Category: സിനിമ

അതിജീവനം

രചന : മധു നമ്പ്യാർ, മാതമംഗലം✍️. ജന്മസുകൃതമായ്‌ പകർന്ന പാഠങ്ങൾ തളി-രായ് തന്നിൽ കൊരുക്കുവാനിടം നൽകാതെവിതച്ച വിത്തുകൾ കിളിർത്തു പൂക്കുവതിൻകാലം വരെയും നിനച്ചു നിൽപ്പാതങ്ങനെ!പിഴുതുമാറ്റുന്നൊരു വികൃത ജന്മങ്ങളിവിടെപഴിക്കു പ്രാസം ചൊല്ലി പുരോഗമനത്തിന്വിരോധികളെന്നു വിധിപ്പകർപ്പും നൽകിവിലാസബന്ധുരം കാഴ്ച്ചകൾ മാറും കാലം!തളിർത്തു വന്നൊരു മാവിൻ…

നിയോഗം… 🙏

രചന : കൃഷ്ണപ്രിയ✍ തനിച്ചായിരുന്ന്ആ യാത്ര….🥰പാതിവഴിയിൽആരൊക്കെയോകൂടെ കൂടി…അനുവാദം ചോദിച്ചുംഅനുവാദംചോദിക്കാതെയുംഎല്ലാവരുംഅപരിചിതർ തന്നെ….യാത്രയുടെദൈർഘ്യമേറും തോറുംകൂടെ കൂടിയവരിൽപലരും ഒരു വാക്ക്പോലും ഉരിയാടാതെതിരിഞ്ഞുനടന്നുകൊണ്ടേയിരുന്ന്ഒടുവിൽ വീണ്ടുംഞാൻ തനിച്ചായി…ആരെയും കാത്തുനിൽക്കാതെമുഷിഞ്ഞ ഭാണ്ഡവുംപേറി ഞാനെന്റെയാത്ര തുടർന്നു…ഈ യാത്രയിൽ ഇനിയുംആരെയെക്കെയോകാണാനിരിക്കുന്ന്….എന്തൊക്കെയോസംഭവിക്കാനും…എന്തൊക്കെയോഅനുഭവിക്കാനും….എന്തൊക്കെയോപഠിക്കാനും…..യാദൃശ്ചികമായിട്ടാണെങ്കിലുംപലരുംനാം അറിയാതെനമ്മളിലേക്ക്എത്തപ്പെടുന്നു….ചിലർനമ്മളെ കരയിക്കുന്നു….ചിലർനമ്മളെ ചിരിപ്പിക്കുന്നു…..ചിലർനമുക്ക് ആശ്വാസമേകുന്നു….ചിലർനമുക്ക്‌ തണലാകുന്നു…..ചിലർനമുക്ക് എല്ലാമാകുന്നു….ചിലർനമുക്ക് എല്ലാമായിട്ടുംപിന്നീട്ആരുമല്ലാതായിതീരുന്ന് 🥰ഓരോ കണ്ടുമുട്ടലുകളുംനിയോഗം…

അകലുവാനായി

രചന : ജോളി ഷാജി ✍️. അകലുകയായിരുന്നോ നീയെന്നിൽ നിന്നുംഒരു യാത്രപോലും ചൊല്ലിടാതെപിരിയുവാൻ വേണ്ടിയായിരുന്നോ നീഅനുവാദം പോലും വാങ്ങാതെ എന്നിലേക്ക്‌ വന്നത്എന്നിലായിരുന്ന നാളിലൊക്കെ നിന്നെ ഞാൻസ്നേഹിക്കുക ആയിരുന്നില്ലേഅതോ എന്നിലെ സ്നേഹം നിനക്ക്അത്രമേൽ ശല്യമായിരുന്നോഎന്റെ ചേർത്തണക്കലുകൾ നിനക്ക്പിടിച്ചടക്കലുകൾ ആയി മാറിയിരുന്നോനീയകലുകയെന്നാൽ എന്നിലെഞാനും അകലുന്നു…

മഴയും പ്രണയവും

രചന :സ്നേഹചന്ദ്രൻ ഏഴിക്കര ✍ മഴ നനഞ്ഞു നനഞ്ഞ്കുതിർന്നു കുതിർന്ന്വിറങ്ങലിപ്പിൻ്റെ മൂർദ്ധന്യത്തിൽഒടുവിലയാൾമഴയിൽ ലയിച്ചു തീർന്നുപ്രണയത്തെ വിഴുങ്ങിയ വന്യതയിൽമഴ പിന്നെയുംഇരതേടി നടന്നുപാദപമായിരുന്നെങ്കിൽനനഞ്ഞു കുതിർന്ന മണ്ണിൽആഴത്തിൽ വേരുകളാഴ്ത്തിഅയാൾ മഴയെ കുടിച്ചു തീർത്തേനേവേരുകളില്ലാത്തവൻമഴപ്പെയ്ത്തിൽ അടിപതറി വീണതാകാമെന്ന്മഴയെ പ്രാകിചിറകൊതുക്കിവൃക്ഷ കോടരത്തിലിരുന്നഒറ്റക്കിളി ആത്മഗതം ചെയ്തുമഴ ആർത്തിയോടെഹുങ്കാരരവത്തോടെപുതിയ ഇടങ്ങളിലേക്കൊഴുകിആർത്തി തീരാത്ത…

