അവളൊരു പുഴയായ് മാറും
രചന : സെറ എലിസബത്ത് ✍️ രാവിലെ ഉണരുമ്പോൾ അവളൊരു പുഴയായ് മാറും . കാടും മേടും കടന്നു നാടും നഗരവും ചുറ്റി തല്ലിയലച്ചും വഴിതിരിഞ്ഞും ഒരേ താളത്തിലല്ലാതെ ഒഴുകുന്ന പുഴ . അവൾക്ക് ചുറ്റും പരിചിതമായ ശബ്ദങ്ങളെപ്പോഴും ഓളം വെട്ടുന്നുണ്ടാകും.…
www.ivayana.com
രചന : സെറ എലിസബത്ത് ✍️ രാവിലെ ഉണരുമ്പോൾ അവളൊരു പുഴയായ് മാറും . കാടും മേടും കടന്നു നാടും നഗരവും ചുറ്റി തല്ലിയലച്ചും വഴിതിരിഞ്ഞും ഒരേ താളത്തിലല്ലാതെ ഒഴുകുന്ന പുഴ . അവൾക്ക് ചുറ്റും പരിചിതമായ ശബ്ദങ്ങളെപ്പോഴും ഓളം വെട്ടുന്നുണ്ടാകും.…
രചന : മറിയ തോപ്പിൽ ✍️ “സ്ക്രീനുകളിൽ നിന്നും സ്പർശങ്ങളിലേക്കുള്ള മടങ്ങിവരവ് ” സ്ക്രീൻ വെളിച്ചത്തിൽ മുങ്ങിയിരുന്നഒരു തലമുറ…ഇപ്പോൾ നിശ്ശബ്ദമായി…വെളിച്ചം കുറച്ച്…ജീവിതത്തെ വീണ്ടും സ്പർശിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു .നോട്ടിഫിക്കേഷനുകളുടെ ശബ്ദത്തിൽഉണർന്നും ഉറങ്ങിയും കഴിഞ്ഞിരുന്ന ദിനങ്ങൾ,സ്ക്രോളുകളിൽ മുഴുകിയിരുന്ന മനസ്സ്,ഇപ്പോൾ ശാന്തമായതീരങ്ങൾ തേടുന്നു.ഡിജിറ്റൽ ലോകത്തിന്റെ തിരക്കിൽ…
രചന : സന്തോഷ് മലയാറ്റിൽ ✍️ ആട്ടിയിറക്കപ്പെടുന്നവരുടെവേവലാതികൾക്ക്ആരും ഇഷ്ടപ്പെടാത്തപഴയൊരു പൂപ്പൽഗന്ധമാണ്.എങ്കിലുമവ പറിച്ചെറിഞ്ഞമണ്ണിനെ ഓർമ്മകൾക്കൊണ്ട്ഉമ്മവെയ്ക്കും.ചേർന്നുനടന്ന പാതകളിലേക്ക്പ്രതീക്ഷയോടെകണ്ണെറിയും.കൗതുകമസ്തമിച്ചപകലിന്റെ ചുവപ്പെടുത്ത്ജീവിതം വരയ്ക്കാൻ ശ്രമിക്കും.നിലാവ് പുതച്ചതണുത്ത മൺത്തരികളിൽപിന്നെയും യാത്രമൊഴിയെഴുതും.ഉച്ചത്തിൽ വന്നകരച്ചിലിനെ മിഴിയുടെമാന്ത്രികതയാൽമൊഴിമാറ്റംചെയ്യും.ഒടുവിൽ ഒറ്റനക്ഷത്രത്തിന്റെവഴിക്കാട്ടലുകളിൽനെടുവീർപ്പിട്ട്ചുവപ്പും,വെള്ളയും,കറുപ്പുംചായങ്ങൾ മുഖത്തും മനസ്സിലുംവാരിയണിഞ്ഞ്വെറുമൊരു കോമാളിയാകും.വെറുമൊരു കോമാളി.
രചന : ജാബി പത്തൂർ ✍️ തൊട്ടിലിൽ ബാക്കിയായൊരു താരാട്ടുപാട്ടുണ്ടോ..?ചുമരിലെ ചിത്രത്തിൽ വിടരാത്ത ചിരിയുണ്ടോ..?അമ്മതൻ പ്രാണന്റെ പാതിമുറിഞ്ഞപ്പോൾഅശുപത്രി വരാന്തയിൽനിശബ്ദത തളം കെട്ടി.കൈപ്പിഴയല്ലിത് കരിനിഴൽ വീണൊരാക്രൂരമാം അനാസ്ഥതൻ അന്ത്യമൊഴിമാലാഖമാരെന്നു വാഴ്ത്തിയ നാക്കുകൾമൗനത്തിൻ ഇരുളിൽ മുഖം ഒളിപ്പിച്ചു.മരുന്നിന്റെ മണമുള്ള മുറിക്കുള്ളിലെവിടെയോമനസ്സാക്ഷി ചത്തു മലച്ചു കിടപ്പൂ…കുറ്റവാളിക്കില്ല…
രചന : ജോർജ് കക്കാട്ട് ✍️ സൗമ്യവും സ്നേഹനിർഭരവുമായ കരുതലോടെ മറിച്ച പേജുകളിൽ,ദൈനംദിന കെണികൾക്കപ്പുറത്തുള്ള ഒരു ലോകം നാം കണ്ടെത്തുന്നു,സ്വപ്നങ്ങളുടെ ഒരു മേഖല, വേർപിരിയുന്ന ഒരു ലോകം,കഥകൾ ശ്വസിക്കുന്നിടത്ത്, ഭാവന ആരംഭിക്കുന്നു.പേജിലെ വാക്കുകൾ, ഒരു മന്ത്രിച്ച മന്ത്രവാദം,നമ്മൾ അത്ര നന്നായി അറിയാത്ത…
