പാണക്കുടിരാധ
രചന : അഡ്വ : അനൂപ് കുമാർ കുറ്റൂർ ✍️ പാണക്കുടിയിൽ പിറന്നൊരുരാധപാണക്കാട്ടിന്നുള്ളിലിരിക്കുമ്പോൾപുഞ്ചിരിച്ചാക്കുയിൽനാദംകേൾക്കേപുലരിയിലായതുശുഭകരമൊഴുകേ . പുതുമയിലവളോടക്കുഴലെടുത്ത്പരിമളരാഗം ഊതീടുമ്പോഴാഹാപുണരുവാനായിട്ടാകാറ്റണഞ്ഞുപരികരനേപ്പോൽ തഴുകീടാനായി. പരിഭ്രമത്താൽ പുളകം കൊണ്ടവൾപാണക്കാട്ടിലേ പുതുമലരായി മാറേപൂമ്പൊടിയേൽക്കാൻമധുപനെത്തിപർണ്ണശാലയിൽ കിളിരവമൊഴുകി. പ്രത്യുഷമുണർന്നാഛവിപ്പരക്കെപ്രഭുവായവനോയാരാധനയോടെപ്രഭയേറിയ മുഖമൊന്നു മിനുക്കിപ്രേരണയോടെ ഇളയിലിറങ്ങുന്നു. പാണക്കുടിയുടെ ജാലകത്തിൽപ്രഭാതഭേരിമുഴുങ്ങുമ്പോഴങ്ങനെപരിചയമോടായനംഗനണഞ്ഞിതാപാണക്കുടി രാധയേമുട്ടിവിളിക്കാൻ. പൂത്തുതളിർത്തൊരുമാതംഗിനിയോപൊലിഞ്ഞിടുമെന്നോർത്തെതിരാൽപുറം വാതിലും തുറക്കാതൊളിച്ചൊരുപകലന്തിയോളമങ്ങനെയിരിക്കുന്നു.…