‘വി. എസ് ‘

രചന : കല്ലിയൂർ വിശ്വംഭരൻ✍ സമരചരിത്രത്തിലെ സൂര്യനസ്തമിക്കുന്നു…സമരവീര്യത്തോടെ ചെങ്കടലിളകുന്നു…തലകുനിക്കാത്തപ്രകൃതിസത്യമേലാൽസലാം …..പകരക്കാരനില്ലാത്തസൂര്യതേജസേ ….നിനക്ക് ലാൽസലാം …പ്രകൃതിപോലുംകണ്ണീരുവീഴ്ത്തുന്നമരണമേ…..നിന്നെഞങ്ങൾ വാഴ്ത്തുന്നു…മനസ്സിൽ നക്ഷത്രമണയാതെജ്വലിക്കുന്നുനീ.അശുദ്ധമാകാതെമണ്ണിനെ കാത്തുനീ.ഇവിടെജീവിത കാഴ്ച്ചകൾക്കപ്പുറംഅറിവിൽ കവിഞ്ഞതിരിച്ചറിവാണ് ശ്രേഷ്ഠമെന്നോതിയഅറിവിൻപ്രകാശംജീവിതത്തിൽപകർത്തിയസമരസൂര്യനസ്തമിക്കുന്നിതാ …..ജഗത്തിലോരോരോമരണങ്ങൾ നടന്നെങ്കിലും,സമരനായകൻ മരിക്കുന്നില്ലയോർമ്മയിൽ.തലമുറകൾക്ക് പ്രചോദനം നൽകിയസമരസഖാവിന് ലാൽസലാം.പുന്നപ്രസമരനായകന് ലാൽസലാം ……

തങ്കത്തിളക്കം

രചന : പ്രകാശ് പോളശ്ശേരി ✍ വെൺതിങ്കൾരാകിയ പൊടിപോൽ തിളങ്ങിനീഅടിമുടിവെളുക്കെച്ചിരിച്ചിരിക്കെ,ഹൃദയത്തിൽ പെയ്തോരു മഴയുടെയാർദ്രഭാവത്തിലായന്നു ഞാനെൻ്റെ ,കുളിരല പെയ്ത പ്രണയം പറഞ്ഞുവല്ലോഅതുനിൻ്റെഹൃദിയിലെപുഷ്പകവാടിയിൽവിരിഞ്ഞൊരു ,അഞ്ചിതൾമന്ദാരമായി വന്നു.കരയുംതീരവും പുണരുന്ന ,പിരിയുന്ന കവിതപോൽ പിന്നെനാംഒരുപാടു നാളുകൾ കനവുകൾ കണ്ടിരുന്നു.നട്ടുച്ചപെറ്റൊരുവെള്ളിവെളിച്ചം,പിന്നെതിരണ്ടു അരുണിമച്ചാർത്തായി നിന്നനേരം,നിൻമടിത്തട്ടിൽകിടന്നുകളി പറയുന്നനേരത്തു ,കവിളിലായി നീയാദ്യംതന്നമുദ്രയോർമ്മയിലുംബിംബാധരത്തിലെശോണിമയിൽവിറച്ചൊരുനേരത്തു ,ശ്രുതിയിണക്കിയെൻവിരലുകൾമീട്ടിയസപ്തസ്വരം,നിൻരോമകൂപത്തിലും…

മോഹവലയം

രചന : പണിക്കർ രാജേഷ് ✍ ഇന്ദ്രനെ വെല്ലുവാൻ കൈക്കരുത്തുള്ളവൻഇന്ദുവദനനാം മന്നവേന്ദ്രൻഇപ്പാരിടമൊന്നു ചുറ്റിക്കറങ്ങുവാൻഇച്ഛയോടശ്വാരൂഢനായി. ചന്ദനംപൂക്കുന്ന കാടുതേടിയന്നുചന്ദ്രഗിരിപ്പുഴയോരമെത്തിചന്തംതികഞ്ഞൊരു സുന്ദരിയാളപ്പോൾചോലയിൽ മുങ്ങിനിവർന്നുവന്നു. അഞ്ജനക്കാന്തിയിൽ പൊൻപ്രഭയേറ്റപ്പോൾഅംഗലാവണ്യം തിളങ്ങിനിന്നുആരുംകൊതിക്കുമപ്പൂമേനിയിൽനിന്നുംഅടരുവതൊക്കെയും താരകളോ! മോഹങ്ങളൊക്കെയടക്കിയവനെന്നുമോദമോടെ ജനം വാഴ്ത്തിടുന്നോൻമോഹവലയത്തിൽപ്പെട്ടപോലങ്ങനെമോഹിനിയാളിൽ ഭ്രമിച്ചുനിന്നു! ഈരേഴുലോകംജയിച്ചുവന്നിട്ടുമീഈറനുടുത്ത തരുണിമുന്നിൽഇന്ദ്രിയശക്തിയടിയറവെച്ചിട്ട്ഇളിഭ്യനായങ്ങനെ നിൽപ്പു രാജൻ

