Category: കവിതകൾ

ചുംബനങ്ങളുടെ രഹസ്യം

രചന : സന്തോഷ് മലയാറ്റിൽ- ✍️ മഴ ഭൂമിയെചുംബിക്കുമ്പോൾപൂക്കുന്ന പൂക്കളുടെരഹസ്യമറിയാനാണ്ഞാനൊരുമണൽത്തരിയായത്.ഒറ്റചുംബനത്താൽമണ്ണിനെ കുളിരണിയിച്ചമഴയുടെ മാന്ത്രികതയിൽഞാനാ പൂവിന്റെ പേര്നിന്റെ നെറ്റിയിൽഒരു സിന്ദൂരവർണ്ണത്തിൽപകർത്തിയെഴുതട്ടെ..?നിൻ്റെവിടർന്ന മിഴികളിലെആഴത്തിൽ പിടയുന്നകൗതുകത്തിന്സാക്ഷിയായിമിന്നിമായുന്ന മഴവില്ല്ഇപ്പോൾആകാശം കുടഞ്ഞിട്ടഒരപ്പൂപ്പൻ താടിഎന്നിലേക്ക്കാർമേഘത്തിന്റെകുളിരിനെ പ്രണയമെന്ന്വിവർത്തനം ചെയ്യുന്നു.

അരുമയായ്..അലിവിനായ്..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 🌈ബാല്യസ്മിതാന്ദ രൂപമായാ,മാതൃ-വാത്സല്യഹൃദയം നുകർന്നുവളർന്ന,നാംതാരിളംപൈതലായോമൽ പ്രഭാതമാ-യാരമ്യ മുകുളത്തെയറിയുന്നു പിന്നെയും.ശൈശവോർജ്ജംനൽകി കനിവിൻ കരങ്ങളാൽബാലാർക്കബിംബ സമാനമുണർത്തിയോർപങ്കിട്ടുനൽകിയന്നാർദ്രമാം ഹൃത്തടംതിങ്കൾസ്മിതാനന്ദമാം സുകൃത ജീവിതം.കാരുണ്യ ഹൃദയസ്മിതത്തിൻ പുലരിയായ്ഗ്രാമാർദ്ര കവിത തുളുമ്പുന്ന തായ്മനം;ചേതോഹരാനന്ദമായി നുകർന്നവർതാനേ മറന്നുപോയില്ലെ, തൻ ശൈശവം ?കണ്ണാലറിഞ്ഞില്ലയെങ്കിലും കരളിനാൽഅറിയേണ്ടതാണു,നാ,മാരമ്യ സുസ്മിതം;കാലമേ,യാവരം…

ആനന്ദത്തേരേറി

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ ആനന്ദച്ചിത്തമോടാളുകളെന്നുമേആദിമഹേശൻ്റെയാമാലയത്തിൽആതങ്കമെല്ലാമൊഴിക്കുവാനായിട്ടുആസന്നമായോരാആശ്രയത്തിൽ. ആലിപ്പഴം പോലൊഴുകുന്നറിവുകൾആത്മാർത്ഥതയോടെയന്നുമീയിന്നുംആഢ്യതയേറുന്ന ഉഷസ്സിലലിഞ്ഞന്തംആളിമാരോടൊത്തങ്ങു നൃത്തമാടാം. ആഴിയിളകുമ്പോളോളങ്ങളായെല്ലാംആശുസായാശയഭാവനാച്ചിത്തങ്ങൾആനന്ദമകരന്ദമൂറിപ്പരക്കുമ്പോളഹഹആകർഷമായോരാലോലഭാവങ്ങൾ. ആകാശഗംഗയാം അഭ്രപഥത്തീന്ന്ആപാദചൂഢമായിഐശ്യര്യദേവതആനന്ദരൂപമോടുൽകൃഷ്‌ടതയാലെആത്മവീര്യത്തിനന്തരഛോദനയായി. ആരുണ്ടാരുണ്ടിവിടാവാഹിക്കാനായിആവശ്യമായുള്ളതു കരത്തിലാക്കാൻആസ്ഥയിലാമുഖ്യോയുല്ലാസകാരകൻആമോദത്തിരയങ്ങകമേയേറ്റീടാനായി. ആഴിക്കടഞ്ഞോരുയാദിയുഗത്തിലായിആനന്ദപ്പാൽക്കടൽ ഉലഞ്ഞീടുമ്പോൾആനന്ദവല്ലികൾ ആവാഹിച്ചെടുത്തതുആ ; മാറിന്നംശമാം പയോധരമാക്കുന്നു. ആദിത്യദേവൻ്റെ ആഢംബരാഭയിൽആനന്ദഭാവങ്ങളവധാനമാകുമ്പോൾആരോഹണത്തിലുദാത്തസ്വരങ്ങളുംആയമവരോഹണത്തിലനുദാത്തവും. ആമന്ദമെത്തുന്നസുഖശ്ചീതളമാരുതൻആരവമായോരു ആനന്ദഭൈരവിയിൽആയാസമില്ലാതുള്ളനാദസ്വരനിസ്വനംആശ്വാസമേകുന്നോരാന്ദോളനാഹ്ലാദം. ആരാമവാടത്തിലായിയാർജ്ജനമായിട്ടുആഭാമലരുകൾക്കെന്നുമാദാനമാകവേആനയനമായളിച്ചഞ്ചലച്ചിത്തത്താൽആഗ്രഹമോടെയങ്ങനുലയനത്താലെ. ആര്യപുത്രൻ്റേതായ ലീലാവിലാസങ്ങൾആനന്ദരാഗമാണെന്നുമാമുഖതാളമായിആകൃതിയാലുളളയാകർഷണങ്ങളിൽആമോദമാണെന്നുമാധാരദീപ്തിയായി.…

