രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ സന്ധ്യയാകുന്നു,കാറ്റു മന്ദമായ് വീശീടുന്നുചെന്തമിഴ്പാട്ടിൻ ശീലുപാടിഞാനിരിക്കുന്നുചിന്തകളൊരുനൂറു ചിന്തകളെൻമനസ്സി-ലന്തമില്ലാതൂർന്നെത്തു,ന്നോരോരോനിമിഷവും!ദൂരെയാ കടലലയാർത്തിരമ്പുന്നൂ,ചാരെഭാരതപ്പുഴ വറ്റിവരണ്ടേകിടക്കുന്നു!വന്നിരുന്നൊരജ്ഞാതനെന്നരികത്തായന്നുചൊന്നൊരു മഹാമന്ത്രമെനിക്കായ് മാത്രം കാതിൽ!ആയതിന്നെത്രപരമാർത്ഥമാണൊന്നോർക്കുകി-ലീയുലകത്രയ്ക്കധപ്പതിച്ചേ പോയില്ലയോ?കാണുന്നതേതുമെങ്ങും കപടമുഖങ്ങളെ,നാണമൊട്ടില്ലാതുള്ള രാക്ഷസവൃന്ദങ്ങളെ!സത്യത്തിൻ മാർഗ്ഗത്തിലൂടല്ലോ,ഞാൻ ചരിക്കുന്നുനിത്യവുമാ,വെളിച്ചമീ,യെന്നെനയിക്കുന്നു!ശത്രുക്കളേറെയെനിക്കുണ്ടാകാമെന്നാൽ പോലുംശത്രുത്വമെനിക്കുള്ളിലില്ലെന്നതത്രേ സത്യംഒരു ബുദ്ബുദംപോലെ വന്നുപോകുന്നു നമ്മൾ,പരമാർത്ഥത്തി,ലിതാരറിയുന്നൊരുമാത്ര?കാരുണ്യം വറ്റിവരണ്ടുള്ളൊരാ ഹൃദയത്തെചാരത്തണച്ചേ,നിർത്താനാർക്കു സാധിപ്പൂമന്നിൽ?ഇങ്ങനെപോയാൽ ഭാവിലോകത്തെ നിർവചിക്കാ-നെങ്ങനെയാവു,മെന്നതോർക്കുവാൻ പോലുമാവാ!മുന്നോട്ടുവയ്ക്കുമോരോ…