Category: അറിയിപ്പുകൾ

കല്ലടയാറിൻ

രചന : കാവ്യമഞ്ജുഷ.✍️ കല്ലടയാറിൻ മടിയിൽഅനുപമ ദിവ്യപ്രഭയിൽഒരു തേജോമയരൂപംപൊന്നുതേവരുടെ രൂപം……… സരസീരുഹ ദളനയനയുഗളംകാരുണ്യാമൃതവർഷരസംശംഖചക്രഗദാപങ്കജങ്ങളാൽനാലു തൃക്കൈകൾ തന്നഴകും… ചെറുപൊയ്കയിൽ നീ വാഴുമ്പോൾചെറുതാകുന്നെന്നഹം ഭാവംഅരയാലിൽ നീയരുളുമ്പോൾഅകതാരിൽ നിൻ തിരു രൂപം… നാരായണനാം നിന്നരികിൽനരനായ് ഞാൻ വന്നണയുമ്പോൾനിറപുഞ്ചിരിയാൽ നീയെന്നിൽനിറയുക വേണം ഭഗവാനേ…….,

വാർദ്ധക്യചിന്ത

രചന : പണിക്കർ രാജേഷ് ✍️ കാലം കൊഴിച്ചിട്ട ഓർമ്മകൾ തേടിയോകാലടിപ്പാടിന്റെ സൂചന തേടിയോകാവിൽ, ഭഗവതിക്കോലങ്ങൾ നോക്കിയോകെട്ടിലമ്മയ്ക്കിന്ന് ആധിയേറി? കൊട്ടമറിഞ്ഞ പഴുക്കപോലന്നൊക്കെകുട്ടികളോടിക്കളിച്ചൊരാ അങ്കണംകാൽത്തളയിട്ട പൊൻകാലുകളോടാതെകറുക വളർന്നുകാടേറിക്കിടക്കുന്നു. പുത്തൻതലമുറ പറുദീസ തേടിയാപശ്ചിമദിക്കിലേയ്ക്കോടിമറഞ്ഞപ്പോൾപടുതിരി കത്താതെ നിലവിളക്കുംനോക്കിപ്രതീക്ഷതൻനോട്ടമെറിഞ്ഞിരിക്കാം! പാടംകടന്നെത്തും പവനന്റെ ലാളനപതിവായി നൽകും കുളിരുമാത്രം,പടിയേറിയെത്തുവാനാരുമില്ലെങ്കിലുംപതിവായിപ്പോയോരു ശീലമാണ്.

ലോക കവിതാ ദിനം കവിതഇലഞ്ഞിപ്പൂ.

രചന : ശാന്തകുമാരി . A P✍ ഇള വെയിൽ ഇലകളിൽകളഭച്ചാർത്തണിയിച്ചഇലഞ്ഞിപ്പൂമരച്ചോട്ടിൽപുലർ വേളയിൽമഴ മേഘം പൊഴിയ്ക്കുന്നനീർമണി മുത്തു പോൽഇളം തെന്നൽ തലോടുമ്പോൾകൊഴിയും പൂക്കൾഇലഞ്ഞിപ്പൂ സുഗന്ധത്താൽപരിസരമാകവേ സുഖമാർന്നശീതളക്കാറ്റൊഴുകിയെത്തുംകിതച്ചെത്തും കാറ്റേറ്റ്ഇലഞ്ഞിപ്പൂ കൊഴിയുമ്പോൾഇലക്കുമ്പിൾ നിറയെ ഞാൻപെറുക്കി വയ്ക്കാം.പനന്തണ്ടിൻ നൂലിൽ കോർത്തഇലഞ്ഞിപ്പൂമാല ഞാൻമുടിത്തുമ്പിൽ ചാർത്തിയബാല്യകാലംഇലഞ്ഞിപ്പൂ ചൊരിയുന്നപരിശുദ്ധ പരിമളംവീശുദ്ധമാം…