പ്രേമം തേങ്ങയാകുന്നു.

രചന : ഷിബിത എടയൂർ ✍️ എന്റെ ഹൃദയംനിന്നെകണ്ടെത്തും വരെപലരാലുംകുലുക്കിനോക്കിതിരച്ചിലിൽമാറ്റിയിട്ടതേങ്ങയെന്നു പറയട്ടെ.ഈ പ്രേമകാലമെന്നെഉരിഞ്ഞുപോയചകിരിയുടുപ്പോർമ്മയിൽനഗ്നയാക്കുന്നു.വറ്റിത്തുടങ്ങിയതേങ്ങാവെള്ളംപൊങ്ങുപെറാൻകണ്ണുവെയ്ക്കുന്നുണ്ട്.ഏറ്റവും മധുരമുള്ളകാമ്പു കാട്ടിഉണങ്ങും മുൻപ്നിന്റെ പേരുവിളിക്കട്ടെ ?മൗനം കൊണ്ടെന്നക്ളീഷേ വെട്ടേറ്റുകണ്ണും മൂടുംരണ്ടുമുറിയായിമലർന്നിരിക്കുന്നിതാതലയ്ക്കലെ തിരിയെന്നോഅരയൊത്ത കറിയെന്നോനിനക്കു വിടുന്നു ഞാൻ.വെട്ടേറ്റു പിളർന്നപാവം തെങ്ങിൻഹൃദയമേമുളയ്ക്കാനിനിഉയിരില്ല ബാക്കി.

കർണ്ണൻ

രചന : ഷൈൻ മുറിക്കൽ✍️ കവചകുണ്ഡലധാരിയായിപ്പിറന്നവൻകരളുറപ്പുകൊണ്ടു ധീരനായവൻകരവിരുതുകൊണ്ടു വീരനായവൻസൂര്യപുത്രനായിപ്പിറന്നവനെങ്കിലുംസൂതപുത്രനായി വളർന്നവൻഅലങ്കാരം മാറ്റി അസത്യം ചൊല്ലിഅസ്ത്രവിദ്യ പഠിച്ചീടുകിൽഅനുഗ്രഹം ചൊരിയേണ്ട ഗുരുവിൽനിന്ന്ശാപവചനങ്ങളേറ്റുവാങ്ങിആക്ഷേപശരങ്ങളാൽഅഭിമാനക്ഷതമേറ്റ്അന്തരംഗത്തിൽ നിണം പൊടിഞ്ഞ്അസ്വസ്ഥനായി നിൽക്കുന്നേരംഅംഗരാജ്യം നൽകി, അന്തസ്സു കാത്തആത്മാർത്ഥസുഹൃത്തിനായ്സമർപ്പിതജീവിതംവാക്കിനു വില നൽകി കാപട്യമറിഞ്ഞിട്ടുംകവചകുണ്ഡലങ്ങൾ ദാനം നൽകിനിർഭയം മൃത്യുവിനെ നേരിട്ടവൻനീയല്ലാതാരുണ്ട് കർണ്ണാധർമ്മാധർമ്മങ്ങൾ ചൊല്ലുവാൻ കഴിയാത്തയുദ്ധത്തിൽ…

ചിരി

രചന : സബ്ന നിച്ചു ✍️. കപ്പിയിൽ ചൂടിക്കയർ ഉരയണഒച്ച കേൾക്കുമ്പോൾ ന്റെ പല്ല് പുളിക്കും,രോമംമുഴുക്കനും നിക്കനെ എണീക്കുംരണ്ടിറ്റ് എണ്ണയിട്ടാൽ പോരെന്ന്മനസ്സിൽ കരുതും..അയ്നും മാത്രം പേടി എന്തിനെന്ന്ആലോചിച്ച് നെറ്റിചുളിക്കും..അലകിമ്മേൽ പിടിച്ച് കിണറ്റിലേക്ക്ഏന്തിവലിഞ്ഞു നോക്കുമ്പോൾകുപ്പായം പിടിച്ച് ചേച്ചി പിന്നാക്കം വലിക്കും..പാറക്കിണറിൽ വീണാൽതല പൊട്ടിപ്പോകുമെന്ന്…