Category: കവിതകൾ

പ്രാന്തത്തി

രചന : ശ്രീലത രാധാകൃഷ്ണൻ ✍️ തോരാമഴ പെയ്യും നേരത്തല്ലോപഞ്ചാരമിഠായി തന്നിടാമെന്നോതിഉമ്മറത്തിണ്ണയിലിരിക്കും കുഞ്ഞാവയെകുഞ്ഞിവല്യച്ഛനടുത്തിരുത്തി.പഞ്ചാരവർത്താനം ചൊല്ലുന്നതിന്നിടെകുഞ്ഞുമയക്കത്തിലായിപ്പോയിഒട്ടു കഴിഞ്ഞിട്ടെണീറ്റ നേരംകുഞ്ഞുടുപ്പെല്ലാമേ കീറിപ്പോയി!സങ്കടമേറിക്കരഞ്ഞ നേരംപുത്തനുടുപ്പൊന്നു കയ്യിൽക്കിട്ടി!കുഞ്ഞു വളർന്നുതുടങ്ങിയല്ലോ..പുത്തനുടുപ്പുകളേറി വന്നു…കുഞ്ഞിപ്പെണ്ണങ്ങു വലുതായല്ലോകണ്ണിൽ തിളക്കമേയില്ലയല്ലോകുഞ്ഞിളംപുഞ്ചിരി മാഞ്ഞുവല്ലോപേക്കിനാ കണ്ടുഭയന്നപോലെരാവും പകലും കരഞ്ഞു പൈതൽകുഞ്ഞുവയറത് പൊങ്ങിവന്നുകുഞ്ഞുടുപ്പിന്നുള്ളിൽ കൊള്ളാതായികൂടി നിന്നോരെല്ലാം കല്ലെറിഞ്ഞുമുന്നിലായ് കുഞ്ഞിവല്യച്ഛനുണ്ട്.വെട്ടരിവാളൊന്നെടുത്തു…

അയാളെ പ്രണയിക്കുമ്പോൾ

രചന : രേഷ്മ ജഗൻ ✍️. പ്രണയിക്കപ്പെടുമ്പോൾഅയാളെന്റെആകാശമാവുന്നു,കടലാവുന്നു,ഭൂമിയാവുന്നു.അലസമായിരിക്കുമ്പോഴെന്റെമുടിയൊതുക്കുന്നുപൊട്ടു തൊടീക്കുന്നുപൂ ചൂടിയ്ക്കുന്നു.കൈകൾ ചേർത്ത്പിടിയ്ക്കുമ്പോഴെന്റെപ്രാണനാവുന്നുപ്രണയമാവുന്നു.നെറുകയിൽചുംബിക്കുമ്പോഴെന്റെആത്മാവിൽ പച്ച കുത്തുന്നു.വിഷാദത്തിന്റെകൊടുമുടികയറുമ്പോൾഅയാളെനിക്ക്പാട്ട് പാടിതരുന്നുമടിയിലുറക്കുന്നുഉമ്മവയ്ക്കുന്നു.പ്രണയിക്കുമ്പോൾഅയാളെന്റെ കണ്ണുകളിലേക്ക്നോക്കുന്നുകടലാഴമളക്കുന്നു.അയാളില്ലാതെ പറ്റില്ലെന്ന് പറഞ്ഞുപറഞ്ഞ്ഓരോരാവുംഅയാളിലേക്കുണരുന്നുഅയാളിലസ്തമിക്കുന്നു.

