Category: കവിതകൾ

അവൾ ചെന്നെത്തുന്നഇടങ്ങൾ

രചന : ബീഗം✍ അവൾ ചെന്നെത്തുന്നഇടങ്ങൾമഴ കാത്ത വേഴാമ്പലുകൾകൂട്ടം കൂടിയിട്ടുണ്ടാവുംഅകത്തളത്തിൽ നിന്നുംഅത്താഴ പട്ടിണിക്കാരുടെപതിഞ്ഞ ശബ്ദത്തിൻ്റെമൂളൽ കാതിൽമുഴങ്ങുന്നുണ്ടാവുംനിസ്സഹായതയുടെ നീരിറ്റുവീണ കണ്ണുകൾഅവൾക്കു ചുറ്റുംവലയം ചെയ്തിട്ടുണ്ടാവുംകീറി പറിഞ്ഞകുപ്പായത്തിൻ്റെദൈന്യതകൾകണ്ണിലൊരു പുഴഒഴുക്കുന്നുണ്ടാവുംരാവിൻ്റെ പാതി മയക്കത്തിൽ അട്ടഹാസങ്ങളുടെഇടിമിന്നലേറ്റതിനാൽഉറക്കം തൂങ്ങുന്ന പകലുകൾകഥ പറയാൻകാത്തിരിക്കുന്നുണ്ടാവുംകടം പറഞ്ഞ പ്രഭാതങ്ങളിൽവീട്ടാക്കടങ്ങളുടെ ദൈന്യതശിരസ്സ് കുനിച്ച്നില്ക്കുന്നുണ്ടാവുംലഹരിത്തീ പടർന്നു പിടിച്ചുപൊള്ളലേറ്റ…

അവസാനത്തെ കാമുകിയും ഉപേക്ഷിച്ച ശേഷം

രചന : കുട്ടുറവൻ ഇലപ്പച്ച ✍ അവസാനത്തെ കാമുകിയുംഉപേക്ഷിച്ച ശേഷംആകാശം കാണാതായിരിക്കുന്നു.കിളികളെകേൾക്കാതായിരിക്കുന്നു.വാസന സോപ്പിൻ്റെ മണമോചേനപ്പൂവുപ്പേരിയുടെ രുചിയോഅറിയാതായിരിക്കുന്നു.അവസാനത്തെ കാമുകിയും ഉപേക്ഷിച്ച ശേഷംപെട്ടെന്ന് വയസ്സായിമുടിയിഴകൾ അതിവേഗം കൊഴിഞ്ഞുഅവശേഷിക്കുന്നവ നരച്ചുപല്ലുകൾ ഇളകിതൊലി ചുളിഞ്ഞുഒളിച്ചിരുന്ന രോഗങ്ങൾഓരോന്നോരോന്നായി പുറത്തുവന്നുഉറങ്ങിക്കിടക്കുമ്പോൾമരണം ജനലരികിൽ വന്ന്പുറത്തു നിന്ന്പാളി നോക്കിപ്പോയിഒരു സ്വപ്നവും ഇപ്പോൾ കാണുന്നില്ലശുദ്ധമായ…

കണ്ണുകൾ, അധരങ്ങൾ..

രചന : സെഹ്റാൻ✍ ചായം തേയ്ക്കാത്ത അധരങ്ങൾരാത്രിയിൽ പ്രണയം തേടിയിറങ്ങും.ഒപ്പം, പിൻതുടരുന്നവൻ്റെമിടിപ്പുകൾ പേറി ഞാനും.തെരുവിലെ വിളറിയ കെട്ടിടങ്ങൾഅധരങ്ങളെ കാണില്ല.അവയാകട്ടെതുടുത്ത മുലകളെക്കുറിച്ചും,ഒതുക്കമില്ലാത്തഅരക്കെട്ടുകളെക്കുറിച്ചുംഅശ്ളീലം പറഞ്ഞു ചിരിക്കും.അപ്പോഴും ഇരുളിൽ കാക്കകൾകൊത്തിപ്പെറുക്കുന്നുണ്ടാവും.അവയും അധരങ്ങളെകണ്ടെന്നുവരില്ല.അവയാകട്ടെവിശപ്പിനെപ്പറ്റിപ്പറഞ്ഞ്തർക്കിക്കും.തെരുവിൽ പന്തലിച്ചുനിൽക്കുന്നമരം അതിന്റെ കൊമ്പുകളാൽഅപ്പോഴായിരിക്കുമെന്നെചേർത്തുപിടിക്കുക.മരത്തിലേക്ക്അലിഞ്ഞുചേരാനെന്നപോൽഞാൻ ഏറെയേറെചേർന്നുനിൽക്കും.മിടിപ്പുകൾ നേർത്തുവരുമ്പോൾകെട്ടിടങ്ങൾക്കിടയിൽപ്പെട്ട്ചതഞ്ഞരഞ്ഞുപോയഅധരങ്ങളെ കാക്കകൾകൊത്തിത്തിന്നുന്നത് കാതുകളിലൂടെഞാൻ കാണും.കണ്ണുകളാവട്ടെ അപ്പോഴുംഅധരങ്ങൾ അദൃശ്യമായിപ്പോയഇടങ്ങളിൽഅലഞ്ഞുതിരിയുന്നുണ്ടാവും!⚫