ഒഴുക്ക് നിലച്ചു പോയ പ്രണയനദി

രചന : ദിലീഷാ നിഷിത് ✍️ ഒഴുക്ക് നിലച്ചു പോയ പ്രണയനദിയുടെജീവനാഡികൾ തളർന്നു പോകുന്നത് കണ്ടിട്ടുണ്ടോ..ചേർത്തു പിടിച്ച കൈകളിൽ പടർന്നു കയറിയഉന്മാദം വെറുമൊരു മരവിപ്പായി മാറുന്നത് അറിഞ്ഞിട്ടുണ്ടോ…തിളക്കമുള്ള കണ്ണുകളിലെ നോട്ടങ്ങളിൽകണ്ണുനീര് പടരാതിരിക്കാൻസ്നേഹചുംബനത്തിന്റെ മധുരം മറന്നവളാണത്രെ…കരയാതിരിക്കാനെന്നും..കാമം മറക്കുന്നവന്റെ നെഞ്ചിൽ മുഖം ചേർത്തുശ്വാസം മറന്നവൾക്ക്…

നരജന്മം

രചന : മംഗളാനന്ദൻ ✍️ അറിയില്ലെനിക്കിന്നുമിവിടെ ഞാനാരെന്നുവെറുതെ സ്വയം തിരയുന്നു.നരനായി മണ്ണിൽ പിറന്നതിൻ ശരിയായപൊരുളെനിക്കിന്നുമജ്ഞാതം.ജനിമൃതിയ്ക്കുള്ളിലെ സ്ഥലകാല സീമയിൽഇനിയും കെടാത്തൊരു നാളം,തലയിലഹംഭാവമെന്ന ഭാരം പേറിഅലയുന്ന ബുദ്ധിവിഹീനൻ,അനുദിനം മൃതിഭയം വച്ചുപുലർത്തുന്നമനുജകുലത്തിൽ പിറന്നോൻ,അറിയില്ലെനിയ്ക്കിന്നുമിവിടെ ഞാനാരെന്ന്വെറുതെ തിരഞ്ഞു നടപ്പൂ.പല വ്യവസ്ഥിതികളുഴുതുമറിച്ചിട്ടുഫലമൊന്നും കൊയ്യാത്ത മണ്ണിൽതലമുറകളായ് നിത്യയാതന പേറുന്നകുലമിന്നും ജീവിച്ചിടുന്നു.അഭിജാതരല്ലാത്തയവരിലൊരുത്തനാ-ണഭയം…

വൃദ്ധയോടുമിങ്ങനെ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ വിജനമായോരിടത്തലസമായിവിരാജിക്കുന്ന യൗവ്വനസഞ്ചാരിവ്യാകുലച്ചിത്തമല്ലാതുറച്ചെങ്ങുംവിളയാടുന്നുയ്യോസവാരിഗിരിഗിരി ! വാശിയോടിത്ഥമോതുന്നമ്മയോട്വേളി വേണ്ടിനി ഈ ജന്മത്തിലെന്ന്വാഹനമേറിയുല്ലസിച്ചോരോട്ടത്തിൽവീണിടം വിശാലമെന്ന വയ്പ്പുമായി. വിനയമേറുന്നയഭിനയക്കേളിയിൽവിദ്യാലയത്തിലായഭ്യസിക്കുമ്പോൾവിദ്വാനെന്നപരവിശേഷണത്താലെവർദ്ധിച്ചോരുഴപ്പുമായുള്ള കഥാഗതി. വള്ളിക്കുടിൽ തൊട്ട് കൊട്ടാരം വരേവിധേയമായോരു കലാപാഠവത്താൽവിളിക്കാതെവിടെയും കേറിച്ചെല്ലാൻവാലായുണ്ടനേകസൗഹൃദവലയങ്ങൾ. വാനോളമുയർന്ന അഭീഷ്ടുതത്താൽവേരോടുന്നുള്ളിൽ അഹന്താജ്ഞതവാതുറന്നാലാരേയും പുച്‌ഛിച്ചീടുംവാനരനേപ്പോൽ ഇളിച്ചു കാട്ടുന്നു. വിരുന്നുകാരനല്ല…

