രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ അവസാന കരടുരേഖയുംപുറത്തായ്,അതിലുമടങ്ങുന്നില്ലിനിയുമെങ്ങനെ!പെരുകുന്നു യാചകർനാട്ടിലേറെ,യാചനകൊണ്ടു ഫലിച്ചില്ലയെങ്കിൽ!! ചേരുന്നുണ്ടുന്നതരങ്ങനെപലരും,സുരലഹരിയിൽമുങ്ങിക്കുഴഞ്ഞവർക്കായ്.മായികലോകത്തിലങ്ങനെപറക്കാൻ,പറക്കമുറ്റിച്ചവരോടിരക്കുന്നു അമാന്തിച്ചീടുകിലായുധമുയർത്തുന്നു!പിന്നെയാളറിയാത്തരൂപത്തിലാക്കുന്നു!അലമുറയിട്ടുയാചിച്ചീടിലും,അലിയില്ലമനംലഹരിതേടവേ! ആണവനെല്ലാമകന്നിപ്പോൾപെണ്ണോ,അനാശാസ്യത്തിൻക്രൂരത കാട്ടുന്നു!അറിയാത്തബാലികയൊരുവളിൻ,ഭയംയാചനയായ് പരിണമിക്കുന്നു! ഉയരുന്നുമഞ്ഞലോഹത്തിൻമാറ്റ്,മാർഗ്ഗമില്ലമംഗല്യപ്പെണ്ണിനെ-യിനിമംഗലംചൊല്ലിയച്ചീടുവാൻ!ആരോടുകേഴുമാരുകേൾക്കുമീഗതി! മണ്ണിലന്തിയുറങ്ങിയൊരുകൂരയുംപോയി,ലഹരികൊഴിക്കുന്നജിവനും പോകുന്നു!ആണിനൊപ്പംപെണ്ണും പേരുകേൾപ്പിച്ചിടുന്നു!മണ്ണുപോയി മണ്ണിലാണ്ടുപല ജീവനുംമറഞ്ഞു!! അധികാരമങ്ങനെയാളുന്നുമുറേ,അർത്ഥമില്ലാത്ത വാഗ്ദാനമേകി!വർഷംതികഞ്ഞിടാൻ വെമ്പുന്നുയേറെ.വന്നുകൈകൂപ്പിനിന്നുയാചിച്ചു ചിരിച്ചിടാൻ!!