Category: വൈറൽ

“നീർ മഴ

രചന : രാജു വിജയൻ ✍️ നിനച്ചിരിക്കാതെഒരു മഴ വരും നേരംനിനവു പൂത്തെന്റെകരൾ തളിർക്കുന്നു..നനുത്ത തെന്നലായ്മഴ പുണരവേതപിച്ച നെഞ്ചകംകനവു നെയ്യുന്നു..!ഉടഞ്ഞ ബാല്യത്തിൻനനഞ്ഞ നാളുകൾഉറിയിലെന്ന പോൽഎന്നുള്ളിലാടുന്നു…തിരികെയെത്താത്തകുറുമ്പുറുമ്പുകൾവരി വരിയായിഅരികു പറ്റുന്നു..വിശപ്പു മുറ്റിയദരിദ്ര ബാലനെൻവീട്ടു മുറ്റത്തെമാഞ്ചോടു പൂകുന്നു..ഉണങ്ങുവാൻ മടി-ച്ചുമറത്തിണ്ണഒരു ചെറു വെയിൽകാത്തിരിക്കുന്നു..പുകഞ്ഞു നേർത്തൊരെൻപുകക്കുഴലിലൂ-ടുരിയരി കഞ്ഞിവേവു കാക്കുന്നു..മഴ…

വർഷങ്ങൾക്കുമുമ്പ്

രചന : രജനിദിനേശ്ഇയ്യങ്കോട് ✍ വർഷങ്ങൾക്കുമുമ്പ്കടന്നുപോയഒരു മഹാപ്രളയകാലത്തെവേദനിപ്പിക്കുന്നഓർമ്മക്കൂറിപ്പുകളാണ് ചുവടെഈ തോരാമഴയിൽഇനിയൊരു മഴക്കെടുതിയുംവരാതിരി ക്കട്ടെ എന്ന പ്രാർത്ഥനയോടെ ❣️🥰കുങ്കുമം ചാലിച്ച സന്ധ്യകളിൽചിങ്ങനിലാവൂ പരക്കും മുമ്പേ,അമ്പിളിത്തെല്ലു ചിരിച്ചുകൊണ്ടോടിയീ –മഞ്ഞണി മാനത്തുദിക്കും മുമ്പേ…എന്തിനു മാരിവിൽ മാലകളെ നിങ്ങൾ,നൊമ്പരം തന്നു കടന്നുപോയി….മലകൾതൻ മാറ്, പിളർന്ന് നിൻ നീർത്തുള്ളി…

മറിയം തെരേസയ്ക്കും, എനിക്കുമിടയിൽ…

രചന : ഽ സെഹ്റാൻ✍️ എനിക്കും, മറിയം തെരേസയ്ക്കുമിടയിൽമണൽത്തരികൾ കൊണ്ടുണ്ടാക്കിയചില്ലുകളുള്ള തുറക്കാത്ത ഒരു ജാലകമുണ്ട്!ഞങ്ങൾക്ക് രണ്ടടുക്കള.രണ്ട് കിടപ്പുമുറികൾ.രുചികളുടെ മാദകഗന്ധങ്ങളാൽമോഹിപ്പിക്കും അവളുടെ അടുക്കള.അമ്ലഗന്ധം തങ്ങിനിൽക്കുന്നഒരിടമാണ് എൻ്റെ അടുക്കള.കിടപ്പുമുറിയിലാകട്ടെ നിറയെപ്രാണികൾ, ചിതൽപ്പുറ്റുകൾ…അവളുടെ കിടപ്പുമുറി എങ്ങനെയിരിക്കും?“മറിയം തെരേസാ, നീ എന്തെടുക്കുന്നു? “ഒരിക്കൽ ജാലകത്തിനപ്പുറത്തേക്ക്ഞാനവളോട് ചോദിച്ചു.“വഴിയിലെനിക്കൊരു അപകടം…

