Category: വൈറൽ

കൊട്ടകൊട്ടിക്കുന്നിന്റെ ചരിത്രം.

രചന : മേരിക്കുഞ്ഞ് ✍️. പുലർ നിലാവസ്തമിക്കുംമുമ്പുതന്നെ ഭൂതത്താൻമാർനരസിംഹമൂർത്തിയുടെഅമ്പലത്തിൻ പണി തീർത്ത്കൊട്ട കൊട്ടി കൂക്കിയാർത്ത്മറഞ്ഞതിൽ പിന്നെയാണ്വെളുപ്പിന് കൊട്ടകൊട്ടി കുന്നുയർന്ന്പൊങ്ങീതെന്ന്കീർത്തി കേട്ട പുരാവൃത്തം.കന്നുകൾക്കു മേയുവാനായ്ഒരു കടി പുല്ലു പോലുംമുള പൊട്ടാപ്പൊട്ടക്കുന്ന് .സപ്ലി കിട്ടിപ്പാളീസായമൊയ്തൂട്ടി തെരുവോരത്ത്നാരിയേൽകാ മീഠാ പാനിവിറ്റു വിറ്റു പണം കൊയ്ത്നാട്ടിലെത്തി കൊട്ട…

ആടുകളെന്ന് തെറ്റിദ്ധരിക്കപ്പെട്ടചെന്നായ്ക്കൾ…

രചന : ഽ സെഹ്റാൻ✍️. ആടുകളെന്ന് നിങ്ങൾ തെറ്റിദ്ധരിക്കും.പക്ഷേ ചെന്നായ്ക്കളായിരിക്കും!കണ്ഠഞെരമ്പുകൾ കടിച്ചുപൊട്ടിച്ച്ചോരവലിച്ചീമ്പി നിങ്ങളെ നോക്കിഅവ പല്ലിളിക്കുമ്പൊഴായിരിക്കുംഅതറിയുക.ചെമ്പൻരോമങ്ങളും, കറുത്തുകൂർത്തനഖങ്ങളും, വളഞ്ഞുകുത്തിയ വാലുംനിങ്ങൾക്കത് വെളിവാക്കും.മരണത്തിനും, ജീവിതത്തിനുമിടയിലുള്ളവിഭ്രാന്തിയിൽ നിങ്ങളൊരുസ്വപ്നദർശനത്തിലേക്ക് വഴുതാനുമിടയുണ്ട്.സ്വപ്നത്തിൽ, തിളങ്ങുന്ന കണ്ണുകളുള്ളഒരുവൾ നിങ്ങളെ നയിക്കും.നിശബ്ദം നിങ്ങളവളെ പിൻതുടരും.ഇരുണ്ട ഉദ്യാനവും, അതിലെ ഒരേയൊരുവിടർന്ന പൂവുമവൾ കാണിക്കും.നാസാദ്വാരങ്ങളാലീ…

ആതുരാലയങ്ങൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. ജീവനൂതിസൃഷ്ടിച്ചൊരുശക്തിയുണ്ടീയുലകിൽവർണ്ണപ്രപഞ്ചത്തിന്നാധാരമൂർത്തീഅണുവായ് പിറവികൊണ്ടമ്മതന്നുദരത്തിൽപിന്നെപിറന്നുവീഴുന്നു നഗ്നനായ് മണ്ണിൽ. കാലംകടന്നുകടന്നങ്ങു പോകവേഋതുക്കളും മാറിമറിയുന്നൊട്ടുമേജീവജാലങ്ങൾക്കു ജീർണ്ണതയേറുന്നുജീവൻ തുലാസിലാടിദുഃഖമേറുന്നു. പാച്ചിലിൻ പരാക്രമം പിന്നെതുടരുംഅറ്റുപോകുമാജീവനെ എത്തിപ്പിടിച്ചിടാൻആതുരാലയത്തിന്നകത്തളംതേടുംജീവനേകുംപ്രത്യക്ഷശക്തിയാം ഭിഷഗ്വരനുമുമ്പിൽ. ജീവന്നുവിലയിന്നെണ്ണിപ്പറയുന്നുഉള്ളവനെണ്ണിക്കൊടുക്കുന്നുകെട്ടുകൾപ്രത്യക്ഷദൈവവും പ്രഹസനമായിമാറുംആതുരസേവനമിന്നുവെറും വ്യാപാരമായ് മാറി! മരണപ്പെട്ടുപോകുമോരോജീവനുംമർത്ത്യനെന്ന വിലനൽകുവതുണ്ടോപിഴവുകൾ ചോദ്യം ചെയ്തീടുകിൽപിന്നെഇരുമ്പഴിക്കുള്ളിലഴിയെണ്ണിനിന്നിടും! കാത്തിടേണ്ടവർ തകർക്കുന്നുസിസ്റ്റംനാഥനില്ലാകളരിപോലെയല്ലോയെങ്ങുംനാടുമുടിയുന്നുമുടിക്കുന്നു മത്സരിച്ചെന്നപോൽനന്മയെപ്പൂട്ടിതിന്മയെവളർത്തിവലുതാക്കിടുന്നു! ആരെവിശ്വസിച്ചീടണമെന്നതറിയില്ലവാക്കുകൾ…