അച്ഛൻ

രചന : ബിജു കുമാർ ✍ അച്ഛനുണ്ടായിരുന്ന കാലംഅന്നുച്ചവെയിലിനുംകുളിരായിരുന്നുഅച്ഛനില്ലാതെ വന്നകാലംഇന്നു പുലർവേള പോലുംവെന്തെരിയുന്നുഅച്ഛനോടൊപ്പം നടന്ന കാലംഎന്റെ പാതകൾപൂമെത്തയായിരുന്നുഅച്ഛനില്ലാതെ നടന്ന നേരംഎന്റെ പാതകൾ നിറയുന്നുവിഷമുള്ളുകൾഅച്ഛനോടൊപ്പം കഴിഞ്ഞ കാലംഎന്റെ സ്വപ്നങ്ങൾവർണ്ണോത്സവങ്ങളായിരുന്നു,,അച്ഛനൊരോർമ്മയായ് മറഞ്ഞ കാലംഎന്റെ സ്വപ്നങ്ങളുംഓർമ്മകൾക്കൊപ്പമായ്,,,,അച്ഛന്റെ മിഴികൾ നിറഞ്ഞ നേരംകണ്ണിൽ കരടെന്ന്ചൊല്ലി ചിരിച്ചിരുന്നു,,,ഇന്നെന്റെ മിഴികൾ നിറഞ്ഞിടുമ്പോൾകണ്ണിലെ…

കടവ്

രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍ അർക്കനകലെ ചുവന്നു നീങ്ങുന്നു,ഇരിപ്പുഞാനീ കടവിലായ്പരന്നപാറ തൻ ചൂടേറ്റ്.പുഴമെലിഞ്ഞു കണ്ണീര് വറ്റി! അസ്ഥിപഞ്ജരം പോലായ്.അവിടവിടായി തളംകെട്ടിയനീരിലായ് കൊറ്റികൾകൊത്തിതിരയുന്നു ചെറു ജീവികളെ! കടവിലേക്കിറങ്ങുന്ന തെളിഞ്ഞൊരാനടവഴി കാട്ടുചെടി പുല്ലാൽ മറഞ്ഞിരിക്കുന്നുഅമ്മവസ്ത്രമലക്കി തെളിച്ചൊരാ കൊച്ചുപാറപായൽ പടർന്നു നിറംമങ്ങി കാണാം! കൂട്ടുകാരോടൊത്ത് ചാടി…

വസന്തശേഷിപ്പുകൾ

രചന : ജയന്തി വി ✍️ ഇന്നലെയെന്നോ കൊഴിഞ്ഞൊരാ കനവിന്റെ-കണ്ണീരുറഞ്ഞൊരീ മൺവീഥികളിൽ…അറിയാതെ പോയൊരു ഗന്ധമായ് നിൽപ്പുണ്ടീ-അരികിലായ് ഇന്നും വസന്തകാലം…(ഇന്നലെയെന്നോ…) കൈയെത്തിപ്പിടിക്കുവാൻ വെമ്പുന്ന ദൂരത്തെ-കാലം കപടമായ് വിഭജിക്കവേ…ഉള്ളിലുണരുന്ന മോഹങ്ങൾക്കെല്ലാം-വിളിപ്പാടകലെയൊരു സാക്ഷിയുണ്ടാവാം…(ഇന്നലെയെന്നോ…) മൗനത്തിൻ കടലിൽ തുഴയാതെ നിൽക്കുന്ന-വാക്കിൻ തരികൾ തപസ്സു ചെയ്യെ…ഹൃദയത്തിൻ തുടിപ്പിലൊരു താളമായ്…

നിങ്ങളെൻ്റെമരണം വായിക്കുമ്പോൾ

രചന : പ്രസീദ ദേവു ✍️ നിങ്ങളെൻ്റെമരണം വായിക്കുമ്പോൾകവിതയെഴുതിമതിയാവാത്തവളുടെവിരലുകൾ വിറച്ചുകിടക്കുന്നുണ്ടതിൽ,പ്രണയിച്ചുതോറ്റു പോയവളുടെഹൃദയം മുറിഞ്ഞുവീണീട്ടുണ്ടതിൽ,നിസ്സഹയായപെണ്ണിന്റെ കരച്ചിൽതോർന്നുപെയ്തിട്ടുണ്ടതിൽ ,ഒരു കവിയെസ്നേഹിച്ച കുറ്റം കൊണ്ട്നിങ്ങളെന്നെ ഓർത്തു പോയാൽഎൻ്റെ വരികൾനിങ്ങളോട് അടക്കം പറയും ,ആദരാഞ്ജലികളുടെഅന്തിമോപചാരങ്ങളുടെനിലക്കാത്ത പ്രവാഹംകൊണ്ട് നാളെഞാനിവിടെ നിങ്ങളുടേതെന്നഓർമ്മയിൽ നിറയും.പെയ്തു പോവാത്തഒരാൺമഴമൗനത്തിൻ്റെ കടിഞ്ഞാൽപൊട്ടിച്ച്പെണ്ണേയെന്ന് ആർത്തിരമ്പും,കുട്ടി ഉറങ്ങിക്കോളു എന്ന്എന്നത്തെയും…