Category: കവിതകൾ

കാലാപാനിയിലേക്ക്

രചന : ശാന്തി സുന്ദർ ✍️ കാത്തിരിപ്പിന് കണ്ണീർ മുഖമാണെന്ന്നിന്നോട്,എന്നെ വലംവച്ചു തോറ്റുപോയൊരു കാറ്റ്കിതച്ചോടിയ്യെത്തി കുശുമ്പ് പറഞ്ഞാൽനീ വിശ്വസിക്കരുത്.നിന്നെ കാത്തിരിക്കുന്ന നേരങ്ങളിലൊന്നുംഎന്നുള്ളിലൊരുവിരഹിണി പിറന്നിട്ടേയില്ല..നിന്നെ ഞാൻകണ്ണ് തുറന്ന് ഓർത്തിരിക്കുമ്പോൾഇരുമിഴികളുംഞാനും നീയുമാകും.കാഴ്ചകൾ ഭാഷയാകും.നിന്നെയോർത്തണിഞ്ഞ നക്ഷത്രമൂക്കുത്തിനമ്മുടെ കുടിയാകും.ഞാൻ തൊട്ട കറുത്ത വട്ടപ്പൊട്ട്രാത്രിയായി മാറുംനീയാരാത്രിയിലേക്ക് നിലാവായി വന്നിറങ്ങുംവിയർത്തു…

മൗനനൊമ്പരം😢😢😢

രചന : ഗിരിജാവാര്യർ ✍️ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോകുന്ന പെണ്ണിന്റെ മൗനത്തിന്റെ വ്യാഖ്യാനം നിങ്ങളറിയാറുണ്ടോ?ചിലപ്പോഴൊക്കെ അതറിഞ്ഞുവരുമ്പോഴേക്ക് അവൾ ജീവിതത്തിൽനിന്നുമകന്നുപോകും, തിരിച്ചുപിടിക്കാനാകാത്തവിധം!!👇 ഇടറുന്നമൗനത്തിന്നിഴതേടി പോകുന്നോ –രിടനെഞ്ചിൻതാളത്തിൽ ചേർന്നുനിൽക്കേ,അലരിട്ടുനിൽക്കുമൊരായിരമാശതൻപുലരിപ്പൂവെട്ടം മനസ്സിനുള്ളിൽഒരുവേള നിന്നുടെയാത്മഹർഷത്തിന്റെകരിമിഴിക്കോണിലെയഞ്ജനത്തിൽപിടയുന്ന വാക്കിലെ മൗനത്തിനാഴങ്ങൾതിരനീക്കിക്കാണാനുറിയാത്തതോ?കരയുന്നകണ്ണിൽ നീയടവെച്ച ദുഃഖങ്ങൾഇളമഞ്ഞിൻകുളിരായി ത്തീർന്നുവെന്നോ?അവ നിന്റെ സ്വപ്നത്തിൽ ചിത തീർത്തൊരഗ്നിയിൽഅറിയാതെ…

മരീചിക

രചന : മംഗളാനന്ദൻ ✍️ ചക്രവാളത്തിനുമപ്പുറമുള്ളൊരുസ്വർഗ്ഗവാതിൽ തേടിപ്പോയൊരെൻകൂട്ടുകാർ,ഇത്തീരഭൂമിയിലേക്കു തിരികെ വ-ന്നെത്തിയിട്ടില്ലതു സത്യമോ മിഥ്യയോ?സ്വപ്നങ്ങളെത്രയോ പൂത്തുനിൽക്കുന്നൊരുകല്പകവാടിയാണെന്നു ചൊല്ലി പലർ.വിണ്ണിലെ നക്ഷത്രകന്യകൾ ഭൂമിയിൽവന്നിറങ്ങുമിടമെന്നരുളും ചിലർ.ചേലയഴിച്ചു കുളക്കടവിൽ വെച്ചുസായന്തനങ്ങൾ നീരാടുന്നതായ് ചിലർ.തങ്കക്കിനാക്കൾ വിരുന്നുവരുമത്രേകുങ്കുമം വാരിവിതറിയ വീഥിയിൽ.വേനലിൻ ചൂടിലഭയാർത്ഥി കാണുന്നകാനൽജലം മോഹഭംഗമായീടവേ,മുന്നിലെ സന്ധ്യകൾ ചക്രവാളത്തിന്റെപിന്നിലേക്കെന്നും വിളിക്കുന്നു മർത്ത്യനെ.രാവും…