‘മനുഷ്യസ്‌നേഹത്തിന്റെ ആള്‍രൂപം’; കല്‍ദായ സുറിയാനി സഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു.

രചന : ജോര്‍ജ് കക്കാട്ട്✍️. പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം മാര്‍ത്തമറിയം വലിയ പള്ളിയില്‍ നടക്കും. നര്‍മ്മബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആള്‍രൂപമായിരുന്ന അപ്രേം തൃശൂരിന്റെ…

“നീർ മഴ

രചന : രാജു വിജയൻ ✍️ നിനച്ചിരിക്കാതെഒരു മഴ വരും നേരംനിനവു പൂത്തെന്റെകരൾ തളിർക്കുന്നു..നനുത്ത തെന്നലായ്മഴ പുണരവേതപിച്ച നെഞ്ചകംകനവു നെയ്യുന്നു..!ഉടഞ്ഞ ബാല്യത്തിൻനനഞ്ഞ നാളുകൾഉറിയിലെന്ന പോൽഎന്നുള്ളിലാടുന്നു…തിരികെയെത്താത്തകുറുമ്പുറുമ്പുകൾവരി വരിയായിഅരികു പറ്റുന്നു..വിശപ്പു മുറ്റിയദരിദ്ര ബാലനെൻവീട്ടു മുറ്റത്തെമാഞ്ചോടു പൂകുന്നു..ഉണങ്ങുവാൻ മടി-ച്ചുമറത്തിണ്ണഒരു ചെറു വെയിൽകാത്തിരിക്കുന്നു..പുകഞ്ഞു നേർത്തൊരെൻപുകക്കുഴലിലൂ-ടുരിയരി കഞ്ഞിവേവു കാക്കുന്നു..മഴ…

വർഷങ്ങൾക്കുമുമ്പ്

രചന : രജനിദിനേശ്ഇയ്യങ്കോട് ✍ വർഷങ്ങൾക്കുമുമ്പ്കടന്നുപോയഒരു മഹാപ്രളയകാലത്തെവേദനിപ്പിക്കുന്നഓർമ്മക്കൂറിപ്പുകളാണ് ചുവടെഈ തോരാമഴയിൽഇനിയൊരു മഴക്കെടുതിയുംവരാതിരി ക്കട്ടെ എന്ന പ്രാർത്ഥനയോടെ ❣️🥰കുങ്കുമം ചാലിച്ച സന്ധ്യകളിൽചിങ്ങനിലാവൂ പരക്കും മുമ്പേ,അമ്പിളിത്തെല്ലു ചിരിച്ചുകൊണ്ടോടിയീ –മഞ്ഞണി മാനത്തുദിക്കും മുമ്പേ…എന്തിനു മാരിവിൽ മാലകളെ നിങ്ങൾ,നൊമ്പരം തന്നു കടന്നുപോയി….മലകൾതൻ മാറ്, പിളർന്ന് നിൻ നീർത്തുള്ളി…

