അക്ഷരപ്പൂക്കൾ
രചന: അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ അർക്കനേകിയയുത്സാദനത്താലെഅനുക്ഷേപണ മലരുണരുമ്പോൾഅപദാനകർമ്മത്താലാസിതമാകിയഅപചിതവനവാടിയുത്സാഹമോടെ.അനംഗരഥമേവുംവസന്തപാദത്തിൽഅക്ഷരനൂപുരമണിക്കിലുങ്ങുമ്പോൾഅപരാജിതാക്കാന്തിയഴകാകിടുമ്പോൾഅഭയകന്നികൾ നിരനിരയൊക്കുന്നു.അസിതമൊഴിയുന്ന ധൂമളമാകെയുംഅവനിയിലാകെ ചെമ്പട്ടു ചാർത്തുന്നുഅരിയയാതപമുതിരുന്നൊരാവേശംഅഗമത്തിലായി ആപാദമലിയുവാൻ.അധരപുടത്തിലാമധുവാണിയുതിർന്നുഅക്ഷരചോലകളാർത്തൊഴുകുമ്പോൾഅഭിമതമോടെ അലിയുവാനായായിരംഅടവീമലർശ്ശിരസ്സുണരുമ്പോലാശ്ചര്യം.അനുക്ഷണമലിയുന്ന കാറ്റിനോടായിഅനൂകൂലസല്ലാപമാർന്നിതായലർവാടിഅകതാരിലിമ്പമാർന്നാസ്വദിച്ചവരെന്നുംഅത്യോത്സാഹത്താലെ ആസ്വദിക്കാൻ.അസുക്കളിലായിച്ചേർന്നാകർണ്ണത്തിൽഅതീവരഹസ്യങ്ങളാർത്തങ്ങോതിയുംഅലയുമ്പോലനുഭവമാകുന്ന കാഴ്ചകൾഅഴകായകഥാമൃതമായാനന്ദമോതിയും.അവധാരണമാർന്നിണങ്ങിയസൗഹൃദംഅചഞ്ചലമൊന്നിപ്പിച്ചോരവധാനത്താൽഅൻപിന്നായോടുന്നഴകാർന്നജാലങ്ങൾഅവ്യയമാർന്നോരാശ്ചര്യഗർഭഗൃഹത്തിൽ .അഭയസ്ഥാനത്തിനായി തേടി നടക്കുന്നഅമ്മവ്രന്ദത്തിന്നരുമയായ മക്കളാൽഅഖിലവുമാവാസയോഗ്യമാമിടമാകെഅരുളുവാനുത്തമഗേഹമായീമണ്ഡലം.അക്ഷരപ്പൂക്കൾ സുസ്മേരഭരിതരായിഅനുബന്ധമാക്കിയപുണ്യസങ്കേതത്തിൽഅംഗാരിതമെല്ലാമെന്നും വായ്ക്കുവാൻഅവലോകനത്താലാരു അടിമയാകുന്നു.അഞ്ജലിയേകുന്നോരരുണകുമാരനോഅനുഗ്രഹിച്ചാദരാൽ അന്തേവാസിയേഅഭിമാനപ്പുരസ്സരമാകാന്തിയിലലിയേഅവതാളമെല്ലാമേയൊഴിഞ്ഞകലുന്നു.അഭിജനസൗഭാഗ്യദായകയിടമായിടംഅഭിവൃന്ദമൊന്നിച്ചഭിവൃത്തിക്കായിതാഅക്ഷീണമിളയിലദ്ധ്വാനിക്കുമ്പോഴോഅതിവർത്തനസംഗീതരാഗമുണരുന്നു.അന്യരാസ്ഥാനത്തായൊന്നു നിന്നാൽഅക്ഷരവാടിയിലാസ്വാദനത്താലുയ്യോഅപഹരിച്ചൊന്നോടാനാഗ്രഹമുണ്ടാമേഅവ്യയമാർന്നന്ത്യത്തിലലിയുവാനായും.അനന്യജനിദാനകല്പിതകലാമണ്ഡപേഅനുഗ്രഹമാർന്ന ഭദ്രനികുഞ്ചത്തിൽഅഭിമാനപുരസ്സരം നമസ്കരിക്കാനായിഅധീശരായൊന്നന്ത്യം വിലയിക്കാനായും.അപസർപ്പകരാരുമിവിടെയണഞ്ഞാലുംഅപവാദത്താലെയാദ്യമികഴ്ത്തുവാൻഅനന്തരമെല്ലാ൦ കണ്ണോടിച്ചിട്ടാശ്ചര്യംഅനുഭാവമോടിവിടെകഴിയാനാശിക്കും.അക്ഷരവാടിയിലായുദ്യാനപാലകൻഅംബരോദയത്തിൽ…
