Category: ജീവിതം

യുവത്വം

രചന : ദിവാകരൻ.പികെ. ✍ വഴിമുടക്കാതെ വഴിമാറിനിന്നേക്കാംവന്ദ്യവയോധികരാം ഞങ്ങൾ.കുതികൊൾക യുവത്വമെ…….വിജയത്തിൻ വെന്നിക്കൊടി നാട്ടുക.പഴമയും പുതുമയും കണ്ടവർ ഞങ്ങൾ.ജരാനര ബാധിച്ച ഇന്നിൻ യുവത്വത്തിലേറെസഹതാപം .നട്ടെല്ല്നിവർത്തി അക്രമമനീതിക്കെരെമിഴികൾ തുറക്കുക.ഭീരുക്കളാണ് അക്രമകാരികളെന്നറിയുക.ധീരരായി,മുമ്പോട്ട്പോവുകവിജയംസുനിശ്ചിതം.നീതിനിഷേധത്തിനുമക്രമത്തിനുംചട്ടുകമാവാതിരിക്കുക ചാട്ടുളിയാവണം.നിസ്സംഗതമുതലാക്കുന്നവർക്ക് താക്കീതായിഉണർന്നെഴുന്നേൽക്കുക.വെളുത്തവസ്ത്രത്തിലെകറുത്തമനസ്സിനെതിരിച്ചറിയുകതുറന്നു കാട്ടുക മുഖംമൂടികൾ.പണയപ്പെടുത്താത്ത തലച്ചോർസത്യത്തിൻവഴികാട്ടിയായി വഴിനടത്തും നിങ്ങളെ.കുഴിച്ചുമൂടാം മൂഢ വിശ്വാസങ്ങൾ.പരക്കട്ടെചുറ്റും നന്മമനസ്സിന്റെപ്രകാശം.

കണ്ണേമടങ്ങുക

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ കരൾ തുടിക്കയാണെന്നുമേകനവുകൾനിറം ചേർക്കവേകാലമോടിമറയുന്നതിവേഗംകരഗതമായില്ലിനിയൊന്നുമേ!കാര്യകാരണങ്ങൾ നിരന്നിട്ടുംകടുകോളം കടന്നില്ലചിന്തയിൽകണിശമീച്ചിന്തക്ഷയിച്ചുവോ?കൗതുകമേറുകയാണിന്ന്!കനലിൽചവിട്ടിപ്പുളഞ്ഞിട്ടുംകൺമുമ്പിലെല്ലാം തെളിഞ്ഞിട്ടുംകണ്ടിട്ടുംകാണാതന്ധരാകുന്നുവോ?കനിവല്പമേകാതങ്ങനെജന്മങ്ങൾ!കാവലായുണ്ടെന്നുധരിച്ചതുംകല്ലെടുക്കുംത്തുമ്പികളാക്കിയതുംകഥയറിയാതെയാട്ടം കണ്ടുംകതിരൊളിദിനങ്ങൾ കൊഴിച്ചിടുന്നു!കർത്തവ്യമെന്നുനിനച്ചങ്ങനെകടമിടങ്ങളൊരുപാടേറിയിന്നുകരകാണക്കടൽപോലെയുഴറുന്നുകടമകൾ നിറവേറ്റുമീ പരാക്രമം!കരുതലായ് കൂട്ടിനൊരു കരമുണ്ടായിരുന്നുകാലദോഷത്തിൻ പിടിയിലമർന്നതോകർമ്മദോഷത്തിൽ കുരുങ്ങിയതോകൺമുമ്പിലിന്നുവെറും ശിലയായിരിപ്പൂ!കണ്ണേമടങ്ങുക കാഴ്ചകൾനൊമ്പരംകളിചിരിസ്നേഹമൊഴിഞ്ഞൊരിഗേഹംകടത്തുവഞ്ചിതുഴയുകയാണീ ജീവിതത്തിരകളിൽകരംതന്ന് കരകാട്ടിടാൻ കരുതിയവരാരുമില്ല!കണ്ണേകരളേയെന്നുനിനച്ചതുംകടങ്കഥയായിമാറിപോയികാക്കുകയിനിയൊരുവിധിയെന്തെന്നാരറിവൂകരളിൻനൊമ്പരമകലട്ടെയിനിയൊരുനന്മപുലരുമോ!