രചന : ജോസഫ് കണിയാംകുടി ✍️ ഇന്നത്തെ ലോകത്ത് ഡിജിറ്റൽ ടെക്നോളജി ഇല്ലാതെ ഒരു നിമിഷം പോലും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്. കൈയിലെ സ്മാർട്ട്‌ഫോൺ മുതൽ കൃത്രിമ ബുദ്ധിവരെ, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഡിജിറ്റൽ സാങ്കേതികവിദ്യ…
രചന : കൃഷ്ണമോഹൻ കെ പി ✍️ അമ്മയായെന്നുടെ നാവിൽ തുളുമ്പുന്നഅക്ഷര ദേവീ മലയാളമേആശയങ്ങൾക്കൊരു ആകാരമേകുവാൻആശിപ്പവർക്കൊരു പൊൻമുത്തു നീഇക്കണ്ട ഭൂമിയിലെത്രയോ ഭാഷകൾഇഷ്ടമോടങ്ങു നിരന്നുനില്ക്കേഈ കൊച്ചു കേരളഭൂമിതൻ നാളമായ്ഈണമായ് നീയോ തുടിച്ചിടുന്നൂഉത്തമമന്ദാരപുഷ്പത്തെപ്പോലവേഉത്തമാംഗത്തിൽ തിലകവുമായ്ഊഴിയിൽ പുഞ്ചിരി തൂകി നിന്നീടുന്നുഊഴങ്ങൾ കാക്കാതെയെന്നുമീ നീഎൻ കരതാരിൽ ഞാൻ…
രചന : യൂനസ് മണത്തല ✍️ വായനയായിരുന്നു എന്റെ ശ്വാസംപുസ്തകങ്ങളായിരുന്നു എന്റെ ഗുരുക്കന്മാർചിന്തകളുടെ ലോകത്ത് ഞാൻ സഞ്ചരിച്ചുഎന്നാൽ വാക്കുകളെ ജനിപ്പിക്കാൻസമയം എന്നെ കാത്തിരുന്നുഎഴുതിയത് എന്റെ പിതാവായിരുന്നുപുറംലോകത്തിന്റെ കൈയടികൾഅദ്ദേഹത്തെ ആകർഷിച്ചില്ലഅദ്ദേഹം അന്വേഷിച്ചത്അന്തരാത്മാവിന്റെ സത്യമായിരുന്നുഅദ്ദേഹത്തിന്റെ സൃഷ്ടികൾഅദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടല്ലഅവയുടെ ശക്തിയാൽലോകം അംഗീകരിച്ചുഅദ്ദേഹം ഒരു തികഞ്ഞ ദൈവവിശ്വാസിവിശ്വാസത്തിനപ്പുറംമറ്റൊരു…
രചന : ബിന്ദു കുറ്റിപ്പാല ✍️ വാക്ക്……പൊട്ടിയ ചില്ലു കഷ്ണങ്ങളേക്കാൾ മൂർച്ചയേറിയത് ……വാക്കേറിനാൽഹൃദയം കീറി മുറിഞ്ഞ്രക്തം വാർന്നു മരിച്ചവർസൗമ്യമായ് പിന്നെയുംപ്രതിവചിച്ചത്രേ…..സാരമില്ലഅറിവില്ലാഞ്ഞല്ലേ……വാക്കേറിനാൽമുറിവേറ്റ മറ്റുചിലർഅകത്തളങ്ങളിൽമൗനം കൊണ്ട്വൻമതിൽ തീർത്തു…..അവർക്കായിഅടുക്കളപ്പാത്രങ്ങൾ കലമ്പിവാതിലുകൾ ഞെട്ടി…..തെരുവോരങ്ങളിൽവെളിവുകെട്ട വാക്കുകൾലക്കില്ലാതെ വഴുതിവീണു…..മറ്റു ചിലരെപ്പോലെ ഞാനുംഅവയിൽ ചവിട്ടാതെചെളി പുരളാതെചവിട്ടടിമാറ്റി പുതുവഴി തിരഞ്ഞു …..സ്വയം നഷ്ടപ്പെട്ട…
രചന : മേരിക്കുഞ്ഞ് ✍️ വാക്കുകൾ കൊണ്ടൊന്നുംഒപ്പിയെടുക്കുവാൻആവില്ലെനിക്കെന്റെപുലർക്കാല വെട്ടമേനിന്നോടെനിക്കുള്ളപ്രണയം.ഒരു സ്വർണ്ണ വർണ്ണ –ക്കിരീടമണിഞ്ഞു നീനില്പതാണോർമ്മയിൽആദ്യം.നിന്റെ കണ്ണിൽ നിന്നൊ-രുന്മാദ രശ്മി –വന്നെന്നെപ്പൊതിഞ്ഞതറിഞ്ഞു.ഒന്നുമില്ലാത്തവളാണുഞാൻഎന്നു നീപുച്ഛിച്ചതില്ലൊരു നാളും.പതിവായി യെന്നെഉണർത്തുന്നൊരാർദ്രമാംപൊൻ പട്ടുചുംബനത്താലെഎൻ മിഴിയിൽ നിന്റെമന്ദഹാസം നേർത്തമഞ്ഞായ് നിറയുന്നു പൊന്നേപിന്നെ പുൽമേട്ടിലൊ-രിളമാൻകിടാവായിഎൻ മനം തുള്ളിത്തുളുമ്പും.