ചുംബനങ്ങളുടെ രഹസ്യം

രചന : സന്തോഷ് മലയാറ്റിൽ- ✍️ മഴ ഭൂമിയെചുംബിക്കുമ്പോൾപൂക്കുന്ന പൂക്കളുടെരഹസ്യമറിയാനാണ്ഞാനൊരുമണൽത്തരിയായത്.ഒറ്റചുംബനത്താൽമണ്ണിനെ കുളിരണിയിച്ചമഴയുടെ മാന്ത്രികതയിൽഞാനാ പൂവിന്റെ പേര്നിന്റെ നെറ്റിയിൽഒരു സിന്ദൂരവർണ്ണത്തിൽപകർത്തിയെഴുതട്ടെ..?നിൻ്റെവിടർന്ന മിഴികളിലെആഴത്തിൽ പിടയുന്നകൗതുകത്തിന്സാക്ഷിയായിമിന്നിമായുന്ന മഴവില്ല്ഇപ്പോൾആകാശം കുടഞ്ഞിട്ടഒരപ്പൂപ്പൻ താടിഎന്നിലേക്ക്കാർമേഘത്തിന്റെകുളിരിനെ പ്രണയമെന്ന്വിവർത്തനം ചെയ്യുന്നു.

അരുമയായ്..അലിവിനായ്..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 🌈ബാല്യസ്മിതാന്ദ രൂപമായാ,മാതൃ-വാത്സല്യഹൃദയം നുകർന്നുവളർന്ന,നാംതാരിളംപൈതലായോമൽ പ്രഭാതമാ-യാരമ്യ മുകുളത്തെയറിയുന്നു പിന്നെയും.ശൈശവോർജ്ജംനൽകി കനിവിൻ കരങ്ങളാൽബാലാർക്കബിംബ സമാനമുണർത്തിയോർപങ്കിട്ടുനൽകിയന്നാർദ്രമാം ഹൃത്തടംതിങ്കൾസ്മിതാനന്ദമാം സുകൃത ജീവിതം.കാരുണ്യ ഹൃദയസ്മിതത്തിൻ പുലരിയായ്ഗ്രാമാർദ്ര കവിത തുളുമ്പുന്ന തായ്മനം;ചേതോഹരാനന്ദമായി നുകർന്നവർതാനേ മറന്നുപോയില്ലെ, തൻ ശൈശവം ?കണ്ണാലറിഞ്ഞില്ലയെങ്കിലും കരളിനാൽഅറിയേണ്ടതാണു,നാ,മാരമ്യ സുസ്മിതം;കാലമേ,യാവരം…