മരിച്ചുപോവും മുൻപേ

രചന : ലിഖിത ദാസ് ✍️. താഴെ വീണങ്ങ് മരിച്ചുപോവും മുൻപേഅപ്പത്തിനുള്ള മാവ് തണുത്തവെള്ളമൊഴിച്ച്തേങ്ങ ചിരവിയിട്ടരച്ച്പാതകത്തിൽ വച്ചിരുന്നു.പാതികുടിച്ച കടും കാപ്പിയിൽ നെറയേഉറുമ്പു ചത്തുപൊന്തിയിരുന്നു.കുളിച്ചീറമാറിയ തോർത്തിന്റെതണുവാറിയിരുന്നില്ല.വൈകിട്ടലച്ചുവന്ന്നെഞ്ചത്തുവീഴുന്ന കുഞ്ഞീനേംഅടുക്കളത്തിണ്ണയിൽ കേറിയിരുന്ന്ചായ കുടിക്കാൻ ഓടിയെത്തുന്നഎന്നേം കാത്തിരിക്കാണ്ട്നിന്നനിൽപ്പിൽ ഓളങ്ങ്മറിഞ്ഞുവീണു ചത്തു.ചത്തുപോയതിന്റെ മൂന്നാം പക്കംഓളെ ബാഗൊന്ന് കുടഞ്ഞപ്പൊഅതിലൊരു കള്ളത്താക്കോല്.വീട്ടിലെ…

രാവും പകലും

രചന : വിനയൻ ✍️ പുരമേയാനാവാതാരോപുറകിൽ നിൽക്കുന്നു.പുഴ പായും വഴിയിൽ തനിയേയൊഴുകിച്ചീയുന്നു.മഴ കൊള്ളാതമ്പലമുറ്റംപ്രണവം പാടുന്നു.ശിലമേലേ പാലും തേനുംവെറുതേ കളയുന്നു.ഒരു പള്ളിക്കെത്ര മിനാരംഎന്തൊരു സൗന്ദര്യംപിഴവില്ലാതെന്നും കേൾക്കുംബാങ്കിൻ മാധുര്യംപിഴവില്ലാതമ്മ നിറച്ചചോറും കറിയുംരുചികൂട്ടിത്തിന്നുന്നുണ്ണാ –നുള്ളകിടാങ്ങൾകറിയില്ലാ രുചിയും പോരാകരയാനും കഴിയുന്നില്ലവലയും കുഞ്ഞുള്ളവരല്ലവിലയും പോരാ.മറനീക്കുക മണ്ണിലിറങ്ങുകചെറുകാഴ്ചകൾ കണ്ടുതുടങ്ങുകകരിമീനും കണവക്കറിയുംരുചി…

ഞാനും മാവും

രചന : ലാൽച്ചന്ദ് മക്രേരി ✍️ ഞാൻ പെറ്റുവീണോരാ ദിവസത്തിനന്ന് …അച്ഛന്നു കിട്ടിപോൽ ഒരു മൂവാണ്ടൻമാന്തൈ .എൻ്റെയാ വീട്ടിൻ്റെ തൊടിയിലായിട്ടായി ….എന്നെ വളർത്തുന്ന പോലെൻ്റെയച്ഛൻവളർത്തിവലുതാക്കി ആയോരുമാവിനേം…എൻ്റെയാ ജീവിതം വളരുന്നതുപോലെബാല്യകൗമാരവും യൗവ്വനവും താണ്ടിയാ…മാവു വളർന്നല്ലോ ഹരിതാഭയോടെ.പുത്തൻതലമുറ എൻ്റെയാ ചുമലിൽ –വളർന്നു വരുന്നതു പോലെയായങ്ങിനേ…

നിറമാല

രചന : ഷിബു കണിച്ചുകുളങ്ങര ✍ ഗോപാലക നീയെന്നിൽ വസിപ്പൂനിന്നധരത്തിൽ മുരളിക ചിരിപ്പൂ.അമൃതേത്ത് നിനക്കായ് നേദിച്ചുഅരനാഴികനേരം നിന്നെ ഭജിച്ചു. അഷ്ടപദിയിൽ മനം നിറഞ്ഞുഭജനം ചൊല്ലി ശീവേലിയുംകൂടി.ഇളനീരിനാൽതുലാഭാരം നടത്തിനിറമാലയിലർപ്പിത മനംനിറഞ്ഞു. ഗോപാലക നീയെന്നിൽ വസിപ്പൂനിന്നധരത്തിൽ മുരളിക ചിരിപ്പൂ.അമൃതേത്ത് നിനക്കായ് നേദിച്ചുഅരനാഴികനേരം നിന്നെ ഭജിച്ചു.…

താങ്ങും തണലും

രചന : ദിവാകരൻ പികെ ✍ ഭ്രമമാണ് വെറും ഭ്രമം.എന്തിനെന്നറിയാതെ,എന്തിനോടെക്കെ യോ,അടങ്ങാത്ത ആവേശം.പൊന്നിനും പെണ്ണിനുംസമ്പത്തിനും പിന്നെസ്ഥാനമാനങ്ങൾക്കുംഅടങ്ങാത്ത ഭ്രമം.നേടിയതൊന്നുമെ പോര,നേടാൻ പാടുപെടുന്ന ജന്മം.നേടിക്കഴിഞ്ഞാൽനേടാൻ,ബാക്കിയെന്തുണ്ടെന്ന ചിന്ത.തിരിഞ്ഞു നോട്ടത്തിൽ,എന്തുനേടിയെന്ന ചിന്തയിൽമരു പ്പച്ചതേടി അലഞ്ഞവന്മരീചിക മുന്നിൽ കണ്ട ഭാവം.കൂട്ടി ക്കിഴിച്ച ജീവിത ലാഭനഷ്ട,കണക്ക്പുസ്‌തകത്തിൽ നഷ്ട,കണക്ക് മാത്രം തുറിച്ചു…

ചോതിയുടെ ചോദ്യങ്ങൾ!?