രതിമൂർച്ഛ കാത്ത് ഒരു സുന്ദരി

രചന : ആന്റണി കൈതാരത്തു ✍ പകലിനെ മൃദുവായി ചുംബിച്ച്സന്ധ്യ യാത്രയാക്കുന്നു.മറന്നുപോയ ഒരു നൂലു പോലെസമയം അഴിഞ്ഞുവീഴുന്നു.ഒടുക്കത്തിനും തുടക്കത്തിനും മധ്യേനിറങ്ങളുടെ നിശബ്ദ ഭാഷണം.പോക്കുവെയിലിന്റെസുതാര്യമായ പുതപ്പിൽഅവളുടെ നഗ്നത തിളങ്ങുന്നു.ശാന്തമായ നെടുവീർപ്പുകളിൽ,അവൾ,ഒരു കവിയുടെ സ്പർശനം കൊതിച്ചു.രാത്രിയിൽ പിണക്കങ്ങൾ പൂക്കുന്നതു പോലെഅവൻ്റെ വിരലനക്കങ്ങളിൽഉടലിൽ വാക്കുകൾ പൂക്കുന്നതുംഭാഷ…

അമ്മയോട്

രചന : എം പി ശ്രീകുമാർ ✍ “മണ്ണിലിറങ്ങേണമമ്മെമണ്ണിൽ കളിക്കേണമല്ലൊപൂക്കൾ പറിക്കേണമമ്മെപൂമണമേല്ക്കണമല്ലൊചന്തത്തിൽ മുറ്റത്തു തുള്ളി-ച്ചാടിനടക്കേണമല്ലൊതുമ്പപ്പൂ പോലെ ചിരിച്ചുതുമ്പിക്കു പിന്നാലെ പോണംനല്ല മലയാളപ്പാട്ടിൽചാഞ്ചക്കമാടേണമൊന്ന്കൊച്ചുകിളിപ്പാട്ടുകേട്ടുകാതോർത്തവകളെ നോക്കിമാമരക്കൊമ്പുകൾ തോറുംപാറുന്ന കാഴ്ചകൾ കണ്ടുമഞ്ഞണിപ്പുല്ലിൽ ചവുട്ടിമണ്ണിൽ നടക്കേണമമ്മെമഞ്ജിമ തൂകുന്ന കാല്യംകാണാതെ പോകുന്നെൻ ബാല്യംകൂപമണ്ഡൂകത്തെ പോലെകൂട്ടിൽ കഴിയണൊ ഞാനുംനല്ലിളം കാറ്റു…

ആ നീലരജനിതൻ

രചന : അനീഷ് കൈരളി. ✍ ആ നീലരജനിതൻആലസ്യ മന്ത്രങ്ങൾഅനുരാഗ സ്മൃതികളായ്പുനർജനിക്കേ …ആരും കൊതിച്ചു പോ-മൊരാരാമ പുഷ്പമായ് നീആ രാവിൻ വിരിമാറിൽവിരിഞ്ഞുലനിൽക്കേ …..നാളേറെ കൊതിച്ചൊരാഗന്ധർവ്വ യാമത്തിൽ നീപറന്നിറങ്ങി മണ്ണിൽ ശലഭമായി…. (ആ നീല…..) ആകെ തുടുത്തു പോയോനാണത്തിൻ മുനകൊണ്ടാ-ഇണക്കവിൾ നുണക്കുഴിതെളിഞ്ഞുയർന്നു പോയോ…

” ഇല്ലിക്കാടുകൾ പുത്ത കാലം. “

ഗഫൂർകൊടിഞ്ഞി ✍ ദൈവത്തിന് സ്തുതി. എന്റെ മൂന്നാം പുസ്തകം വൈകാതെ പുറത്തിറങ്ങുകയാണ്. ” ഇല്ലിക്കാടുകൾ പുത്ത കാലം. “സത്യത്തിൽ ഇതിന് മുമ്പ് പുറത്തിറങ്ങേണ്ടിയിരുന്നത് “യാഹുട്ടിയുടെ മറിമായം” എന്ന നോവലായിരുന്നു. ചിലസാങ്കേതിക കാരണങ്ങളാൽ ആ പുസ്തകംരണ്ട് മാസം കഴിഞ്ഞേ ഇറക്കാൻ സാധിക്കൂ എന്ന്…

