അമ്പലത്തൊഴിലാളികൾ
രചന : അഡ്വ : അനൂപ് കുറ്റൂർ. ✍️ അമ്പലമെന്നതുബ്രഹ്മാലയമല്ലോഅകമേയുള്ളത് സർവ്വവ്യാപിയുംഅകത്തായുള്ള ചൈതന്യത്തേഅകക്കണ്ണാലേവരുമറിയേണം. അക്ഷരമെന്നതുമനശ്വരമല്ലോഅഖണ്ഡജനതിയിലുരുവായിഅഗ്രജനായോരഗ്നിയാളവേഅഗുവൊഴിഞ്ഞംശുമതിയായി. അടയാളമായതുമാദിമലിംഗംഅചലമായതുസ്ഥൂലതയാലെഅഭ്രപഥത്തിലമലമലിഞ്ഞതുഅമിഷമില്ലാതെയെങ്ങുമെങ്ങും. അരുണകിരണമായതു മിന്നിഅമംഗളമെല്ലാമൊഴിച്ചൊഴിച്ച്അഭിവൃന്ദങ്ങൾക്കാരാധിക്കാൻഅഭാവമെന്നതുമറിവീലല്ലോ? അമ്മയെന്നതുമച്ഛനെന്നെതുംഅഗതികളിട്ടൊരു നാമധേയംഅൻപാലെല്ലാമന്വയമാക്കിഅപേക്ഷയാലെയഭീഷ്ടസിദ്ധി. അടമഴ പോലെ ആരാധനയാൽഅവനമൂർത്തി പ്രതിഷ്ഠയിലായിഅർഥം പൂജയുമുപാസനയുമായിഅമ്പലമങ്ങനെ ആകാരമാക്കി. അനുഗ്രഹമാകിയ ഇടത്തിലായിആഢംബരമെന്തിനലങ്കാരമാക്കിആകാശഗംഗപ്പോൽ മിന്നി തിളങ്ങിആൾക്കൂട്ടങ്ങളെ ആകർഷിക്കാൻ. അമ്പലമങ്ങനെ മുക്കിനു മുക്കിനുആതങ്കമകറ്റാനാശ്രയനിധിയായിഅർഥമധികം…
