Month: July 2025

പിതൃതർപ്പണം

രചന : വെങ്ങാനൂർ ഗോപകുമാർ ✍ കറുത്ത വാവിൻ രാവിൽ,കടലലകൾ പാടുമ്പോൾ,ഓർമ്മകൾ തിരതല്ലി,ഹൃദയം തേങ്ങുന്നു.മൺമറഞ്ഞോരോർമ്മകൾ,ജീവിച്ചിരിക്കുന്നുവോ?ഒരുപിടി മണലിൽ,ജലകണങ്ങളിൽ.എള്ളും പൂവും ചേർത്ത്,കണ്ണീരുപ്പ് കലർത്തി,അച്ഛനും അമ്മയ്ക്കും,പിതൃക്കൾക്കുമെല്ലാം.കൈകൂപ്പി നിൽക്കുമ്പോൾ,ആത്മാക്കൾ സാക്ഷിയായി,അദൃശ്യമാം ബന്ധം,മനസ്സിൽ നിറയുന്നു.ഒരു തുള്ളി വെള്ളത്തിൽ,ഒരു ലോകം കാണുന്നു,സ്നേഹത്തിൻ നൂലിഴ,കാലങ്ങൾ താണ്ടുന്നു.കർമ്മത്തിൻ പൂർണ്ണത,ശാന്തിതൻ ദർശനം,പിതൃതർപ്പണം,പുണ്യമാം കർമ്മം

വേനൽ ചൂടും കൊയ്ത്തും

രചന : പത്മിനി കോടോളിപ്രം ✍ പൊള്ളി തിളക്കുന്ന കുഭം,, മീനം മാസങ്ങൾ, കാലം തെറ്റി യും വിത്തും വളവു മെറിഞ്ഞു മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർ,വിളഞ്ഞു കതിരണിഞ്ഞു കിടക്കുന്ന നെൽപടദങ്ങൾ,, നാട്ടുകാർക്കും വഴി യാത്ര ക്കാർക്കും നാട്ടിലേക്ക് വരുന്ന വിരുന്ന്…

🦍 ഇതു കവിതയല്ല🦍

രചന : കൃഷ്ണമോഹൻ കെ പി ✍ കുത്തി മുറിയ്ക്കല്ലേ… എൻ ഹൃദയത്തിനെ,കത്തികളെല്ലാരും ,മാറ്റിവയ്ക്കൂ……കൊത്തിവലിയ്ക്കല്ലേ എൻ്റെ കരളിനെ,കുത്തിക്കുറിയ്ക്കുവാൻ വേള നൽകൂ …..ആത്മാവിൻ നോവുകൾ ചിന്തയിലെത്തുമ്പോൾ,ആവിഷ്‌ക്കരിക്കുവാനക്ഷരങ്ങൾ …..ആത്മീയതയും, ദാർശനികത്വവും,ആരതി കൈയേന്തിയെത്തിടുന്നൂ…ഇഷ്ടാനിഷ്ടങ്ങളോ, വ്യക്തി പ്രഭാവിതം,ഇഷ്ടങ്ങൾ, ശാശ്വത സത്യമല്ലാ……ഇന്നു നാം വാഴുന്ന ഭൂമി തൻ മാറിടം,ഈഷലാൽ,…

ജനനായകനസ്തമിച്ചു

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ജനപക്ഷത്തായനുദിനമനുദിനംജഢമാകുംവരെപോരാടിയവീരൻജനനിക്കെന്നുമഭിമാനിക്കാനായിജാതനായൊരു അച്ഛുതാനന്ദൻ. ജീവനാഢിയിലൊഴുകുംചോരയാൽജനപദമേന്തിയ ചെങ്കൊടിയുയരെജാഗ്രതയോടെ അതസ്ഥിതരുടെജീവിതനിലവാരമുയരാനമരത്ത്. ജഗതിയിലെന്നുമൂർജ്ജസ്വലനായിജ്ഞാനമേകിയ യാഥാർത്ഥ്യങ്ങൾജീവനബലിയായി കൈരളിയിൽജ്വലിച്ചു നിൽക്കും സൂര്യനായി. ജോടിയായി മുഷ്ട്ടി ചുരുട്ടിയുയരെജയ് വിളിച്ചൊരു സമരമുഖത്തായിജീവനായിപ്പോർ വിളിച്ചൊരാരവംജനനായക ചിത്രം ഹൃദയത്തിൽ. ജന്മനാടിന്നരുമപ്പുത്രനായെന്നുംജനഹൃദയത്തിലമരപ്രദീപനായിജന്മിത്തത്തിന്നഹന്തകളെല്ലാംജടരാഗ്നിയാലെയെരിക്കാനായി. ജലരേഖയിലായിമായാതിന്നുംജനാധിപത്യ സംരക്ഷകനായിജാഗ്രതയോടെ അമരത്തായിജയശീലനായൊരു വീയസ്സുണ്ട്. ജീവാത്മാവിൻരണഭേരിയിലായിജിഹ്വയിലെന്നും…

“ഇതു വരെ ആരെയും….”