ആനന്ദത്തേരേറി

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ ആനന്ദച്ചിത്തമോടാളുകളെന്നുമേആദിമഹേശൻ്റെയാമാലയത്തിൽആതങ്കമെല്ലാമൊഴിക്കുവാനായിട്ടുആസന്നമായോരാആശ്രയത്തിൽ. ആലിപ്പഴം പോലൊഴുകുന്നറിവുകൾആത്മാർത്ഥതയോടെയന്നുമീയിന്നുംആഢ്യതയേറുന്ന ഉഷസ്സിലലിഞ്ഞന്തംആളിമാരോടൊത്തങ്ങു നൃത്തമാടാം. ആഴിയിളകുമ്പോളോളങ്ങളായെല്ലാംആശുസായാശയഭാവനാച്ചിത്തങ്ങൾആനന്ദമകരന്ദമൂറിപ്പരക്കുമ്പോളഹഹആകർഷമായോരാലോലഭാവങ്ങൾ. ആകാശഗംഗയാം അഭ്രപഥത്തീന്ന്ആപാദചൂഢമായിഐശ്യര്യദേവതആനന്ദരൂപമോടുൽകൃഷ്‌ടതയാലെആത്മവീര്യത്തിനന്തരഛോദനയായി. ആരുണ്ടാരുണ്ടിവിടാവാഹിക്കാനായിആവശ്യമായുള്ളതു കരത്തിലാക്കാൻആസ്ഥയിലാമുഖ്യോയുല്ലാസകാരകൻആമോദത്തിരയങ്ങകമേയേറ്റീടാനായി. ആഴിക്കടഞ്ഞോരുയാദിയുഗത്തിലായിആനന്ദപ്പാൽക്കടൽ ഉലഞ്ഞീടുമ്പോൾആനന്ദവല്ലികൾ ആവാഹിച്ചെടുത്തതുആ ; മാറിന്നംശമാം പയോധരമാക്കുന്നു. ആദിത്യദേവൻ്റെ ആഢംബരാഭയിൽആനന്ദഭാവങ്ങളവധാനമാകുമ്പോൾആരോഹണത്തിലുദാത്തസ്വരങ്ങളുംആയമവരോഹണത്തിലനുദാത്തവും. ആമന്ദമെത്തുന്നസുഖശ്ചീതളമാരുതൻആരവമായോരു ആനന്ദഭൈരവിയിൽആയാസമില്ലാതുള്ളനാദസ്വരനിസ്വനംആശ്വാസമേകുന്നോരാന്ദോളനാഹ്ലാദം. ആരാമവാടത്തിലായിയാർജ്ജനമായിട്ടുആഭാമലരുകൾക്കെന്നുമാദാനമാകവേആനയനമായളിച്ചഞ്ചലച്ചിത്തത്താൽആഗ്രഹമോടെയങ്ങനുലയനത്താലെ. ആര്യപുത്രൻ്റേതായ ലീലാവിലാസങ്ങൾആനന്ദരാഗമാണെന്നുമാമുഖതാളമായിആകൃതിയാലുളളയാകർഷണങ്ങളിൽആമോദമാണെന്നുമാധാരദീപ്തിയായി.…

ഒഴുക്ക് നിലച്ചു പോയ പ്രണയനദി

രചന : ദിലീഷാ നിഷിത് ✍️ ഒഴുക്ക് നിലച്ചു പോയ പ്രണയനദിയുടെജീവനാഡികൾ തളർന്നു പോകുന്നത് കണ്ടിട്ടുണ്ടോ..ചേർത്തു പിടിച്ച കൈകളിൽ പടർന്നു കയറിയഉന്മാദം വെറുമൊരു മരവിപ്പായി മാറുന്നത് അറിഞ്ഞിട്ടുണ്ടോ…തിളക്കമുള്ള കണ്ണുകളിലെ നോട്ടങ്ങളിൽകണ്ണുനീര് പടരാതിരിക്കാൻസ്നേഹചുംബനത്തിന്റെ മധുരം മറന്നവളാണത്രെ…കരയാതിരിക്കാനെന്നും..കാമം മറക്കുന്നവന്റെ നെഞ്ചിൽ മുഖം ചേർത്തുശ്വാസം മറന്നവൾക്ക്…

