താളം.
രചന : മധുമാവില✍ ബസ് ഷെൽട്ടറിൽകൂരിരുട്ടിലൊറ്റക്ക്വെറും തറയിൽകിടക്കുമ്പോൾവെള്ള സാരിചുറ്റിപുഞ്ചിരിച്ചുകൊണ്ട്ചുണ്ണാമ്പ് ചോദിച്ചവൾ വരും.സ്വപ്നം പോലെ.രണ്ട് ചിരികളൊന്നിച്ച്ഒരു വെത്തിലയിൽഒറ്റത്താളത്തിൽ കിതക്കുംനമ്മളൊന്നിച്ചു ചോര തുപ്പും.ചുകന്ന പകലിൻ്റെവെളിച്ചത്തിലേക്ക്ചർദ്ദിക്കുന്നമുദ്രാവാക്യങ്ങൾ പോലെപകലന്തിയോളംഇരുട്ടുകോരി തിന്നിട്ടുംഅവളുടെ രാത്രിക്ക്വിശപ്പില്ലാതാക്കാനായില്ല.പകലന്തിയോളം പണിതിട്ടുംഇരുന്നുണ്ണാനായില്ല.നെഞ്ചിലെ കിനാവുംകൈയ്യിലെ കട്ടിത്തഴമ്പുംതലയിലെഴുതിസത്യത്തിനെത്ര വയസ്സായി,സത്യം പറഞ്ഞിട്ട് കാലമെത്രയായിഇനിയെന്ത് വിപ്ലവം.പണമുണ്ടാക്കണമെന്നൊരൊറ്റമോഹമായിരുന്നുദൈവത്തിനും.