മറിയം തെരേസയ്ക്കും, എനിക്കുമിടയിൽ…

രചന : ഽ സെഹ്റാൻ✍️ എനിക്കും, മറിയം തെരേസയ്ക്കുമിടയിൽമണൽത്തരികൾ കൊണ്ടുണ്ടാക്കിയചില്ലുകളുള്ള തുറക്കാത്ത ഒരു ജാലകമുണ്ട്!ഞങ്ങൾക്ക് രണ്ടടുക്കള.രണ്ട് കിടപ്പുമുറികൾ.രുചികളുടെ മാദകഗന്ധങ്ങളാൽമോഹിപ്പിക്കും അവളുടെ അടുക്കള.അമ്ലഗന്ധം തങ്ങിനിൽക്കുന്നഒരിടമാണ് എൻ്റെ അടുക്കള.കിടപ്പുമുറിയിലാകട്ടെ നിറയെപ്രാണികൾ, ചിതൽപ്പുറ്റുകൾ…അവളുടെ കിടപ്പുമുറി എങ്ങനെയിരിക്കും?“മറിയം തെരേസാ, നീ എന്തെടുക്കുന്നു? “ഒരിക്കൽ ജാലകത്തിനപ്പുറത്തേക്ക്ഞാനവളോട് ചോദിച്ചു.“വഴിയിലെനിക്കൊരു അപകടം…

വയനാട്💔💙

രചന : പ്രിയ വിനോദ് ✍️ ഒടുവിലാ പക്ഷിയും പറന്ന് പോകുന്നു….🥹ചിറകിൻ്റെ വേദന മഴയായി തോരാതെ…നെഞ്ചേറ്റ കാറ്റും കുളിർമയുംഹൃദയത്തിൽ പടർന്നയീ മണ്ണിൻ ഗന്ധവും…മഞ്ഞിൻ പുതപ്പിട്ട പുലരിയുംവർണ്ണാഭമാം സായന്തനങ്ങളും…നിത്യഹരിതമാം വഴിയോരങ്ങളിൽമൊട്ടിട്ട് വിടർന്ന നിറക്കൂട്ടുകൾ…ആർദ്ര സുഗന്ധം ചൊരിഞ്ഞ സന്ധ്യകൾ,ഇരവിൻ്റെ മാറിലെ പൈതൽ മയക്കങ്ങളിൽകല്യാണ സൗഗന്ധിക…

അപ്പൂപ്പന്റെ അന്ത്യം

രചന : തോമസ് കാവാലം✍️ കൂനിക്കൂടിയങ്ങു മൂലയ്ക്കിരിക്കുന്ന-കൂനിയപ്പൂപ്പനതാരാകുമോ?വേലയ്ക്കു നിൽക്കുന്ന വേലായുധനന്നുവേലിയ്ക്കൽ നിന്നല്ലോ ചോദിക്കുന്നു. എല്ലുന്തിനിൽക്കുന്നു ചുക്കിചുളിഞ്ഞോരാ-പല്ലില്ലാമോന്തയും കാട്ടിടുന്നുതെല്ലില്ല ഗൗരവം,ഗൗനിക്കാനാളില്ലപുല്ലുപോലല്ലയോ കണ്ടിടുന്നു. ചാകുന്നതിൻ മുൻപേ ചത്തുപോയാമനംമൂകനായ് മണ്ണോടു ചേർന്നിരുപ്പുനിർവ്വികാരനായി നീരുപോലല്ലയോനാളേയ്ക്കൊഴുകുന്നാനന്മനദി. പ്രായമായീടുകിൽ പ്രശ്നമായ് കാണുന്നുപ്രാണിപോൽ ശല്യമായ് തീരുന്നവൻആർക്കുമില്ലൽപ്പവും ദയാദാക്ഷിണ്യങ്ങൾകർക്കശ്ശമാകുന്നുകാര്യഗതി. പെട്ടെന്നൊരുദിനം മൺമറഞ്ഞീടുമ്പോൾഒട്ടെല്ലാദിക്കിലും ഫ്ലക്സ്…

ഭ്രാന്തന്റെ തെരുവ്

രചന : കഥ പറയുന്ന ഭ്രാന്തൻ✍ തെരുവിലെ ഭ്രാന്തന്റെ വിളിനിങ്ങളുടെ ജീവിതം എന്തിനാണ്, മനുഷ്യാ? എന്തിനാണ് നിന്റെ ഓരോ ശ്വാസവും? രാവിലെ എഴുന്നേറ്റ്, വിയർപ്പൊഴുക്കി, പണം കണ്ടെത്തി, ഒടുവിൽ മണ്ണടിയുന്നതിനു വേണ്ടിയോ?എന്താണ് നിന്റെ ലക്ഷ്യം? ഒരു വലിയ വീടോ? കാറോ? അതോ,…