നടക്കൂ,

രചന : സുബി വാസു ✍ നമുക്കീ ഫേസ്ബുക്കിന്റെ വരമ്പിലൂടെ നടന്നിട്ട് വരാം. കാഴ്ച്ചകൾക്ക് പഞ്ഞമില്ല,കേൾവികൾക്കുംമറയുള്ളതും ഇല്ലാത്തതുമായിശരീരങ്ങൾനഗ്നതപുത്തൻ ആശയമത്രേ!നവസമ്രാജ്യത്തിന്റെ അടയാളമത്രേഅവിടെ വിദഗ്ധമാരുണ്ട്സദാചാരക്കാരുണ്ട്വിധിക്കുന്നു പോകുന്നു!മുന്നോട്ട് നടക്കൂ വായിക്കാനുണ്ട്,പ്രണയവും, അവിഹിതവുംതിരിച്ചറിയാത്തവിധം ഇണച്ചേർന്നിരിക്കുന്നു!കവികളൊക്കെ ഇന്നും സങ്കല്പത്തിലാണ്എല്ലിൻകഷ്ണങ്ങൾ സ്വപ്‌നങ്ങൾ കണ്ടുവാലും ചുരുട്ടിയിരിക്കുന്നു.വാർത്തകളുണ്ട്ലഹരിയുടെ, കുരുതിയുടെഉറക്കെ വായിക്കുന്നു.രോഷങ്ങൾ, സങ്കടങ്ങൾ, ആദരാഞ്ജലികൾഅടുത്ത…

കിനാവളളി

രചന : കെ.ആർ.സുരേന്ദ്രൻ ✍ വിരസതകാലങ്ങളായികെട്ടിക്കിടക്കുന്നഒരു ജലാശയമാണ്.പായൽ പടർന്ന്,അഴുക്കലിഞ്ഞ്,സോപ്പലിഞ്ഞ്,എണ്ണപ്പാടകളുമായിമനംപുരട്ടുന്ന ദുർഗ്ഗന്ധംപുറത്തേക്ക്തുപ്പി മലർന്ന്കിടക്കുന്ന ജലാശയം.വിരസതഒരു കിനാവള്ളിയാണ്.വരിഞ്ഞ് മുറുക്കിശ്വാസം മുട്ടിച്ച്വിഷാദത്തിന്റെആഴക്കയങ്ങളിലേക്ക്വലിച്ചുതാഴ്ത്തിഅത് നമ്മെക്കൊല്ലുന്നു.വിരസതയുടെആകാശങ്ങൾഏത് നിമിവുംപെയ്യുമെന്ന്തോന്നിപ്പിക്കുന്ന,ഒരിക്കലും പെയ്യാത്തവിഷാദത്തിന്റെകറുത്ത മേഘക്കൂട്ടങ്ങളാണ്.വിരസത പലപ്പോഴുംകാട് കയറുന്നചിന്തകളുടെമരഞ്ചാടികളുടെവിഹാരകേന്ദ്രങ്ങളാണ്.വിരസതയുംഒരു ഘട്ടം കഴിയുമ്പോൾരസകരമായഒരു അവസ്ഥാവിശേഷമാകുമോ?ഏത് പ്രതികൂലസാഹചര്യങ്ങളുംകാലക്രമേണസൗഹൃദത്തിന്റെആയിരം കരങ്ങൾനീട്ടിപ്പുണരുന്നു……

മണ്ണ്

രചന : മോഹൻദാസ് എവർഷൈൻ ✍ പലവഴികൾ താണ്ടി,പല മലകൾ ചൂഴ്ന്ന്,പാടത്തിൻ നെഞ്ച്പിളർന്ന്,പുതുവഴിതേടിവന്ന മണ്ണിന്ന്പലനിറം,പല ജാതി.നിറം മറന്ന്, കുലം മറന്ന്പുതുവഴിയൊരുക്കാൻപുണരും മണ്ണിനോട്,കുടിയിറക്കി, കുടില്പോയവർ ചോദിക്കുന്നുഈ മണ്ണ് ആരുടേതാണ്?.ഈ മണ്ണിന് മതമുണ്ടോ?.ഈ മണ്ണിന് ഭ്രാന്തുണ്ടോ?.പുതുവഴിയുടെ വയറ്നിറയ്ക്കാൻ..കുടിയാന്റെ മണ്ണും,അടിയാന്റെ മണ്ണും,അയിത്തം പറയാതെ,വാരി പുണർന്നു കിടന്നു.ഇന്നലെ…