പ്രളയമഴക്കെടുതി

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ പ്രതിഷ്ഠിച്ചുപോകയോചിലചിരകാലപ്രതിഷ്ഠകൾ നമ്മളിൽ.മർമ്മരം കേട്ടുഴലുന്നുവോമർത്യനി മൃത്യുവിൻപ്രളയമഴയാൽ . മണ്ണുംമരവും കടപുഴകിച്ചവൻമാടിവിളിക്കുന്നുജീവനെ.മാനംകറുപ്പിച്ചൊരാക്കരിമുകിൽപ്രളയത്തേരിലായ് യെത്തി. താപംശമിച്ചു കുളിരിന്നുവഴിമാറിതകർക്കുന്നു തരുവും ധരണിയും.താളംനിലയ്ക്കുന്നു നെഞ്ചിൻക്കൂടതിൻതാരാട്ടുപാടിയനാവുകളുംനിശ്ചലമാകുന്നു. കാത്തിരിപ്പിൻ കാഠിന്യമേറുന്നുകദനമുരുകിക്കടലായ്യൊഴുകുന്നു.കാണുവതില്ലേയിനിയുംകാണാമറയത്തു മറഞ്ഞുവോ നീ. കണ്ടുകണ്ടങ്ങിരിക്കെ കവരുന്നുകഥയറിയാതെ കനവുകൾ.നേടിയതൊക്കെയും നിമിഷാർദ്ധങ്ങളിൽനീറ്റിലേറ്റിയങ്ങുകൊണ്ടുപോകയല്ലോ. ജീവൻത്തുടിപ്പുകൾ ബാക്കിയായതോ,ജീവച്ഛവമായ് കാലം കഴിച്ചിടാനോ.കോലമകന്നൊരു പേക്കോലമായ്കുഴികാത്തു…

സ്വർഗ്ഗവും നരകവും

രചന : മംഗളാനന്ദൻ✍ സ്വപ്നചാരിയാം മർത്ത്യ-ഭാവന മരുവുന്നു,സ്വർഗ്ഗീയസുഖമെന്നു-മരുളും കൊട്ടാരത്തിൽ.മരണം കൊതിക്കുന്നവ്യാകുലചിത്തങ്ങളുംശരണമായിക്കാണ്മൂപരലോകത്തിൻ സ്വർഗ്ഗം.പരലോകത്തെക്കുറി-ച്ചറിയില്ലെനി,ക്കെന്നാൽ,നരലോകത്തിൽ സ്വർഗ്ഗ-നരകങ്ങളെ കണ്ടേൻ.ഭവസാഗരത്തിന്റെക്ഷോഭത്തിൽ മുങ്ങിത്താഴുംയുവതയ്ക്കീനാടൊരുനരകം മാത്രം പാരിൽ.സമ്പത്തു വാരിക്കൂട്ടിക്കൈവശമൊതുക്കുന്നസമ്പന്നർ സ്വർഗ്ഗം തേടി-പ്പറന്നു നടക്കുന്നു.ഇഹലോകത്തിലിവർസൗഖ്യങ്ങൾ നുകരുമ്പോൾസഹജീവികളന്നംകിട്ടാതെ മരിക്കുന്നു!വറുതി മാറ്റാനെങ്ങു-മലയും പതിതർതൻചിറകു കരിയുന്നസ്വപ്നങ്ങൾ പൊലിയുന്നു.ചേരികളുണ്ടാകുന്നുനരകം പെരുകുന്നുപേരറിയാത്തോർ ചാവേ-റുകളായ് മറയുന്നു.അക്ഷരം നിഷേധിക്ക-പ്പെട്ട പൈതങ്ങൾ പിന്നെഭക്ഷണം…

