നിസ്സഹായതയുടെ ഇരുളും വെളിച്ചവും
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ.✍️ ചിരിമറന്നതെരുവിലൂടിന്നലെ,വെറുതെ നടക്കാനിറങ്ങിഞാൻ, സന്ധ്യതൻകരവുംപിടിച്ചുനടന്നൊരു രാവിന്റെ,കതകു തള്ളിത്തുറന്നകത്തെത്തുവാൻ.അവിടെയാണുവെളിച്ചമെന്നാണെന്റെ,മനസ്സു ചൊല്ലിയതെങ്കിലുംതിരയുവാൻവെട്ടമില്ലാതിരുന്നതാൽ കണ്ടില്ലതീക്ഷ്ണമായവെളിച്ചങ്ങളൊന്നുമേ…..ടോർച്ചെടുക്കാൻ മറന്നൂവെളിച്ചത്തെ,പേർത്തെടുക്കാൻ കഴിഞ്ഞില്ലരാവിന്റെ, ശാന്തമാംഉറക്കത്തിന്റെ ശ്വസനവും,ദീർഘ ശ്വാസവുംമാത്രമറിഞ്ഞു ഞാൻ.നീട്ടിയില്ല നടത്തംതിരിഞ്ഞു ഞാൻ,കൂടെ വന്നില്ല സന്ധ്യ,ഇരുട്ടിലേയ്ക്കൂളിയിട്ടുകടന്നു ലയിച്ചുപോയ്,ഏകനായ് തിരിച്ചിതുവരെഎത്തി ഞാൻ….