വയനാട്💔💙

രചന : പ്രിയ വിനോദ് ✍️ ഒടുവിലാ പക്ഷിയും പറന്ന് പോകുന്നു….🥹ചിറകിൻ്റെ വേദന മഴയായി തോരാതെ…നെഞ്ചേറ്റ കാറ്റും കുളിർമയുംഹൃദയത്തിൽ പടർന്നയീ മണ്ണിൻ ഗന്ധവും…മഞ്ഞിൻ പുതപ്പിട്ട പുലരിയുംവർണ്ണാഭമാം സായന്തനങ്ങളും…നിത്യഹരിതമാം വഴിയോരങ്ങളിൽമൊട്ടിട്ട് വിടർന്ന നിറക്കൂട്ടുകൾ…ആർദ്ര സുഗന്ധം ചൊരിഞ്ഞ സന്ധ്യകൾ,ഇരവിൻ്റെ മാറിലെ പൈതൽ മയക്കങ്ങളിൽകല്യാണ സൗഗന്ധിക…

അപ്പൂപ്പന്റെ അന്ത്യം

രചന : തോമസ് കാവാലം✍️ കൂനിക്കൂടിയങ്ങു മൂലയ്ക്കിരിക്കുന്ന-കൂനിയപ്പൂപ്പനതാരാകുമോ?വേലയ്ക്കു നിൽക്കുന്ന വേലായുധനന്നുവേലിയ്ക്കൽ നിന്നല്ലോ ചോദിക്കുന്നു. എല്ലുന്തിനിൽക്കുന്നു ചുക്കിചുളിഞ്ഞോരാ-പല്ലില്ലാമോന്തയും കാട്ടിടുന്നുതെല്ലില്ല ഗൗരവം,ഗൗനിക്കാനാളില്ലപുല്ലുപോലല്ലയോ കണ്ടിടുന്നു. ചാകുന്നതിൻ മുൻപേ ചത്തുപോയാമനംമൂകനായ് മണ്ണോടു ചേർന്നിരുപ്പുനിർവ്വികാരനായി നീരുപോലല്ലയോനാളേയ്ക്കൊഴുകുന്നാനന്മനദി. പ്രായമായീടുകിൽ പ്രശ്നമായ് കാണുന്നുപ്രാണിപോൽ ശല്യമായ് തീരുന്നവൻആർക്കുമില്ലൽപ്പവും ദയാദാക്ഷിണ്യങ്ങൾകർക്കശ്ശമാകുന്നുകാര്യഗതി. പെട്ടെന്നൊരുദിനം മൺമറഞ്ഞീടുമ്പോൾഒട്ടെല്ലാദിക്കിലും ഫ്ലക്സ്…

ഭ്രാന്തന്റെ തെരുവ്

രചന : കഥ പറയുന്ന ഭ്രാന്തൻ✍ തെരുവിലെ ഭ്രാന്തന്റെ വിളിനിങ്ങളുടെ ജീവിതം എന്തിനാണ്, മനുഷ്യാ? എന്തിനാണ് നിന്റെ ഓരോ ശ്വാസവും? രാവിലെ എഴുന്നേറ്റ്, വിയർപ്പൊഴുക്കി, പണം കണ്ടെത്തി, ഒടുവിൽ മണ്ണടിയുന്നതിനു വേണ്ടിയോ?എന്താണ് നിന്റെ ലക്ഷ്യം? ഒരു വലിയ വീടോ? കാറോ? അതോ,…

കഥകളി

രചന : എൻ, കെ.അജിത്ത് ആനാരി ✍️ ആംഗികപൂരിത വർണ്ണസമഞ്ജസകേളീകലയാം കഥകളിയെന്നുംകേരളനാടിൻകീർത്തിയുയർത്തിയമോഹനകലയതു പുണ്യംതന്നെ നൃത്തം, നാട്യം, നൃത്ത്യം , ഗീതംവാദ്യം ചാരുതയേറിയ പദവുംപച്ച, കത്തി, മിനുക്ക് ,താടികരികൾ തുടങ്ങിയ ഭാവവിധാനം മദ്ദളകേളി, വന്ദനശ്ലോകം,തോടയ ‘മഞ്ജുതരങ്ങൾ’തുടങ്ങീവേദിയിലെത്തി വിളക്കിനെ വന്ദി –ച്ചാടുകയായീ കഥകളിവീരർ ഓരോ…