നിഴൽരൂപങ്ങൾ

രചന : ബിനു. ആർ.✍ ചായംതേച്ചവികൃതരൂപങ്ങൾകാലമാംതിരശീലക്കപ്പുറംആർക്കോവേണ്ടിചലനങ്ങൾ തീർക്കവേരാവും പകലും നിഴൽച്ചിത്രങ്ങളാകുന്നുജീവിതപിന്നാമ്പുറങ്ങളിൽ!നിഴലുകൾ പകലിൻതീഷ്ണവെയിലിൽകുറിയനെടിയനീളങ്ങൾ കളംവരച്ചുകിളിത്തട്ടുകളിക്കവേ, കണ്ടുനില്പവർരാവുംപകലും തിരിച്ചറിയാത്തവർകണ്ണുപൊട്ടർ ബധിരർ!ആർക്കുമറിയാനിഴൽരൂപങ്ങൾആരാനുംകാൺകേ മരീചികപോൽതുള്ളിത്തുള്ളി പടവുകൾക്കുമുകളിലേക്ക്മടങ്ങിമടങ്ങിയുയരവേ, ചിന്തകളെല്ലാംപൊട്ടിപ്പൊട്ടിച്ചിതറിത്തെറിച്ചു മറയുന്നു!കാലങ്ങളിൽ ചില നടനമറിയാകോലങ്ങൾകേട്ടുകേൾവിയില്ലാത്തവണ്ണം നടിക്കവേ,കായലിൻകുഞ്ഞോളങ്ങൾക്കിടയിൽകംബളംപോൽ ഇളകുംപായലിൻവൈചിത്ര്യങ്ങൾകണ്ടിളീംഭ്യരാകുന്നുഉപജാപകങ്ങൾ തോറ്റംപാട്ടുകാർ!രാജപരിവേഷം കണ്ടുഞെട്ടറ്റുവീഴുന്നുസ്വന്തബന്ധങ്ങളിൽ നേരറിയാസത്യങ്ങൾപകലന്തികളിലെ ഇടർച്ചതുടർച്ചകളിൽനിഴലനക്കങ്ങൾ കണ്ടുവിഭ്രമിക്കുന്നുഇന്നലെകളിൽ സംപ്രീതരായവർ കുടമണികൾ!

നിങ്ങൾ എൻ്റെ നഗരം – എല്ലാ സീസണിലും.

രചന : ജോർജ് കക്കാട്ട് ✍ ശരത്കാലത്തിൻ്റെ അവസാനത്തിലുംശൈത്യകാലത്തും നിങ്ങൾ ഏറ്റവും സുന്ദരിയാണ്ദൂരെ നദികളിൽ മൂടൽമഞ്ഞ് നെയ്യുമ്പോൾശാന്തമായ പാതകളിൽ ക്ഷണികത നിശബ്ദമായി കടന്നുപോകുന്നുതെരുവുകൾ ശൂന്യമാണ് – കുട്ടികൾ പോലും അവിടെ കളിക്കുന്നില്ലസമയം എന്നത് കനാലിൽ മുങ്ങുന്ന വാക്കാണ്മഞ്ഞുകാലത്തിൻ്റെ ചാരനിറം വർത്തമാനകാലത്തെ മങ്ങിക്കുന്നുമഴയുടെ…

