മൈതാനക്കേളീയുല്ലാസം
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ മെത്തപോലുള്ള പുൽമൈതാനത്തിൽമനസ്സുഖമോടൊന്നു കേളിയാടിടാൻമോഹിക്കാമൂർഖയൗവ്വനതീഷ്ണതമനസ്വസ്ഥതയില്ലാതിന്നുയുഴറുന്നു. മന:പ്പാഠമായപുസ്തകാക്ഷരങ്ങളാൽമനോവ്യഥയേറി വിശ്രമമില്ലാതാകെമാനസീകുല്ലാസമേകുന്നതിനായുള്ളമൈതാനക്കേളികളസ്തമിക്കുന്നു. മസ്തിഷ്കാഘാതമേറ്റു തളരുന്നമാന്ദ്യതയധികമായഅർഭകരെല്ലാംമൗനമോടെ മുറിയിലിരുപ്പായയ്യയ്യോമനശ്ശാന്തിയില്ലാതസ്ഥിരച്ചിത്തരായി. മുന്നിലാണെന്നുമീ പാഠശാലയിൽമനഃപാഠമാകിയച്ചിന്താഭാരമല്ലാതെമതമായില്ലൊന്നുമധികമായുള്ളിൽമാറ്റുരയ്ക്കുന്നസർഗ്ഗാത്മകതയില്ല. മുഖകാന്തിയേറിന്നോരുസുസ്‌മിതംമേല്ഭാഗത്തില്ലല്ലോയമലതയാർന്ന്മൂടാപ്പോടുളേളാരുപെരുമാറ്റത്താൽമുറ്റിയദ്വേഷത്തിലുള്ളം പിടയ്ക്കുന്നു. മാറ്റമില്ലാതുള്ളശാഠ്യങ്ങളാൽശീലംമാർഗ്ഗണമില്ലാതവധാനതയില്ലാതെമൃതുലതയൊഴിഞ്ഞോരുഗ്രതയാൽമനുഷത്വമില്ലാത്തമൃഗമാനസങ്ങൾ. മദ്യപാനസഭയിലാകൃഷ്‌ടരായിന്ന്മധുപാനമത്തരായല്ലോയിളമകൾമദം പൊട്ടിയ ഗർജ്ജന ധ്വനിയാൽമാറ്റൊലിയാകുന്ന അപകടങ്ങൾ . മോദമോടാമൈതാനത്തായിന്നില്ലമിന്നുന്നതാരാകാന്തികളായവർമേളിച്ചുച്ചാടിയുമോടിയുമാമോദംമടിയില്ലാതട്ടഹസിച്ചിരുന്നെങ്കിൽ. മനോരഞ്ജനോയുല്ലാസത്താലെമനസ്സാലാകർഷിച്ചകളികളെല്ലാംമധുവ്രതമായ സ്വപ്നാടനത്താൽമന:പൂർവ്വമൊന്നാവർത്തിക്കാം. മൈതാനമുള്ളോരുയിടങ്ങളെല്ലാംമോഹസൗധങ്ങൾ…
