മനസ്സിന്നകം
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍️ മാനസച്ചിന്തക്കൊരുമറയില്ലാതെമതമതുപോലൊരുനേർരേഖചമച്ച്മനുഷ്യത്വമുള്ള മർത്യരായുലകിൽമമതയാലതുത്തമോത്തമമാകും. മൃഗയാവിനോദമേറുമുള്ളത്തിൽമദമാത്സര്യമദനകാമനയുദിക്കിൽമോഹമാർന്ന മാനസദിക്കിലായിമാലേറുന്നതുസ്വാർത്ഥതയാലല്ലോ. മനീഷയിലഭിഷംഗമേറുകിലയ്യോമോദമിമ്പമാർന്നതുകരണത്തിൽമോടിയിലാകൃഷ്ടരായോരെല്ലാംമേൽഗതിയില്ലാതതോഗതിയിൽ. മന്നിലാരുണ്ടെല്ലാം തികഞ്ഞതായിമാർഗ്ഗത്തിലായത്യാഗ്രഹമേറിയേറിമൃദുലതയില്ലാതെ ഉഗ്രതയായാൽമാറ്റാനായവരെല്ലാo മഹിതരായിടും. മിശിഹാതന്നിലുമമേദ്യമേദ്യങ്ങൾമാനസ്സത്തിലീരണ്ടുഭാവങ്ങളായിമോശമായാലന്തകാന്തകനാകുംമഹിയിലനുകൂലമായാലാശിസ്സായി. മതിലില്ലാമനസ്സിലോടുമാത്മീയതമുറപ്പോലതു നിക്ഷേപമായീടുകിൽമാതൃകയായതു നിർവൃതിയാകെമാനസനേത്രങ്ങൾ ഔചിത്യമാകും. മൂടുപടമിട്ട മാനസങ്ങളിയായിമ്പംമാറ്റുന്നതോ ആസുരിക പാനീയംമുടിച്ചിടുമതൊഴിച്ചു കുടിച്ചീടിൽമാനസമുന്മാദാസക്തയിലാണ്ടിടും. മോഹിച്ചിറകാർന്ന പക്ഷികളെല്ലാംമേഘത്തോളമുയാരാനിശ്ചയാലെമദിച്ചവ പറന്നുയർന്നു തളർന്നീടിൽമോഹമറ്റതു അറുതിയാകാനായി.…
