മഴയൊരുത്തി.
രചന : ബിന്ദു കുറ്റിപ്പാല ✍️ നീലാകാശത്താഴ്‌വരയിൽകരിമുകിൽക്കൂടാരത്തിന്നുള്ളിൽനീരാട്ടും കഴിഞ്ഞൊരുത്തിയീറൻമുടി വീശിക്കുടഞ്ഞിറങ്ങുന്നേആ വഴിവന്നൊരുകുറുമ്പൻ കാറ്റങ്ങാനീർത്തുള്ളി തട്ടിയെറിഞ്ഞേകതിരോൻ മുങ്ങിയകടലിൻ്റെ വക്കത്ത്നീർമണി വീണുപൊലിഞ്ഞേതിരമാലക്കയ്യോണ്ടങ്ങമ്മാനമാടീട്ട്മാമലമേലേയ്ക്കെറിഞ്ഞേതുള്ളിയ്ക്കൊരുകുടംപേമാരിയായിട്ട്താഴ്‌വാരത്തിൽ ചൊരിഞ്ഞേചേറു ചെകഞ്ഞവൾഊരു പകുത്തവൾകാടുമേടു കുലുക്കിവരുന്നേതോരാക്കണ്ണീരുംതീരാനോവും തന്ന്തുള്ളിത്തെറിച്ചു തിമിർത്തേഎന്നിട്ടുമെന്തൊരുചന്തമിപ്പെണ്ണിന്ചങ്കുകലങ്ങുന്ന് കണ്ണേനിൻ കുളിർ കുറുകലിലെല്ലാമൊതുക്കീട്ട്കൊഞ്ചുന്ന താളത്തിലെല്ലാം മറന്നിട്ട്നിന്നെയും കാത്തിരിപ്പുണ്ടേനിന്നോളം മണ്ണിന്നുയിരേറ്റിപോറ്റുവാൻഇല്ലൊരാൾ മറ്റാരും പൊന്നേ….