രചന : മൊയ്തീൻ നേര്യമംഗലം. ✍️ അയൽവാസിയുടെവാർക്ക വീടിനപ്പുറംചോതിയുടെ ഓലക്കുടിലുണ്ട്അതാണു ചോദ്യം ചോതിക്ക്.കുട്ടിത്തോർത്തുടുത്ത്ചോതി മണ്ണിൽ പണിയുമ്പോൾഅയൽവാസി കാറിലേറിഓഫീസിലേക്കു പോകുന്നതുംചോതിക്കു ചോദ്യമാണ്.ടൈയ്യും ഷൂസും ധരിച്ച്ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുതണുത്ത ബസ്സിലയൽവാസിയുടെമക്കൾ പോകുമ്പോൾചോതിയുടെ മക്കൾമലയാളം മീഡിയത്തിലേക്കുനഗ്ന പാതങ്ങളായിചരലിൽ ചവുട്ടി പോകുന്നതുംചോതിക്കു ചോദ്യമാണ്.കപ്പ പുഴുങ്ങിയതുംകാന്താരി ചമ്മന്തിയുംതൊട്ടു പോതിയും…

വാമന വരവേൽപ്

രചന : വെങ്ങാനൂർ ഗോപകുമാർ ✍ പാടവരമ്പിൽ പൂവിളിയും പൂത്തുമ്പിയുംവാമനമൂർത്തി തൻ വരവിനായി കോലാഹലംഓണം വരുമെന്നോതിയിതാ.മുക്കുറ്റിയും തുമ്പയുംമുറ്റത്തൊരുങ്ങി നിൽക്കുന്നു,അത്തം പിറന്നൊരുങ്ങാൻപൂക്കളമൊരുക്കാൻ പൂത്തുമ്പികൾ.ഓണപ്പുടവയുടുത്തുഓണപ്പാട്ടുകൾ പാടി,കൈകൊട്ടിക്കളിയാടിനാടൊരുങ്ങുന്നു തിരുവോണത്തിന്.വാമനൻ വന്നൊരു നേരംവാഴയിലയിൽ വിഭവസമൃദ്ധംഓർമ്മകളിൽ തിരുവോണംഹൃദയങ്ങളിൽ നിറയുന്നു.പൂവിളി കേട്ട് ഉണരുന്നഓണക്കാലം വീണ്ടും,വാമനൻ ചവിട്ടിയപുരാണകാലം ഓർത്ത്,ഒരുമയോടെ ആഘോഷിക്കാംഈ തിരുവോണം.

ചൂണ്ട.

രചന : ഗഫൂർകൊടിഞ്ഞി ✍️ ചൂണ്ടക്കൊളുത്തിലൊരുചെറുനാക്കിന്റെചതിയിരിപ്പുണ്ടെന്ന്ചൂണ്ടിക്കാണിക്കയാണ്ചൂണ്ടക്കോലിനുംഈറമ്പത്തിന്റെഅറ്റമില്ലാത്ത നീളത്തിനുംഇരയുടെ പിടച്ചിലിനുംപൊന്തിന്റെ താഴലിനുമിടക്ക്മീൻ പിടുത്തക്കാരൻബോധപൂർവ്വമത് മറച്ചു പിടിക്കുന്നു.അവൻആന്ദോളനമമർന്നജലവിധാനങ്ങളിൽമൗനം കുടിച്ചിരിക്കെകീഴോട്ട് താഴുന്നപൊന്തിൽ മാത്രംകണ്ണ് നട്ടിരിക്കുന്നു.പുകയാത്ത അടുക്കളയിൽഅടുപ്പുകല്ലുകൾ കാത്തിരിപ്പുണ്ടെന്നവേവലാതിക്കിടക്ക്നിസ്സഹായതയുടെപിടച്ചിൽ ശ്രദ്ധിക്കാൻഅവൻ ശ്രമിക്കാറുമില്ല.എങ്കിലുംഓരോ ചൂണ്ടയിലുംഒരു ചെറുനാക്കൊളിഞ്ഞിരിപ്പുണ്ടെന്നതിരിച്ചറിവ് നല്ലതാണ്.