നരജന്മം

രചന : മംഗളാനന്ദൻ ✍️ അറിയില്ലെനിക്കിന്നുമിവിടെ ഞാനാരെന്നുവെറുതെ സ്വയം തിരയുന്നു.നരനായി മണ്ണിൽ പിറന്നതിൻ ശരിയായപൊരുളെനിക്കിന്നുമജ്ഞാതം.ജനിമൃതിയ്ക്കുള്ളിലെ സ്ഥലകാല സീമയിൽഇനിയും കെടാത്തൊരു നാളം,തലയിലഹംഭാവമെന്ന ഭാരം പേറിഅലയുന്ന ബുദ്ധിവിഹീനൻ,അനുദിനം മൃതിഭയം വച്ചുപുലർത്തുന്നമനുജകുലത്തിൽ പിറന്നോൻ,അറിയില്ലെനിയ്ക്കിന്നുമിവിടെ ഞാനാരെന്ന്വെറുതെ തിരഞ്ഞു നടപ്പൂ.പല വ്യവസ്ഥിതികളുഴുതുമറിച്ചിട്ടുഫലമൊന്നും കൊയ്യാത്ത മണ്ണിൽതലമുറകളായ് നിത്യയാതന പേറുന്നകുലമിന്നും ജീവിച്ചിടുന്നു.അഭിജാതരല്ലാത്തയവരിലൊരുത്തനാ-ണഭയം…

വൃദ്ധയോടുമിങ്ങനെ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ വിജനമായോരിടത്തലസമായിവിരാജിക്കുന്ന യൗവ്വനസഞ്ചാരിവ്യാകുലച്ചിത്തമല്ലാതുറച്ചെങ്ങുംവിളയാടുന്നുയ്യോസവാരിഗിരിഗിരി ! വാശിയോടിത്ഥമോതുന്നമ്മയോട്വേളി വേണ്ടിനി ഈ ജന്മത്തിലെന്ന്വാഹനമേറിയുല്ലസിച്ചോരോട്ടത്തിൽവീണിടം വിശാലമെന്ന വയ്പ്പുമായി. വിനയമേറുന്നയഭിനയക്കേളിയിൽവിദ്യാലയത്തിലായഭ്യസിക്കുമ്പോൾവിദ്വാനെന്നപരവിശേഷണത്താലെവർദ്ധിച്ചോരുഴപ്പുമായുള്ള കഥാഗതി. വള്ളിക്കുടിൽ തൊട്ട് കൊട്ടാരം വരേവിധേയമായോരു കലാപാഠവത്താൽവിളിക്കാതെവിടെയും കേറിച്ചെല്ലാൻവാലായുണ്ടനേകസൗഹൃദവലയങ്ങൾ. വാനോളമുയർന്ന അഭീഷ്ടുതത്താൽവേരോടുന്നുള്ളിൽ അഹന്താജ്ഞതവാതുറന്നാലാരേയും പുച്‌ഛിച്ചീടുംവാനരനേപ്പോൽ ഇളിച്ചു കാട്ടുന്നു. വിരുന്നുകാരനല്ല…

അച്ഛൻ

രചന : ബിജു കുമാർ ✍ അച്ഛനുണ്ടായിരുന്ന കാലംഅന്നുച്ചവെയിലിനുംകുളിരായിരുന്നുഅച്ഛനില്ലാതെ വന്നകാലംഇന്നു പുലർവേള പോലുംവെന്തെരിയുന്നുഅച്ഛനോടൊപ്പം നടന്ന കാലംഎന്റെ പാതകൾപൂമെത്തയായിരുന്നുഅച്ഛനില്ലാതെ നടന്ന നേരംഎന്റെ പാതകൾ നിറയുന്നുവിഷമുള്ളുകൾഅച്ഛനോടൊപ്പം കഴിഞ്ഞ കാലംഎന്റെ സ്വപ്നങ്ങൾവർണ്ണോത്സവങ്ങളായിരുന്നു,,അച്ഛനൊരോർമ്മയായ് മറഞ്ഞ കാലംഎന്റെ സ്വപ്നങ്ങളുംഓർമ്മകൾക്കൊപ്പമായ്,,,,അച്ഛന്റെ മിഴികൾ നിറഞ്ഞ നേരംകണ്ണിൽ കരടെന്ന്ചൊല്ലി ചിരിച്ചിരുന്നു,,,ഇന്നെന്റെ മിഴികൾ നിറഞ്ഞിടുമ്പോൾകണ്ണിലെ…