നരകത്തിലെ ലൈബ്രേറിയൻ

രചന : ജിഷ കെ ✍️. മരിച്ചു കഴിഞ്ഞാൽഎനിക്ക് നരകത്തിലെപുസ്തക സൂക്ഷിപ്പുകാരനാകണംഎന്നൊരാൾ ഭൂമിയിലെ ഇങ്ങേതലക്കൽ നിന്നും ഉറപ്പിക്കുന്നു…ഭൂമിയിൽ പുസ്തകങ്ങളൊക്കെയുംവായിച്ചു കഴിഞ്ഞതിനു ശേഷമാവുംഅങ്ങെനെയൊരു തീർപ്പിൽഅയാൾ എത്തിക്കാണുക…മരിച്ചു ചെന്ന് കഴിഞ്ഞാൽമനുഷ്യരെപ്പോലെപുസ്തകങ്ങളുംക്രൂശിക്ക പ്പെടുമോ എങ്കിൽഅവരോടൊപ്പമാണ്എനിക്കുംഅന്തിയുറങ്ങേണ്ടത്… കനത്തചട്ടകൾക്കിടയിലെമൃതമായപകൽ സത്യങ്ങളെഓരോന്നായിചോദ്യം ചെയ്യപ്പെടുന്ന ഇടത്താവണംഎന്റെ ഹൃദയം സൂക്ഷിക്കുപ്പെടേണ്ടത്…ഭൂമിയിൽ എണ്ണമറ്റ ആൾക്കൂട്ടങ്ങളുടെആരവങ്ങൾക്കിടയിൽ…

ഇനിയുണ്ടോ?

രചന : പ്രസീദ ദേവു✍️. മഴ ചോരാത്തൊരുകുടിലിലെനിക്കൊരുകുളിരകമിനിയുണ്ടോ?വറ്റിയ പുഴയുടെനാട്ടിലെനിക്കൊരുപുളകിതമിനിയുണ്ടോ?വെട്ടി മുറിച്ചകാട്ടിലെനിക്കൊരുകിളിയുടെ പാട്ടുണ്ടോ?പെറ്റു തളർന്നവയലിൻ നാട്ടയിൽഇനിയൊരു ഉറവുണ്ടോ?കുടയില്ലാതെമഴയിൽ നടക്കാൻചേമ്പിൻത്താളുണ്ടോ?കുനിഞ്ഞൊരുമാമ്പഴമൊന്നു പെറുക്കാൻമാവിൻ ചോടുണ്ടോ?കുടു കുടെയോടികളിക്കാനിത്തിരിമുറ്റവുമിനിയുണ്ടോ?കണ്ണാരത്തിനൊളിച്ചുപിടിക്കാൻഞാറ്റിൻപുരയുണ്ടോ?എന്തില പച്ചിലചൊല്ലി കളിക്കാൻകുട്ടികളിനിയുണ്ടോ?അക്കരെ നിന്നുംഇക്കരെ വരുമൊരുവിരുന്നുകാരുണ്ടോ?ഉത്സവമെന്നതുകേട്ടാലോടണകുസൃതിക്കാലുണ്ടോ?അയൽവക്കത്തെകറികൾ പകരുംവേലിപ്പൊത്തുണ്ടോ?പടിയെത്തും മുമ്പെഅച്ഛൻ നീട്ടുംപലഹാരപ്പൊതിയുണ്ടോ?അമ്മടെ കൈയ്യാൽവെച്ചുണ്ടാക്കിയരുചികളുമിനിയുണ്ടോ?അമ്മിക്കല്ലിൽഅരഞ്ഞു തളർന്നൊരുചമ്മന്തി പൊടിയുണ്ടോ?ആട്ടുകല്ലിൽആടി രസിച്ചപുളിമാവിൻ രസമുണ്ടോ?ഉരലിലിടിച്ച് വറുത്തുപൊടിച്ചഅവിലിൻ മണമുണ്ടോ?ഉണ്ണാൻ…

