ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

Category: വൈറൽ

ശ്രീനാരായണഗുരുദേവ ജയന്തി..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ മാനവശ്രേയസ്സിന്നുദയപ്രദീപമേ,മതമസ്തമിപ്പിച്ച മനീഷിതൻ മാർഗ്ഗമേ,കൈരളിക്കൂർജ്ജ പ്രസന്നാർദ്രരൂപനാംശ്രീനാരായണ ഗുരുവാം പ്രകാശമേ,നന്മവിളയിച്ചുണർവ്വിൻ ധന്യജീവിതം;മാതൃകയോടുണർത്തീ ശ്രേഷ്ഠകാവ്യകംമഹിയിതിൽ മനസ്സുകൾക്കേകീ മഹാബലം;മഹനീയ മർത്യരായ് മാറ്റിയാ, ഹൃത്തടം.ആത്മബോധത്തിൻ പ്രസന്നാർദ്ര ഗോപുരംഹൃദയവാക്യത്തിൻ മഹനീയമാം വരംആർദ്രമായ് ജ്ഞാനാമൃതം തന്ന കാവ്യകംശ്രീനാരായണ ഗുരുദേവ ചിന്തകം.കേരളമൊന്നായുണർന്നതിൻ ഹേതുവാംപരിപൂർണ്ണ ദിവ്യജ്ഞാനത്തിൻ…

ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന് ഫൊക്കാനയുടെ ബിസിനസ്സ് ശ്രേഷ്ഠത പുരസ്കാരം.

സാജ് കവിന്റെരികത്ത് ✍ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി വർക്കി എബ്രഹാം ഫൊക്കാനയുടെ ബിസിനസ്സ് ശ്രേഷ്ഠത പുരസ്കാരത്തിന് അർഹനായി . SBA (Small Business Administration) ലോൺ പ്രോഗ്രാമുകളിലൂടെയും വിവിധ വാണിജ്യ വായ്പാ പദ്ധതികളിലൂടെയും കുടിയേറ്റക്കാരായ ചെറുകിട മലയാളി സംരംഭകർക്ക് സാമ്പത്തിക…

യോനികൾ

രചന : പ്രസീദ .എം.എൻ. ദേവു.✍ ഓരോ യോനിക്കുംപറയാനുണ്ട്അനേകമായിരംചാരുശില്പികളെ കുറിച്ച്,കവിയെ കുറിച്ച്,പണിയാളരെ കുറിച്ച്,പാട്ടുക്കാരെ കുറിച്ച്,ഭയത്തെ കുറിച്ച്,യുദ്ധത്തെ കുറിച്ച്,വസന്തത്തെ കുറിച്ച്,വേദനയെ കുറിച്ച്,സുഖത്തെ കുറിച്ച്,മാതൃത്വത്തെ കുറിച്ച്,മദനത്തെ കുറിച്ച്,പൂവിലൊരുപൂമ്പാറ്റ കണക്കെചിലരവിടെആനന്ദനൃത്തം ചെയ്യുന്നു,കല്ലിലൊരുകാഞ്ചനമെന്ന പോൽചിലരവിടെഖനികൾ തിരയുന്നു,പുഴയിലൊരുവറ്റുമീനെന്ന പോൽചിലരവിടെതുള്ളി കളിക്കുന്നു,രാത്രിമഴയിലെത്തുന്നഈയാംപാറ്റ പോൽചിലരവിടെചത്തടിയുന്നു,കവിതയിലൊരുകരസ്പർശം പോൽചിലരവിടെഎഴുതി മരിക്കുന്നു.ജനനങ്ങളുടെചരിത്രസ്മാരകങ്ങളും,പിറവിയുടെപുണ്യ മലകളുമാണ്യോനികൾ,സ്ത്രീയുടെവസന്തോദ്യാനവും,വരൾച്ചാ സൂര്യനുമാണ്യോനികൾ,പെണ്ണിൻ്റെചവർപ്പും ഉപ്പുംപുളിപ്പും…

കാതൽ 💙

രചന : സുമ രാധ ✍ കാതൽ…പറയാതെ പറഞ്ഞൊരു ഭാഷ,തൊടാതെ തൊട്ടൊരു സ്നേഹം,കണ്ണുകൾക്ക് കാണാനാകാതെഹൃദയത്തോട് ചേർന്നൊരു സാന്നിധ്യം…കണ്ണാ…നിന്റെ പേര് കേൾക്കുമ്പോൾഎന്തിനാണ് ഈ ഹൃദയത്തിൽഒളിച്ചുവെച്ചൊരു പുഞ്ചിരി വിടരുന്നത്?നിന്റെ കണ്ണുകളിലെആ കുസൃതിച്ചിരി ഓർക്കുമ്പോൾഎന്തിനാണ് എന്റെ മനസ്സ്അറിയാതെ വൃന്ദാവനത്തിലേക്ക്ഓടിപ്പോകുന്നത്?നിന്നെ കാണാൻഎനിക്ക് എപ്പോഴുംക്ഷേത്രത്തിലേക്ക് വരണമെന്നില്ല…എന്റെ കണ്ണുകൾ അടച്ചാൽനീ…