ഷാഫിക്കവിതകൾ

രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ തുടികൊട്ടിത്തുടിച്ചെത്തു-ന്നിടവത്തിൻ മഴപ്പെയ്ത്തിൽകടുത്തനോവുകൾ പൂക്കു-ന്നിടത്തു ഞാനും പിടയ്ക്കുന്ന പുഴുവാർത്തുകടിക്കുന്ന മനസ്സിന്റെപിടപ്പാണോയിടയ്ക്കിടെ-യിടിവെട്ടുമ്പോൾ ഇടം ചേർന്നിട്ടുടൽ പാടുംപടപ്പാട്ടിൻ ശ്രുതിക്കാലംകടന്നുമുന്നിലേക്കായാൻതിടുക്കപ്പെട്ടും തിടപ്പള്ളിക്കിരുന്നു ഞാൻകടുപ്പത്തിൽ തിളയ്ക്കുന്നകടുംചായത്തുടിപ്പുള്ളിൽകടത്തിടുമ്പോൾ നിനക്കൊപ്പം നിനവിന്റെനനവൊട്ടിപ്പടർന്നെന്റെകിനാക്കാലം വസന്തമായ്മനസ്സിലെത്തി ഇരമ്പുന്ന ജലത്തുള്ളിശരം ചാർത്തിച്ചൊരിയുമ്പോൾകരം ചേർത്തു പിടിച്ചു നാ-മിരു ദേഹങ്ങൾ…

ഭേഷജം

രചന : ഹരിദാസ് കൊടകര✍ പുല കഴിഞ്ഞ്കുളിച്ചതേയുള്ളു;വീണ്ടും ദുർകമ്പനങ്ങൾ.നിറങ്ങൾ..നിറവുകൾ..എല്ലാം പുറത്ത്.ജനം പന്തലഴിക്കുന്നു.ആത്മശമലം-പതിവ് തുണിയലക്കുന്നു.ഈറനൊറ്റയിൽപകലുദിക്കുന്നു.പ്രാഗ് മനം..കരിനീലിമ..അലിഞ്ഞിണങ്ങുന്ന-തമോബാധകൾ.കയ്യകലത്തിൽ-കയ്ക്കുന്ന പടവലം.ചിന്താജഡങ്ങൾ.വെൺമണൽ തീരത്തെ-അമ്മ സ്വരങ്ങൾ.കൃപയറ്റ സൂര്യനെ നോക്കി-മാമ്പൂ മരിപ്പുകൾ.ചെറുതീയിൽ വേവുന്ന-വ്രതസ്ഥന്റെ ദീനം.വിറ്റുപോയിട്ടും-കെട്ടുപോകാത്ത-വ്യാധി വറ്റിന്റെ ശിഷ്ടം.അദൃഷ്ട വാങ്മയം..വിശ്വ ഭേഷജം വായന.കുന്നിറങ്ങുന്നഅഗ്നി അതിഥികൾനെടുതാം മരങ്ങൾതുറന്നിടുവാനൊരു-വെളിവാതിലിന്നൊപ്പം-പാളി ജനലും തുറന്നാൽ;സ്ഥലം ധാരാളമായി.നിഴലുപറ്റാതെഅകത്തേക്കിരിയ്ക്കാംമഴ തന്നൊരീർപ്പംമടുപ്പിൽ…

കർഷകൻ

രചന : തോമസ് കാവാലം ✍ അച്ഛന്റെ സ്നേഹം പറയും കഥകളിൽതുച്ഛമല്ലാത്തൊരു ഗന്ധമുണ്ട്വൃശ്ചികക്കാറ്റതെടുത്തുകൊണ്ടോടുന്നുവിയർപ്പിനൊപ്പം വിദൂരമെങ്ങോ. കാലത്തെഴുന്നേറ്റു കൈക്കോട്ടെടുത്തിട്ടുമേലോട്ടുപോകുന്നെന്നച്ഛനിന്നുംകണ്ണും തിരുമ്മിയാ കന്നിനെ പൂട്ടീട്ടുവിണ്ണിനെനോക്കി വിതുമ്പുന്നച്ഛൻ: “മണ്ണുകിളച്ചാലും,വിത്തുവിതച്ചാലുംമാനം കനിഞ്ഞാൽ മനം നിറയുംമാലോകർക്കെല്ലാർക്കും തിന്നുവാനന്നന്നുമണ്ണിൽ പണിയാൻ മനസ്സു വേണം.” സ്വത്തായികണ്ടവൻ പത്തരമാ റ്റുള്ളപാടവരമ്പത്തു കാവലാകുംകത്തും വയറുമായത്താണിയില്ലാതെചേർത്തുവയ്ക്കുന്നതു…