊല്ലുന്നു നിരന്തരം.അവനെയേതോ ഭ്രാന്താലയത്തിൽ…

രമണനും ചന്ദ്രികയും
ഒരു ശവപ്പെട്ടിയും

രചന : അശോകൻ പുത്തൂർ ✍ നിനക്ക് പണയംവെച്ച്അടവുകൾ തെറ്റിയഎന്റെ പ്രണയത്തിന്റെജപ്തിയായിരുന്നു ഇന്നലെ.എനിക്കും ജീവിതത്തിനുംഇടയിലിപ്പോൾഒരു കുരുക്കിന്റെ മറ മാത്രംഅന്വേഷണംഇനി ആവശ്യമേ ഇല്ലെന്ന്ഓർമ്മിപ്പിക്കാനെത്തുംനിന്റെ ആർത്തിയുടെഅഞ്ചലോട്ടക്കാരന്വീടിരിക്കുന്ന സ്ഥലത്ത്നാളെയൊരു ചിത കാണാംഎന്റെഹൃദയത്തിന്റെ സൂപ്പർ മാർക്കറ്റിൽഷോപ്പിംങ്ങിനിറങ്ങുംനിന്റെ ഓർമ്മകളോട് പറഞ്ഞേക്കൂരണ്ട് അറകളിൽഒന്നിൽ നാളെ ശവപ്പെട്ടിക്കടയുംമറ്റൊന്നിൽറീത്ത് വിൽപ്പനയുമായിരിക്കുമെന്ന്സ്നേഹമേ……….സാഗരങ്ങൾക്കുംഅപ്സരസുകൾക്കുമിടയിൽനമ്മൾ പാതിവരച്ചകിളികളുടെ വീട്ഇനി…

“ജീൻസ് ധരിച്ച മണവാട്ടികൾ “

രചന : പോളി പായമ്മൽ ✍ പശ്ചിമ ബംഗാളിലെ ഹൗറയിലേക്കുള്ള യാത്രക്കിടയിലാണ്ട്രെയിനിൽ വച്ചാണ്ഞാനാ പെൺകുട്ടികളെ പരിചയപ്പെടുന്നത്.നല്ല സുന്ദരിക്കുട്ടികൾ.തൃശൂർ മുതൽ പാലക്കാട്, കോയമ്പത്തൂർ,തിരുപ്പൂർ, ഈറോഡ്, സേലം വരെ അവരൊന്നും കാര്യമായി മിണ്ടിയിരുന്നില്ല.ഒരുതരം മൗനമായിരുന്നു അവർക്ക്.ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ്അവരിൽ ഒരു പെൺകുട്ടി എന്നോട് വാട്ടർ ബാഗ്…