🌹🌹പൂക്കളങ്ങൾ 🌹🌹

രചന : എം പി ശ്രീകുമാർ ✍️ അത്തപ്പൂക്കളമിട്ടു നല്ലചെത്തിപ്പൂക്കളുമൊന്നിച്ച്അന്നേരത്തമ്മ പറഞ്ഞു” നമ്മൾക്കോണം വന്നല്ലൊ”ചിത്തിരനാളിൽ പൂക്കളമിട്ടുമത്തപ്പൂക്കളും ചേർത്തിട്ട്ചിത്തത്തിൽ നിന്നാരൊ തുള്ളിമുത്തം കവിളിൽ വച്ചല്ലൊചോതിപ്പൂക്കളമിട്ടു ചേലിൽചുവപ്പു പൂക്കൾ നിരത്തീട്ട്ചോദിച്ചാരൊ ഇന്നെന്തിത്രേംചോരത്തിളപ്പു വന്നെന്ന്കാശിനു വാങ്ങിയ പൂവുകളാൽവിശാഖത്തിൽ കളമിട്ടുകാശിത്തുമ്പ കൊണ്ടതിലായികാന്തി ചൊരിയും പൊട്ടിട്ടുഅനിഴത്തിൽ കളമിട്ടതുആമ്പൽ പൂക്കളും…

നമസിത നന്മകൾ

രചന : അഡ്വ: അനൂപ് കുറ്റൂർ.✍️ നമസിതാന്തരീക്ഷത്തിലുരുവായനല്ലവരായോരു ഉത്തമഭാവങ്ങൾനിധിയാകുന്നിതാധാത്രിക്കെന്നുംനന്മയേകാനുദകുന്ന പുണ്യമായി. നിശ്ശബ്ദരായിയിരിക്കുന്നാളുകൾനിഷ്ഠൂരരകമേയെന്നുള്ള ധ്വനികൾനിസ്സാരെരെന്നാലാരേമളക്കാതെനീരീക്ഷണത്തിലവരേ പഠിക്കേണം. നന്മയുണ്ടല്പമെങ്കുമുള്ളിലുറവയായിനല്ലതു ചെയ്യുവാനുള്ള ആഗ്രഹവുംനന്നല്ലാത്തൊരാമതത്സര്യത്താലെനിരസനത്താലുള്ള ധിക്കാരങ്ങൾ. നിരൂപിക്കുന്നതു വാസ്തവമാകില്ലനല്പുംനില്പുമറിയാനായിശേഷിയുമില്ലനാനാവർണ്ണാവൃതലോകത്തിലെല്ലാംനിലനിൽക്കുന്നതു സങ്കീർണതകൾ. നരകയാതനാബന്ധനനീഢത്തിൽനാഗബന്ധത്തിലകപ്പെട്ടുയുഴറവേന്യായം വിധിക്കുന്ന ന്യായാധിപനുംനേരറിയാതേറുന്നൊരാശങ്കയാൽ. നിത്യേനയുള്ള ചെയ്‌വിനയിലെല്ലാംനാഗപ്പാശബന്ധനമാകുന്നസുവിൽനിലനിൽപ്പിനെതിരായന്തരായങ്ങൾനാളുതോറുമധികമാകുന്നഴലുകൾ. നക്ഷത്രമെത്രയുദയരാശിയായാലുംനിത്യവൃത്തിക്കനുസരിച്ചേഫലമുള്ളുനീളേനീളേശൗര്യമൊടുങ്ങുന്നാർത്തതനൽകിച്ചലിഞ്ഞുരുകുയില്ലാതാക്കുന്നു. നെഞ്ചുവിരിച്ചഹങ്കരിച്ചെത്രനാളുകൾനാലുകാശുണ്ടാക്കവേയോർക്കില്ലല്ലോനാക്കിലൂറുന്ന ;അഹങ്കാരധ്വനിയിലായിനിലനിൽക്കില്ലൊരുസന്തോഷവുമധികം. നാമധേയത്തിലായിയുത്താപമുദ്രകൾനായേപ്പോലെലലയുന്നപന്ഥാവിലായിനാണംകെട്ടുതുലയ്ക്കുന്നദുരന്തങ്ങൾനാൾക്കുനാൾ ഉണ്ടാകുന്ന ശാപമായി. നാശത്തിനാധാരമായേഴരശ്ശനിയയ്യോനല്ലവണ്ണം…

അച്ഛനെയും കാത്ത്..