വായനാശീലം

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ മറക്കരുത് വായന മരിക്കരുത് വായനഅറിവെന്ന ആയുധം നൽകുന്ന വായനഅജ്ഞതയകറ്റുന്ന വായനയെന്നുംഇരുളിൽ നിന്നും വെളിച്ചത്തിലെത്താനായ്തുടരണം നമ്മൾ ജീവിതയാത്രയിൽവിജ്ഞാനം നൽകുന്ന വീഥിയാം വായനവിജ്ഞാനകുതുകികൾ നമ്മൾ വിദ്യാർത്ഥികൾചെറുപ്പത്തിലേ തന്നെ ശീലമാക്കീടേണംവായനയെന്നത് ശീലമായ് മാറ്റിയാൽനല്ലോരു ജീവിതചിത്രം വരച്ചിടാംചരിത്രമറിയാനും ശാസ്ത്രമറിയാനുംപൊതുവിവരങ്ങളെയൊക്കെ അറിയാനുംലോകത്തെ അറിയാനും…

അടുക്കള വിപ്ലവം

രചന : ജോബിഷ് കുമാർ ✍️ അടുക്കളയിലവളുടെവിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾസവാള മുറിഞ്ഞു കണ്ണുനീർ തുളുമ്പിചട്ടിയിൽ തിളച്ചവെളിച്ചെണ്ണയിലിറങ്ങിയകടുകുകൾ ഉച്ചത്തിൽപൊട്ടിത്തെറിച്ചു ചാവേറുകളായിവിറകു കൊള്ളികൾതീകുന്തങ്ങൾ പോലെആഞ്ഞു കത്തിമുളകു പൊടി അടുപ്പിലെ തീയിൽ വീണുപ്രതിഷേധത്തിന്റെ ചുമയുയർത്തിസ്റ്റീൽ പാത്രങ്ങൾ പരസ്പരം ഏറ്റുമുട്ടിഅകലങ്ങളിലേക്ക് തെറിച്ചു വീണുമൺചട്ടികൾതലയോട് പോലെ തകർന്നു വീണുഉച്ചച്ചോറ് യുദ്ധഭൂമിയിലെചരൽക്കല്ലുകളായിഎല്ലാവരെയും…

യുദ്ധവും* – സമാധാനവും

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഹൃദയത്തിൽനിറയും വെറുപ്പിനാലാദ്യമായ്മനസ്സിൽത്തുടങ്ങുന്നു യുദ്ധം;കരളിൽപ്പെരുക്കുന്ന തീവ്ര വിചാരങ്ങൾസൃഷ്ടിച്ചിടുന്നുലകിൽ യുദ്ധം. ബാലഹൃദയങ്ങൾത്തകർക്കുന്നുപരിയായ്ദുരിതങ്ങൾ നിറയുന്നു ചുറ്റും,തീക്ഷ്ണ യുദ്ധാഗ്നിയാലുരുകുന്നു നിത്യാർദ്ര-സ്വപ്നം കെടുത്തുന്നു വീണ്ടും. സൈനികജീവിതങ്ങൾ,ത്തുടർന്നെത്രപേർകത്തിയമരുന്നെത്ര കഷ്ടം!എത്രയോ ശൈശവങ്ങൾ പ്പൊലിഞ്ഞാകവേ-യാർത്തനാദങ്ങൾതൻ ചിത്രം. മാനവരാശിക്കൊരുപോൽ നിരാശകൾചാർത്തിക്കൊടുക്കുന്നു യുദ്ധംതീർത്തുമനാഥരാക്കു,ന്നഭയമില്ലാത്ത-ലോകമാക്കുന്നെത്ര വ്യർത്ഥം? ഉലകിൽ സമാധാനമസ്തമിപ്പിക്കുവോർനിത്യം മുറിപ്പെടുത്തുമ്പോൾസ്നേഹാശയാദർശമില്ലാത്ത…