രചന : രാജു വിജയൻ ✍ നിന്നെ സ്നേഹിച്ചിരുന്നതു പോലെ ഞാൻമറ്റൊരാളെയും സ്നേഹിച്ചിരുന്നില്ല…!നിന്നെ ഓർമ്മിച്ചിടുന്നതു പോലെ ഞാൻമറ്റൊരാളെയും ഓർമ്മിച്ചിടുന്നില്ല….!നിന്നെ ലാളിച്ചിരുന്നതു പോലെ ഞാൻമറ്റൊരാളെയും ലാളിച്ചിരുന്നില്ല…!നിന്നെ ഓമനിക്കുന്നതു മാതിരിമറ്റൊരാളെയും ഓമനിക്കാറില്ല…!നിന്നെ കാത്തു നിൽക്കുന്നതു പോലെ ഞാൻവേറൊരാളെയും കാത്തു നിന്നിട്ടില്ല…!നിന്നെ പൊട്ടി ചിരിപ്പിച്ച മാതിരിഞാനൊരാളിലും…

മനസ്സ്

രചന : ലാൽച്ചന്ദ് മക്രേരി ✍ മനസ്സ് സഞ്ചരിക്കുന്ന ദൂരമളക്കുവാൻമനുഷ്യരാം നമ്മൾ ഇതുവരെ ശ്രമിച്ചുവോ?മനസ്സെന്ന മായാപ്രപഞ്ചത്തിലൂടെ നാംയാത്രകൾ ഒരുപാട് പോയിക്കഴിഞ്ഞല്ലോ….. പ്രണയത്തിലൂടെ മനസ്സു പോയൊരാക്കാലം….മധുരമായ് നമ്മൾക്ക് മാറിയിരുന്നെങ്കിൽ,വിരഹത്തിലൂടെ മനസ്സു പോയൊരാക്കാലംദുഃഖമായ് നമ്മൾക്കു മാറിയില്ലേ? മുഖങ്ങൾ മനസ്സിൻ്റെ കണ്ണാടിയെങ്കിൽഹൃദയം മനസ്സിൻ്റെ കാവൽക്കാരൻഹൃദയത്തിനിഷ്ടങ്ങൾ മനസ്സിലൂടെ…

ധർമ്മസ്ഥലയിലെ ചാവുനിലങ്ങൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ നീതി വാഴുന്നൊരു ലോകത്തെ കണ്ടിടാൻആകുമോ നമ്മൾക്ക് ഈ ജീവ കാലമിൽധർമ്മങ്ങൾ വാഴേണ്ടിടങ്ങളിലൊക്കെയുംവാഴുന്നധർമ്മമനീതിയുമക്രമംനീതി നടത്തേണ്ട കേന്ദ്രങ്ങളൊക്കെയുംകൊടികുത്തിവാണതധർമ്മങ്ങൾ മാത്രമാഭീതിപ്പെടുത്തുന്നതിക്രമ ചെയ്തികൾ ‘ചെയ്തു കുട്ടുന്നതോ പുണ്യ നടയതിൽകൂട്ടായി നിന്നു പുരോഹിത പ്പരിഷകൾകൂട്ടമായി കൊന്നുതള്ളിയവർ നാരിയെപെണ്ണെന്നാൽ സ്വാതന്ത്ര്യമില്ലെന്ന് ചൊല്ലുന്നോർസ്ത്രീയെ…