ഓലക്കമായോലകെട്ടൽ

രചന : അൻവർ ഷാ ഉമയനല്ലൂർ✍️. സ്മരണാർദ്ര ജാലകം മെല്ലെത്തുറന്നു ഞാൻഓമൽപ്രഭാതത്തെയോർത്തു നിന്നീടവേ,വർണ്ണാഭപുലരിയാൽ മേയുന്നുലകെന്നനാലുകെട്ടിന്റെയാ, കനകാംബരുത്തരംഓലപ്പുരയിൽ വസിച്ച കാലത്തിന്റെ-യോർമ്മയായൊഴുകുന്നതാ; സുകൃത സ്നേഹകം. കാലത്തിനൊപ്പമുണർന്ന മനസ്സുമായ്ചേലിൽ മെടഞ്ഞെടുത്തീടുന്നയോലയാൽനിർമ്മിച്ചയാർദ്ര ഗൃഹങ്ങളിൽ സ്നേഹമായ്പണ്ടെത്രമാത്രമൊതുങ്ങി ജീവിച്ചുനാം;നല്ലോർമ്മ മേഞ്ഞതാമോമൽപ്പുരകളിൽഉള്ളതുകൊണ്ടോണമാക്കുമിടങ്ങളിൽ. ഓലപ്പുരയിൽ വസിച്ചകാലത്തിന്റെസ്മരണാർദ്രജാലകം മെല്ലെത്തുറക്കവേ,ഓലകെട്ടുന്നതാ,സ്നേഹമേൽക്കൂരയിൽമാതുലന്മാരുണ്ടതിന്നുത്തരത്തിലുംചിത്രമല്ലേവം ചലച്ചിത്ര രൂപേണ-യറിയുന്നു ഗ്രാമീണ പുലരിപോ,ലാ…

മഴയും പെട്ടന്നുള്ള വെള്ളപ്പൊക്കവും

രചന : അനിൽ മാത്യു .✍️. പണ്ട് ഇതുപോലെ മഴയും പെട്ടന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാവില്ലായിരുന്നല്ലോ..ജൂണിൽ മഴ തുടങ്ങിയാൽ പിന്നെ നിർത്താതെ പെയ്ത് ചെറിയ രീതിയിൽ വെള്ളം എല്ലായിടത്തും ഒന്ന് കയറി ഇറങ്ങി പോകുകയെ ഉള്ളായിരുന്നു.ഓല മേഞ്ഞ,ഓല കൊണ്ട് നാല് ഭാഗം കെട്ടിയടച്ച,പലകപ്പാളികൾ…

അനാഥൻ്റെ മരണക്കുറിപ്പ്

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️. അനാഥൻ്റെ മരണകുറിപ്പിൽവികലാക്ഷരങ്ങൾതെഴുത്തു നിന്നുവടിവമില്ലാത്ത തൻ ജീവിതരഥ്യയിൽവഴികുഴഞ്ഞവനെന്തുവടിവമേറ്റാൻതോന്ന്യാക്ഷരങ്ങളാൽ കോറിവരച്ചതിൽചിതറിയ നൊമ്പരഛായകണ്ടുപേരിമ്പമോലാത്തപേരാണനാഥൻപോരിമ തീണ്ടാത്ത ജന്മമനാഥൻതെരുവുനായ്ക്കൂട്ടത്തിൽ ഒന്നാണനാഥൻവഴിതെറ്റി പിറകൊണ്ടതെറ്റാണനാഥൻഅറപ്പുതുന്നുന്നോർക്കുകാർക്കിച്ചു തുപ്പുവാൻആരോ പടച്ചിട്ടകുപ്പ അനാഥൻപൂർവ്വദിങ്ങ്മുഖമൊന്നുചോന്നു തുടുത്താൽപ്രാചിയിൽ പൂക്കുന്നപൂക്കൾ വിടർന്നാൽപ്രകൃതിയ്ക്കു നിറമിട്ടുവർണ്ണാഭ പൂത്താൽഅനാഥൻ്റെ കുക്ഷിയിൽപശി അഗ്നിപാറ്റുംഅവശൻ്റെ വിവശതകൾ അറിയാതെയൊഴുകുംജനസഞ്ചയത്തിലിവനെളുതല്ല വാസംആദിമദ്ധ്യാന്തങ്ങളില്ലാത്ത ദൈവങ്ങൾകാണാതെ…