അഭേദങ്ങൾ

രചന : ഹരിദാസ് കൊടകര✍️ ഏറെ നിശയുള്ളശവഗന്ധ മെത്തയിൽപൈശാചവാസംസ്ഥാനാന്തരങ്ങൾ തുടരുന്നിതുള്ളിൽഅനാദി സാഗര-ഭുവനാധിപത്യംവട്ടമേശയ്ക്ക് ചുറ്റുംഉരമുള്ള സഞ്ചയംജഡലിപ്ത രേഖകൾആടുന്ന ബഞ്ചിലെസൂക്ഷ്മാന്തരാളംസഞ്ചാരത്തഴമ്പ് മുറിഞ്ഞുപോകുന്നപിന്നേടുകൾ വഴിപുഴകൾ താഴോട്ടിറങ്ങവേഅതീതമാകുന്നുചൂഴ്നിലത്തെഅടക്ക യാത്രകൾ ഭൂമി, പച്ചപ്പ്..പർവ്വതം, പറവകൾഅനഘ മൂലയിൽപ്രേമഭാരങ്ങൾചലനത്തിനെല്ലാംപ്രാണ സമാനതജന്മാന്തരം-ഉന്നമാക്കുന്നഉദ്ഗീഥസാരം.ആത്മശമ്യം സ്വനിപ്പാൽശബ്ദദീപനം കണ്ടഒരു തുള്ളി സസ്യം.. നിബിഡ ഭാവനാ-പുതിയ ധാതു;എല്ലാം തുടച്ച്ശുദ്ധമാക്കുന്നപോൽപശ്യമാകുന്നിടംഅഭേദങ്ങളഗ്നി-ഉദയം…

മരിച്ചുപോയവർ – തിരികെയെത്തുമ്പോൾ*✈️

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ കണ്ണിരിക്കുമ്പോഴറിയില്ല! കാഴ്ചതൻരമ്യസുകൃതങ്ങളാം ഭാഗ്യവസന്തങ്ങൾകണ്ടിരിക്കുമ്പോൾ ശ്രദ്ധിക്കില്ല! മർത്യർനാംരക്തബന്ധങ്ങൾതൻ സ്തുത്യ ദീപങ്ങളും. ഹൃത്തുലയ്ക്കുന്നതാം കാഴ്ചകൾ; നിത്യവും;മർത്യജന്മങ്ങൾപ്പൊലിയുന്ന വാർത്തകൾഅഗ്നിനാളങ്ങൾ പൊള്ളിക്കുന്ന മനസ്സുകൾ;ഉള്ളിലായുയരുന്നതാമൊരു തീക്കടൽ. എത്ര സ്വപ്നങ്ങളിന്നസ്തമിക്കുന്നു, നാംചിത്രങ്ങളാക്കി വർണ്ണിക്കുന്നുവെങ്കിലും;സ്നേഹനേത്രങ്ങളോർത്തുരുകുന്നു മനസ്സുകൾ;ആർദ്രജന്മങ്ങൾ തൻഹൃദയപ്രതീക്ഷകൾ. ചേർത്തണയ്ക്കാനില്ല! കുഞ്ഞു സ്വപ്നങ്ങളിൽഉമ്മവയ്ക്കാനണയില്ലാത്മ സ്നേഹിതർകരുണാർദ്ര…

നവമാധ്യമ ലിംഗനീതി

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ നവമാധ്യമങ്ങളിൽ അവനേറെയെഴുതിഅവൻ്റെയാ സ്വന്തം ജയനെന്ന പേരിൽഎഴുത്തുകൾക്കേറേ നിലവാരമുണ്ടേലുംകിട്ടുന്ന ലൈക്കും കമൻ്റും കുറവാണ്നാട്ടിൽ നടക്കുന്ന സാഹിത്യസംഗമംനൽകുന്നുണ്ടവനെന്നുംമികച്ച പദവികൾമഹാൻമാരായുള്ള സാഹിത്യവര്യർതൻപേരിലായ് നൽകും പുരസ്കാരങ്ങളിൽഏറെയും അവനിന്ന് ലഭിക്കുന്നുമുണ്ട്അന്നൊരു നാളിൽ അവനേറെ ചിന്തിച്ചുസാഹിത്യസംഗമങ്ങളിൽ നിന്നുമതുപോലെവ്യത്യസ്ത സംഘടനകളിൽ നിന്നും ലഭിക്കുന്നസ്നേഹവും സൗഹൃദവും…