മാമോദിസാ…..(എണ്‍പതുകളിലെ ഡെയറിക്കുറിപ്പുകളില്‍ നിന്ന്…..)
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഞാന്‍ ജനിച്ചുകഴിഞ്ഞ്,ഓര്‍മ്മവെക്കാന്‍,തുടങ്ങിയപ്പോള്‍,ആരൊക്കെയോ പറഞ്ഞു;“നീ ഹിന്ദുവാണ്”എനിക്കൊന്നുംമനഃസ്സിലായില്ല.ഇന്നും,അതെന്തിനുവേണ്ടിയാണെന്ന്,മനഃസ്സിലായിട്ടില്ല.മുസ്ലീമിന്‍റേയും,ക്രിസ്ത്യാനിയുടേയും,പള്ളിവാതില്‍ക്കല്‍ ജനിച്ച ഞാന്‍,കിലോമീറ്ററിനപ്പുറമുള്ളഅമ്പലത്തില്‍ പോയി തൊഴുതു.വിദ്യാലയത്തില്‍ ചെന്ന്“ഇങ്ക്വിലാബ്–“വിളിക്കാന്‍ പഠിച്ചപ്പോള്‍,ഞാന്‍ വായനതുടങ്ങി.വായനയുടെ ഒരുഘട്ടത്തില്‍ഞാന്‍ ദൈവങ്ങളെഉപേക്ഷിച്ചു-റഷ്യന്‍ പുസ്തകങ്ങള്‍ക്കു വിലകുറവായിരുന്നു.കുറഞ്ഞ വിലക്ക് തടിച്ച പുസ്തകങ്ങള്‍ കിട്ടി.പുസ്തകങ്ങള്‍ മനോഹരമായിരുന്നു,വായനതുടങ്ങിയപ്പോള്‍ ആശയവും മനോഹരം.ആയിരത്തി എണ്ണൂറ്റി അമ്പത്തിയേഴുതൊട്ട് വായിക്കാന്‍,തുടങ്ങിയപ്പോള്‍,എണ്ണൂറ്റി…