കഥയില്ലാത്തവൻ💐💐

രചന : സജീവൻ പി തട്ടക്കാട് ✍ അമ്മയുടെഞരക്കത്തിന്റെശബ്ദംകാതോർത്ത്……ഹോ ദൈവമേ ഇപ്പോൾ ഞാൻ പൊടിയരിക്കഞ്ഞി കോരി കൊടുത്തതേയുളളല്ലോ..രേണു സങ്കടത്തിലും, പരിഭ്രമത്തിലുംഅമ്മയുടെ കട്ടിലിനരികിലേക്ക് ഓടിയെത്തി…പെട്ടന്ന് അമ്മയുടെ അസ്ഥാനത്തായവേഷ്ടി സ്ഥാനത്ത്ചൊരികി..ഹോ,അമ്മക്ക്അനക്കമില്ലന്ന് തോന്നൽഅവളുടെപരിഭ്രമത്തിന്റ ആക്കം കൂട്ടി.രേണുപെട്ടന്ന്അമ്മയുടെ കരങ്ങൾതന്റെ കൈകൾകൊണ്ട്മുറുകെ പിടിച്ചു,തലോടി, കൺപോളകൾ ആർക്കോവേണ്ടി തുറന്നിരിക്കുന്നു….കട്ടിലിന്റെ താഴേക്ക്…

‘വി. എസ് ‘

രചന : കല്ലിയൂർ വിശ്വംഭരൻ✍ സമരചരിത്രത്തിലെ സൂര്യനസ്തമിക്കുന്നു…സമരവീര്യത്തോടെ ചെങ്കടലിളകുന്നു…തലകുനിക്കാത്തപ്രകൃതിസത്യമേലാൽസലാം …..പകരക്കാരനില്ലാത്തസൂര്യതേജസേ ….നിനക്ക് ലാൽസലാം …പ്രകൃതിപോലുംകണ്ണീരുവീഴ്ത്തുന്നമരണമേ…..നിന്നെഞങ്ങൾ വാഴ്ത്തുന്നു…മനസ്സിൽ നക്ഷത്രമണയാതെജ്വലിക്കുന്നുനീ.അശുദ്ധമാകാതെമണ്ണിനെ കാത്തുനീ.ഇവിടെജീവിത കാഴ്ച്ചകൾക്കപ്പുറംഅറിവിൽ കവിഞ്ഞതിരിച്ചറിവാണ് ശ്രേഷ്ഠമെന്നോതിയഅറിവിൻപ്രകാശംജീവിതത്തിൽപകർത്തിയസമരസൂര്യനസ്തമിക്കുന്നിതാ …..ജഗത്തിലോരോരോമരണങ്ങൾ നടന്നെങ്കിലും,സമരനായകൻ മരിക്കുന്നില്ലയോർമ്മയിൽ.തലമുറകൾക്ക് പ്രചോദനം നൽകിയസമരസഖാവിന് ലാൽസലാം.പുന്നപ്രസമരനായകന് ലാൽസലാം ……

വിപ്ലവസൂര്യൻ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വിപ്ലവസൂര്യനണഞ്ഞൂ,കേരള-മപ്പാടേ,കണ്ണീരണിഞ്ഞു!ഏതൊരു കാലത്തുണ്ടാകും,മറ്റൊരുനേതാവിതുപോലെ മണ്ണിൽ!പട്ടിണിപ്പാവങ്ങൾക്കായി ജീവിതംതിട്ടൂരമാക്കിയധീരൻഅച്യുതാനന്ദൻ സഖാവേ,യേകുന്നേ-നശ്രുപുഷ്പങ്ങളമ്മുന്നിൽപച്ചമനുഷ്യർക്കുവേണ്ടി,രാപ്പക-ലൊച്ചവച്ചങ്ങവിരാമം!നന്മയല്ലാതെയൊന്നൊന്നു,മാമനോ-ധർമ്മത്തിലില്ലായിരുന്നു!എങ്ങൊരനീതിയുണ്ടാമോ;ഓടിയ-ങ്ങെത്തിടുമാ,ക്കർമ്മയോഗി!ജാതിമതക്കോമരങ്ങൾ,ക്കൊന്നുമേ-കീഴടങ്ങീടാത്തയോഗി!സ്വേച്ഛാധികാരികൾക്കെല്ലാം,ഭീഷണി-യച്യുതാനന്ദൻ സഖാവ്!ഒപ്പത്തിനൊപ്പം നടക്കാ,നായപോ-ലിപ്പോഴൊരാളുമില്ലെങ്ങും!എന്നുമുദിച്ചിടാറുള്ള സുര്യനു-മിന്നയ്യോകണ്ണീർ പൊഴിപ്പൂ!ലാൽസലാംധീരസഖാവേ,ലാൽസലാംലാൽസലാംധീര സഖാവേ.