രചന : തോമസ് കാവാലം ✍️ ആകാശത്തങ്ങനെ,യർക്കനുദിക്കവേആലിൻചുവട്ടിലുമെത്തി ദ്യുതിആയിരം പക്ഷിക, ളാരവമോടെത്തിആ ദിനം തൂമ നിറഞ്ഞതാക്കി.ഒത്തിരി മോഹത്തോടിത്തിരി നേരം ഞാൻചിത്തിരക്കായലിലേക്കു നോക്കികാത്തിരുന്നന്നു ഞാൻ മുത്താകുമച്ഛനെ-യെത്തിയിരുന്നെങ്കിലൊന്നു കാണാൻസുന്ദരിയാകിലും കായലിന്നോളങ്ങൾവൃന്ദാവനത്തിലെ കണ്ണനെപ്പോൽകട്ടെടുത്തച്ഛനെ കൂട്ടത്തിൽ കൂട്ടുവാൻവിട്ടുതന്നില്ലെന്റെ കൂട്ടിനായി.“സുന്ദരീ! നിന്നുടെ,യന്തകരണത്തിൽസന്ധ്യയെ,യെന്തിനൊളിപ്പിക്കുന്നു .അന്തിയിൽ പോകുന്ന പോക്കിനെന്നച്ഛനെഎന്തേ കവർന്നു നീ…

*സ്വാതന്ത്ര്യസ്മരണകൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പുലരി പിറന്നൂ സ്വാതന്ത്ര്യത്തിൻചിറകടിയിന്നു മുയരുന്നൂഭാരത ഹൃദയൈക്യത്തിൻ സ്പന്ദന-മൊന്നാണെന്നുമുണർത്തുന്നൂ.നവനവ ചിന്തകൾ പൂത്തുതളിർക്കാ-നുദയത്തേൻമധുരം നുകരാൻസദയമുണർന്നൂ സ്മരണകൾ ഭാരത-ഹൃദയം തുടികൊട്ടീടുന്നു.വീര ചരിതമറിഞ്ഞു വളർന്നോർധീരസ്മരണകൾ കൈമാറാൻകാരുണ്യാമൃത ജീവിതമധുരംനുകരുന്നൂർജ്ജംപകരുന്നൂ.ഗാന്ധിജി തൻപ്രിയ നാടിന്നേകിയസ്വാതന്ത്ര്യത്തിൻ ദീപങ്ങൾതെളിച്ചുയർത്തുക നാടേയിനിയുംതിളങ്ങിടട്ടേ ഹൃദയങ്ങൾ.ബാലമനസ്സുകളാഹ്ലാദത്തിൻപുലർവെളിച്ചം നുകരുമ്പോൾഉണർന്നിടട്ടേ ദീപ്ത സ്മരണകൾനിറഞ്ഞിടട്ടേ,…

വട്ടുരുട്ടി നടന്ന ചിന്തകളില്ലാത്ത ബാല്യം

രചന : ജോബിൻ പാറക്കൽ ✍ ചവിട്ടി മെതിച്ചുപോയചെമ്മണ്ണുടുത്ത നാട്ടുവഴികൾപരിചിതമായ വഴികളിലെകുശലം പറയുന്ന വേലിച്ചെടികൾകൗമാരത്തിൻ്റെ കല്ലുകളേറ്റ്ചതഞ്ഞു ചത്തു മണ്ണിൽ വീണ നാട്ടുമാങ്ങകൾമുളകുപൊടിയും കല്ലുപ്പും കൂട്ടിചവച്ചിറക്കിയ ഉച്ചവിശപ്പുകൾപകൽവെയിലുകളുടെ ദാഹംഅകറ്റിയ പതിനെട്ടാംപട്ടകൾകൊയ്ത്ത് കഴിഞ്ഞ പാടത്തെവരണ്ട മണ്ണിൽറബ്ബർ പന്താൽ എറിഞ്ഞിട്ട മരക്കുറ്റികൾപല തരം കളികൾക്രിക്കറ്റ്ഫുട്ബോൾകോട്ടഅമ്മാറൈറ്റ്പത്താംകല്ല്രാശിക്കല്ല്സ്റ്റോൺത്രീ ടുകള്ളനും…

ആരണ്യത്തിലേയ്ക്ക് ( വഞ്ചിപ്പാട്ട്)

രചന : എം പി ശ്രീകുമാർ✍️ രാഘവ പട്ടാഭിഷേകംമുടങ്ങിയ നേരം തന്നിൽരാജമന്ദിരമാകവെകണ്ണീരിൽ മുങ്ങിരാജമല്ലിപ്പൂഞ്ചൊടിയിൽരാജീവം വിരിഞ്ഞ പോലെരാജതല്പത്തിൽ ശയിച്ചജാനകിതാനുംരാമനോടൊത്തിന്നു പോണുകാനനവാസത്തിനായിമന്ത്രകോടി മാറിവന്നമരവുരി പോൽകാർമുകിൽക്കൂട്ടങ്ങൾക്കുള്ളിൽവാർമഴവില്ലെന്ന പോലെകൊടുംഭീതിയുണർത്തുന്നവനത്തിലേയ്ക്ക്മൈഥിലി, ശ്രീരാമചന്ദ്രദേവനെയനുഗമിച്ചുലക്‌ഷ്മണകുമാരനവർക്കകമ്പടിയായ്.ഈശ്വരനും മനുഷ്യനുംമധ്യേ യോഗമായ പോലെഅനുഗ്രഹവർഷിണിയാംപ്രകൃതിപോലെരാമലക്ഷ്മണൻമാർ മധ്യേദേവിസീത നടകൊണ്ടുമാനവരും വാനവരുംനമിച്ചു നിന്നു .